Search This Blog

Saturday, December 1, 2018

Zorba the Greek by Nikos Kazantzakis

After reading The Last Temptation of Christ, Zorba the Greek was a disappointment. In spite of the splendid description and expressive language, the whole structure of the novel seems to be weak and lacking in proportion, more than half of it being nothing but the description of the doting relation between the narrator and the highly blown up main character Alexis Zorba. All other characters including the narrator turn out to be nondescript and diminutive in comparison with Zorba. Only images that come to mind among the hoist of numerous characters are that of the widow and Dame Hortense. The narrator's contemplation about Budha and writing a book on him do not really add anything substantial to the plot of the novel.
The accidental meeting between narrator and the protagonist in a cafe in a Greek island and their journey to another island Crete in order to set up a lignite mine and their fateful involvement with the affairs of the village centering around a widow and an old cabaret dancer whose hut they rent and stay, the escpades of Zorba, their attempt to by the woodland belonging to a monastery and the failed attempt to transport wood by setting up an overhead rail system, murder of the widow owing to her refusal to marry the rich man's son leading to his suicide, death of the old landlady and parting ways between Basil the narrator and Alexi Zorba and his marriage and settling in Romania and death due to old age form the plot of the novel.
1/12/2018  

Friday, November 9, 2018

പഴയ സിനിമകളിലൂടെ



പഴയ സിനിമകളിലൂടെ:

മലയാറ്റൂരിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ‘യക്ഷി‘യും(1968) എ ടി കോവൂരിന്റെ അനുഭവകഥയെ ആസ്പദമാക്കി നിർമ്മിച്ച പുനർജന്മവും(1972) ഒരേ മന:ശാസ്ത്രപ്രശ്നത്തെ കേന്ദ്രമാക്കി ആവിഷ്കരിച്ച സിനിമകളാണ്. സമാനതകൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല. രണ്ടിന്റേയും നിർമ്മാതാക്കൾ മഞ്ഞിലാസ്, സംവിധാനം കെ എസ് സേതുമാധവൻ, ക്യാമറ മെല്ലി ഇറാനി, തിരക്കഥ തോപ്പിൽ ഭാസി.

രണ്ടും അക്കാലത്തെ മലയാള സിനിമയുടെ പൊതുവെയുള്ള ചട്ടക്കൂടിൽനിന്നും മാറിനിൽക്കുന്നു.

കഥയിൽനിന്നും വഴുതിപ്പോകാത്ത തിരക്കഥ, ലളിതവും ഋജുവുമായ സംവിധാനശൈലി, മിക്കവാറും കുറഞ്ഞ വെളിച്ചത്തിലുള്ള ഭാവാത്മകമായ ഛായാഗ്രഹണം, സത്യൻ, ശാരദ(യക്ഷി) നസീർ, ജയഭാരതി(പുനർജന്മം) എന്നിവരുടെ പക്വമായ അഭിനയം, വയലാർ ദേവരാജൻ കൂട്ടുകെട്ടിന്റെ അനുഭൂതിസാന്ദ്രമായ ഗാനങ്ങൾ എന്നിവയെല്ലാംകൊണ്ട് ഇന്നും ഈ പടങ്ങൾ സാന്ദ്രമായ ഒരു ദൃശ്യാനുഭവം പകർന്നു നൽകുന്നു. തീർച്ചയായും, അക്കാലത്ത് ഇവയ്ക്ക് അവാർഡുകൾ കിട്ടേണ്ടതായിരുന്നു. കിട്ടിയിട്ടുണ്ടോ എന്നറിയില്ല. (ഒന്നും കിട്ടിയിട്ടില്ല)

7/11/2018

തോപ്പിൽ ഭാസി തിരക്കഥയും കെ എസ് സേതുമാധവൻ സംവിധാനവും ബാലു മഹേന്ദ്ര ഛായാഗ്രഹണവും നിർവ്വഹിച്ച മഞ്ഞിലാസിന്റെ മറ്റൊരു ചിത്രമാണ് ചട്ടക്കാരി (1974)
ഒരു ആംഗ്ലോ ഇന്ത്യൻ യുവതിയും അയൽ‌വാസിയായ ഹിന്ദു യുവാവും തമ്മിലുള്ള പ്രണയകഥയാണ് ഇതിവൃത്തം.
യക്ഷി, പുനർജന്മം എന്നീ മുൻ സംരംഭങ്ങൾക്ക് ഒരു അവാർഡുപോലും ലഭിക്കാത്തതുപോലെ വിചിത്രമാണ് ഇതിനു നിരവധി അവാർഡുകൾ കിട്ടിയത്.
തിരക്കഥയും സംവിധാനവും ഛായാഗ്രഹണവുമൊന്നും അന്നത്തെ നിലവാരം വെച്ചുപോലും ശരാശരിയിൽനിന്നുയരുന്നില്ല. പ്രണയകഥയുടെ പശ്ചാത്തലത്തിന്റെ പുതുമയായിരിക്കാം ഒരു പക്ഷെ, ഇതിന്റെ വിജയത്തിന്റെ രഹസ്യം. അടൂർ ഭാസി അവതരിപ്പിക്കുന്ന തീവണ്ടി എഞ്ചിൻ ഡ്രൈവർ, സോമൻ അവതരിപ്പിക്കുന്ന കാമുകൻ,ആംഗ്ലോ ഇന്ത്യൻ കുടുംബം എന്നിവയെല്ലാം ഒരുപാട് സാദ്ധ്യതകൾ (ദൈവത്തിന്റെ വികൃതികൾ ഇവിടെ ഓർത്തുപോകും) നൽകുന്ന ഘടകങ്ങളാണ്. എന്നാൽ, അതു ശരിക്കും പ്രയോജനപ്പെടുത്താൻ സിനിമക്ക് കഴിഞ്ഞില്ല. അടൂർ ഭാസിയും ലക്ഷ്മിയും സ്തുത്യർഹമായ അഭിനയം കാഴ്ചവെക്കുമ്പോൾ നായകനായ ശശിയെ അവതരിപ്പിച്ച മോഹൻ ശർമ്മക്ക് കാര്യമായൊന്നും ചെയ്യാനില്ല. ഏറ്റവും ശ്രദ്ധേയവും വ്യത്യസ്തവുമായ കഥാപാത്രം വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന സോമൻ അവതരിപ്പിക്കുന്ന റിച്ചാർഡാണ്. സിനിമ നല്ലൊരു സന്ദേശം നൽകുന്നു എങ്കിലും അത് സിനിമക്കൊടുവിൽ ഒരു പ്രഖ്യാപനമാക്കേണ്ടി വന്നത് തിരക്കത്തയുടെ ദൌർബ്ബല്യമാണെന്നു തോന്നുന്നു.
10/11/2018

Friday, August 17, 2018

വിമാത്താവളത്തിൽ കടൽഭിത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുഴയിൽ നിന്നു വെള്ളം കയറുന്ന ഭാഗത്ത് കടൽഭിത്തിക്കു സമാനമായ ഭിത്തി കെട്ടുകയും മറ്റു ഭാഗത്തു നിന്നു വരുന്ന വെള്ളം (പറ്റുമെങ്കിൽ ആറ്റിലേക്കു തന്നെ ) പമ്പു ചെയ്യുകയും ചെയ്താൽ ഇതുപോലെ പ്രവർത്തനം നിർത്തേണ്ടി വരുമോ?

Saturday, June 2, 2018

പ്രാചീന ഭാരതീയചിന്തകളും ആധുനിക ശാസ്ത്രവും

ഹിന്ദുത്വ ദേശീയതയെ ഉയർത്തിക്കാട്ടി രാഷ്ട്രീയപരമായി മുതലെടുക്കുന്നതിനായി പ്രാചീന ഭാരതീയചിന്തകളെ 21ആം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി അടിക്കടി വലിയ വലിയ അവകാശവാദങ്ങളുന്നയിക്കുകയും നിരർത്ഥകമായ ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന ഒരു വിചിത്ര സന്ദർഭമാണ് ഇത്. എന്നാൽ, ഈ വിഷയത്തെപ്പറ്റി യാതൊരു പഠനവും നടത്താതെ, അതിനു യാതൊരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയക്കാർ വെറും അനുമാനങ്ങൾ തട്ടിവിടുന്നതാണ് പൊതുവെ കണ്ടു വരുന്നത്. ഇതുവഴി ഇവർ സ്വയം പരിഹാസ്യരാവുകയും മഹത്തായ ഒരു ചിന്താപൈതൃകത്തെ അവഹേളിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഇവർ മനസ്സിലാക്കുന്നതുമില്ല എന്നതാണ് ഏറെ വിചിത്രമായിരിക്കുന്നത്.
പ്രാചീന ഭാരതീയചിന്തകളും 21ആം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രവും തമ്മിൽ താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. ഓരോ കാലത്തും അതിന്റേതായ രീതികൾ എന്നു മാത്രം മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇവിടെ ഭാരതീയദർശനങ്ങളെ ഒട്ടും കുറച്ചു കാണേണ്ടതില്ല. അതു ശരിയായി പഠിക്കുക എന്നതാണ് അതിനെ ആദരിക്കുന്നുവെന്ന് ഊറ്റംകൊള്ളുന്നവർ ആദ്യം ചെയ്യേണ്ടത്. അതിനുശേഷമാണ് അത് ആധുനികരീതികളുപയോഗിച്ച് വികസിപ്പിക്കാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടത്.
ആത്മനിഷ്ഠമായ ചിന്ത, ഉൾക്കാഴ്ച, ഉൾവിളി, തർക്കം, യുക്തി എന്നിവയിലൂടെയാണ് ഭാരതീയ ദർശനങ്ങൾ വികസിക്കുന്നത്. വാസ്തവത്തിൽ, ആധുനിക ശാസ്ത്രത്തിന്റെ മുള പൊട്ടുന്നതും അങ്ങനെത്തന്നെയാണ്. ഭൌതികമായ പരീക്ഷണനിരീക്ഷണങ്ങൾക്കുള്ള സാദ്ധ്യത അക്കാലത്ത് താരതമ്യേന വിരളമായിരുന്നു എന്നു പറയാം. ചിന്താതലത്തിലെങ്കിലും അതിനൊരു തുടർച്ച എപ്പോഴോ നമുക്കു നഷ്ടപ്പെട്ടു. അതിന്റെ പ്രധാന കാരണം ഇതെല്ലാം വാചികമായോ ലിഖിതമായോ രേഖപ്പെടുത്തി വെച്ചിരുന്ന സംസ്കൃതഭാഷ ഒരു സമൂഹം തങ്ങളുടേതു മാത്രമായി കൊട്ടിയടച്ചു വെച്ചു എന്നതാണ്.
ഭാഷ ഒരു ജൈവപ്രകൃതിയാണ്. അതിനു വളരാൻ കാറ്റും വെളിച്ചവും വൈവിദ്ധ്യമാർന്ന സൃഷ്ടികളായ ഭക്ഷണവും വേണം. കാറ്റും വെളിച്ചവുമില്ലാതെ അടച്ചു വെച്ചാൽ അതു ക്രമേണ നശിക്കും. അതുതന്നെയാണ് സംസ്കൃതത്തിനു സംഭവിച്ചത്. ഇന്നിപ്പോൾ നമ്മൾ ആ ഭാഷയിലൂടെ മനസ്സിലാക്കുന്നതുതന്നെയാണോ അതിന്റെ ആദിമപാഠം ഉദ്ദേശിച്ചത് എന്നുതന്നെ കൃത്യമായി പറയാനാവാത്ത സ്ഥിതിയാണ്. കൃത്യമായി മനസ്സിലാക്കപ്പെടുന്നു എന്ന ഉത്തമബോദ്ധ്യമുള്ള കാര്യങ്ങളിൽനിന്ന് ഏറ്റവും സാദ്ധ്യതയുള്ള തെരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റി (ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യം മുതലായവ ഉദാഹരണം) ഗഹനമായ ഗവേഷണം നടക്കേണ്ടിയിരിക്കുന്നു. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അതിനു പൊതു ഫണ്ട് ഉപയോഗിക്കുന്നത് ആക്ഷേപം വിളിച്ചു വരുത്തും. അതിനുള്ള ഇച്ഛാശക്തിയും സമർപ്പണബുദ്ധിയുമുള്ള സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടു വന്നാൽ മാത്രമേ അതു യാഥാർത്ഥ്യമാവൂ. അങ്ങനെ ശാസ്ത്രീയമായ പഠനഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വസ്തുതകളാണ് ആധുനികലോകത്തിനു മുന്നിൽ സമർപ്പിക്കേണ്ടത്. അങ്ങനെ മാത്രമേ നമുക്ക് ആ മഹത്തായ ചിന്താപൈതൃകത്തോട് നീതി പുലർത്താൻ കഴിയുകയുള്ളു

Wednesday, May 9, 2018

Can Rahul Gandhi be a good PM?

He might be a good PM only as a distant possibility just like Rajiv Gandhi who was nowhere in politics when he became PM by the compulsion of the situation. But if what we understand about his activities from the media is an indication, he is nowhere near it in my opinion. First thing, he should be able to clean up his party and set it in order by free and fair party elections and bringing up new generation of young leaders who has the will and dynamism and vision to lead India forward in the 21st century. The past 4 years were the ideal time for this type of learning from the past and introspection and drawing up a serious action plan for the future. He or anybody in Congress has done anything in this direction? Instead, what he is doing is to catch an occasional attention of the media by some weak, amateur jab at Modi.
Unfortunately, there is no clear way to test the real worth of a leader other than the street rhetoric and false promises just at the time of an election of some sort. Actually, regarding this, I think we have to adapt the western system of a series of leader to leader debates, shadow cabinet and thus allow the people to have an idea about the vision and action plan of any party and decide accordingly their choice of leadership and monitor continuously the performance of their choice. The leadership show should shift from the streets to the debating table and to the true execution of the plans. Then only any country can blossom into a real vibrant, no nonsense democracy.

Tuesday, April 24, 2018

Hinduism and the concept of God and worship



https://www.facebook.com/rajesh.limaye/videos/1349342631833876/

Well explained, but just to add the point that worshiping God in a physical form is just an initial, basic step. The ultimate aim is to be one with the supreme being.
The beauty of the concept is that it encompasses all religious beliefs forming an umbrella transcending all religious divisions in addition to the entire material universe. And it seems this is much more akin to the reality of the real working of the universe.
Though it is considered part of Hindu religious belief, in reality, it is basically Indian ancient philosophical vision formed much earlier than the idea of an organized religion, the only difference being the community labelled as Hindu accepts these ideas and practices it though in a very limited way keeping in mind the ultimate vision of being one with the supreme being while other religious refuse to accept or recognize this sticking to the fixed and finite idea of a single God in the form of a human father figure.

ഹിന്ദുക്കളുടേത് എന്നു പറയുന്നത് പ്രാചീന ഭാരതീയ ചിന്തയും ഭാവനയും സങ്കല്പങ്ങളുമൊക്കെയാണ്. വേദോപനിഷത്തുക്കൾ പറയുന്നത് കേവലമനുഷ്യനെപ്പറ്റിയാണ്. അത് ലോകത്തിലാർക്കും വായിച്ചു പഠിച്ച് ഉൾക്കൊള്ളാവുന്നതാണ്. സാമ്പ്രദായിക ക്ഷേത്രാരാധന ആദ്യപടി മാത്രമാണ്. അവിടെനിന്ന് പടിപടിയായുയർന്ന് അരൂപിയായി അണു മുതൽ നക്ഷത്രങ്ങൾ വരെ സകലചരാചരങ്ങളിലൂടെ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പരമമായ ചൈതന്യവുമായി താദാത്മം പ്രാപിക്കുക എന്നതാണ് പരമമായ ലക്ഷ്യം. എന്നാൽ, നാം ആദ്യപടിയിൽത്തന്നെ നിന്നുകൊണ്ട് അതാണ് മതം എന്നു തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.

Sunday, April 15, 2018

സുഡാനി ഫ്രം നൈജീരിയ



സുഡാനി ഫ്രം നൈജീരിയ

മലയാളസിനിമയുടെ പതിവു ചിട്ടവട്ടങ്ങളും പരിമിതികളും ഭേദിച്ച് ഒരു പുതിയ മാനം തേടുന്ന തികച്ചും വ്യത്യസ്തവും ധീരവുമായ സിനിമാസംരംഭം. കൃത്രിമത്വം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള തികച്ചും സ്വാഭാവികമായ ചിത്രീകരണം അഭിനന്ദനമർഹിക്കുന്നു. കണ്ടു പഴകിയ മുഖങ്ങളെല്ലാം ഒഴിവാക്കിയതും എടുത്തു പറയേണ്ട നേട്ടമാണ്.

തന്റെ പാസ്പോർട്ട് വ്യാജമാണെന്ന് നൈജീരിയക്കാരൻ തന്നെ പറയുന്നുണ്ട്. പൊലീസിന്റെ ശ്രദ്ധാകേന്ദ്രമായിട്ടും പിടിക്കപ്പെടാതെ അദ്ദേഹം യാത്രയാവുന്നു എന്നത് അല്പം അവിശ്വസനീയമായി തോന്നാം.

Saturday, March 10, 2018

കൊച്ചി മെട്രോ

മെട്രോകളുടെ ലാഭനഷ്ടം അന്നന്നത്തെ വിറ്റുവരവുകൊണ്ടു മാത്രം കണക്കാക്കാനാവില്ല. റോഡിലെ ഗതാഗതക്കുരുക്കുകൾ, അന്തരീക്ഷമലിനീകരണം, റോഡപകടങ്ങൾ, ശബ്ദശല്യം, യാത്രയിലെ സമയനഷ്ടം, ആരോഗ്യനഷ്ടം തുടങ്ങിയവയിലെല്ലാമുണ്ടാവുന്ന ഗുണപരമായ മാറ്റത്തിനു എത്ര വിലയിട്ടാലാണ് അധികമാവുക?

മെട്രോ തുടങ്ങിയതേയുള്ളു, അപ്പോഴേയ്ക്കും തല്ലിക്കെടുത്താൻ തുടങ്ങുകയാണെങ്കിൽ, സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ മാത്രമേ നാം പഠിക്കുകയുള്ളു എന്നാണതിന്റെ അർത്ഥം. മെട്രോ തൃപ്പുണിത്തുറ വരെയെങ്കിലും നീട്ടിയാലേ അതിന്റെ ശരിയായ ഗുണം ലഭിക്കുകയുള്ളു. പിന്നെ ആളുകളുടെ ശീലം അത്ര പെട്ടെന്ന് മാറുകയില്ല. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നിവ പോലെ, കൂടുതൽ ആളുകളെ അതുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. സർക്കാർ സംവിധാനമാവുമ്പോൾ അതിനെ വിമർശിക്കുന്നത് ഒരു ഫാഷനാണല്ലോ. ഒരു കിലോമീറ്റർ നടക്കാൻ മടിച്ച് 20 രൂപ കൊടുക്കാൻ നമുക്ക് ഒരു മടിയുമില്ല. എന്നാൽ, അതു മെട്രോയ്ക്ക് കൊടുക്കാൻ വലിയ ഒച്ചപ്പാടും ബഹളവും നമ്മളുണ്ടാക്കും. ‘നാടിന്റെ നന്മയ്ക്ക് മെട്രോ ഉപയോഗിക്കുക’ എന്നൊരു മുദ്രാവാക്യം തന്നെ ഉയർത്തേണ്ടതുണ്ട്.
എഴുതിത്തള്ളൂന്നതിനു മുമ്പ് അതിന്റെ ഗുണത്തെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കണം, അതുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. ഏതൊരു പുതിയ സംരംഭവവും ഉടൻ ലാഭത്തിലാവണം, ജനങ്ങൾ ഏറ്റെടുക്കണം എന്നു വാശി പിടിക്കാൻ കഴിയില്ല. വേണ്ട പരസ്യം നൽകണം, അല്പം സമയം നൽകണം...
എത്രയോ കാലാനുസൃതവും ആശാവഹവുമാണ് മെട്രോ എന്നു കരുതുന്നു. കാരണം അതിന്റെ ദൂരവ്യാപകമായ ഗുണഫലങ്ങൾ തന്നെ. ഏതു ചെറിയ സംരംഭമായാലും, അതിനു ദീർഘവീക്ഷണം വേണം, ക്ഷമ വേണം, ജനങ്ങളെ ആകർഷിക്കുന്ന വിധം ബോധപൂർവ്വം പരസ്യം നൽകണം. ഇതെല്ലാമായാലും അല്പം സമയം നൽകണം. കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും പല വിധ എതിർപ്പുകളുണ്ടായിരുന്നു. എല്ലാം അലിഞ്ഞില്ലാതായി. മെട്രോയുടെ പൂർണ്ണമായ ഫലപ്രാപ്തിയുണ്ടാവണമെങ്കിൽ തൃപ്പുണിത്തുറവരെ നീട്ടണം. അതോടുകൂടി ചിത്രം മാറുമെന്നുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം.

Monday, March 5, 2018

ദൈവസങ്കല്പം

മനുഷ്യരൂപത്തിലുള്ള, മനുഷ്യസ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യസൃഷ്ടിയായ ദൈവത്തെ വിടുക. മനുഷ്യയുക്തിക്ക് ഏറ്റവും അടുത്തുനിൽക്കുന്ന ദൈവസങ്കല്പം ഈ വിശ്വപ്രകൃതിയാണ്. അതിനെ അളക്കാൻ, അതിന്റെ ഏറ്റവും സൂക്ഷ്മമായ അണുപ്രായത്തിലുള്ള ഭാഗം മാത്രമായ മനുഷ്യന്റെ യുക്തി തീരെ പോര എന്നത് വളരെ ലളിതമായ യുക്തിയാണ്. ഇവിടെ കോടിക്കണക്കിന് ജീവജാലങ്ങൾ, സ്വഭാവികവും അല്ലാതെയുമായ കാരണങ്ങളാൽ നശിക്കുകയും മറ്റുള്ളവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. നക്ഷത്രങ്ങൾ വളർന്നു വലുതായി തമോഗർത്തങ്ങളായി മാറുന്നു, പരസ്പരം കൂട്ടിയിടിച്ചു തകരുന്നു, മറ്റൊന്നുണ്ടാവുന്നു. ലോകം കീഴടക്കാൻ പോന്ന മഹാസംസ്കാരങ്ങൾ നിസ്സാര കാരണങ്ങളാൽ തകർന്നടിയുന്നു. അതിബുദ്ധിമാനാണെന്നു സ്വയം അഭിമാനിക്കുന്ന മനുഷ്യൻ ഇപ്പോൾ ചെയ്തു കൂട്ടുന്നതെല്ലാം സ്വന്തം അസ്തിത്വത്തിനു വെല്ലുവിളിയുയർത്തുന്ന കാര്യങ്ങളാണ്. ഇവിടെ കൃസ്തുവും കൃഷ്ണനും പ്രവാചകന്മാരുമൊന്നും ഒന്നുമല്ല. എല്ലാം മായ എന്നപോലെ ഒരു തരം പ്രൊജക്‌ഷനാണെന്ന് ശാസ്ത്രം തന്നെ പറയാൻ തുടങ്ങിയിരിക്കുന്നു.

ഈ പ്രകൃതിയുടെ ഭാഗം തന്നെയാണ് മനുഷ്യനും. പ്രകൃതിയുടെ വളരെ പരിമിതമായ പരിധിക്കകത്തു മാത്രമേ മനുഷ്യനും അസ്തിത്വമുള്ളു. ലക്ഷക്കണക്കിനു മനുഷ്യർ യുദ്ധം മൂലവും ദാരിദ്ര്യം മൂലവും മഹാവ്യാധികൾ മൂലവും ചത്തൊടുങ്ങുന്നു. മനുഷ്യൻ നിസ്സഹായരായി നോക്കിനിൽക്കുന്നു. ലോകം മുഴുവൻ അടക്കി വാണവർ ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാതാവുന്നു... ഈ ഭൂമിയുടെ ഠ വട്ടത്തിലിരുന്ന് നോക്കുമ്പോൾ നമ്മളെന്തോ വലിയ സംഭവമാണെന്നു തോന്നുന്നു എന്നു മാത്രം. ഈ മഹാപ്രപഞ്ചത്തിൽ നമ്മളൊന്നുമല്ല. ഭൂമി ചെറുതായൊന്നു കുലുങ്ങിയാൽ തീരുന്നതേയുള്ളു ഇവിടെയുള്ള സകലതും.

പ്രപഞ്ചത്തിന്റെ ഉത്ഭവം,നില നില്പ്, അന്ത്യഗതി, മുന്നോട്ടുമാത്രം പോകുന്ന സമയം എന്ന പ്രതിഭാസം, മനുഷ്യൻ, മറ്റു ജീവജാലങ്ങൾ എന്നീ പ്രതിഭാസങ്ങൾ, ഭാവി എന്നിവയിലെല്ലാം ചൂഴ്ന്നു നില്ക്കുന്ന അനിശ്ചിതത്വവും ദുരൂഹതയും നിലനില്ക്കുന്നിടത്തോളം ഈ ദൈവമതസങ്കല്പങ്ങളുണ്ടാവും. ഇല്ല ഇല്ല എന്ന് എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്നാണ് എനിക്കു തോന്നുന്നത്.

Wednesday, February 21, 2018

ഹിന്ദുമതം എന്ന ഭാരതീയ ചിന്താപദ്ധതി



പൌരാണിക ഭാരതീയചിന്തകളിലൊന്നും ഹിന്ദുമതത്തെപ്പറ്റി പറയുന്നില്ല. കാരണം, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആധുനിക അർത്ഥത്തിലുള്ള മതസങ്കല്പം അന്നുണ്ടായിരുന്നില്ല. പിന്നീട്, മറ്റു മതങ്ങൾ ഉടലെടുത്തപ്പോൾ, ഈ ഭാരതീയ ചിന്താപദ്ധതിയേയും നിർവ്വചിക്കാനായി പുറമേനിന്നുള്ളവർ ഹിന്ദു എന്ന് വിളിച്ചതാണ് എന്നാണ് എനിക്കു തോന്നുന്നത്. ഈ നിർവ്വചനം മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്.

ഋഷികൾ എന്നു പറയുന്ന ഒരു വലിയ കൂട്ടം ബുദ്ധിജീവികൾ, അവരുടെ ആത്മനിഷ്ഠമായ ചിന്തയിലൂടേയും മനനത്തിലൂടേയും കുറെ ദർശനപരമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്നു. അതു വെറും മനുഷ്യന്റെ ലൌകിക ജീവിതത്തിലൊതുങ്ങുന്നില്ല എന്നതാണ് ഭാരതീയചിന്തയെ വ്യത്യസ്തമാക്കുന്നത്. അണു മുതൽ അണ്ഡകടാഹം വരെ അതു പരന്നുകിടക്കുന്നു. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളേയും അതു പരിഗണിക്കുന്നു. ഒന്നിലധികം വ്യക്തികൾ അവരവരുടേതായ രീതിയിലുള്ള ചിന്തകൾ മുന്നോട്ടുവെക്കുന്നതിനാൽ ഇവിടെ ഏകശിലാസംസ്കാരമില്ല. എല്ലാം അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാനുള്ള വിശാലമായ മനസ്ഥിതി പ്രാചീന ഭാരതീയർക്കുണ്ടായിരുന്നു എന്നതാണ് പൌരാണിക ഭാരതീയരുടെ മറ്റൊരു സവിശേഷത. അതുതന്നെയാണ് ഇന്നു ഹിന്ദുമതം എന്നു വിവക്ഷിക്കുന്നതിന്റെ ശക്തിയും ദൌർബ്ബല്യവും. അതുകൊണ്ടാണ് അതു അത്യന്തം പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് നൂറ്റാണ്ടുകൾക്കു ശേഷവും നിലനിൽക്കുന്നത്.

എല്ലാ മതത്തിലും പ്രായോഗികമായി ജാതിയും ബിംബാരാധനയും നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ കാലവ്യത്യാസം കാരണം അവയുടെ രൂപവും ഭാവവും മാറുന്നു എന്നു മാത്രം. കൃസ്തുമതത്തിൽ റോമൻ കത്തോലിക് മുതൽ പെന്തക്കോസ്തുവരെയുള്ള പല അവാന്തര വിഭാഗങ്ങൾക്കിടയിൽ ജാതിക്കു സമാനമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നു. ഇസ്ലാമിലും അതേപോലെ, സുന്നി, ഷിയാ തുടങ്ങി നിരവധി വിഭാഗങ്ങൾക്കിടയിലും ഇതുതന്നെയാണ് അവസ്ഥ. ഇതും മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു പരിമിതിയായിരിക്കാം.

കൃസ്തുമതത്തിൽ കുരിശ്, കൃസ്തു, ഉണ്ണിമേരി എന്നിങ്ങനെ, ചിത്രങ്ങളായും ശില്പങ്ങളായും ബിംബങ്ങൾ നിലനിൽക്കുന്നു. ഇസ്ലാമിൽ, ക അബയുടെ ചിത്രം പരക്കെ കാണാം. പ്രാർത്ഥനയിലും അതൊരു ബിംബമാണ്. ഒരു പ്രത്യേക വ്യക്തി ആരംഭിച്ചതിനാൽ അതിനുള്ള സാദ്ധ്യതകൾ വളരെ പരിമിതമാണെന്നുമാത്രം. എന്നാൽ, അതിന്റെ പേരിൽ മറ്റുള്ളവരോട് വലിയ ശത്രുതാമനോഭാവവും അവരെ ഉന്മീലനം ചെയ്യേണ്ടതാണെന്ന വളരെ അപകടകരമായ ചിന്തയും സ്വാഭാവികമായി ഉടലെടുക്കുന്നു. ഇത് പുരോഗമനമാണോ അതോ അധ:പതനമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

Tuesday, December 12, 2017

വാക്കും അർത്ഥവും

ഭാഷ എന്നാൽ കീഴ്‌വഴക്കമാണ്. അതാണ് വാക്കുകളുടെ അർത്ഥവും ‘അനർത്ഥവും‘ നിർണ്ണയിക്കുന്നത്. അതേസമയം അത് അടഞ്ഞ മുറിയല്ല താനും. ആവിഷ്കാരത്തിന്റേയും ആശയവിനിമയ്ത്തിന്റേയും സർഗ്ഗാത്മകമായ ചില പ്രത്യേക സന്ദർഭങ്ങളിൽ വാക്കുകൾക്ക് കീഴ്‌വഴക്കത്തെ മറിച്ചിടുന്ന അർത്ഥം കൈവരാം. സാഹിത്യകാരന്മാരും പ്രാസംഗികന്മാരും മാത്രമല്ല, ചിലപ്പോൾ വെറും സാധാരണക്കാരും ചടുലമായ ചില നർമ്മോക്തികളിലൂടേയും മറ്റും ഭാഷയെ പുതിയ ഉയരങ്ങളിലേക്കു നയിക്കാറുണ്ട്. വായനക്കാർക്കോ പ്രേക്ഷകർക്കോ ആ ഉയരം ബോദ്ധ്യപ്പെടുമ്പോൾ ആ പ്രയോഗം ഭാഷയിൽ നിലനിൽക്കും. മറിച്ച്, പ്രത്യേക സാഹചര്യമില്ലാതെ മാറ്റത്തിനുവേണ്ടിയുള്ള മാറ്റത്തെ ഭാഷ സ്വീകരിച്ചുകൊള്ളണമെന്നില്ല. അത്തരത്തിലുള്ളവ നിലനിൽക്കുകയുമില്ല.

Sunday, December 3, 2017

ഭക്തി എന്ന ഭ്രാന്ത്

ഭക്തി ഒരു ഭ്രാന്തായിരിക്കാം. എന്നാൽ, ജനത്തിന് ചില ഭ്രാന്തുകൾ അത്യാവശ്യമാണ് ഇല്ലെങ്കിൽ ജീവിതം ദുഷ്കരമായിരിക്കും . ഭക്തി അല്ലെങ്കിൽ മറ്റേതെങ്കിലും ഭ്രാന്തിലേക്ക് അവർ തിരിയും

Saturday, December 2, 2017

ഭഗവത്ഗീതയും ജാതിയും


N Ajithkumar Vayala
30 November at 23:58 ·



ജാതി നശീകരണം -1
ശ്രീമത് ഭഗവത് ഗീത ദഹിപ്പിക്കുക
ജാതി നശീകരണം ആഗ്രഹിക്കുന്ന മലയാളികൾ ആദ്യം ചെയ്യേണ്ടത് " ഗീതാ ദഹനം ആണ്"
മലയാളിയെ സ്വാധീനിച്ച ജാതി പുന: സ്ഥാപന ഗ്രന്ഥം ഭഗവദ്‌ഗീതയാകയാൽ , ഗീത നമ്മുടെ നിത്യജീവിതത്തിൽ നീന്ന് അടർത്തിമാറ്റുവാൻ നാം , ആദ്യം ചെയ്യേണ്ടത് , നമ്മുടെ ഭവനങ്ങളിൽ ഉള്ള ഗീതയെ ദഹിപ്പിക്കണം,.
"ഗീത - വർണ്ണാശ്രമ , വർണ്ണ പുന:സ്ഥാപന ദർശനമാണ്"

അല്പംകൂടി സുചിന്തിതവും വസ്തുനിഷ്ഠവുമായ ഒരു വീക്ഷണം അജിതിൽനിന്നും പ്രതീക്ഷിച്ചു. കാരണം, പുസ്തകവും ജീവിതവും രണ്ടും രണ്ടാണ് എന്നത് വളരെ സ്പഷ്ടമായ കാര്യമാണ്. ഉദാഹരണത്തിന്, മാർക്സിന്റെ ‘മൂലധനം’ കത്തിച്ചു കളഞ്ഞാൽ കമ്മ്യൂണിസം ഇല്ലാതാവുമോ? ലക്ഷക്ക്ക്കണക്കിന് കമ്മ്യുണിസ്റ്റുകാരിൽ എത്ര പേർ ‘മൂലധനം വായിച്ചു പഠിച്ച് മനനം ചെയ്ത് ഉൾക്കൊണ്ടിട്ടുണ്ടാവും? എന്നാൽ, കമ്മ്യുണിസത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഈ ജനങ്ങളാണ്, വെറുമൊരു പുസ്തകമാല്ല. അതിനാൽ, ‘മൂലധനം’ നശിച്ചാലും കമ്മ്യുണിസം നിലനിൽക്കും. മറിച്ച്, കമ്മ്യുണിസം നശിച്ചാലും ‘മൂലധനം’ എന്ന പുസ്തകം നിലനിൽക്കും.
അത്രത്തോളം‌പോലും ബന്ധം എന്റെ അറിവിൽ, സാമ്പ്രദായിക ഹിന്ദുമതവും ഭഗവദ്ഗീതയും തമ്മിലില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ പുരാതനമായ വീട്ടിൽ പണ്ട് താളിയോല ഗ്രന്ഥങ്ങളടക്കം പല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഭഗവദ്ഗീത എന്നൊരു പുസ്തകം കണ്ടിട്ടില്ല. മുത്തശ്ശിമാരും അമ്മയും സ്ഥിരമായി, അദ്ധ്യാത്മരാമായണം, ഭാഗവതം എന്നിങ്ങനെ വായന പതിവുണ്ടായിരുന്നു. ഗീത എന്ന പുസ്തകം വായിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ല. അതുപോലെത്തന്നെയാണ് ചുറ്റുവട്ടത്തുള്ള മറ്റു പുരാതന കുടുംബങ്ങളിലും. സപ്താഹം മുതലായ പല മതപരമായ വായനകളിലും ഭഗവദ്ഗീത കണ്ടിട്ടില്ല. എന്റെ അറിവിൽ ചിന്മയാനന്ദനാണ് ഗീതാജ്ഞാനയജ്ഞം എന്ന പേരിൽ ഗീതയ്ക്ക് വലിയ പ്രചാരം നൽകിയത്. പിന്നെയുള്ളത് അക്കാദമിക തലത്തിലുള്ള പഠനങ്ങളും പ്രഭാഷണങ്ങളുമൊക്കെയായിരിക്കും. മറിച്ച്, സാധാരണ ജനങ്ങൾക്കിടയിൽ ഗീതയ്ക്കുള്ള സ്വാധീനം വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ ഗീത ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നു എന്നു പറയുന്നത് വസ്തുതാപരമാവാനിടയില്ല.
മറ്റു പല ആശയങ്ങളും മുന്നോട്ടു വെയ്ക്കുന്നതിനിടയിൽ ‘ചാതുർവർണ്ണ്യ്യം മയാ സൃഷ്ടം’ എന്നൊരു പ്രസ്താവനയുള്ളതിനെപ്പറ്റിയാണ് ഈ കോലാഹലമെല്ലാം. ഈ ചാതുർ വർണ്ണ്യം എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അതെന്തായാലും ആ വാക്കുകൊണ്ട് ഇന്നുദ്ദേശിക്കപ്പെടുന്ന അർത്ഥത്തിലുള്ള വിഭജനം ഇന്നു നിലവിലില്ല. പകരം നമ്മൾ തന്നെ സൃഷ്ടിച്ച നിരവധി ജാതികളാണ് നിലവിലുള്ളത്. അതിനു ഗീതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയമാണ്. അതിനാൽ, ഗീത നശിപ്പിച്ചതുകൊണ്ടുമാത്രം ഇന്നു നിലവിലുള്ള ജാതികൾ ഇല്ലാതാവില്ല. അതിനു സമൂഹം ഒന്നടങ്കം ഉണർന്നു പ്രവർത്തിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

Wednesday, November 22, 2017

ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’

വളരെക്കാലത്തെ കേട്ടുകേൾവിക്കുശേഷം ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ വായിച്ചു. ഇന്ത്യാചരിത്രത്തിന്റെ സവിശേഷ കാലഘട്ടം പശ്ചാത്തലമായി സ്വീകരിച്ച ഉറൂബിനു പക്ഷേ, സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ സാദ്ധ്യതകൾ വേണ്ടവണ്ണം പ്രയോജനപ്പെടുത്താൻ കഴിഞ്ഞുവോ എന്ന് സംശയം തോന്നുന്നു. ആദ്യഭാഗത്തെ മാപ്പിളലഹളയുടെ വിവരണം ഒരു മഹത്തായ നോവലിന്റെ വലിയ പ്രതീക്ഷകളുണത്തുന്നതായിരുന്നെങ്കിലും ക്രമേണ നോവൽ ഏതാനും വ്യക്തികളിലേക്കു ചുരുങ്ങി.
കോൺഗ്രസ്സ് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമരത്തിന്റെ കൂലംകുത്തിയൊഴുകുന്ന വൻ നദിയെപ്പറ്റി കാര്യമായ സൂചനകളൊന്നുമില്ലാതെ സമാന്തരമായി ഇരച്ചുപായുന്ന ചെറുനദിയായ ഇടതുപക്ഷമുന്നേറ്റത്തെയാണ് നോവലിസ്റ്റ് വിഷയമാക്കുന്നത്. എന്നാൽ, അതിതീവ്രമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പ്രസ്തുത പ്രസ്ഥാനത്തിന്റെ സാദ്ധ്യതകളും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. അതു സാധിക്കാമായിരുന്ന കരുത്തുറ്റ ഒരു കഥാപാത്രമായ കുഞ്ഞിരാമനെ പൊടുന്നനെ പട്ടാളത്തിലേക്കും മരണത്തിലേക്കും അയയ്ക്കുന്നു.
മുഖ്യകഥാപാത്രമെന്നു പറയാവുന്ന വിശ്വത്തിന്റെ ജീവിതത്തിലെ നിർണ്ണായക കാലഘട്ടമായ ജയിൽ‌വാസത്തെക്കുറിച്ച് നേരിട്ട് ഒന്നും പറയുന്നില്ല.
സുലൈമാനും വിശ്വവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സുലൈമാൻ ഒന്നിലധികം തവണ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശ്വത്തിന്റെ മുന്നിൽ അത് ഒരിക്കലും വെളിപ്പെടുന്നില്ല. അതു നോവലിന്റെ ഗതിയിൽ വലിയ പോരായ്മയായി തോന്നുന്നു.
ഭാഷയുടെ കാര്യത്തിൽ, കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തിനുള്ളിൽ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ലെന്നു തോന്നുന്നു. അതിനാൽ, ‘സുന്ദരികളും സുന്ദരന്മാരും’ ഒരു ആധുനിക കൃതിയായിത്തന്നെ കണക്കാക്കാം.

Saturday, November 18, 2017

പഴയ വാക്കുകൾ- സുന്ദരികളും സുന്ദരന്മാരും എന്ന ഉറൂബിന്റെ നോവലിൽനിന്ന്

സുന്ദരികളും സുന്ദരന്മാരും- പഴയ വാക്കുകൾ


തോണി മുങ്ങിയാൽ പുറം
ആദ്യം പെരുപ്പം തോൽമയ്ക്ക് എളുപ്പം(പുറം.104)
പൊളിച്ചെഴുത്ത്
മേൽച്ചാർത്ത്
മലയോട് കലമെറിഞ്ഞിട്ടു കാര്യമില്ല(107)
ചതുരംഗത്തിൽ ഈടപൊക്കി തോൽക്കുക(112)
ഉയരത്തിൽ നിൽക്കുന്നത് ഊക്കിൽ വീഴും(116)
അലുക്കുലുക്ക്
കൊരണ്ടിന്ത
'ഒരാലശീലയില്ല’ (173)
ഇരപ്പം കെട്ടിയ (184)
മരത്തടിത്തുറ
ചെത്തിലപ്പട്ടികൾ(185)
മറുതലിപ്പ്
മലവാരം
ചേർത്തലപ്പാട്ട്
നാമൂസ്(240)
പറഞ്ഞാൽ എറിക്കുമോ? (245)
ആറുജനം നൂറുവിധം(252)
മാഞ്ഞാളിത്തം കാണിക്കുക(255)
തവളയ്ക്കു മീതെ വെള്ളം പൊന്താൻ പാടില്ല.(256)
പിറുങ്ങന്മാർ
കാവണ്ടക്കാരൻ, കാവണ്ടം(368)

Friday, November 17, 2017

വൻ‌കിട വാണിജ്യസംരംഭകരുടെ ഉത്തരവദിത്തം

അമൃതാടിവി ‘എന്റെ വാർത്ത‘യിൽ തൃശ്ശൂർ ശോഭാ സിറ്റിയുടെ പരിസരത്തുള്ള റോഡുകളിലെ ഗതാഗതസുരക്ഷാഭീഷണിയെപ്പറ്റിയും അതിനു കാരണമായ പുരാതനമായ പുഴക്കൽ പാലത്തിന്റെ അപര്യാപ്തതയെപ്പറ്റിയും ഒരു പൌരൻ വിവരിക്കുന്നു. ശതകോടികൾ ചെലവഴിച്ചു കൊണ്ടുവരുന്ന ഇത്തരം വാണിജ്യസംരംഭങ്ങൾക്ക്, അതു സൃഷ്ടിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനു അവയുടേതായ സാമ്പത്തികവും മറ്റുമായ സംഭാവനകൾ നൽകാനുമുള്ള ബാദ്ധ്യതയില്ലേ? അത്തരത്തിലുള്ള ഒരു നിയമനിർമ്മാണം കാലത്തിന്റെ ആവശ്യമാണ്.

Monday, November 6, 2017

വൃത്തമെന്തിനു മർത്ത്യന്നു

വൃത്തമെന്തിനു മർത്ത്യന്നു
‘വിദ്യ’ കൈവശമാവുകിൽ?
വൃത്തമുള്ളതുകൊണ്ടു മാത്രം കവിത കേമമാവുന്നില്ല, മോശവുമാവുന്നില്ല. വൃത്തമില്ലാത്തതുകൊണ്ടും അങ്ങനെതന്നെ. കവിതയിൽ കവിതയുണ്ടോ എന്നതാണ് പ്രശ്നം. എന്നാൽ, ഒരു വ്യത്യാസം-വൃത്തമുണ്ടെങ്കിൽ ചൊല്ലാൻ, ഹൃദിസ്ഥമാക്കാൻ, എളുപ്പമാണ്. അതുകൊണ്ടുതന്നെ മറ്റെല്ലാത്തിലും തുല്യമാണെങ്കിൽ, വൃത്തമുള്ള കവിത വൃത്തമില്ലാത്തവയേക്കാൾ കുറച്ചു കാലം കൂടി അതിജീവിക്കും എന്ന് വിശ്വസിക്കുന്നു.

Tuesday, October 17, 2017

താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ്.

താജ് മഹലിനെ തള്ളിപ്പറയുന്നത് ചരിത്രത്തെ അഭിമുഖീകരിക്കുമ്പോഴുള്ള അപകർഷതകൊണ്ടാണ്, ഭീരുത്വംകൊണ്ടാണ്.

ഹർത്താൽ വേണ്ടേ, വേണ്ട!

ജനദ്രോഹകരമായ ഹർത്താൽ വേണ്ടേ, വേണ്ട! വളരെ നല്ലത്.രാഷ്ട്രീയപ്പാർട്ടിള്ളടക്കം എല്ലാവരും പറയും ഹർത്താൽ വേണ്ട എന്ന്. എന്നിട്ട് എല്ലാ പാർട്ടികളും ഹർത്താൽ നടത്തുകയും ചെയ്യും. കാരണം, വേണ്ട എന്നു പറയുന്നവരാരും സമൂഹത്തിൽ നടക്കുന്ന എണ്ണമറ്റ അനീതികൾക്കെതിരെ കൂടുതൽ ഫലപ്രദമായി, ജനങ്ങളെ ദ്രോഹിക്കാതെ എങ്ങനെ പ്രതികരിക്കാം, പ്രതിഷേധിക്കാം എന്ന് പറയുന്നില്ല. എന്തുചെയ്താലാണ് കല്ലിച്ച മനസ്സുള്ള നേതാക്കളും ഉദ്യോഗസ്ഥരും കണ്ണു മിഴിക്കുക? ഇക്കാര്യത്തിൽ കൂടുതൽ ഭാവനാപൂർണ്ണമായ ആശയങ്ങൾ പുറത്തുവരണം. എങ്കിലേ ഇതവസാനിക്കുകയുള്ളു.

Monday, October 16, 2017

CPM in a dilemma

CPM is really in a dilemma, I think. Either way they have only very limited space for action! Between the devil and the sea.One side is aggressive religion, other side corrupt capitalism.Better to stand on one's own hoping for a more suitable time, for a distant possibility of third front.