Search This Blog
Friday, April 22, 2016
ജനറൽ ചാത്തൻസ്
‘എല്ലാ കവിതേം ആദ്യം ഗദ്യത്തില് നീട്ടിവലിച്ച് ഒരു കാച്ചാ കാച്ചും. അതു കഴിഞ്ഞ് വൃത്തത്തിന്റെ പണി. നെണക്ക് കേക വേണോ, പതിനാലക്ഷരം തോതില് വെട്ടിമുറിച്ച് നമ്പ്രാ ചേർക്കും. കാകളി വേണോ, പന്ത്രണ്ടിമ്മ മുറി, ശ്ലഥകാകളി വേണോ...’
-വി കെ എൻ(ജനറൽ ചാത്തൻസ്)
ഇത് വള്ളത്തോളും ആശാനും ഉള്ളൂരുമെല്ലാം വായിച്ചാൽ എങ്ങനെയിരിക്കും?
-വി കെ എൻ(ജനറൽ ചാത്തൻസ്)
ഇത് വള്ളത്തോളും ആശാനും ഉള്ളൂരുമെല്ലാം വായിച്ചാൽ എങ്ങനെയിരിക്കും?
Wednesday, April 13, 2016
അമൃതസർ
മാതൃഭൂമി ന്യൂസിൽ ‘യാത്ര’ പഞ്ചാബിലെ അമൃതസറിൽ. അമൃതസരോവരം എന്ന തടാകത്തിൽനിന്നാണ് അമൃതസർ എന്ന പേർ വന്നത്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഇസ്ലാം മതത്തിന്റെ അന്യരെ അകറ്റിനിർത്തുന്ന വ്യവസ്ഥയ്ക്കുമെതിരായാണ് രണ്ടിന്റേയും നല്ല വശങ്ങൾ ഉൾപ്പെടുത്തി ഗുരു നാനാക്ക് സിക്ക് മതം സ്ഥാപിച്ചത്. ഗുരുദ്വാരകളിൽ ജാതിമതലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ട്. അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലു കഴുകുകയും തല മുണ്ടുകൊണ്ട് മറയ്ക്കുകയും വേണം. ഗുരുദ്വാരയുടെ അകം എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. വൃത്തിയാക്കൽ ഭക്തർ ഒരു സൽക്കർമ്മമായി കരുതി സന്നദ്ധസേവനമായി ചെയ്യുന്നു. അതുപോലെ തന്നെ തടാകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. അതിൽ മനോഹരങ്ങളായ വളർത്തുമത്സ്യങ്ങളുണ്ട്. അവയ്ക്ക് ഗുരുദ്വാരയിലെ പ്രസാദം മാത്രമേ കൊടുക്കുകയുള്ളു. അവ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. തടാകത്തിന്റെ ഒരു മൂലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളക്കടവുകളുണ്ട്. എണ്ണയോ സോപ്പോ ഉപയോഗിക്കാൻ പാടില്ല. വെറുതെ മുങ്ങുക മാത്രം. പ്രാർത്ഥനാരീതികളിൽ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും സ്വാധീനം കാണാം.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഇസ്ലാം മതത്തിന്റെ അന്യരെ അകറ്റിനിർത്തുന്ന വ്യവസ്ഥയ്ക്കുമെതിരായാണ് രണ്ടിന്റേയും നല്ല വശങ്ങൾ ഉൾപ്പെടുത്തി ഗുരു നാനാക്ക് സിക്ക് മതം സ്ഥാപിച്ചത്. ഗുരുദ്വാരകളിൽ ജാതിമതലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ട്. അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലു കഴുകുകയും തല മുണ്ടുകൊണ്ട് മറയ്ക്കുകയും വേണം. ഗുരുദ്വാരയുടെ അകം എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. വൃത്തിയാക്കൽ ഭക്തർ ഒരു സൽക്കർമ്മമായി കരുതി സന്നദ്ധസേവനമായി ചെയ്യുന്നു. അതുപോലെ തന്നെ തടാകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. അതിൽ മനോഹരങ്ങളായ വളർത്തുമത്സ്യങ്ങളുണ്ട്. അവയ്ക്ക് ഗുരുദ്വാരയിലെ പ്രസാദം മാത്രമേ കൊടുക്കുകയുള്ളു. അവ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. തടാകത്തിന്റെ ഒരു മൂലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളക്കടവുകളുണ്ട്. എണ്ണയോ സോപ്പോ ഉപയോഗിക്കാൻ പാടില്ല. വെറുതെ മുങ്ങുക മാത്രം. പ്രാർത്ഥനാരീതികളിൽ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും സ്വാധീനം കാണാം.
വായനയുടെ സാങ്കേതികവിദ്യ
സാങ്കേതികവിദ്യ എത്രതന്നെ പുരോഗമിച്ചാലും വായനയുടേയും അത് മനസ്സിൽ സൂക്ഷിക്കുന്നതിന്റേയും സാങ്കേതികവിദ്യയിൽ (അത് എത്രയോ ഉയർന്നതാണ് എന്ന് സംശയമില്ല, എങ്കിലും ) ഒരു മാറ്റമുണ്ടാകുന്നതിനെപ്പറ്റി ഇന്നത്തെ നിലയിൽ ചിന്തിക്കാനാവുകയില്ല.
13/4/2014
Monday, April 11, 2016
സൃഷ്ടിയും പരിഭാഷയും
സ്വന്തം സൃഷ്ടി ഒരു പുതിയ പാത വെട്ടുന്നതുപോലെയാണ്; പരിഭാഷ കാടുമൂടിക്കിടന്ന ഒരു പാത വെട്ടിത്തെളിയിക്കുന്നതുപോലെയും.
ബാബു ഭരദ്വാജ്
ഏഷ്യാനെറ്റിൽ തുടക്കം മുതൽ സ്ഥിരമായി കാണുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നതിലുപരി ബാബു ഭരദ്വാജിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.മരിച്ചതിനു ശേഷമാണു എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവായിരുന്നു എന്നും പ്രവാസിയായിരുന്നു എന്നും പ്രവാസത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്നും അറിഞ്ഞത്. അപ്പോഴും എവിടെയായിരുന്നു എന്തായിരുന്നു എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഒന്നും കണ്ണിൽപ്പെട്ടില്ല. ഇന്നിതാ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (നാലാം ലക്കം)ശിഹാബുദ്ദീൻ പൊയതുംകടവിൻറെ അനുസ്മരണത്തിൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ സൗദിയിലേക്കു രക്ഷപ്പെട്ടു എന്ന് വായിച്ചു. അടിയന്തരാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സൗദി എന്ന് വെറുതെ ഓർത്തു. വായന തുടർന്നപ്പോൾ അതാ 'ഗൾഫിലെ തൊഴിലാളി പീഡനങ്ങൾക്കെതിരെ ഇടപെട്ട യുവ എഞ്ചിനീയറെ ജയിലിൽ നിന്നും എയർപോർട്ടിലേക്ക് ഡിപ്പോർട്ട് ചെയ്യുമ്പോൾ ദേഹമാസകലം ചങ്ങലയിട്ടിരുന്നു' എന്ന് എഴുതിയിരിക്കുന്നു.
അറിയാതെ ഒരു വിറ ദേഹത്തിലൂടെ കടന്നുപോയി
കൊല്ലം പരവൂർ വെടിക്കെട്ട് ദുരന്തം
#വെടിക്കെട്ട്ദുരന്തം
കാലം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ജനസംഖ്യ, നഗരവൽക്കരണം, അന്തരീക്ഷമലിനീകരണം, പരിസ്ഥിതി എന്നിങ്ങനെ. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ വിഭാഗക്കാരും മതാചാരങ്ങളിലും ജീവിതരീതികളിലും കാലാനുസൃതമായ മാറ്റം, ബന്ധപ്പെട്ടവരെല്ലാം കൂടിയാലോചിച്ച്, നടപ്പിൽ വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ യുക്തിരഹിതമായി തുടർന്നുകൊണ്ടിരിക്കും.
#വെടിക്കെട്ട്ദുരന്തം
വെടിക്കെട്ട് ദുരന്തം കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു വ്യാപിച്ച ഒരു വലിയ ഐക്യദാർഢ്യത്തിനു വേദിയായി. ആയിരക്കണക്കിനു ജനങ്ങൾ യാതൊരു വിഭാഗീയചിന്തകളുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു, രക്തദാനത്തിനായി മുന്നോട്ടുവന്നു. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർഭത്തിനൊത്ത് ഉയരുകയും അപസ്വരങ്ങളൊഴിവാക്കുകയും ചെയ്തു. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ നേതാക്കളും അവരുടെ സാന്നിദ്ധ്യത്തോടെ ദു:ഖത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് പ്രോട്ടോക്കോളിന്റെ ആവശ്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് (അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്നറിയില്ല) സംഭവസ്ഥലവും പൊള്ളലേറ്റവരേയും സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സന്ദർശനം നടത്തി. എന്തൊക്ക അസൗകര്യമുണ്ടായാലും നേരിൽ വന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും സാന്നിദ്ധ്യം കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, ദുരന്തത്തിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യന്തം അപലപനീയമായ വിധത്തിൽ ദുഷ്പ്രചരണങ്ങൾ വ്യാപിക്കാൻ തുടങ്ങിയെന്നത് വളരെ ഖേദകരമാണ്. അത്തരം ദുഷ്‌പ്രവണതകളെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
കാലം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ജനസംഖ്യ, നഗരവൽക്കരണം, അന്തരീക്ഷമലിനീകരണം, പരിസ്ഥിതി എന്നിങ്ങനെ. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ വിഭാഗക്കാരും മതാചാരങ്ങളിലും ജീവിതരീതികളിലും കാലാനുസൃതമായ മാറ്റം, ബന്ധപ്പെട്ടവരെല്ലാം കൂടിയാലോചിച്ച്, നടപ്പിൽ വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ യുക്തിരഹിതമായി തുടർന്നുകൊണ്ടിരിക്കും.
#വെടിക്കെട്ട്ദുരന്തം
വെടിക്കെട്ട് ദുരന്തം കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു വ്യാപിച്ച ഒരു വലിയ ഐക്യദാർഢ്യത്തിനു വേദിയായി. ആയിരക്കണക്കിനു ജനങ്ങൾ യാതൊരു വിഭാഗീയചിന്തകളുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു, രക്തദാനത്തിനായി മുന്നോട്ടുവന്നു. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർഭത്തിനൊത്ത് ഉയരുകയും അപസ്വരങ്ങളൊഴിവാക്കുകയും ചെയ്തു. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ നേതാക്കളും അവരുടെ സാന്നിദ്ധ്യത്തോടെ ദു:ഖത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് പ്രോട്ടോക്കോളിന്റെ ആവശ്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് (അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്നറിയില്ല) സംഭവസ്ഥലവും പൊള്ളലേറ്റവരേയും സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സന്ദർശനം നടത്തി. എന്തൊക്ക അസൗകര്യമുണ്ടായാലും നേരിൽ വന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും സാന്നിദ്ധ്യം കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, ദുരന്തത്തിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യന്തം അപലപനീയമായ വിധത്തിൽ ദുഷ്പ്രചരണങ്ങൾ വ്യാപിക്കാൻ തുടങ്ങിയെന്നത് വളരെ ഖേദകരമാണ്. അത്തരം ദുഷ്‌പ്രവണതകളെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
Sunday, April 3, 2016
നോവലും സിനിമയും
മനുഷ്യന്റെ അതിസൂക്ഷ്മഭാവങ്ങൾ വാക്കുകൾകൊണ്ടു വിവരിക്കുക അസാദ്ധ്യമാണ്. അതുകൊണ്ടാണ് ഒരു നോവൽ വായിക്കുന്നതും സിനിമ കാണുന്നതും വ്യത്യസ്തമായ അനുഭവമാകുന്നത്.
Future is here!
Future is here! Just a couple of years and the combustion engine may be a thing of the past and the next generation, hopefully, will reap all the benefits accompanying it!
http://www.bbc.com/news/technology-35940302?SThisFB
http://www.bbc.com/news/technology-35940302?SThisFB
Saturday, April 2, 2016
നമ്മുടെ രാജാക്കന്മാർ ഒന്നൊഴിയാതെ ഇത്ര ചരിത്രബോധമില്ലാത്തവരായതെങ്ങനെ?
നമ്മുടെ രാജാക്കന്മാർ ഒന്നൊഴിയാതെ ഇത്ര ചരിത്രബോധമില്ലാത്തവരായതെങ്ങനെ? അഥവാ, ചരിത്രം എന്ന ഒന്ന് ഉള്ളതായിത്തന്നെ അവർക്കറിയാമായിരുന്നില്ലേ? സാഹിത്യകലാദികളെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ, ഏറ്റവും ചുരുങ്ങിയത് സമകാലികസംഭവങ്ങൾ രേഖപ്പെടുത്തിവെക്കാൻ ഏതാനും പേരെ നിയോഗിച്ചിരുന്നുവെങ്കിൽ അത് വരുംതലമുറകൾക്ക് സ്വന്തം വേരുകൾ തിരിച്ചറിയാൻ എത്ര സഹായകമായേനെ! അതിനുവേണ്ടി കണക്കില്ലാത്തത്ര ആളും അർത്ഥവും ഊർജ്ജവും ചെലവാക്കി അന്തമില്ലാത്ത ഗവേഷണങ്ങൾ നടത്തി, ഒരു തീർച്ചയുമില്ലാത്ത അനുമാനങ്ങളിലെത്തിച്ചേരുന്ന ഗതികേടിൽനിന്ന് അവർക്ക് മോചനം ലഭിക്കുമായിരുന്നു!
Thursday, January 14, 2016
കേസുവിപ്ലവം
ഹിന്ദുക്കൾ മുസ്ലീങ്ങളുടേയും കൃസ്ത്യാനികളുടേയും അനാചാരങ്ങൾക്കെതിരെ കേസുകൊടുക്കുക, മുസ്ലീങ്ങൾ ഹിന്ദു, കൃസ്ത്യൻ അനാചാരങ്ങൾക്കും കൃസ്ത്യാനികൾ ഹിന്ദു മുസ്ലീം അനാചാരങ്ങൾക്കെതിരേയും കേസുകൾ കൊടുക്കുക! കേരളം നന്നാവട്ടെ! ഒപ്പം കോടതിക്കും ചാനലുകൾക്കും സാമൂഹ്യമാദ്ധ്യമങ്ങൾക്കും കുശാലായി!
Tuesday, January 12, 2016
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?
ഇതേ ചോദ്യം കൃസ്ത്യൻ, മുസ്ലീം പള്ളികളുടെ കാര്യത്തിൽ ഉയർന്നാൽ, (സ്ത്രീകൾക്ക് പാതിരിമാരായിക്കൂടെ, സ്ത്രീകൾക്ക് മുസ്ലീം പള്ളികളിൽ പ്രവേശിച്ചുകൂടെ?) എന്തായിരിക്കും മതേതര കോടതിയുടെ നിലപാട്?
സാധാരണ ഗതിയിൽ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തിക്ക് വലിയ സ്ഥാനമില്ലെങ്കിലും ശബരിമലയിൽ 10 നും 50 നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല എന്നത് ശബരിമല തീർത്ഥാടനത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, സ്ത്രീസുരക്ഷ ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത് തികച്ചും യുക്തിസഹമാണെന്ന് ആർക്കും ബോദ്ധ്യമാകും. ഇക്കാര്യത്തിൽ ഭരണഘടന വലിച്ചിഴയ്ക്കുകയാണെങ്കിൽ മറ്റു പല കാര്യങ്ങളിലും അത് തന്നെ ചെയ്യേണ്ടിവരും. പട്ടാളത്തിൽ മുന്നണിപ്പടയാളികളെ നിയമിക്കുന്ന കാര്യത്തിലും ഫാക്ടറികളിൽ ഷിഫ്റ്റ് ജോലിക്കു വെക്കുന്ന കാര്യത്തിലും എല്ലാം ഇത് ബാധകമാക്കാവുന്നതാണ്.
സർക്കാർ, സ്വകാര്യ ജോലികൾക്ക് അപേക്ഷിക്കുന്നതിനും ജോലിയിൽനിന്നും വിരമിക്കുന്നതിനുമെല്ലാം പ്രായപരിധിയുണ്ട്, പ്രത്യേക സാഹചര്യങ്ങളിൽ ട്രാഫിക്ക്, പ്രവേശനനിയന്ത്രണങ്ങൾ എല്ലാം സാധാരണമാണ് . ഇതുപോലുള്ള എല്ലാ ചട്ടങ്ങളേയും ഇതുപോലെ ചോദ്യം ചെയ്യാവുന്നതാണ്.
കേരളത്തിൽ പൊതുവെ, മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നാണറിവ്. കുറച്ചു കാലം മുമ്പ് ഇത് ചർച്ചാവിഷയമായിരുന്നു. അതിനുശേഷം എന്തെങ്കിലും മാറ്റമുണ്ടായോ എന്നറിയില്ല.
ഇനി എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണമെന്നു ശഠിക്കുകയാണെങ്കിൽ, അത് എല്ലാ ജാതിമതസ്ഥർക്കും ഒരുപോലെ ബാധകമായ പൊതു സിവിൽ കോഡിലൂടെ മാത്രമേ സാദ്ധ്യമാവൂ.അതുതന്നെ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സാദ്ധ്യമാവുമോ എന്ന് കണ്ടറിയണം.
ഞാനിതൊരു പ്രായോഗികമായ ഏർപ്പാടായി മാത്രമേ കാണുന്നുള്ളു. എത്രയോ മേഖലയിൽ ഇതു നടക്കുന്നുണ്ട്! സൈന്യത്തിന്റെ മുന്നണിയിൽ, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ... അതിനു പുറമെ, സ്ത്രീകൾക്കു മാത്രമായ കോളേജുകൾ, തീവണ്ടി ബോഗികൾ മുതൽ ടോയ്ലറ്റു വരെ. പണ്ടുള്ള ഒരു നടപടിക്രമമാണെങ്കിലും സ്ത്രീസുരക്ഷ ഒരു വലിയ ഭീഷണിയായിരിക്കുന്ന ഇക്കാലത്ത് ഇതു വളരെ പ്രസക്തമാണ് എന്നാൺ് എന്റെ അഭിപ്രായം. വിചിത്രമെന്നു പറയട്ടെ, ഇത് ഒരു വിധത്തിലും ബാധിക്കാത്ത ഒരു മുസ്ലീം സമുദായത്തില്പെട്ട ആളാണ് ഇതു തുടങ്ങിവെച്ചത്. ആ സമുദായത്തിൽ എത്രയോ വിവേചനങ്ങൾ നിലനിൽക്കുന്നു. അതിനെപ്പറ്റി ഒരക്ഷരം മിണ്ടാൻ അയാൾക്കു ധൈര്യമില്ല. മിണ്ടിയാൽ വിവരമറിയും. ഇതാവുമ്പോൾ തടിക്കു കേടില്ലാതെ വലിയ ആളാവാം. ഇതേറ്റുപിടിച്ചവരാകട്ടെ, മിക്കവാറും പുരുഷന്മാരും. ഒറ്റപ്പെട്ട ചില സ്ത്രീകളുണ്ടെന്നല്ലാതെ സ്ത്രീകളുടെ വലിയ ആവശ്യമായി ഇതൊരിക്കലും ഉയർന്നുവന്നിട്ടില്ല. തീർത്ഥാടനത്തിനാണെങ്കിൽ ഇവിടെ എത്രയോ അമ്പലങ്ങളുണ്ട്! സ്ത്രീകൾക്ക് ഇവിടെ ഇതിലും ഗുരുതരമായ പ്രശ്നങ്ങളുണ്ട്! ഒരു യാത്ര പോകുമ്പോൾ സ്വൈരമായി ടോയ്ലറ്റിൽ പോകാൻ വല്ല സൌകര്യവുമുണ്ടോ? പല വിധത്തിലുള്ള പീഡനങ്ങളുടെ വാർത്തകൾ ദിവസം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചാനലുകൾ രണ്ടു ദിവസം ഒച്ചപ്പാടുണ്ടാക്കും, അതോടെ കഴിഞ്ഞു. അപ്പോഴൊന്നും ആർക്കും ഒരു പ്രശ്നവുമില്ല.
Friday, December 25, 2015
പുരാണകഥകൾ
നൂറ്റാണ്ടുകൾക്കു മുമ്പ് രചിക്കപ്പെട്ട പുരാണേതിഹാസങ്ങൾ ഇന്നും നമ്മുടെ ഭാവനയേയും ചിന്തയേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികയുഗത്തിലും അവയ്ക്ക് പുതിയ വ്യാഖ്യാനങ്ങളും ആവിഷ്കാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. കാലാതിവർത്തിയായി നമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനമനുഷ്യനെയാണ് അവ സംബോധന ചെയ്യുന്നത് എന്നതുകൊണ്ടായിരിക്കണം ഇത്.
പുരാണകഥകളിലെല്ലാം പ്രാചീനഭാവനയുണ്ട്, ചിന്തയുണ്ട്, നിരീക്ഷണങ്ങളുണ്ട്, അലംഘനീയമായ പ്രകൃതിയുടെ, മനുഷ്യയുക്തിക്കതീതമായ വൈപരീത്യങ്ങളുണ്ട്. ഇവയിലൂടെ ഈ കഥകൾ മനുഷ്യനേയും പ്രകൃതിയേയും വായനക്കാരനു മുന്നിൽ പൊലിപ്പിച്ചുകാട്ടുന്നു.
മൂന്നു ലോകവും കീഴടക്കി ഒരു കുറ്റവും കുറവും ആരോപിക്കാനാവാത്തവിധം ഐശ്വര്യസമ്പൂർണ്ണമായ ഭരണം കാഴ്ചവെച്ച മഹാബലിയെ അദ്ദേഹത്തിന്റെ ദൗർബ്ബല്യം മുതലെടുത്ത് നിരായുധനായ വെറുമൊരു ബാലൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു.
അത്യുഗ്രമായ തപസ്സനുഷ്ഠിച്ച് മരണത്തെ മറികടക്കാനായി എല്ലാ പഴുതുകളുമടച്ച്, മരണം രാത്രിയും പകലും, അകത്തും പുറത്തും പാടില്ല, മനുഷ്യനും മൃഗവും കൊല്ലാൻ പാടില്ല, എന്നിങ്ങനെ വരം നേടിയ ഹിരണ്യകശുപുവിനെ വധിക്കാൻ നരനും സിംഹവും ചേർന്ന നരസിംഹം എന്ന വിചിത്രജീവി ജന്മമെടുക്കുന്നു. മനുഷ്യനേയും മൃഗത്തേയും ഒഴിവാക്കാൻ അവയെ ചേർത്തുവെയ്ക്കുക എന്ന ഒരു വിചിത്രയുക്തിയാണ് ഇവിടെ വർത്തിക്കുന്നത്. അതുപോലെ രാത്രിയേയും പകലിനേയും ഒഴിവാക്കാൻ അവയുടെ സംഗമസമയം തെരഞ്ഞെടുക്കുന്നു. അകത്തിനും പുറത്തിനും പകരം അവയെ വേർതിരിക്കുന്ന ഉമ്മറപ്പടി വേദിയാവുന്നു.
തപോബലംകൊണ്ട് ദേവലോകം പോലും കീഴടക്കിയ രാവണനെ കുറെ മനുഷ്യരും വാനരന്മാരും കൂടി കീഴ്പ്പെടുത്തുന്നു. ഇങ്ങനെ എത്രയെത്ര കഥകൾ!
ഇത്തരം വലുതും ചെറുതുമായ പ്രകൃതിയുക്തികൾ യഥാർത്ഥലോകത്തിലും അരങ്ങേറുന്നു എന്നതാണ് ഇവയുടെ പ്രസക്തിയും വശ്യതയും വർദ്ധിപ്പിക്കുന്നത്. ഒരിക്കലും മുങ്ങില്ല എന്ന വീരവാദത്തോടെ നീറ്റിലിറക്കിയ ടൈറ്റാനിക് എന്ന മഹായാനം കന്നിയാത്രയിൽ തന്നെ വെറും മഞ്ഞു കട്ടയിൽ തട്ടിത്തകരുന്നു.
ആയിരം കൊല്ലം നിലനിൽക്കാനുദ്ദേശിച്ചുകൊണ്ട് തുടങ്ങിവെച്ച ആര്യസാമ്രാജ്യം വെറും പത്തു വർഷം തികയ്ക്കുന്നതിനുമുമ്പ് നാമാവശേഷമായി. അതിന്റെ സ്ഥാപകനാവട്ടെ, സ്വയം ജീവനൊടുക്കേണ്ടിയും വന്നു! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്! അങ്ങനെ എത്ര സാമ്രാജ്യങ്ങൾ! മാത്രമല്ല, അസുരന്മാരുടേയും രാക്ഷസന്മാരുടേയെല്ലാം ചെറുപതിപ്പുകൾ നമുക്കു ചുറ്റും കാണാൻ കഴിയും.
ചുരുക്കത്തിൽ, നാം എന്നും തിരിച്ചറിയുന്ന, മനുഷ്യന്റെ ആദിമചോദനകൾ, പ്രകൃതിയുടെ, കാലത്തിന്റെ, അജയ്യത ഇതൊക്കെയാണ് ഇവിടെ പ്രതിപാദ്യവിഷയം. അതുകൊണ്ടുതന്നെയായിരിക്കണം ഈ കഥകൾ നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
29/10/15
കൃസ്തു വേറെ മതം വേറെ!
കൃസ്തു വേറെ മതം വേറെ! കൃസ്തുവിന്റെ ജീവിതകഥ എക്കാലത്തും മനുഷ്യന്റെ ഭാവനയേയും ചിന്തയേയും മഥിച്ചുകൊണ്ടിരിക്കും.
Prime Minister Modi's surprise visit to Pakistan
Only time can tell. Whether Prime Minister Modi's surprise visit to Pakistan was a show of adventurism or showmanship or a media stunt that is so characteristic of Mr. Modi's style or is there something deeper and substantial contributing towards long term India-Pakistan relations can be decided only by any tangible outcome. Nevertheless, I think everybody would agree that this style is far better than cold war rhetoric, arms build up and sporadic confrontations on the border if and only if Pakistani side reciprocates the same sentiments in practical terms.
Monday, December 21, 2015
നല്ല പ്രതികരണം
വ്യക്തിപരമായ കാര്യത്തിലായാലും പൊതുകാര്യത്തിലായാലും നല്ല രീതിയിൽ പ്രതികരിക്കുക എന്നത് ഒരു കഴിവും കലയുമാണ്. പുതു തലമുറയെ അതു പരിശീലിപ്പിക്കേണ്ടത് ആധുനിക സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്. അതിന് ഒരു നല്ല വേദിയൊരുക്കുന്നു എന്നതാണ് ഫേസ്ബുക്ക് പോലുള്ള സാമൂഹികമാദ്ധ്യമങ്ങൾ നിർവ്വഹിക്കുന്ന മഹത്തായ ധർമ്മം.
Sunday, December 20, 2015
വംശനാശം നേരിടുന്ന വൃക്ഷലതാദികൾ
വംശനാശം നേരിടുന്ന പക്ഷിമൃഗാദികളെപ്പറ്റി ഉൽക്കണ്ഠപ്പെടുകയും പഠനങ്ങൾ നടത്തുകയും അവയെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുകയും എല്ലാം ചെയ്യുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ, വംശനാശം നേരിടുന്ന വൃക്ഷലതാദികളെപ്പറ്റി അത്തരമൊരു പ്രവർത്തനം നടക്കുന്നുണ്ടോ?
പണ്ട് നാട്ടിൻപുറത്തെ തോടുകളുടെ കാവൽക്കാരായി നിന്നിരുന്ന കൈതപ്പൊന്ത. വശ്യമായ പരിമളം പരത്തുന്ന അതിന്റെ പൂവ് കരസ്ഥമാക്കാൻ അല്പം സാഹസപ്പെടണം.
പാവങ്ങളുടെ മര ഉരുപ്പടിയായിരുന്ന മുരുക്ക്. മുരുക്കിൻ പലക കൊണ്ട് അത്യാവശ്യം ബെഞ്ച്, പെട്ടി എന്നിവയെല്ലാം ഉണ്ടാക്കിയിരുന്നു.
തടിയിൽ വലിയ മുള്ളുകളുള്ള മുള്ളിലം. അതിന്റെ മുള്ള് ചെത്തിയെടുത്ത് മിനുക്കി സീൽ ഉണ്ടാക്കുക കുട്ടികൾക്കിടയിൽ ഒരു കലയായിരുന്നു.
പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.
ഇതുപോലെ പല ചെടികൾ...
ഇവയെല്ലാം അപ്പാടെ നശിച്ചുപോയിട്ടുണ്ടാകാൻ സാദ്ധ്യതയില്ല. എങ്കിലും ഇത്തരം വൃക്ഷലതാദികളുടെ കാര്യത്തിലും ഒരു ശ്രദ്ധ വേണ്ടതല്ലേ?
സിറിയൻ ദുരന്തം
സിറിയക്കാർക്ക് സിറിയ പൂർണ്ണമായും കൈവിട്ടുപോയില്ലേ? മുല്ലപ്പൂ വിപ്ലവം തുടങ്ങിവെച്ചവർ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത്? ബഷാർ അൽ അസ്സാദിന്റെ ഏകാധിപത്യം ഇന്നത്തെ അവസ്ഥ ന്യായീകരിക്കത്തക്കവിധം ഭീകരമായിരുന്നോ? ഇതേപ്പറ്റിയുള്ള വിവരങ്ങൾ ലോകം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ?
വിവാദങ്ങളാൽ മറയ്ക്കപെടുന്ന പ്രശ്നങ്ങൾ
ഡസൻ കണക്കിന് വിവാദങ്ങൾ പടച്ചുവിടുന്ന നമ്മളറിയുന്നുണ്ടോ കൊച്ചിക്കായലിൽ മാരകമായ കാഡ്മിയത്തിന്റെ അളവ് അനുവദനീയമായതിന്റെ അനേകമടങ്ങാണെന്ന്, പശ്ചിമഘട്ടം ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കയാണെന്ന്, അതിസുലഭമായിരുന്ന തണ്ണീർത്തടങ്ങൾ കോൺക്രീറ്റിനടിയിൽ ഞെരിയുകയാണെന്ന്, ഭീദിതമായ പരിസ്ഥിതിനാശം പടിവാതിൽക്കൽ കാത്തുനിൽക്കുകയാണെന്ന്?
Wednesday, December 16, 2015
Cyber Psychology
It is high time, if not already there, we have a specialized branch of studies dealing with cyber psychology with all its paraphernalia such as cyber complex, cyber ego, cyber tension, cyber addiction, cyber phobia, etc., etc. with special reference to social networks.
Subscribe to:
Posts (Atom)
