Search This Blog

Saturday, June 19, 2021

വായന

വായന ഒരു നിശ്ശബ്ദ വിപ്ലവമാണ്. വായിക്കുന്ന ഓരോ നിമിഷവും അതു നാമറിയാതെ നമ്മളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.

Friday, June 11, 2021

പ്രാകൃതമായ കരണ്ടു കമ്പികൾ

കറന്റു കമ്പികൾ ഒരു പ്രാകൃത കാഴ്ചയാണ്. ദരിദ്ര രാജ്യങ്ങൾ പോലും അതൊഴിവാക്കുന്നു. ഇവിടെ അതിനു പകരം അതിലൂടെ കേബിൾ കമ്പികൾ കൂടി വലിച്ച് 'സുന്ദരമാക്കുന്നു' ഈ ദുരവസ്ഥ മാറാതെ പണ്ടു കാലത്ത് വെച്ച തണൽമരങ്ങൾക്ക് രക്ഷയില്ല.

Thursday, June 10, 2021

ജാതിമതചിന്ത

രാഷ്ട്രീയക്കാർ, ജനാധിപത്യത്തിനു മുമ്പാണെങ്കിൽ, ഭരണക്കാർ ആണ് ജാതിയും മതവും മാന്തിപ്പുണ്ണാക്കി അതു നിലനിർത്തുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ളത്. പണ്ടത്തെ ഭരണക്കാർക്ക് അതിനു മറയുണ്ടായിരുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ ഘോരഘോരം മതേതരത്വം പ്രസംഗിക്കുകയും സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി ഗൂഢമായി തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.

Sunday, June 6, 2021

ജൂതപീഡനം

ജൂതപീഡനം നൂറ്റാണ്ടുകളായി യൂറോപ്പിൽ നിലനിന്നിരുന്ന ഒരു യാഥാർത്ഥ്യമാണ്. മിക്കവാറും എല്ലാ യൂറോപ്പ്യൻ രാജ്യങ്ങൾക്കും അതിൽ പങ്കുണ്ട്. ഭീമമായ പങ്ക് റഷ്യക്കു തന്നെയാണ്. അതാണ് ഹിറ്റ്ലർ അതി കുടിലമായി മുതലെടുത്തത്. ആദ്യ നാളുകളിൽ യൂറോപ്പ്യൻ രാജ്യങ്ങൾ കണ്ണടച്ചു പാലു കൂടിച്ചതുകൊണ്ടാണ് ഇത് ഭീമാകാരമായി വളർന്നത്. എന്നിട്ടും ജൂതന്മാരെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞത് ഈ രാജ്യങ്ങളാണ്. അമേരിക്കയും മോശമായിരുന്നില്ല. അതികഠിനമായ യാതനകൾ സഹിച്ച് അറ്റ്ലാന്റിക് താണ്ടി വരുന്ന ജൂത അഭയാർത്ഥികളെ കപ്പലടുപ്പിക്കാൻ അനുവദിക്കാതെ ഹിറ്റ്ലറുടെ concentration camp കളിലേക്കയച്ചത് മഹാ ജനാധിപത്യമായ അമേരിക്കയാണ്.  പോളണ്ടിനെ ഹിറ്റ്ലർക്ക് അടിയറ വെച്ചത് റഷ്യയാണ്. മാത്രമല്ല, യൂറോപ്പിനെ വെട്ടി മുറിച്ച് പങ്കിട്ടെടുക്കാമെന്നായിരുന്നു റഷ്യയുടെ പൂതി. അതിനു കരാറുമായി. എന്നാൽ, തുടർച്ചയായ വിജയങ്ങളിൽ മതിമറന്ന് മുഴുവൻ കിട്ടണമെന്ന ദുരയിൽ ജർമ്മനി റഷ്യക്കു നേരെ തിരിഞ്ഞപ്പോഴാണ് റഷ്യക്കു ബോധം വീണത്. പാലസ്തീനിലേക്കുള്ള ജൂത അഭയാർത്ഥികളുടെ പലായനം ഉരുക്കുമുഷ്ടിയുപയോഗിച്ച് തടഞ്ഞത് ബ്രിട്ടനാണ്. അപ്പോഴും താരതമ്യേന ഇറ്റലിക്കു ജൂതവിരോധമുണ്ടായിരുന്നില്ല. ജർമ്മനി കടന്നു കയറി അത് ഇറ്റലിക്കുമേൽ അടിച്ചേല്പിക്കുകയായിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ എല്ലാവരും മാന്യ ശ്രീമാന്മാരായി മാറി.
നാസി കോൺസൻട്രേഷൻ ക്യാമ്പിൽനിന്ന് ജീവച്ഛവമായി ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ട ആയിരക്കണക്കിന് അനാഥരായ ജൂതന്മാർക്ക് സ്വന്തം മാതൃരാജ്യങ്ങളിൽ നിന്ന് വീണ്ടും ജൂതവിദ്വേഷ കടന്നാക്രമങ്ങളും പീഡനങ്ങളുമാണ് നേരിടേണ്ടി വന്നത്. എന്നാൽ, ലക്ഷക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കിയ ഉന്നത നാസികൾക്ക് റെഡ്ക്രോസ് തന്നെ പുതിയ പാസ്പോർട്ട് നൽകി രക്ഷപ്പെടുവാൻ സഹായിക്കുകയും അർജന്റീന, ബ്രസീൽ യു എസ് തുടങ്ങിയ രാജ്യങ്ങൾ അഭയവും പൗരത്വവും നല്കി സ്വൈരജീവിതം നയിക്കാൻ ഒത്താശ നല്കി. ഇസ്രായേൽ രൂപീകരണത്തിനു ശേഷം നിലവിൽ വന്ന മൊസാദ് എന്ന ചാരസംഘടനയും അതീവ രഹസ്യമായ പ്രവർത്തനത്തിലൂടെയാണ് ഇവരിൽ പലരേയും അതിസമർത്ഥമായി പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവന്നത്. ഇവരിൽ ഏറ്റവും ക്രൂരനായ അഡോൾഫ് എയ്ക്മാനെ തട്ടിക്കാണ്ടു പോയി വധശിക്ഷക്കു വിധേയമാക്കിയതിന്റെ പേരിൽ അർജന്റീന ഇസ്രായേലിനെതിരെ ഐക്യരാഷ്ട്ര സഭയിൽ പരാതി നല്കുകയും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതാണ് ലോകനീതി!
കടപ്പാട് : സഫാരി ടി വി 'ജൂതൻ' പരമ്പര

Monday, May 17, 2021

Indian Philosophy - S Radhakrishnan

പ്രാചീന ഭാരതീയചിന്താലോകത്തെ ലോകത്തിനുമുന്നിൽ, ലോകഭാഷയായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷിൽത്തന്നെ അവതരിപ്പിച്ച ആധുനിക ചിന്തകരിൽ പ്രമുഖനായ ഡോക്ടർ എസ് രാധാകൃഷ്ണനെ ലോകശ്രദ്ധയിലേക്കുയർത്തിയ മാസ്റ്റർ പീസ് എന്നു വിളിക്കാവുന്ന കൃതിയാണ് Indian Philosophy. 
ഭാരതീയചിന്തയുടെ അടിത്തറയായി കണക്കാക്കപ്പെടുന്ന വേദങ്ങളിൽനിന്നാരംഭിച്ച് ചിന്തയുടെ കൊടുമുടിയായ അദ്വൈതസിദ്ധാന്തംവരെ നീളുന്നു പ്രതിപാദ്യ വിഷയം.  
ഒരു പക്ഷെ, ഭൂമിയിൽ മനുഷ്യന്റെ ആവിർഭാവം മുതൽ ഭൂമിയുടെ ഏതൊരു കോണിലുമുള്ള മനുഷ്യമനസ്സിനെ മഥിച്ച പ്രശ്നങ്ങളുടെ ബഹിർസ്ഫുരണങ്ങൾ തന്നെയായിരിക്കണം വേദങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, നമുക്ക് അജ്ഞാതമായ പ്രകൃതിശക്തികളോടുള്ള ഭയം, ഭക്തി, വിധേയത്വം. അവയുടെ ക്രമമായും ചിലപ്പോൾ അങ്ങനെയല്ലാതെയുമുള്ള പ്രവർത്തനത്തിൽ നിന്ന് നിഗമനത്തിലൂടെ അവയിൽ സ്വന്തം പ്രകൃതം ആരോപിക്കൽ. തുടർന്ന്, സ്വാഭാവികമായും, നമുക്ക് നല്ലതു സംഭവിക്കാൻ അവയുടെ അനുഗ്രഹം വേണമെന്ന തോന്നൽ, അവയെ സന്തോഷിപ്പിക്കാനുള്ള ചടങ്ങുകൾ, ബലികർമ്മങ്ങൾ, അതിനനുസരിച്ചുള്ള വിശ്വാസപ്രമാണങ്ങൾ എന്നിങ്ങനെ വേദങ്ങളുടെ, അഥവാ, വൈദിക മതത്തിന്റെ പോക്ക്.
ഇതിൽ ഋഗ്വേദം മുതൽ അഥർവ്വവേദം വരെയെത്തുമ്പോൾ പുറമെ നിന്നു വരുന്ന ആര്യന്മാരുടെ സംസ്ക്കാരത്തിൽ പ്രാദേശിക സമൂഹത്തിന്റെ സംസ്കാരവുമായുള്ള ഇടകലരൽ മൂലം അതാവശ്യപ്പെടുന്ന മൃഗബലി, മന്ത്രവാദം മുതലായ ഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. 
എന്നാൽ, ഇവിടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത, ലോകത്തെ മറ്റെല്ലാ സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാരതമെന്നു വിവക്ഷിക്കപ്പെടുന്ന ഭൂപ്രദേശത്ത് ഇതെല്ലാം നാലു വേദങ്ങളിലായി വളരെ വിശദമായി സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്ത് വരുംതലമുറകളിലേക്കു ശ്രുതിയായും സ്മൃതിയായും ഗുരുപരമ്പരകളിലൂടെ കൈമാറ്റപ്പെട്ടു എന്നതാണ്. 
വേദകാലത്ത് കാര്യമായ സംഘർഷങ്ങളോ ഭക്ഷണദൗർല്ലഭ്യമോ ഇല്ലാത്ത പൊതുവെ ശാന്തമായ കാലഘട്ടമായിരുന്നതിനാൽ ആത്മീയമായ ചിന്തകൾക്കും മനനങ്ങൾക്കും ധാരാളം സമയമുണ്ടായിരുന്നു എന്നാണ് ഈ സർഗ്ഗസമ്പന്നതയ്ക്കു കാരണമായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നതെങ്കിലും അസാമാന്യമായ ധീഷണാവൈഭവം കൂടി സംയോജിക്കുമ്പോൾ മാത്രമേ ഇത്രയും വിപുലവും സൂക്ഷ്മവുമായ ഒരു ജ്ഞാനശേഖരം നൂറ്റാണ്ടുകളിലേക്ക് പകർന്നു നല്കാൻ കഴിയുകയുള്ളു എന്നത് വെറും ലളിതമായ യുക്തിയാണ്. 
ഇങ്ങനെ പ്രാചീന മനുഷ്യന്റെ ശക്തി ദൗർബ്ബല്യങ്ങൾ, ആര്യസമൂഹ അധിനിവേശത്തിന്റെയും അവർ പ്രാദേശിക സമൂഹവുമായുള്ള സഹവാസത്തിൽ നിന്നുയർന്നുവന്ന ഉച്ചനീചത്വങ്ങളും വ്യത്യസ്ത വിശ്വാസാനുഷ്ഠാനങ്ങളുമെല്ലാം കൂടിക്കലർന്ന് രൂപംകൊണ്ട വിചിത്രമായ യാഥാസ്ഥിതികത്വത്തിനെതിരായ നവോത്ഥാനപരമായ മുന്നേറ്റമാണ് ഉപനിഷത്തുക്കളിലൂടെ ഉയർന്നുവരുന്നത്.
ഇത്രയുമൊക്കെയായപ്പോഴേയ്ക്കും കാലം ഒരുപാട് മുന്നോട്ടുപോവുകയും മനുഷ്യസമൂഹം വളർന്നു വലുതാവുകയും സാധാരണ ജനങ്ങൾ ഈ ചിന്താധാരയിൽ നിന്നും അകന്നു പോവുകയും ചെയ്തതുകൊണ്ടായിരിക്കാം ഒരു പക്ഷെ, അവർക്കു കൂടി ഉൾക്കൊള്ളാൻ പാകത്തിൽ കഥകളുടെ രൂപത്തിൽ പുരാണേതിഹാസങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
എന്നാൽ, ഈ ജ്ഞാനവിജ്ഞാനങ്ങളെല്ലാം കാലത്തിൻ്റെ കുത്തൊഴുക്കിൽ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും മുങ്ങിപ്പോവുകയും പലതരത്തിലുള്ള അനാചാരങ്ങളിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോഴാണ് ഒരു നവോത്ഥാനശക്തിയായി ബുദ്ധൻ ഉയർന്നു വന്നത്. സ്വാഭാവികമായും, മനുഷ്യനും മനുഷ്യത്വവുമായിരുന്നു അദ്ദേഹത്തിൻ്റെ മുദ്രാവാക്യങ്ങൾ. വേദങ്ങൾക്ക് അദ്ദേഹം അമിത പ്രാധാന്യം നല്കിയില്ല. അതിനാൽ, അദ്ദേഹം നാസ്തികനായി കണക്കാക്കപ്പെട്ടു. ബുദ്ധ തത്വസംഹിതകളും മനുഷ്യകേന്ദ്രീകൃതമാണ്. എങ്കിലും, ഈ പ്രപഞ്ചത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പരമമായ ചൈതന്യം എന്ത് എന്ന ചോദ്യത്തിന് അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാൽ, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ബുദ്ധമതം നിരവധി അവാന്തരവിഭാഗങ്ങളായി മാറി അതിന്റെ വ്യതിരിക്തത നഷ്ടപ്പെട്ടു എന്നു തന്നെ പറയാം. 
ലോകചരിത്രത്തിൽത്തന്നെ ആദ്യമായി മതപ്രചരണം ഒരു ലക്ഷ്യമായി സ്വീകരിക്കുന്നത് ബുദ്ധനാണ്. ദുരാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന ഒരു നവോത്ഥാനശക്തിക്ക്, സ്വാഭാവികമായും, അത് ഒഴിച്ചുകൂടാനാവില്ല. എന്നാൽ, അത് മൃഗീയശക്തിയുപയോഗിച്ചോ സമ്മർദ്ദതന്ത്രങ്ങളുപയോഗിച്ചോ ആയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 
ബുദ്ധമതം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ കാലോചിതമായും മനുഷ്യകേന്ദ്രീകൃതമായും പരിഷ്ക്കരിച്ചുകൊണ്ടാണ് പിറവിയെടുക്കുകയും വികസിക്കുകയും ചെയ്തതെങ്കിലും അത് ഹിന്ദുസമൂഹത്തിൽ നിന്നും അകലം പാലിച്ച് വേറിട്ടു നിന്നു. അതേസമയം, സമാന ചിന്താപദ്ധതി ഉയർത്തിപ്പിടിക്കുന്ന ജൈനമതം ഹിന്ദു സമൂഹവുമായി സഹവർത്തിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. അതുകൊണ്ടായിരിക്കണം ഇന്ത്യയിൽ ബുദ്ധമതം കുറ്റിയറ്റു പോയെങ്കിലും ജൈനമതം ഇന്നും നിലനില്ക്കുന്നത് എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു.
തുടർന്ന് ന്യായം, വൈശേഷികം, സാംഖ്യം, മീമാംസ, വേദാന്തം, അദ്വൈതം, ശൈവം, വൈഷ്ണവം, ശാക്തേയം തുടങ്ങിയ ഭക്തിസങ്കല്പങ്ങൾ എന്നിങ്ങനെ വിവിധ ചിന്താപദ്ധതികളെപ്പറ്റി ഗ്രന്ഥകാരൻ സൂക്ഷ്മമായി വിവരിക്കുന്നു. 
കർമ്മജ്ഞാനേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, ആത്മബോധം, ജാഗ്രത്, സ്വപ്ന, സുഷുപ്തി തുരീയാവസ്ഥകളിൽ അവയുടെ വ്യത്യസ്ത പ്രകടനങ്ങൾ, ആത്മാവ്, ജീവാത്മാവ്, പരമാത്മാവ്, അവയുടെ കാര്യകാരണ ബന്ധങ്ങൾ, പുനർജന്മം, മോക്ഷം, പ്രകൃതിപുരുഷദ്വന്ദം, വസ്തു പ്രപഞ്ചഘടന, മായ, സൃഷ്ടിസ്ഥിതിസംഹാരം പ്രളയം, പുനർസൃഷ്ടി എന്നിങ്ങനെ പോകുന്നു ഭാരതീയചിന്തയെ ഉദീപിപ്പിക്കുന്ന വിഷയങ്ങൾ.
ഏതു ചിന്താപദ്ധതിയെടുത്താലും അനിഷേധ്യവും അവിതർക്കിതവുമായ ഒരു ആശയസംഹിത എന്ന ഒരു അവസ്ഥ ഇല്ലതന്നെ. വ്യത്യസ്ത ആശയങ്ങളും വീക്ഷണങ്ങളും പരിഷ്ക്കാരങ്ങളും അവ തമ്മിലുള്ള സംവാദങ്ങളും എല്ലാമായാണ് മുന്നോട്ടു പോകുന്നത്. ഓരോ വീക്ഷണങ്ങൾക്കും അവരുടേതായ അനുയായികളുമുണ്ട്.
സൂക്ഷ്മമായ വിവരണങ്ങളിൽ പലതും ഒരു ശരാശരി വായനക്കാരന്റെ തലയ്ക്കു മുകളിലൂടെ പോകുന്നു എന്നതിനാൽ വായന ഒരു വെല്ലുവിളിയാവുന്നു. എന്തായാലും, മനസ്സിലായാലും ഇല്ലെങ്കിലും, ഇതു വായിച്ചു തീർക്കണം എന്ന ദൃഢവ്രതത്തോടെയാണ് രണ്ടു വാള്യങ്ങളിലായി 1400 ഓളം പുറങ്ങളുള്ള ഈ പുസ്തകം വായിച്ചു പൂർത്തിയാക്കിയത്

Sunday, May 16, 2021

The Great Dictator - Chaplin സിനിമ

ഹിറ്റ്ലർ കത്തിനിന്നിരുന്ന 1940ലാണ് ചാർലി ചാപ്ലിന്റെ The Great Dictator എന്ന ആക്ഷേപഹാസ്യ ക്ലാസ്സിക് പടം ഇറങ്ങിയത് എന്നത് വിസ്മയകരം തന്നെ. ഹിറ്റ്ലറെ പേടിച്ച് പല രാജ്യങ്ങളും അത് നിരോധിച്ചു. ഹിറ്റ്ലർ അത് കണ്ടിരിക്കുമോ? എങ്ങനെയായിരിക്കും അദ്ദേഹം പ്രതികരിച്ചിരിക്കുക? എന്തായാലും അക്കാലത്ത് അങ്ങനെയൊരു പടം പുറത്തിറക്കുക എന്നത് അപാര തന്റേടം തന്നെ.

Thursday, May 6, 2021

തുർക്കി -ഭാവിയിലെ ഫാസിസ്റ്റ്

 പഴയ കാലം വിട്ട് 21ാം നൂറ്റാണ്ടിലെത്തുമ്പോഴും തുർക്കി ഫാസിസ്റ്റ് ലക്ഷണങ്ങൾ കാണിക്കുന്നു. ഭാവിയിലേക്ക് ഒരു വൻ ഭീഷണിയായി അതു വളരുന്നു. നാസികളുടെ കാര്യത്തിലെന്നപോലെ  യൂറോപ്പും അമേരിക്കയും യു എന്നും അടക്കം ലോകമെല്ലാം അതു കണ്ടില്ലെന്നു നടക്കുന്നു. സംഗതി വളരെ വഷളായാൽ മാത്രമേ ലോകം കണ്ണു തുറക്കുകയുള്ളു. ചരിത്രത്തിൽനിന്ന് നാം ഒന്നും പഠിക്കുന്നില്ല. 

Tuesday, April 27, 2021

വായനക്കാർ എഴുതുന്നു - താമസി

പുതിയ സാഹിത്യ പ്രതിഭകളെ തുയിലുണർത്തി ലോകത്തിന്റെ അക്ഷരവെളിച്ചത്തിലേക്ക് ആനയിക്കുന്ന വിഷുപ്പതിപ്പിന്റെ (99 : 05)തിരിച്ചു വരവ് എന്തുകൊണ്ടും ആഹ്ലാദകരം തന്നെ! പുതിയ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകൾ വിഷുപ്പതിപ്പിലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.  കൂട്ടത്തിൽ പറയട്ടെ, ഈ മഹത്തായ സംരംഭത്തിന്റെ സാർത്ഥകതയുടെ നേർസാക്ഷ്യം തന്നെയാണ് ഈ ലക്കത്തിൽ പുന: പ്രസിദ്ധീകരിച്ച, ഈയിടെ അന്തരിച്ച ബഹുമുഖപ്രതിഭയായ പി ബാലചന്ദ്രന്റെ 1972ലെ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ താമസി എന്ന നാടകം. അര നൂറ്റാണ്ടോളം പഴക്കമുള്ള മഞ്ഞച്ച കടലാസിലെ കുനുകുനാ എന്ന അച്ചടിയുടെ തനിപ്പകർപ്പ് മുതിർന്ന തലമുറകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായിരിക്കും. എന്നാൽ, അതിലുമുപരി, അര നൂറ്റാണ്ടിനോടടുക്കുന്ന ആ നാടകം കാലപ്പഴക്കത്തിനതീതമായി, ഇന്നും നവംനവങ്ങളായ അനുഭൂതികളും ചിന്തകളും ഉണർത്താൻ പര്യാപ്തമാണ്. ഒരു ബിരുദ വിദ്യാർത്ഥിയുടെ കൃതി എന്ന് വിശ്വസിക്കാൻ പ്രയാസമായ തരത്തിലുള്ള പക്വതയും കയ്യടക്കവും സർഗ്ഗപ്രതിഭയും അതിൽ പ്രകടമാണ്. വെറും മൂന്നു കഥാപാത്രങ്ങളെ രംഗത്തും പിന്നണിയിൽ ഒരു നടിയുടെ ശബ്ദസാന്നിദ്ധ്യവുംകൊണ്ട് അനിർവ്വചനീയമായ ഒരു അനുഭൂതിതലത്തിലേക്ക് വായനക്കാരെ ഉയർത്തുന്നു ഈ നാടകം. ലളിതമായ സംഭാഷണത്തിലൂടെ വികസിക്കുന്ന നാടകം കഥാപാത്രങ്ങളുടെ വ്യക്തിബന്ധങ്ങളും സംഘർഷങ്ങളും കുറ്റബോധത്താൽ വേട്ടയാടപ്പെട്ട് എല്ലാം തേച്ചുമായ്ക്കാൻ ശ്രമിക്കുന്ന രക്ഷകനെത്തന്നെ വകവരുത്തി മറ്റൊരു പാതകത്തിലേക്കു വഴുതി വീഴുന്ന ദുരന്തപൂർണ്ണമായ വിരോധാഭാസവും വിധിവൈപരീത്യവും മഥിക്കുന്ന വായനാനുഭവം പകർന്നു നൽകുന്നു.  പി ബാലചന്ദ്രൻ എന്ന ബഹുമുഖപ്രതിഭയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിനോടൊപ്പം പരേതാത്മാവിന് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്യുന്നു.

എപ്രിൽ 27ലെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.



Thursday, March 25, 2021

സ്വത്തിന്റെ മൂല്യനിർണ്ണയം

താമസിക്കുന്ന അഞ്ചോ പത്തോ സെന്റ് സ്ഥലത്തിന് കാലക്രമത്തിൽ വില കൂടി ലക്ഷങ്ങൾ വിലമതിക്കുന്നതായിയെങ്കിൽ അത് ഒരാൾ കോടിപതിയാണെന്ന് പറയാൻ കഴിയുമോ? ഇത്തരം മൂല്യനിർണ്ണയം യാഥാർത്ഥ്യത്തേ?ട് നീതി പുലർത്തുന്നതാണോ ?  കാരണന്മാരോ നമ്മൾ തന്നെയോ പണ്ടെപ്പോഴോ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുന്ന സ്ഥലത്തിന് വില കൂടിപ്പോയി എന്നു വെച്ച് നമ്മൾ കോടീശ്വരനാവുമോ? കോടികൾ മതിക്കുമെന്ന് കണക്കാക്കപ്പെടുന്ന താമസിക്കുന്ന സ്ഥലത്തിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടോ? അതുകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ, സിറ്റിയിലെ ചേരിയിൽ താമസിക്കുന്നവരേയും ലക്ഷപ്രഭുക്കളായി കണക്കാക്കേണ്ടി വരില്ലേ? അതിനാൽ, ഈ സ്വത്തുനിർണ്ണയത്തിന് എന്തോ തകരാറുണ്ടെന്ന് തോന്നുന്നു. ഇവിടെ മൂല്യനിർണ്ണയത്തിന് പുതിയ മാനദണ്ഡം ആവശ്യമാണെന്നു കരുതുന്നു.

Wednesday, March 17, 2021

ജൂതൻ

പ്രാചീന കാലത്ത് കടന്നാക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമുള്ളവരെങ്കിലും അതിനുശേഷമുള്ള നിരവധി നൂറ്റാണ്ടുകളിൽ ലോകത്ത് ഏറ്റവുമധികം പീഡിക്കപ്പെട്ട ജനത ജൂതന്മാരായിരിക്കും. അതിസമർത്ഥരും ബുദ്ധിമാന്മാരും അദ്ധ്വാനശീലരുമായിട്ടും ഇതാണ് അവസ്ഥയെന്നതാണ് ഏറെ വിചിത്രം. അവർ ഏറ്റവുമധികം പീഡിക്കപ്പെട്ടത് മൊത്തം യൂറോപ്പിലുമാണെന്നു പറയാം. അതിൽ റഷ്യയായിരിക്കും ഏറ്റവും മുന്നിൽ. നാസി ജർമ്മനിയെ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. നാസി ജർമ്മനിയിലെ അവസ്ഥ ഒന്നോ രണ്ടോ ദശാബ്ദങ്ങളായിരുന്നെങ്കിൽ റഷ്യയിൽ നൂറ്റാണ്ടുകളായിരുന്നു. റഷ്യൻ വിപ്ലവത്തിന് അവർ പരിപൂർണ്ണ പിന്തുണ നൽകിയെങ്കിലും വിപ്ലവാനന്തരം അവർ ക്രൂരമായി വേട്ടയാടപ്പെട്ടു, കൂട്ടക്കൊല ചെയ്യപ്പെട്ടു. 
ജൂതരിൽ ഏറ്റവും ഭാഗ്യവന്മാർ എന്നു പറയാവുന്നത് വളരെ മുമ്പു തന്നെ അമേരിക്കയിലേക്ക് കുടിയേറിയവരായിരിക്കും. 
എന്നാൽ, വിരോധാഭാസമെന്നു പറയട്ടെ, വളരെ ദുരിതങ്ങൾ അനുഭവിച്ച് സ്വന്തം രാജ്യം കെട്ടിപ്പടുത്തപ്പോൾ അവരുടെ പ്രാചീന തനിനിറം തല പൊക്കാൻ തുടങ്ങി. അതിനു ഇരയായവരോ താരതമ്യേന നിരപരാധികളായ പാലസ്തീൻ അറബികളും എന്നത് ചരിത്രത്തിന്റെ ക്രൂരമായ വിധിവൈപരീത്യം തന്നെ.
പാലസ്തീൻകാർക്കെതിരെയുള്ള ഇസ്രായേലിന്റെ നടപടികളെ തീർച്ചയായും പണ്ട് ജൂതന്മാർക്കെതിരെയുള്ള പീഡനങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം, കാലം എത്രയോ മാറി എന്നതാണ്. ഇന്ന് ലോക നിയമങ്ങളും മനുഷ്യാവകാശങ്ങളും രാഷ്ട്രങ്ങൾ തമ്മിലിടപെടാനുള്ള ചട്ടങ്ങളുമെല്ലാമുള്ള പരിഷ്കൃത സമൂഹമാണെന്ന് നാം അഭിമാനിക്കുന്നു. എന്നാൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതൊന്നും വകവെക്കാതെ, ലോകാഭിപ്രായം മാനിക്കാതെ പാലസ്തീൻകാർക്ക് അവരുടെ രാജ്യം എന്ന ചിരകാലാഭിലാഷത്തെ ഏതു വിധേനയും കുളം തോണ്ടുക എന്ന കൂടിലവൃത്തിയുമായി മുന്നോട്ടു പോകുന്നു. അതിന് അവരുടെ വരുതിയിലുള്ള യു എസ് എന്ന ആധുനികതയുടെ തലതൊട്ടപ്പൻ എന്ന് സ്വയം ഉദ്ഘോഷിക്കുന്ന രാഷ്ട്രം കൂട്ടുനില്ക്കുന്നു. ഇവിടെ അവർ സ്വന്തം ദുരിതപൂർണ്ണമായ ഭൂതകാലം പാടെ വിസ്മരിക്കുന്നു.

Thursday, March 11, 2021

കാലുവാരി

 വർഷങ്ങളോളം സ്ഥാനമാനങ്ങൾക്കുമേൽ അടയിരിക്കുക. എന്നിട്ട്, അത് തുടരാനാവില്ല എന്നു വന്നാൽ മറുകണ്ടം ചാടുക- ഇതല്ലേ കോൺഗ്രസ്സ്? ഇവർക്കുള്ള മറുപടി 'പോനാൽ പോകട്ടും പോടാ'എന്നു തന്നെയായിരിക്കണം.

Friday, March 5, 2021

യൂറോപ്യൻ അധിനിവേശം

ഇന്ത്യയിൽ മാത്രമല്ല, അവർ ( ചെന്നായ്ക്കളെപ്പോലെ വെട്ടിപ്പിടിക്കാൻ ലോകം മുഴുവൻ തേർവാഴ്ച നടത്തിയ യൂറോപ്യൻകാർ മുഴുവൻ) പോയിടത്തെല്ലാം ശുദ്ധമനസ്ക്കരായ നാട്ടുകാരെ കുടില തന്ത്രങ്ങളും ഭിന്നിപ്പിക്കലും, കൂട്ടക്കൊലകളും കൊണ്ട് അടിച്ചമർത്തുകയും നിസ്സഹായരായ അവരുടെ പ്രകൃതി സമ്പത്തു മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു കൊണ്ടാണ് മഹാന്മാരായത്. ഇവരുടെ തൊരപ്പൻ നയങ്ങളാണ് അതേപടി ഇപ്പോഴും അമേരിക്ക പിന്തുടരുന്നത്. ലോകത്തെ ഇന്നുള്ള ബഹുഭൂരിപക്ഷം പ്രശ്നങ്ങളും ഈ ഹിംസ്രജീവികളുടെ സൃഷ്ടിയാണ്. ഇവരെ ഒരു വിധത്തിലും തടയാനാവാത്ത അവസ്ഥയിലാണ് പ്രകൃതി തന്നെ നേരിട്ട് ഇടപെട്ടത്. അങ്ങനെയാണ് ഒന്നാം ലോക മഹായുദ്ധം എന്ന ചാട്ടവാറടി കിട്ടിയത്. അതുകൊണ്ട് തൃപ്തി വരാഞ്ഞ് വീണ്ടുമൊരടി - രണ്ടാം ലോകമഹായുദ്ധം. അതിനുശേഷം തത്ക്കാലം എല്ലാം നല്ല കുട്ടികളായി സമാധാനം, മനുഷ്യാവകാശം എന്നെല്ലാം ഘോര ഘോരം പ്രസംഗിക്കാൻ തുടങ്ങി. എങ്കിലും ഉള്ളിലിരിപ്പ് പഴയതു തന്നെ. അതാണ് ഇവരുടെ ഒരു പരിച്ഛേദമായ അമേരിക്കയിലൂടെ വെളിപ്പെടുന്നത്.

Thursday, February 18, 2021

വായനക്കാർ എഴുതുന്നു. റിപ്പബ്ലിക്ക് പതിപ്പ്


പണ്ടെന്നോ പറന്നു പോയ ഒരു കിളി തിരിച്ചെത്തിയ പോലുള്ള ആഹ്ലാദമാണ് റിപ്പബ്ലിക് പതിപ്പിന്റെ തിരിച്ചു വരവ് വായനക്കാർക്ക് പകർന്നു നല്കുന്നത്. ഇന്ത്യയിലെ നിരവധി ഭാഷകളിൽ നിന്നുള്ള കൃതികൾക്ക് മലയാളത്തിൽ ഒരു സംഗമവേദിയൊരുക്കുക എന്നത് എന്തുകൊണ്ടും വ്യത്യസ്തവും സർഗ്ഗാത്മകവുമായ ഒരു ആശയമാണ് എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഷയിൽ ഇത് പ്രാവർത്തികമാക്കിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇത് എത്രയോ വർഷങ്ങൾക്കു മുമ്പ് യാഥാർത്ഥ്യമാക്കി എന്നത് കൈരളിക്കു നല്കിയ മഹത്തായ സേവനം തന്നെയാണ്. കാരണം, ലോകത്തിലെ പല ഭാഷകളിലേയും കൃതികളെപ്പറ്റി മലയാളിക്ക്  സാമാന്യ വിവരമുണ്ടെങ്കിലും ഇന്ത്യയിലെത്തന്നെ മറ്റു ഭാഷകളിലെ കൃതികളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും നാം അറിയുന്നത് അവ ഏതെങ്കിലും ദേശീയ പുരസ്ക്കാരത്തിന് അർഹമാവുമ്പോൾ മാത്രമാണ്. ഈ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടാക്കിയ മഹത്തായ ഉദ്യമമായിരുന്നു മാതൃഭൂമിയുടെ റിപ്പബ്ലിക് പതിപ്പ്. മാത്രമല്ല, ബംഗാളിയിലെയും മറ്റും പ്രശസ്തമായ നോവലുകളുടെ വിവർത്തനങ്ങളും അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ടോ വർഷങ്ങൾക്കു മുമ്പ് ആ ആശയത്തിളക്കം അണഞ്ഞു പോയി എന്നത് തികച്ചും നിർഭാഗ്യകരം തന്നെ. കാലം എത്രയോ മാറി. ലോകത്തെന്നപോലെ ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. പുതിയ ആശയങ്ങളും ഭാവുകത്വങ്ങളും വരുന്നു, പുതിയ എഴുത്തുകാരും കൃതികളും വരുന്നു. സാഹിത്യകുതുകികളായ മലയാളികൾക്ക് തീർച്ചയായും അവയെപ്പറ്റിയെല്ലാം വായിച്ചറിയാൻ അതിയായ താൽപര്യമുണ്ടാവും. അതു കണ്ടറിഞ്ഞ് പഴയ റിപ്പബ്ലിക്ക് പതിപ്പിനെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടും സ്തുത്യർഹം തന്നെ. കൂടുതൽ ഭാഷകളും കൃതികളും ഉൾപ്പെടുത്തി ഈ മഹത് ഉദ്യമം കൂടുതൽ വിപുലവും സാർത്ഥകവുമാക്കാൻ വിനീതമായി അപേക്ഷിക്കുന്നു.
പരമേശ്വരൻ,
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2021 ഫെബ്രുവരി 14 -20 (98:48) ) തലേ ആഴ്ച മുതൽ ആരംഭിച്ച ഏറ്റവും നല്ല കത്തിനുള്ള സമ്മാനത്തേടെ, ‘തിരികെ വരുന്നു ആ ഇന്ത്യ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു.



Wednesday, January 20, 2021

സഫാരി ടിവി

മലയാളത്തിൽ സഫാരി ടിവി ഒരു സംഭവം തന്നെ. ദശാബ്ദങ്ങളായി ഒരേ തരത്തിലുള്ള പരിപാടികൾ കാണിച്ചുകൊണ്ടിരിക്കുന്ന മറ്റു ചാനലുകൾക്കൊന്നും ഇത്തരം ഒരു ആശയംപോലും തോന്നിയില്ല എന്നത് അത്ഭുതം തന്നെ! ഒന്നാലോചിച്ചു നോക്കൂ. അതിൽ സ്മൃതി, ചരിത്രം എന്നിലൂടെ എന്നിവ വലിയ സാങ്കേതിക വിദ്യയൊന്നുമില്ലാതെ വളരെ നിസ്സാരമായി ഏതു ചാനലിനും ചെയ്യാവുന്നതേയുള്ളു. പറ്റിയ ആളെ കണ്ടെത്തണം. അത്രയേയുള്ളു. എന്നിട്ടും, എത്ര ഹൃദയാവർജ്ജകം! വിസ്മൃതിയിലേക്കു മറഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ദൃക്സാക്ഷിവിവരണം തന്നെ അമൂല്യമായ ചരിത്രരേഖയാണ്. അതുപോലും നമ്മുടെ മഹാ ചാനലുകൾക്ക് ഇത്ര കാലമായിട്ടും തോന്നിയില്ല. എങ്ങനെയാണ് ഇതിന്റെ സാമ്പത്തികം എന്നു പിടി കിട്ടുന്നില്ല. പ്രത്യേകിച്ചും, ഇത്രയേറെ അമൂല്യമായ വിഡിയോ ശേഖരം എങ്ങനെ സംഘടിപ്പിക്കുന്നു എന്ന് മനസ്സിലാവുന്നില്ല.

യു ട്യൂബിലെ വരുമാനം കിട്ടുമായിരിക്കും. എന്നാൽ, CDയും പുസ്തകവും എത്ര പേർ വാങ്ങും? അതിൽത്തന്നെ പുസ്തകങ്ങൾക്ക് വലിയ ആകർഷണമുണ്ടാ?  പ്രസിദ്ധരായ എഴുത്തുകാർ രചിച്ച വളരെ വിശദമായ ജീവചരിത്രവും മറ്റും ലഭ്യമാണല്ലോ. ആയിരക്കണക്കിന് രൂപ ചെലവാക്കി എത്ര പേർ സി ഡി വാങ്ങും? അതേസമയം വിഡിയോകളുടെ അവകാശത്തിന് എത്ര ലക്ഷങ്ങൾ കൊടുക്കേണ്ടിവരും? മറിച്ച്, പരസ്യത്തിന്റെ പ്രലോഭനം എത്ര വലുതാണ്! സെക്കന്റുകൾക്ക് ലക്ഷങ്ങൾ കയ്യിൽ വരും. അതുപോലെത്തന്നെ ഒരു ചെറിയ തുകയ്ക്ക് paid channel ആക്കിയാലും നല്ലൊരു തുക ലഭിക്കും. എന്നിട്ടും അതിനെന്നും ശ്രമിക്കാതെ തികച്ചും സൗജന്യമായി കാണികളിലേക്കെത്തിക്കുന്ന അനന്യമായ  ദൃശ്യാനുഭവമാണ് ഈ ചാനൽ പകർന്നു നല്കുന്നത്.









Friday, December 25, 2020

സംസ്കൃതഭാഷയുടെ നിലനില്പ്

സംസ്കൃതഭാഷയ്ക്ക് ഇനി ലോകത്ത് ഒന്നും ചെയ്യാനില്ല എന്ന അസംബന്ധചിന്ത തന്നെയാണ് ഇന്ന് ഈ ഭാഷയെ നശിപ്പിക്കുന്നത്. അത് അങ്ങനെയൊന്നും നശിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യയിലാകമാനം എത്രയോ സംസ്കൃത സർവ്വകലാശാലകളുണ്ട്, ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. കർണ്ണാടകത്തിലോ മറ്റോ സംസ്കൃതം മാത്രം പറയുന്ന ഗ്രാമമുണ്ട്. സംസ്കൃതഭാഷയിലെ നൂറുകണക്കിന് ശാസ്ത്രീയ ഗാനങ്ങൾ എത്രയോ വേദികളിൽ അരങ്ങുതകർക്കുന്നുണ്ട്, ദാവിതലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികളടക്കം. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യം തത്വചിന്ത മുതലായ പ്രാചീനശാസ്ത്രശാഖകളിലൂടെ പുത്തൻ അറിവുകൾ ആധുനിക തലമുറകൾക്ക് പകർന്നു നല്കാൻ പര്യാപ്തമായ ഗ്രന്ഥശേഖരങ്ങൾ എവിടെയെങ്കിലുമൊക്കെ ആധുനിക ഗവേഷകരെ കാത്തിരിക്കുന്നുണ്ടാവാം. ഇന്നും ഔദ്യോഗികമായി പ്രയോഗത്തിലുള്ള ആയുർവ്വേദ മൂലഗ്രന്ഥങ്ങളെല്ലാം സംസ്കൃത ഭാഷയിലാണ്. വസ്തുതകൾ ഇതായിരിക്കെ, പണ്ട് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നു പറഞ്ഞു ഒരു ഭാഷയെ എഴുതിത്തള്ളാൻ ശ്രമിക്കുന്നത് നമ്മുടെ കഴിവല്ല, ബുദ്ധിയല്ല, മറിച്ച്, കഴിവുകേടും ബുദ്ധിശൂന്യതയുമാണ്. നമ്മുടെ കൊളോണിയൽ അടിമമനസ്സാണ് അതു വെളിപ്പെടുത്തുന്നത്. നമ്മുടേതായ എല്ലാ കാര്യങ്ങളിലുമെന്നപോലെ സായിപ്പ് പറഞ്ഞാലേ നമ്മുടെ കണ്ണു തുറക്കുകയുള്ളു. എന്തൊക്കെപ്പറഞ്ഞാലും,ബുദ്ധിജീവികളെന്ന് നമ്മൾ കരുതുന്ന സായിപ്പിന്റെ പ്രാചീനഗ്രീക്ക് ലാറ്റിൻ ഭാഷകളടക്കം ഈജിപ്ഷ്യൻ, മായൻ എന്നിങ്ങനെ ലോകത്തിലെ ഏതു പ്രാചീനഭാഷകളേക്കാൾ വലിയ സജീവസാന്നിദ്ധ്യം സംസ്കൃതത്തിന് ഇന്ന് ഇന്ത്യയിലുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇത്രയുമായ സ്ഥിതിക്ക് ഇനി ആ ഭാഷയെ നശിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.

Saturday, December 19, 2020

വായനക്കാർ എഴുതുന്നു - ശേഷാദ്രി മാഷ്

പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകനായ ശ്രീ എം. എ റഹ്മാന്റെ 'ശേഷാദ്രിമാഷ്' എന്ന 'എൻ ഗുരു' സ്മരണയെപ്പോലെ ( 98:39 )ഇത്രയും ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പ് ഈ പംക്തിയിൽ മുമ്പ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഒരേ സമയം വിഷാദാത്മകവും ഭീതിദവും ഒടുവിൽ ശുഭപര്യാവസായിയുമായ ആ അനുഭവകഥനം ഒരു സിനിമാക്കഥ പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നാം. നിയമപാലനം വളരെ പ്രാകൃതാവസ്ഥയിലായിരുന്ന 70കളിൽ ഇത്തരമൊരു നിർഭാഗ്യാവസ്ഥയിൽ പെട്ടു പോയാലത്തെ സ്ഥിതി വിവരണാതീതമാണ്. വിധി വൈപരീത്യത്തിന്റെ പടുകുഴിയിൽ വീണ് രക്ഷപ്പെടാൻ ഒരു സാദ്ധ്യതയുമില്ലാത്ത നിസ്സഹായാവസ്ഥയിൽ ഉത്തമവിശ്വാസത്തോടെ, സ്വന്തം രക്ഷയെപ്പറ്റി ആലോചിക്കാതെ താങ്ങും തണലുമായി നിന്ന് ഒരു ഭാവിപ്രതിഭയെ അതിൽനിന്നും കരകയറ്റിയ ശേഷാദ്രി മാഷെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. ലേഖകനെപ്പോലെ എത്രയെത്ര ഹതഭാഗ്യർ വിധിവൈപരീത്യത്തിന്റെ കാലടികൾക്കടിയിൽ ഞെരിഞമർന്നിരിക്കാമെന്ന ചിന്ത കിടിലം കൊള്ളിക്കുന്നതാണ്. ദുരന്തപര്യാവസാനിയാകുമായിരുന്ന ഒരു ജീവിതത്തോട് ഒടുവിൽ വിധി കരുണ കാണിക്കുകയും ജീവിതസൗഭാഗ്യങ്ങൾ നല്കി കടം വീട്ടുകയും ചെയ്തു എന്നതു മാത്രമാണ് ഇവിടെ ആശ്വാസകരമായ വസ്തുത.  ദശാബ്ദങ്ങൾക്കുശേഷം ഇപ്പോഴും സജീവമായി നില്ക്കുന്ന ISRO ചാരക്കേസിന്റെ പശ്ചാത്തലത്തിൽ ഈ ഓർമ്മക്കുറിപ്പ് വളരെയേറെ പ്രസക്തമാണ്. 
10 ജനവരി 2021 ആഴ്ചപ്പതിപ്പിൽ (98 : 43 ) പ്രസിദ്ധീകരിച്ചു.



Monday, November 23, 2020

Muslim Politics in Kerala

One thing is beyond doubt - Muslim politics is becoming more and more powerful. Now they are not at all a backward community as is the official view. They are now mostly rich, well educated, at the same firmly holding the orthodoxreligious spirit and using it for politics aided by increasing population. They play clevery the religion/minority / Secular / backward cards according to the situation. When the other parties are split into various group politics they can get enormous bargaining power in the govt. and can utilize it very skillfully.
Regarding BJP, at least in  Kerala they still could n't rise up to the situation, not because of the anti BJP propaganda by others like LDF etc. but primarily because of their own poor leadership. Otherwise, they will come because, in my view, people are fed up with corrupt, dishonest, opportunistic rule of both LDF and UDF.

വായനക്കാർ എഴുതുന്നു -കെ എൽ മോഹനവർമ്മ അഭിമുഖം


പ്രിയ പത്രാധിപർ, 

പ്രസിദ്ധ സാഹിത്യകാരൻ ശ്രീ  കെ എൽ മോഹനവർമ്മയുമായി കെ. സി. സുബി നടത്തിയ അഭിമുഖം ( ആത്മകഥ ക്രിസ്പായി പറയാം: ഐ വാസ് വെരി ഹാപ്പി - ലക്കം 35) ഓർമ്മകളെ ദശാബ്ദങ്ങൾക്കു പിന്നിലേക്കു കൊണ്ടുപോയി. 1980കളിൽ എറണാകുളത്ത് കാരിക്കാമുറി ക്രോസ് റോഡിൽ എം വി ദേവൻ, കലാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കേരള കലാപീഠം എന്ന വളരെ വ്യത്യസ്തമായ കലാസ്ഥാപനത്തിൽ വെച്ച് മിക്കവാറും നിത്യസന്ദർശകൻ എന്നു പറയാവുന്ന ശ്രീ കെ എൽ മോഹനവർമ്മയെ പല തവണ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. എഴുത്തുകാരൻ എന്നറിയാമെങ്കിലും ഓഹരി എന്ന നോവലിലൂടെ പ്രശസ്തനാവുന്നതിനു വളരെ മുമ്പായിരുന്നു അത്. കല, സാഹിത്യം, സിനിമ, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽപ്പെട്ട പല പ്രശസ്തരുടെ പ്രഭാഷണങ്ങളും അനൗപചാരിക കൂടിക്കാഴ്ചകളും കലാ പ്രദർശനങ്ങളുമെല്ലാം അരങ്ങേറിയിരുന്ന അവിടെ അരങ്ങത്ത് എന്നതിലേറെ സദസ്സിലെ നർമ്മ സംഭാഷണങ്ങളിലായിരുന്നു ശ്രീ മോഹനവർമ്മയുടെ സ്ഥാനം. മിക്കവാറും പരിപാടി ആരംഭിക്കുന്നതിനു അല്പം മുമ്പുതന്നെ എത്തുമായിരുന്ന അദ്ദേഹത്തിന്റെ പല വിഷയങ്ങളെപ്പറ്റിയുള്ള സൗഹൃദസംഭാഷണങ്ങൾ ഇന്നും ഓർക്കുന്നു. പ്രസന്നവും പ്രസാദാത്മകവുമായ തുറന്ന മനസ്സിന്റെ ഉടമയായ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിന്നീട്, വർഷങ്ങൾക്കുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: വന്ന ഓഹരി എന്ന നോവലിലൂടെത്തന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്. മലയാള നോവലിന് ഒരു പുതിയ സാദ്ധ്യത നല്കുന്ന ലളിതവും ചടുലവുമായ ശൈലിയിൽ രചിക്കപ്പെട്ട പ്രസ്തുത നോവൽ ആവേശത്തോടു കൂടിയാണ് വായിച്ചത്.
ദശാബ്ദങ്ങൾക്കുശേഷം ആഴ്ചപ്പതിപ്പിൽ അഭിമുഖം വായിച്ചപ്പോൾ ആ പഴയ മോഹനവർമ്മയുടെ പ്രസന്നമായ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. 84ാം വയസ്സിലും യുവത്വത്തിന്റെ ഊർജ്ജസ്വലതയും തുറന്ന മനസ്സും അദ്ദേഹത്തിന്റെ വാക്കുകളിൽ തുടിച്ചുനില്ക്കുന്നതായി അനുഭവിച്ചറിയുന്നു. കുറേക്കൂടി അനുഭവങ്ങളും വീക്ഷണങ്ങളും അദ്ദേഹത്തിൽനിന്ന് വായനക്കാർക്കു ലഭിക്കുന്ന വിധം അഭിമുഖം തുടരേണ്ടതായിരുന്നു എന്നു തോന്നി. പകരം, അത് വളരെ 'ക്രിസ്പാ'യിപ്പോയി എന്ന ഒരു തോന്നൽ അവശേഷിപ്പിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിനും ഈ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
പരമേശ്വരൻ

14/11/2020

24/11/2020ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു




Saturday, November 21, 2020

Budhism and Upanishads

S Radhakrishnan explains how ideas of Upanishads and Buddha are interconnected:
In my account of early Buddhism, I attempted to make out that it is only a restatement of the thought of the Upanishads with a new emphasis. In spite of the absence of any specific reference to the Upanishads, it is admitted that the teaching of Buddha is considerably influenced by the thought of the Upanishads. Indifference to Vedic authority and ceremonial piety, belief in the law of karma, rebirth and the possibility of attaining moksha, nirvana and the doctrine of the non-permanence of the world and the individual self are common to Upanishads and Budha. While Buddha adopts the position of the Upanishads in holding that absolute reality is not the property of anything on earth, that the world of samsara is a becoming without beginning or end, he does not delinitely affirm the reality of the absolute, the self and the state of liberation. He does not tell us about the state of the enlightened after death, whether it is existent, non-existent, both or neither, about the nature of the self and the world, whether they are eternal, non-eternal, both or neither, whether they are self-made, made by another, both or neither. As a matter of fact these questions were reserved issues on which Buddha did not allow any speculation. While there is no doubt that Buddha refused to dogmatise on these problems, it is still an interesting question, if it can be answered at all, what exactly the implications of this refusal are.

-Indian Philosophy - S Radhakrishnan

Monday, November 16, 2020

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

ഇന്തോ സോവിയറ്റ് സഹകരണത്തിന്റെ ഭാഗമായി ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തിലേക്കയയ്ക്കാമെന്ന് ബ്രഷ്നേവ് സോവിയറ്റ് സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയോട് വാഗ്ദാനം ചെയ്തപ്പോൾ 'എന്തിന്, അതുകൊണ്ട് ഇന്ത്യക്കെന്തു ഗുണം?' എന്നായിരുന്നു മൊറാർജിയുടെ മറുപടി. അതുകേട്ട് റഷ്യൻ അധികൃതരും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും ഞെട്ടിപ്പോയി. 
പിന്നീടു വന്ന ഇന്ദിരാഗാന്ധി മറ്റൊന്നും ആലോചിക്കാതെ ആ വാഗ്ദാനം സ്വീകരിച്ചു. അങ്ങനെയാണ് 1984ൽ രാകേഷ് ശർമ്മ ആദ്യത്തെ ഇന്ത്യൻ  ബഹിരാകാശസഞ്ചാരിയായത്.
-സഫാരി ടിവിയിൽ നിന്ന്