Search This Blog

Saturday, August 5, 2017

കെ ആർ മീരയുടെ കഥകൾ മാതൃഭൂമിയിൽ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കെ ആർ മീരയുടെ ‘സ്വച്ഛഭാരതിയും’ ‘സംഘിയണ്ണനും’ ഉള്ളടക്കത്തിലും എഴുത്തിന്റെ കരുത്തിലും മികച്ചതായിരുന്നുവെങ്കിലും ‘മാദ്ധ്യമധർമ്മൻ’ ആകപ്പാടെ നിയന്ത്രണം വിട്ട് പാളിപ്പോയി എന്നു തോന്നുന്നു.
ഇത്തരം കൃതികൾക്ക് കാലികപ്രസക്തിയിൽനിന്നുയർന്ന് കാലാതിവർത്തിയാകാൻ കഴിയുമോ എന്നു സംശയമാണ്.
മൂന്നു കഥകളും ഒരേ ലക്കത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ‘മാതൃഭൂമി‘യുടെ അമിതോത്സാഹം എന്നേ പറയാൻ കഴിയൂ. 

Wednesday, July 26, 2017

മതേതര വർഗ്ഗീയപ്രീണനം

മതേതരത്വത്തിന്റേയോ മതവിരുദ്ധതയുടേയോ പേരിൽ ഒരു മതവിശ്വാസത്തെ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോൾ അതേ നിലപാട് മറ്റു മതങ്ങളുടെ കാര്യത്തിലും അനുവർത്തിക്കാനുള്ള തന്റേടമുണ്ടോ എന്നൊരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. അതിന് തത്തുല്യമായ ഉത്തരം നൽകാൻ കഴിവില്ലാത്തവർക്ക് ഈ പ്രവൃത്തി ചെയ്യാനുള്ള അവകാശമില്ല.
ഉദാഹരണത്തിന്, എം എഫ് ഹുസൈന്റെ സരസ്വതിയുടെ നഗ്നചിത്രം തന്നെയെടുക്കാം. എന്തെങ്കിലും പ്രത്യേക ആവിഷ്കാരദൌത്യമോ വീക്ഷണമോ അത് കാണികൾക്കു നൽകുന്നുണ്ടോ എന്നു സംശയമാണ്. അതേ സമയം, അത് ഹിന്ദുമതത്തെ തുറന്ന് അവഹേളിക്കുന്നു എന്നു പറയാൻ കഴിയില്ലെങ്കിലും ശരാശരി ഹിന്ദുമതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും എന്നുറപ്പാണ്. അതു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. കലാകാരനും അത് അറിയാത്തതാവാൻ ഒരു വഴിയുമില്ല എന്നിരിക്കേ,  ഇതിനു പിന്നിലെ യുക്തി, ഹിന്ദുമതമായതിനാൽ തടികേടാകാതെ, വിവാദത്തിനു തിരികൊളുത്തി ചുളുവിൽ പ്രചാരം നേടുക എന്നതാണ് എന്നു തിരിച്ചറിയാൻ പ്രയാസമില്ല. അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ ഒട്ടും തെറ്റിയില്ല എന്നു മാത്രമല്ല, വൻ വിജയമാവുകയും ചെയ്തു. ഒരുപാട് മതേതര, മതവിരുദ്ധ ബുദ്ധിജീവികൾ അദ്ദേഹത്തിനു പിന്തുണയായെത്തി. ചിത്രങ്ങൾക്ക് വൻ പ്രചാരവും കിട്ടി. ഹിന്ദുമതസംഘടനകളുടെ ശക്തമായ എതിർപ്പ് നേരിട്ടുവെങ്കിലും അത് അതിന്റെ പ്രചാരം ആളിക്കത്തിക്കാൻ വളരെ സഹായിച്ചു. 
പുരാതന ഹിന്ദുക്ഷേത്രങ്ങളിലെ രതിശില്പങ്ങളാണ് ഇതിനു ന്യായീകരണമായി മതേതര ബുദ്ധിജീവികളും മതവിരുദ്ധ കമ്മ്യുണിസ്റ്റുകളും ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ഈ വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല! ഇപ്പറഞ്ഞ ശില്പങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പുള്ളവയാണ്. അവയ്ക്കുള്ള വിശദീകരണങ്ങൾ എന്തുതന്നെയായാലും കാലം എത്രയോ മാറി. ഇന്നത്തെ ഒരു ക്ഷേത്രത്തിലും ഇത്തരം ശില്പങ്ങളുണ്ടാവില്ല.  എം എഫ് ഹുസൈന്റെ ചിത്രങ്ങളെപ്പറ്റി പറയുമ്പോൾ, എന്തു പുതിയ ആവിഷ്ക്കാരമാണ് ഇതുകൊണ്ട് അദ്ദേഹം നേടിയത്? ഇത്തരം ഒരു ആവിഷ്ക്കാരം സ്വന്തം മതത്തെപ്പറ്റി ചെയ്യാനുള്ള ബുദ്ധിപരമായ സത്യസന്ധതയും തന്റേടവും പ്രകടിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമോ? ഇസ്ലാമിനെപ്പറ്റി ഇതിലും എത്രയോ നിസ്സാരമായ  എന്തെങ്കിലും ചെയ്താൽ വിവരം അപ്പോൾത്തന്നെ അറിയാം. ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പരിണതഫലം പ്രബുദ്ധതയുടെ ആവാസകേന്ദ്രം എന്നു ഘോഷിക്കപ്പെടുന്ന യൂറോപ്പിൽ കണ്ടതാണ്. ഇസ്ലാം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവർക്കും ഭീതിയുണ്ട്. അപ്പോൾ നമ്മുടെ മതേതര ബുദ്ധിജീവികളും മതവിരുദ്ധകമ്മ്യുണിസ്റ്റുകളും അവസരവാദപരമായി കളം മാറ്റിച്ചവിട്ടും. അപ്പോൾ മതസ്വാതന്ത്ര്യവും മതസഹിസ്ണുതയുമാവും വിഷയം! ഹിന്ദു മതത്തെക്കുറിച്ചാവുമ്പോൾ തടി കേടാകാതെ വലിയ പ്രചാരം നേടാം എന്ന വില കുറഞ്ഞ തന്ത്രം മാത്രമാണ് ഇവിടെ പ്രകടമാവുന്നത്. എന്നിട്ടും ഇവിടെ വലിയ പ്രശ്നമൊന്നുമുണ്ടായില്ല. ജീവനു ഭീഷണി എന്ന മറ്റൊരു ജാഡപ്രചാരവേലയിലൂടെ എം എഫ് ഹുസൈൻ നാടു വിടുകയല്ലേ ഉണ്ടായത്?
ഇത്തരം  കപട മതേതരരും ബുദ്ധിജീവികളും കമ്മ്യുണിസ്റ്റുകളുമാണ് പുരോഗമനാശയങ്ങൾക്ക് തുരങ്കം വെക്കുന്നതും ഹിന്ദുവർഗ്ഗീയകക്ഷികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നതും. അതോടൊപ്പം ഇടതുപക്ഷം തളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

Monday, July 17, 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും
അല്പം വ്യത്യസ്തമായ പ്രമേയം എന്നു പറയാമെങ്കിലും പൊതുവെ ദുർബ്ബലമായ ഒരു തിരക്കഥ എന്നു തോന്നി. ഛായാഗ്രഹണത്തിൽ കാര്യമായ പ്രത്യേകതയൊന്നും പറയാനില്ല. ഏറ്റവും ആകർഷകമായി തോന്നിയത് പോലീസുകാരുടെ പ്രകടനമാണ്. പോലീസ് സ്റ്റേഷനും അവിടെ ജോലി ചെയ്യുന്ന അലൻസിയർ അഭിനയിക്കുന്ന കഥാപാത്രത്തേയും കേന്ദ്രസ്ഥാനത്തു നിർത്തി, ആ വീക്ഷണകോണിലൂടെ ചിത്രം വികസിപ്പിച്ചിരുന്നെങ്കിൽ ഒരു നല്ല സിനിമയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നു തോന്നി. പുതുമുഖ നടിയായ നിമിഷ സജയന് നല്ല സാദ്ധ്യത കാണുന്നു. സുരാജ് വെഞ്ഞാറന്മൂടിന് വലിയ അഭിനയത്തിനൊന്നും വകയില്ലെങ്കിലും വ്യത്യസ്തമായ ഒരു നല്ല അവസരം കിട്ടിയെന്നു പറയാം. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ ട്രാജിക് കോമഡി എന്തുകൊണ്ടോ വേണ്ടവിധം വികസിപ്പിക്കാൻ തിരക്കഥയ്ക്കു കഴിഞ്ഞില്ല. അവിശ്വസനീയത അതിനെ ചൂഴ്ന്നു നിൽക്കുന്നു.
മറ്റൊരു സംശയം-രണ്ടു പവന്റെ മാല ഇത്ര നിഷ്പ്രയാസം വിഴുങ്ങാൻ കഴിയുമോ? വിഴുങ്ങിയാൽത്തന്നെ അതു യാതൊരു പ്രശ്നവുമുണ്ടാക്കാതെ വയറ്റിൽ സുഖവാസം കിടക്കുമോ?
താരരാജാക്കന്മാരെ പൂർണ്ണമായും ഒഴിവാക്കിയത് അഭിനന്ദനീയവും ആശ്വാസകരവുമാണ്.

Friday, June 23, 2017

ഡ്യൂപ്ലിക്കേറ്റ്

പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്‌വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.

Sunday, June 18, 2017

പടിഞ്ഞാട്ട് നോക്കിയിരിക്കുന്ന ശീലം നാം അവസാനിപ്പിക്കണം

എന്തിനും ഏതിനും പടിഞ്ഞാട്ട് നോക്കിയിരിക്കുന്ന ശീലം നാം അവസാനിപ്പിക്കണം. നമ്മുടെ ചുറ്റുമുള്ള പ്രതിഭകളേയും അവരുടെ വ്യത്യസ്തമായ ആശയങ്ങളേയും അനുഭാവപൂർവ്വം പരിഗണിക്കണം. പുച്ഛിച്ചു തള്ളാതെ അവരുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ആദ്യം ചില പരാജയങ്ങൾ ഉണ്ടായെന്നുവരാം. അതിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാനുള്ള സാവകാശവും പ്രോത്സാഹനവും അവർക്കു നൽകണം. അങ്ങനെയാണ് എല്ലാ കണ്ടുപിടുത്തങ്ങളും സഫലമായത്. അങ്ങനെയാണ്. പാശ്ചാത്യനാടുകൾ വികസിതരാജ്യങ്ങളായത്.http://www.mathrubhumi.com/alappuzha/malayalam-news/cherthala-1.2024686

Tuesday, June 13, 2017

The God Delusion



The Nobel Prize-winning physicist (and atheist) Steven Weinberg made the point as well as anybody, in Dreams of a Final Theory:
Some people have views of God that are so broad and
flexible that it is inevitable that they will find God
wherever they look for him. One hears it said that 'God is
the ultimate' or 'God is our better nature' or 'God is the
universe.' Of course, like any other word, the word 'God'
can be given any meaning we like. If you want to say that
'God is energy,' then you can find God in a lump of
coal. (The God Delusion-Richard Dawkins)

Isn't this the same idea much more convincingly described in great detail in Upanishads?

Monday, June 12, 2017

ഗാന്ധിജിയുടെ ക്രാന്തിദർശിത്വം

'' ചില പ്രത്യേക വ്യക്തികളോട് സുഹൃത്തുക്കളെന്ന നിലയ്ക്കുള്ള നമ്മുടെ അഭിനിവേശം ഉപേക്ഷിച്ചാല്‍, എല്ലാ മനുഷ്യരും കുറേക്കൂടി സത്യസന്ധമായി കാണുകയാണെങ്കില്‍ മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളും എന്തിനേറെ കല്ലുകളും കൂടി നമ്മുടെ സുഹൃത്തുക്കളാണ്''
എം. കെ. ഗാന്ധി

ദശാബ്ദങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യം ഇന്ന് ലോകം മുഴുവനുമുള്ള പരിസ്ഥിതിവാദികൾ മാത്രമല്ല, ഭരണകർത്താക്കളും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികളെ കഠിന ശ്രമത്തിലൂടെ വീണ്ടെടുക്കാൻ നോക്കുകയാണ്. പ്രകൃതിനാശം ഒരു വൻ വിപത്തായി നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അദ്ദേഹം കല്ലുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു! കുന്നും മലകളും പാറമടകളായി മാറിക്കൊണ്ടിരിക്കുന്ന, പശ്ചിമഘട്ടം തന്നെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഇക്കാലത്ത് എത്ര പ്രസക്തമണ് അദ്ദേഹത്തിന്റെ വാക്കുകൾ! അന്ന് ഗാന്ധിയൻ ചിന്ത എന്നു പുച്ഛിച്ച് മാറ്റിനിർത്തുന്നതിനുപകരം ഇന്നത്തെ രീതിയിലുള്ള പ്രവർത്തനം അന്നേ തുടങ്ങിയിരുന്നെങ്കിൽ ലോകം ഇന്ന് എത്രയോ വ്യത്യസ്തമായിരുന്നു! എത്ര ദശാബ്ദങ്ങളാണ് നാം പാഴാക്കിയത്! നൂറ്റാണ്ടുകൾക്കു മുന്നിലേക്കു ചിന്തിച്ച ക്രാന്തദർശിയായിരുന്നു ഗാന്ധിജി ഇന്നത്തെ അവസ്ഥ തെളിയിച്ചുകൊണ്ടിരിക്കുന്നു.

Saturday, June 10, 2017

ഡോക്യുമെന്ററി നിരോധനം

മാദ്ധ്യമങ്ങളുടെ അനന്ത സാദ്ധ്യതകളുള്ള ഇക്കാലത്ത് ഇത്തരമൊരു ഡോക്യുമെന്ററി നിരോധിക്കുക എന്നത് നിഷ്ഫലമാണ്, ബുദ്ധിശൂന്യമാണ്. അത് അതിന്റെ വീര്യവും പ്രചാരവും വർദ്ധിപ്പിക്കുന്നതോടൊപ്പം നിരോധിച്ചവർക്കെതിരെയുള്ള പ്രതിഷേധത്തിനും മൂർച്ച കൂട്ടും. വാസ്തവത്തിൽ ചെയ്യേണ്ടത്, ഇതിന്റെ മറുപുറം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി നിർമ്മിച്ച് ആശയപരമായി ഇതിനെ നേരിടുകയാണ്. അതേ സമയം, ആക്രമാസക്തമായി തെരുവിലിറങ്ങുന്നവരെ ശക്തമായി നേരിടുകയും വേണം.
http://www.reporterlive.com/2017/06/10/394728.html

Saturday, June 3, 2017

ജീവിതം

ജീവിതത്തിന്റെ അളവുകോൽ എത്ര ലൈക്ക് കിട്ടി എന്നതാവുമോ?

Friday, May 26, 2017

Opportunities

Opportunities come through a gap for those who are ready to fill it.

Thursday, May 25, 2017

രണ്ടാമൂഴം സിനിമയാക്കുമ്പോൾ

ഒരു നോവലോ കഥയോ സിനിമയാക്കുമ്പോൾ അത് ഒരു പുതിയ സൃഷ്ടിതന്നെയാണ്. ഒരുപാട് സ്വാതന്ത്ര്യങ്ങൾ വളരെ സാധാരണമാണ്. നന്നാവാം, ചീത്തയാവാം. അതിന്റെ ഉത്തരവാദിത്തം സിനിമക്കാരുടെയാണ്. അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും അവർ തന്നെ. എന്നാൽ, ഇവിടെ വിചിത്രമെന്നു പറയാം, വെറും പേരിൽ മാത്രമാണ് തർക്കം! അടുത്ത കാലത്ത് ഒരു കുഞ്ഞിരാമായണം വന്നിരുന്നു. ഞാൻ കണ്ടില്ല. വേണമെങ്കിൽ ഇതെന്തു രാമായണം എന്നു ചോദിച്ച് വിവാദമുണ്ടാക്കാം. ഇപ്പോൾ ഈ വിവാദമൊന്നുമുണ്ടായിരുന്നെങ്കിൽ സിനിമ വന്നുപോകും, അത്രതന്നെ. ഇപ്പോഴത്ത അവസ്ഥയിൽ എന്തു പേരാണെങ്കിലും സിനിമയ്ക്ക് പകരം വെക്കാനാവാത്തവിധം കനത്ത സൌജന്യ പ്രചാരം കിട്ടി. അതിൽ അവർക്ക് സന്തോഷിക്കാം. ശശികലടീച്ചർക്ക് കുറെ ചീത്തവിളിയും കിട്ടി. കൂട്ടത്തിൽ എന്തെങ്കിലും നക്കാപ്പിച്ച രാഷ്ട്രീയലാഭം കിട്ടുമായിരിക്കാം. മൊത്തത്തിൽ വെറും അസംബന്ധമായ, കഴമ്പില്ലാത്ത വിവാദം എന്നേ തോന്നുന്നുള്ളു.

Sunday, May 21, 2017

പുതിയ വ്യവസ്ഥിതി

എല്ലാ വിധ ജീർണ്ണതകൾക്കും അവസരമൊരുക്കുന്ന ഇന്നത്തെ വ്യവസ്ഥിതി അവസാനവാ‍ക്കല്ല. ജനാധിപത്യം, സ്ഥിതിസമത്വം, സ്വതന്ത്രവിപണി, ധാർമ്മികത എന്നിവ കൂട്ടിയിണക്കിക്കൊണ്ട് ഒരു പുതിയ ജീവിതവ്യവസ്ഥയുടെ രൂപീകരണത്തിനായി ഒരു മഹാ ചിന്തകനും അതു പ്രാവർത്തികമാക്കാൻ ഒരു മഹത്തായ നേതൃത്വവും കാലം ആവശ്യപ്പെടുന്നു. എന്നെങ്കിലും അതു സാക്ഷാൽക്കരിക്കപ്പെടുമെന്നുതന്നെ പ്രത്യാശിക്കാം. ഇവിടെ സ്വതന്ത്രവിപണി എന്നതുകൊണ്ട് സർവ്വസ്വതന്ത്രം എന്ന് അർത്ഥമില്ല. അത് ആ ‘ചിന്തകന്റെ’ ഭാവനയ്ക്ക് വിടുന്നു.

Monday, May 8, 2017

Emmanuel Macron wins French presidential election

What is happening here is that people all over the world yearn for a change, a break from the past and a new direction. They are ready to take the risk that the experiment may misfire. In France, in spite of all the bad publicity I think there was a dangerous possibility of the balance tilting towards far right lured by the 'France first' slogan as happened in the case of Donald Trump. But the people of France proven their worth by opting for the outward looking, accommodating, confident, yet a fresh leadership presented by Macron. But how he will overcome the immediate future challenge of parliament election in which his party has no seat at all is yet to be seen.http://www.thehindu.com/news/international/emmanuel-macron-wins-french-presidential-election/article18405216.ece

Monday, April 17, 2017

സ്വയംകൃതാനർത്ഥങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നു

സ്വയംകൃതാനർത്ഥങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നു. ഐസ്ക്രീം കുടത്തിൽ മിക്കവാറും കുടുങ്ങിയ ഭൂതത്തെ തുറന്നുവിട്ടതാരാണ്? ഇപ്പോൾ ആ ഭൂതം മാനം‌മുട്ടേ വളർന്നിരിക്കുന്നു!
http://www.reporterlive.com/2017/04/17/376732.html

Kashmir ‘human shield’ row

A clever idea that saved a lot of violence and perhaps deaths!A violent mob cannot be considered as normal people. They are a large mass of criminals against which soldiers have all rights of self defence. When soldiers die our so called intellectuals are shamelessly silent! Here they avoided blood shed a lot of blood shed with a simple trick which is more than justifiable in a mob violence situation.

Sunday, April 16, 2017

Religion and Atheism

In my opinion, the unknown and the natural fear of the unknown is the basis of all religions. People try to explain, demonstrate, depict according to their imaginative power to convince their fellow sufferers with some solution for the unknown and the people looking for a solace grab it at the first opportunity and contribute to it in their own way and pass on.. and in the end snowballing into a religion. As long as there is this unknown element of time and universe, it is no use trying to put logic into religion. The best attempt to resolve the issue of the unknown that still continues is by science, but that also seems to be doomed since as soon as answers are found more and more questions pop up. Since the Grand Theory is still at large and no hope of the Unknown to be cracked in any near future, I think it will be a futile exercise to fight religious belief with logical reasoning.

നമ്പൂതിരിഫലിതം

നമ്പൂതിരിഫലിതം ഏറ്റവുമധികം ആസ്വദിക്കുന്നത് നമ്പൂതിരിമാരാണ്.

Sunday, April 9, 2017

വെളുപ്പിലും കറുപ്പുണ്ട്

വെളുപ്പിലും കറുപ്പുണ്ട്;
കറുപ്പിലും വെളുപ്പുണ്ട്
നിറമല്ല, നിനവിലെ
നിറവാണ് നിറവെടോ!

ചങ്ക് രണ്ടില്ലെങ്കിലും പാരിൽ
നിത്യവൃത്തി കഴിച്ചിടാം
ഹൃദയമൊന്നെങ്കിലും വേണം
മാറാതോരോ മനുഷ്യനും.

Thursday, April 6, 2017

Graphene-based sieve turns seawater into drinking water

Good news for the thirsty millions, at the same time bad news for the oceans. What are the long term consequences is not predictable at present . If this happens in very large scale and millions of tons of sea water is desalinated daily, limited sized, land locked seas like Mediterranean, Caspian sea etc. may get dry accompanied by far reaching environmental repercussions. And what will happen to the millions of tons of salt thus removed? There are so many questions to be answered and to be dealt with. Not at all simple issue.

ചൂട്‌

വയനാട്ടിൽ ഏഴു വർഷത്തിനുള്ളിൽ ചൂട്‌ ഏഴു ഡിഗ്രി കൂടി. മുമ്പ്‌ ഏറ്റവും കൂടിയ ചൂട്‌ 27 ഡിഗ്രിയായിരുന്നെങ്കിൽ ഇപ്പോളത്‌ 34 ഡിഗ്രിയാണ്‌. ഗാഡ്ഗിലിനു പാര വെച്ച കസ്തൂരി രംഗനേയും അവഗണിച്ച് കാടും മേറ്റും തകർത്ത് നമുക്കാഘോഷിക്കാം!