Search This Blog
Sunday, May 1, 2022
വൈദ്യുതവാഹനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
Wednesday, April 27, 2022
അമ്പലങ്ങൾ - ക്ലാസ്സിക്കൽ കലകളുടെ ഈറ്റില്ലം
Tuesday, April 26, 2022
ഘോഷയാത്ര - ടി ജെ എസ് ജോർജ്ജ്
കൊച്ചി വിമാനത്താവള നിർമ്മാണത്തെപ്പറ്റി വി ജെ കുര്യൻ
Wednesday, April 20, 2022
സിനിമാ നെഗറ്റീവുകളുടെ സംരക്ഷണം
Wednesday, April 6, 2022
Era of Darkness - Shashi Tharoor
Friday, March 25, 2022
സിനിമാ, സിനിമാ സർവ്വത്ര!
Wednesday, March 23, 2022
പ്രൊഫ. പ്രഭാകരമേനോൻ
Thursday, February 17, 2022
പർദ്ദ കേരളത്തിൽ
1980കൾ വരെ യാഥാസ്ഥിതിക മുസ്ലിംഭൂരിപക്ഷപ്രദേശമായ മലപ്പുറത്തുപോലും പർദ്ദയുണ്ടായിരുന്നില്ല. തട്ടവും കാച്ചിയുമായിരുന്നു വേഷം. സ്ത്രീകൾ പുരുഷന്മാരോടൊപ്പം പാടത്തും പറമ്പിലും എല്ലാ ജോലികളും ചെയ്തിരുന്നു. പ്രത്യേകിച്ച് ഒരു വിവേചനവും ഉണ്ടായിരുന്നില്ല. ഗൾഫ് യുഗം തുടങ്ങിയപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്. ഇത് നേർസാക്ഷ്യം. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽപ്പോലുമില്ലാത്തവിധം ഇവിടെ പർദ്ദ അരങ്ങു വാഴുന്നു.
Wednesday, February 16, 2022
ഇന്ത്യൻ ചരിത്രബോധം
Saturday, February 5, 2022
ഇന്ത്യൻ രാഷ്ട്രീയം
Sunday, January 30, 2022
വരും തലമുറകൾക്ക് ഒരു വിദ്യാഭ്യാസസ്ഥാപനം
Sunday, January 23, 2022
Modi and Opposition
മുമ്പേ ഗമിക്കുന്നൊരു ഗോവുതന്റെ
പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം
This is the style here. Everything is prejudiced and politicized to an absurd level. Any independent opinion is branded and shouted down. Fans on both sides blindly support or oppose on political lines. Very silly things as in Modi's case are blown up to shameless proportions while the glaring silly mistakes on one's own side are justified with shameless loyalty. In Modi's case, these silly deprecations made him only stronger and he just ignored them. One among those who realized this early is none other than Aravind Kejriwal who started a shouting campaign like a satellite moving around Modi. Now he is totally silent. Another much-celebrated personality is young firebrand Kanayya Kumar who is no more heard of these days. The social media shaming campaign has also subsided to a great extent. Meanwhile, Modi also has changed a lot scaling down his bombastic talks and has succeeded in putting a stop to loose talks of leaders like Saakshi, Mohan Bhagat, Swami Adithya Nath, and so on. Also, incidents of mass atrocities that were rampant in his first term are no more heard of. The tragedy is that even after all this, there is virtually no opposition at all. Actually, what they have to do is to learn their lesson and build up their influence among the masses to rise up to the challenges of tomorrow instead of going after Modi.
Monday, January 10, 2022
കലാലയങ്ങളിലെ രാഷ്ട്രീയകൊലപാതകങ്ങൾ
Sunday, December 26, 2021
വായനക്കാർ എഴുതുന്നു: കവിതയും സംഗീതവും
ഹൃദയാവർജ്ജകമായ ഒരു വായനാനുഭവമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലക്കം 11. പകർന്നു നൽകിയത്.
കവിതയും സംഗീതവും എന്ന് ആഴ്ചപ്പതിപ്പിന്റെ പരസ്യം കണ്ടപ്പോൾ എന്താണ് സംഗതി എന്നു ശരിക്കും പിടികിട്ടിയില്ല. ഒരു താരതമ്യ പഠനമാണോ എന്നും സംശയിച്ചു.
ആഴ്ചപ്പതിപ്പ് കയ്യിൽ കിട്ടിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കവിതയിലേയും സംഗീതത്തിലേയും സവിശേഷവ്യക്തിത്വങ്ങളെ സ്മരിക്കുന്ന ഈ ലക്കം മനസ്സു നിറയ്ക്കുന്നതായി. പി കുഞ്ഞിരാമൻ നായർ, എംഡി രാമനാഥൻ, ഒ എൻ വി കുറുപ്പ്, മാധവിക്കുട്ടി. ഇതിലധികം ഒരു കവിതയും സംഗീതവും എന്താണ് വേണ്ടത്?
നൂറു ശതമാനം കവിയായ പി യും നൂറു ശതമാനം വാഗ്ഗേയകാരനായ എം ഡി രാമനാഥനും അവർക്കിടയിൽ, കവിതയ്ക്കും സംഗീതത്തിനും ഒരു കരുത്തുറ്റ പാലമായി ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന ഒ എൻ വിയും. അതുകൊണ്ടുമായില്ല, ഇതിനിടയിൽ മാധവിക്കുട്ടിയെന്ന മറ്റൊരു നൂറു ശതമാനം കവിയും.
പ്രകൃതിയും പ്രണയവും ദുഃഖവും ആനന്ദവും ആശയും നിരാശയുമെല്ലാം ചേരുംപടി ചേർത്ത് അനുഭൂതി സാന്ദ്രമായ ജനപ്രിയ സംഗീതത്തിന്റെ തേന്മഴ പെയ്യിക്കുമ്പോഴും കാലത്തിന്റെ പോക്കിൽ വേപഥു പൂണ്ട് ശാസ്ത്രത്തിനപ്പുറം കണ്ട് ഭൂമിക്ക് ചരമഗീതം രചിച്ച ഒ എൻ വിയുടെ സ്മരണ പുതുക്കിക്കൊണ്ട് എം. പി വീരേന്ദ്രകുമാർ സ്വയം ഓർമ്മയിലേക്കു പിൻവാങ്ങി. ഒരു പക്ഷെ, അദ്ദേഹത്തിന്റെ അവസാനത്തെ പ്രസിദ്ധീകൃത രചനയായിരിക്കാം അത്. ഒ എൻ വിക്കൊപ്പം വീരേന്ദ്രകുമാറിനും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
പി കുഞ്ഞിരാമൻ നായർ-കവി, കാമുകൻ, ഭ്രാന്തൻ. കവിതയിൽ മുങ്ങിക്കളിച്ചിട്ടും കവിത എന്ന നിത്യകന്യകയെ തേടി നടന്ന അവധൂതൻ.
കവി ഇവിടെയിട്ടുപോയ തമ്മിൽ ചേർച്ചയില്ലാത്ത പാദരക്ഷകൾ, കവിയുടെ കാല്പാടുകൾ മനനം ചെയ്തു കൊണ്ട് എത്ര മനോഹരമായാണ് ശ്രീ ഇ.പി രാജഗോപാലൻ കവിയുടെ കവിശരീരം ആവാഹിച്ചെടുത്തത്! ഒപ്പം പി യുടെ ചലനാത്മകതയ്ക്കൊപ്പം കൂടിയ സജയ് കെ.വിയും.
അർത്ഥകാമങ്ങളില്ലാതെ സംഗീതധർമ്മത്തിൽ സ്വയം സമർപ്പിച്ച ഒരു സംഗീതയോഗിവര്യൻ എന്നു പറയാവുന്ന എം ഡി രാമനാഥനെപ്പറ്റി ഡോ. മധു വാസുദേവന്റെ ഹൃദയസ്പർശ്ശിയായ വാങ്മയചിത്രം മറക്കാനാവാത്തതാണ്.
കൂട്ടത്തിൽ ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിനിടയിലും സുഖത്തിലും ദുഃഖത്തിലുമാറാടി, സ്ത്രീയുടെ സ്വത്വത്തെക്കുറിച്ച് ചിന്തിക്കുകയും നൊമ്പരപ്പെടുകയും ചെയ്തു കൊണ്ട് ഒറ്റയ്ക്കു നടന്ന മാധവിക്കുട്ടി എന്ന കമലാ ദാസും.
ഒരു പക്ഷെ, കവിതയിൽ ആണ്ടു മുങ്ങുന്ന കവിത്വം തന്നെയായിരിക്കാം പിയെയും എം ഡി രാമനാഥനേയും മാധവിക്കുട്ടിയേയുമെല്ലാം ആർക്കും പിടി കൊടുക്കാത്ത, അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ഛ എന്ന 'താന്തോന്നിത്തം' ജീവിതത്തിന്റെ മുഖമുദ്രയാക്കാൻ നിർബ്ബന്ധിതരാക്കിയത്.
ഈ മഹാ സർഗ്ഗപ്രതിഭകളെയെല്ലാം ഒരു ആഴ്ചയുടെ കാലപരിധിയിലിണക്കിയ വിധിയുടെ വിലാസം പിന്തുടർന്നുകൊണ്ട് ഇറക്കിയ മാതൃഭൂമിയുടെ ഈ ലക്കം അപൂർവ്വമായ ധന്യത കൈവരിക്കുന്നു. ഭാവുകങ്ങൾ!
26/5/2020
വായനക്കാർ എഴുതുന്നു- നമ്മെ പൊതിയുന്ന പ്രതിസന്ധികൾ
ഭൂതവും വർത്തമാനവും എന്ന പംക്തിയിൽ ശ്രീ രാമചന്ദ്ര ഗുഹ ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ ലക്കത്തിൽ (ലക്കം - 14 ) 'നമ്മെ പൊതിയുന്ന പ്രതിസന്ധികൾ' എന്ന ശീർഷകത്തിൽ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി ആരോപണസ്വരത്തിൽ എഴുതിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ആഗോളവ്യാപകമായ ഒരു ദുരന്തത്തിൽ എല്ലാ ലോകമഹാശക്തികളും കൂപ്പുകുത്തി വീഴുമ്പോൾ ഇത് എത്രകണ്ട് വസ്തുനിഷ്ഠവും യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതുമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിഷയം പ്രതിസന്ധികളാണെങ്കിലും നല്ല വശം സൗകര്യപൂർവ്വം വിസ്മരിച്ച് കുറ്റവും കുറവുകളും മാത്രം ചൂണ്ടിക്കാട്ടുന്നത് രാമചന്ദ്ര ഗുഹയെപ്പോലുള്ള ഒരു പ്രബുദ്ധ എഴുത്തുകാരനു ഭൂഷണമാണോ?ലോകമൊട്ടാകെ അഞ്ചു ലക്ഷത്തിനടുത്ത് (ഇപ്പോഴും തുടരുന്നു) ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ലോകജനസംഖ്യയുടെ നല്ലൊരു ശതമാനം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിലെ മരണനിരക്കും രോഗബാധിതരുടെ എണ്ണവും ലോകമഹാശക്തികളുടേതും തമ്മിലുള്ള അന്തരം ലോകം മുഴുവൻ മതിപ്പോടെ കാണുന്നുവെങ്കിലും അദ്ദേഹം കാണാതെ പോയി.
അടച്ചുപൂട്ടൽ ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച് കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെ അവർ പോവുമോ? അതേ സമയം, പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെ സകുടുംബം ജീവിക്കുന്നവർ ആയിരക്കണക്കിന്, റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും കൂട്ടം കൂട്ടമായി വന്നു നിറയാനല്ലേ കൂടുതൽ സാദ്ധ്യത? അങ്ങനെ വന്നാൽ, അടച്ചുപൂട്ടലിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുകയല്ലേ ഉണ്ടാവുക? (അപ്പോൾ അതിനെ വിമർശിക്കാവുന്നതാണ്)
ആയിരക്കണക്കിനു കുടിയേറ്റത്തൊഴിലാളികൾ അടച്ചുപൂട്ടൽ വ്യവസ്ഥ(എവിടെയാണോ അവിടെ തുടരുക.)ക്കു വിരുദ്ധമായി നൂറുകണക്കിനു കിലോമീറ്റർ നടന്നും നാടുവിടാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതു തന്നെയായിരുന്നു. അതിനു പക്ഷെ, അതീവ ഗുരുതരമായ സാഹചര്യത്തിൽ നടപ്പിലാക്കിയ അടച്ചുപൂട്ടലിനെ മാത്രം പഴിക്കാനാവില്ല. ഇക്കാര്യത്തിൽ
സംസ്ഥാന സർക്കാരുകൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ? അവർ എന്തു ചെയ്യുകയായിരുന്നു? പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങൾ എന്തു ചെയ്യുകയായിരുന്നു? എങ്ങനെയാണ് കേരളം ഈ പ്രശ്നം കൈകാര്യം ചെയ്തത്? നൂറായിരം സംസ്കാരിക സംഘടനകളുണ്ടല്ലോ അവരൊക്കെ എന്തു ചെയ്യുകയായിരുന്നു? പ്രാദേശിക സമൂഹം എന്തു ചെയ്യുകയായിരുന്നു? ഈ വക ചോദ്യങ്ങളൊന്നും ലേഖകൻ പരിഗണിക്കുന്നതേയില്ല എന്നത് വിചിത്രം തന്നെ! ഇക്കാലത്ത് വിശപ്പുകൊണ്ട് നാടുവിടേണ്ടിവരിക എന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
സാമ്പത്തികപ്രശ്നവും തൊഴിലില്ലായ്മയും കൊവിഡ് മഹാമാരിയെപ്പോലെത്തന്നെ ആഗോളപ്രശ്നമാണെന്നത് വിശദീകരണമാവശ്യമില്ലാത്തവിധം സുവ്യക്തമാണ്. എന്നാൽ, ദീർഘവീക്ഷണത്തോടു കൂടി, വർഷങ്ങൾക്കു മുമ്പു തന്നെ കോടിക്കണക്കിനു നിർദ്ധനർക്ക് സ്വന്തമായി ബാങ്ക് എക്കൗണ്ട് നല്കിയതും അതിലേക്ക് മദ്ധ്യവർത്തികളെ ഒഴിവാക്കിക്കൊണ്ട് നേരിട്ട് പണം അടയ്ക്കുന്നതും ലേഖകൻ കണക്കിലെടുക്കുന്നില്ല.
ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് തികച്ചും അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിയുടെ സാഹചര്യത്തിൽ കുറ്റവും കുറവും സ്വാഭാവികം തന്നെ. എല്ലാം കുറ്റമറ്റ രീതിയിലാണ് പോകുന്നത് എന്ന് ആർക്കും അവകാശപ്പെടാനാവില്ല. എങ്കിലും, രണ്ടു വശങ്ങളും കണ്ടുകൊണ്ടുള്ള ഒരു സന്തുലിതമായ വീക്ഷണം വെറുമൊരു രാഷ്ട്രീയക്കാരനല്ലാത്ത, സർഗ്ഗപ്രതിഭയായ രാമചന്ദ്ര ഗുഹയെപ്പോലുള്ളവരിൽനിന്ന് വായനക്കാർ പ്രതീക്ഷിക്കും എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.
21/6/2020
Tuesday, December 21, 2021
വായനക്കാർ എഴുതുന്നു - ഇംഗ്ലീഷ് എന്നും ശാസ്ത്രഭാഷയായിരിക്കുമോ
Saturday, December 4, 2021
വായനക്കാർ എഴുതുന്നു - ഫ്രാൻസ് ഫാനൻ
ഫ്രാൻസ് ഫാനനെപ്പറ്റി ഡോ. ജെ സുഭാഷ് എഴുതിയ 'ഭാവിയുടെ സുവിശേഷകൻ' എന്ന ലേഖനം (99:36) ഹൃദയസ്പൃക്കും അതേസമയം, ചിന്തോദ്ദീപകവുമായ ഒരനുഭവമായി. മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള അവബോധം വികസിച്ചുവരുന്ന ഇരുപതാം നൂറ്റാണ്ടിൽ ഒരു മനോരോഗവിദഗ്ധനായി ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന പാരീസിൽ ജീവിക്കാൻ അവസരം ലഭിക്കുക എന്ന അത്യപൂർവ്വമായ ജീവിതനിയോഗംപോലും, കറുത്തവനായി ജനിച്ചു എന്ന വിധിയുടെ നിസ്സഹായാവസ്ഥയിൽനിന്നും അദ്ദേഹത്തെ രക്ഷിക്കാൻ പര്യാപ്തമായില്ല. മറിച്ച്, അത് വർണ്ണവിവേചനം എന്ന ശപിക്കപ്പെട്ട മാനസികാവസ്ഥയുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി, പ്രതിരോധത്തിന്റെ അടിത്തറ പാകാനുള്ള കഠിന യത്നത്തിലേക്ക് എടുത്തു ചാടാൻ അദ്ദേഹത്തിന് പ്രേരകമായി. അതിനായി അദ്ദേഹം, 'തന്നെ വേണ്ടാത്ത വെള്ളക്കാരന്റെ നാട്ടിൽനിന്നും തന്നെ ആവശ്യമുള്ള' അൾജീരിയയിലേക്ക് ജീവിതം പറിച്ചുനട്ടു. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതദൗത്യം പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിയോ എന്ന കാര്യം ദശാബ്ദങ്ങൾക്കുശേഷം ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.അദ്ദേഹത്തിന്റെ വിപ്ലവചിന്തകളെ വ്യത്യസ്തമാക്കുന്നത്, വർണ്ണവിവേചനത്തിനെതിരായ പോരാട്ടം വെള്ളക്കാരനെതിരായ പോരാട്ടത്തിലൊതുങ്ങാതെ കറുത്തവന്റെ സമഗ്രമായ ഉന്നമനവും അധികാരം പിടിച്ചെടുക്കലുമാണ് എന്ന ആശയമാണ്. കമ്മ്യൂണിസത്തിൽനിന്ന് വ്യത്യസ്തമായി, ന്യൂനപക്ഷമായ വ്യാവസായിക തൊഴിലാകളികൾക്കു പകരം മഹാഭൂരിപക്ഷമായ കർഷകരെ മുന്നണിയിലേക്കു നയിക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന കർമ്മപദ്ധതി. വ്യാവസായിക തൊഴിലാളികളുടെ സംഘടിതശക്തി ജനാധിപത്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മാത്രമല്ല, ലേഖനത്തിൽ പറയുന്നതുപോലെ, പൊതുവെ അംഗീകരിക്കപ്പെടാൻ സാദ്ധ്യതയില്ലാത്തവിധം കറുത്തവർഗ്ഗക്കാരുടെ ഉന്നമനം ഹിംസയിലൂടെത്തന്നെ വേണമെന്ന് അദ്ദേഹം നിഷ്ക്കർഷിക്കുന്നു. മൃഗീയശക്തിയെ മൃഗീയശക്തികൊണ്ടുതന്നെ നേരിട്ടു വിജയം വരിക്കുക എന്നത് ആവേശകരവും വരും തലമുറകൾക്ക് പ്രചോദനകരവും അഭിമാനകരവുമാണെന്നതിൽ തെല്ലും സംശയമില്ല. എന്നാൽ, അത് എത്രകണ്ട് യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. വ്യാവസായികവിപ്ലവത്തിനു മുമ്പ് പരമ്പരാഗത ആയുധമുറകൾകൊണ്ട് ഇത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞേക്കാമെങ്കിലും വെടിമരുന്നിന്റെ ആവിർഭാവത്തിലൂടെ ഉയർന്നുവന്ന വൻമാരകശക്തിയുള്ള ആയുധങ്ങളോടുകൂടിയ വൻ സൈനികശക്തിക്കു മുമ്പിൽ കർഷകരുടെ മുന്നേറ്റം അമ്പേ പരാജയപ്പടാനാണ് സാദ്ധ്യത. കാരണം, താരതമ്യേന ചെറിയ തോതിലുള്ള ആക്രമണംപോലും അധീശശക്തികൾക്ക് പതിന്മടങ്ങ് മൃഗീയ ശക്തി പ്രയോഗിക്കാനുള്ള ന്യായീകരണം നല്കുന്നു. ഫലത്തിൽ, അതു വടി കൊടുത്ത് അടി വാങ്ങുന്നതിനു സമാനമായിരിക്കും. ഈ വിധത്തിൽ കൂടുതൽ സംഘടിതശക്തിയുള്ള സംഘടനകൾപോലും പരാജയപ്പെട്ടുപോകുന്നു എന്നാണ് പാലസ്തീനിലും ഐർലൻറിലും, നമ്മുടെ പുന്നപ്ര വയലാർ നക്സലിസ, മാവോയിസ്റ്റ് മുന്നേറ്റങ്ങളിലുമെല്ലാം ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അവിടെയാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരം വ്യത്യസ്തമാകുന്നത്.
ഇതൊക്കെയാണെങ്കിലും ഇത്തരം സാമൂഹിക, ബൗദ്ധിക ആശയങ്ങളും അവയ്ക്കുവേണ്ടി ഉറച്ച ലക്ഷ്യബോധത്തോടുകൂടി ജനങ്ങളിലേക്കിറങ്ങി നേതൃത്വപരമായ കർമ്മത്തിൽ മുഴുകുന്ന മഹനീയ വ്യക്തിത്വങ്ങളുംതന്നെയാണ് ഏതൊരു സമൂഹത്തിന്റെയും അഭ്യുന്നതിക്ക് ചാലകശക്തിയായി വർത്തിക്കുന്നത്. ഫ്രാൻസ് ഫാനനെപ്പോലെ ലോകത്തെങ്ങുമുള്ള നിന്ദിതരും പീഡിതരുമായ ജനങ്ങൾക്കുവേണ്ടി സ്വയം ഉഴിഞ്ഞിട്ട, അത്രയൊന്നും അറിയപ്പെടാത്ത മഹനീയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.
19/11/2021
Thursday, November 4, 2021
പഴയ ഗാനങ്ങൾ പുതിയ സിനിമയിൽ
Saturday, September 18, 2021
ഹരാകിരി
രണ്ടാം ലോകമഹായുദ്ധത്തിൽ കീഴടങ്ങാൻ ചക്രവർത്തി തീരുമാനിച്ചതിനെത്തുടർന്ന് ജപ്പാൻ യുദ്ധകാര്യമന്ത്രി ജനറൽ അനാമി ഹരാകിരി അനുമിക്കുന്ന ഹൃദയഭേദകമായ രംഗം സഫാരി ടിവിയിൽ. ജപ്പാൻ്റെ പാരമ്പര്യപ്രകാരം അഭിമാനകരമായ ഒരു കർമ്മമായായി ഹരാകാരി അംഗീകരിക്കപ്പെടുന്നതിനാൽ പറഞ്ഞുറച്ച് ആസൂത്രണം ചെയ്താണ് അത് നിർവ്വഹിക്കപ്പെട്ടത്. അല്പം മുമ്പ് മുറിയിലെത്തിയ സൈന്യത്തിലെ ഉദ്യോഗസ്ഥനായ അളിയനോടൊപ്പം മദ്യപിച്ച് വർത്തമാനം പറയുന്നതിനിടയിൽ താനും പിന്തുടരുകയാണെന്ന് പറഞ്ഞ അളിയൻ്റെ മുഖത്ത് വീണ്ടും വീണ്ടും ആഞ്ഞടിച്ചു അനാമി. 'നിനക്ക് ഇതുമതി നീ രാജ്യത്തിൻ്റെ ഭാവികാര്യങ്ങൾ ചെയ്യണം' എന്നു പറഞ്ഞായിരുന്നു അടി. ഉടൻ തന്നെ പൂർവ്വസ്ഥിതി പ്രാപിക്കുകയും തനിക്ക് ഹരാകിരിക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടൻ തന്നെ വാളെടുത്ത് വെട്ടി കർമ്മം സുഗമമാക്കാനുള്ള മനക്കരുത്ത് കാട്ടണം എന്ന് നിർദ്ദേശിച്ചുകൊണ്ടാണ് അയാളെ പറഞ്ഞയച്ചത്. എന്നിട്ട് സ്വന്തം വാൾ വയറ്റിലേക്ക് കുത്തിയിറക്കി. അല്പം കഴിഞ്ഞ് അളിയൻ തിരിച്ചു വന്നപ്പോൾ ഈ സ്ഥിതിയിൽ കുനിഞ്ഞിരിക്കുന്ന അനാമിയെയാണ് കാണുന്നത്. സഹായിക്കണോ എന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു മറുപടി. അതേ സമയം വാൾ വലിച്ചൂരി കഴുത്തിലെ ഞെരമ്പു മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഫലവത്തായില്ല. തിരിച്ചുപോയ അളിയൻ അല്പനിമിഷങ്ങൾക്കുശേഷം അനാമിയുടെ അലർച്ച കേട്ട് തിരിച്ചെത്തി. അനാമിക്ക് സഹായം ആവശ്യമുണ്ടെന്ന് തിരിച്ചറിയുകയും സ്വന്തം വാളെടുത്ത് വെട്ടി അന്ത്യം സുഗമമാക്കുകയും ചെയ്തു. ഹൃദയഭേദകവും ബീഭത്സവുമായ ഒരു രംഗം!
