Search This Blog

Tuesday, January 12, 2016

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?



ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?
ഇതേ ചോദ്യം കൃസ്ത്യൻ, മുസ്ലീം പള്ളികളുടെ കാര്യത്തിൽ ഉയർന്നാൽ, (സ്ത്രീകൾക്ക് പാതിരിമാരായിക്കൂടെ, സ്ത്രീകൾക്ക് മുസ്ലീം പള്ളികളിൽ പ്രവേശിച്ചുകൂടെ?) എന്തായിരിക്കും മതേതര കോടതിയുടെ നിലപാട്?
സാധാരണ ഗതിയിൽ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തിക്ക് വലിയ സ്ഥാനമില്ലെങ്കിലും ശബരിമലയിൽ 10 നും 50 നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല എന്നത് ശബരിമല തീർത്ഥാടനത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, സ്ത്രീസുരക്ഷ ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത് തികച്ചും യുക്തിസഹമാണെന്ന് ആർക്കും ബോദ്ധ്യമാകും. ഇക്കാര്യത്തിൽ ഭരണഘടന വലിച്ചിഴയ്ക്കുകയാണെങ്കിൽ മറ്റു പല കാര്യങ്ങളിലും അത് തന്നെ ചെയ്യേണ്ടിവരും. പട്ടാളത്തിൽ മുന്നണിപ്പടയാളികളെ നിയമിക്കുന്ന കാര്യത്തിലും ഫാക്ടറികളിൽ ഷിഫ്റ്റ്‌ ജോലിക്കു വെക്കുന്ന കാര്യത്തിലും എല്ലാം ഇത് ബാധകമാക്കാവുന്നതാണ്.
സർക്കാർ, സ്വകാര്യ ജോലികൾക്ക് അപേക്ഷിക്കുന്നതിനും ജോലിയിൽനിന്നും വിരമിക്കുന്നതിനുമെല്ലാം പ്രായപരിധിയുണ്ട്, പ്രത്യേക സാഹചര്യങ്ങളിൽ ട്രാഫിക്ക്, പ്രവേശനനിയന്ത്രണങ്ങൾ എല്ലാം സാധാരണമാണ് . ഇതുപോലുള്ള എല്ലാ ചട്ടങ്ങളേയും ഇതുപോലെ ചോദ്യം ചെയ്യാവുന്നതാണ്.
കേരളത്തിൽ പൊതുവെ, മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നാണറിവ്. കുറച്ചു കാലം മുമ്പ് ഇത് ചർച്ചാവിഷയമായിരുന്നു. അതിനുശേഷം എന്തെങ്കിലും മാറ്റമുണ്ടായോ എന്നറിയില്ല.
ഇനി എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണമെന്നു ശഠിക്കുകയാണെങ്കിൽ, അത് എല്ലാ ജാതിമതസ്ഥർക്കും ഒരുപോലെ ബാധകമായ പൊതു സിവിൽ കോഡിലൂടെ മാത്രമേ സാദ്ധ്യമാവൂ.അതുതന്നെ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സാദ്ധ്യമാവുമോ എന്ന് കണ്ടറിയണം.
ഞാനിതൊരു പ്രായോഗികമായ ഏർപ്പാടായി മാത്രമേ കാണുന്നുള്ളു. എത്രയോ മേഖലയിൽ ഇതു നടക്കുന്നുണ്ട്! സൈന്യത്തിന്റെ മുന്നണിയിൽ, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ... അതിനു പുറമെ, സ്ത്രീകൾക്കു മാത്രമായ കോളേജുകൾ, തീവണ്ടി ബോഗികൾ മുതൽ ടോയ്ലറ്റു വരെ. പണ്ടുള്ള ഒരു നടപടിക്രമമാണെങ്കിലും സ്ത്രീസുരക്ഷ ഒരു വലിയ ഭീഷണിയായിരിക്കുന്ന ഇക്കാലത്ത് ഇതു വളരെ പ്രസക്തമാണ് എന്നാൺ് എന്റെ അഭിപ്രായം. വിചിത്രമെന്നു പറയട്ടെ, ഇത് ഒരു വിധത്തിലും ബാധിക്കാത്ത ഒരു മുസ്ലീം സമുദായത്തില്പെട്ട ആളാണ് ഇതു തുടങ്ങിവെച്ചത്. ആ സമുദായത്തിൽ എത്രയോ വിവേചനങ്ങൾ നിലനിൽക്കുന്നു. അതിനെപ്പറ്റി ഒരക്ഷരം മിണ്ടാൻ അയാൾക്കു ധൈര്യമില്ല. മിണ്ടിയാൽ വിവരമറിയും. ഇതാവുമ്പോൾ തടിക്കു കേടില്ലാതെ വലിയ ആളാവാം. ഇതേറ്റുപിടിച്ചവരാകട്ടെ, മിക്കവാറും പുരുഷന്മാരും. ഒറ്റപ്പെട്ട ചില സ്ത്രീകളുണ്ടെന്നല്ലാതെ സ്ത്രീകളുടെ വലിയ ആവശ്യമായി ഇതൊരിക്കലും ഉയർന്നുവന്നിട്ടില്ല. തീർത്ഥാടനത്തിനാണെങ്കിൽ ഇവിടെ എത്രയോ അമ്പലങ്ങളുണ്ട്! സ്ത്രീകൾക്ക് ഇവിടെ ഇതിലും ഗുരുതരമായ പ്രശ്നങ്ങളുണ്ട്! ഒരു യാത്ര പോകുമ്പോൾ സ്വൈരമായി ടോയ്ലറ്റിൽ പോകാൻ വല്ല സൌകര്യവുമുണ്ടോ? പല വിധത്തിലുള്ള പീഡനങ്ങളുടെ വാർത്തകൾ ദിവസം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചാനലുകൾ രണ്ടു ദിവസം ഒച്ചപ്പാടുണ്ടാക്കും, അതോടെ കഴിഞ്ഞു. അപ്പോഴൊന്നും ആർക്കും ഒരു പ്രശ്നവുമില്ല.

Friday, December 25, 2015

പുരാണകഥകൾ




നൂറ്റാണ്ടുകൾക്കു മുമ്പ് രചിക്കപ്പെട്ട പുരാണേതിഹാസങ്ങൾ ഇന്നും നമ്മുടെ ഭാവനയേയും ചിന്തയേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികയുഗത്തിലും അവയ്ക്ക് പുതിയ വ്യാഖ്യാനങ്ങളും ആവിഷ്കാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. കാലാതിവർത്തിയായി നമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനമനുഷ്യനെയാണ് അവ സംബോധന ചെയ്യുന്നത് എന്നതുകൊണ്ടായിരിക്കണം ഇത്.
പുരാണകഥകളിലെല്ലാം പ്രാചീനഭാവനയുണ്ട്, ചിന്തയുണ്ട്, നിരീക്ഷണങ്ങളുണ്ട്, അലംഘനീയമായ പ്രകൃതിയുടെ, മനുഷ്യയുക്തിക്കതീതമായ വൈപരീത്യങ്ങളുണ്ട്. ഇവയിലൂടെ ഈ കഥകൾ മനുഷ്യനേയും പ്രകൃതിയേയും വായനക്കാരനു മുന്നിൽ പൊലിപ്പിച്ചുകാട്ടുന്നു. 
മൂന്നു ലോകവും കീഴടക്കി ഒരു കുറ്റവും കുറവും ആരോപിക്കാനാവാത്തവിധം ഐശ്വര്യസമ്പൂർണ്ണമായ ഭരണം കാഴ്ചവെച്ച മഹാബലിയെ അദ്ദേഹത്തിന്റെ ദൗർബ്ബല്യം മുതലെടുത്ത് നിരായുധനായ വെറുമൊരു ബാലൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു. 
അത്യുഗ്രമായ തപസ്സനുഷ്ഠിച്ച് മരണത്തെ മറികടക്കാനായി എല്ലാ പഴുതുകളുമടച്ച്, മരണം രാത്രിയും പകലും, അകത്തും പുറത്തും പാടില്ല, മനുഷ്യനും മൃഗവും കൊല്ലാൻ പാടില്ല, എന്നിങ്ങനെ വരം നേടിയ ഹിരണ്യകശുപുവിനെ വധിക്കാൻ നരനും സിംഹവും ചേർന്ന നരസിംഹം എന്ന വിചിത്രജീവി ജന്മമെടുക്കുന്നു. മനുഷ്യനേയും മൃഗത്തേയും ഒഴിവാക്കാൻ അവയെ ചേർത്തുവെയ്ക്കുക എന്ന ഒരു വിചിത്രയുക്തിയാണ് ഇവിടെ വർത്തിക്കുന്നത്. അതുപോലെ രാത്രിയേയും പകലിനേയും ഒഴിവാക്കാൻ അവയുടെ സംഗമസമയം തെരഞ്ഞെടുക്കുന്നു. അകത്തിനും പുറത്തിനും പകരം അവയെ വേർതിരിക്കുന്ന ഉമ്മറപ്പടി വേദിയാവുന്നു. 
തപോബലംകൊണ്ട് ദേവലോകം പോലും കീഴടക്കിയ രാവണനെ കുറെ മനുഷ്യരും വാനരന്മാരും കൂടി കീഴ്പ്പെടുത്തുന്നു. ഇങ്ങനെ എത്രയെത്ര കഥകൾ!
ഇത്തരം വലുതും ചെറുതുമായ പ്രകൃതിയുക്തികൾ യഥാർത്ഥലോകത്തിലും അരങ്ങേറുന്നു എന്നതാണ് ഇവയുടെ പ്രസക്തിയും വശ്യതയും വർദ്ധിപ്പിക്കുന്നത്. ഒരിക്കലും മുങ്ങില്ല എന്ന വീരവാദത്തോടെ നീറ്റിലിറക്കിയ ടൈറ്റാനിക് എന്ന മഹായാനം കന്നിയാത്രയിൽ തന്നെ വെറും മഞ്ഞു കട്ടയിൽ തട്ടിത്തകരുന്നു. 
ആയിരം കൊല്ലം നിലനിൽക്കാനുദ്ദേശിച്ചുകൊണ്ട് തുടങ്ങിവെച്ച ആര്യസാമ്രാജ്യം വെറും പത്തു വർഷം തികയ്ക്കുന്നതിനുമുമ്പ് നാമാവശേഷമായി. അതിന്റെ സ്ഥാപകനാവട്ടെ, സ്വയം ജീവനൊടുക്കേണ്ടിയും വന്നു! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്! അങ്ങനെ എത്ര സാമ്രാജ്യങ്ങൾ! മാത്രമല്ല, അസുരന്മാരുടേയും രാക്ഷസന്മാരുടേയെല്ലാം ചെറുപതിപ്പുകൾ നമുക്കു ചുറ്റും കാണാൻ കഴിയും.
ചുരുക്കത്തിൽ, നാം എന്നും തിരിച്ചറിയുന്ന, മനുഷ്യന്റെ ആദിമചോദനകൾ, പ്രകൃതിയുടെ, കാലത്തിന്റെ, അജയ്യത ഇതൊക്കെയാണ് ഇവിടെ പ്രതിപാദ്യവിഷയം. അതുകൊണ്ടുതന്നെയായിരിക്കണം ഈ കഥകൾ നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
29/10/15

കൃസ്തു വേറെ മതം വേറെ!

കൃസ്തു വേറെ മതം വേറെ! കൃസ്തുവിന്റെ ജീവിതകഥ എക്കാലത്തും മനുഷ്യന്റെ ഭാവനയേയും ചിന്തയേയും മഥിച്ചുകൊണ്ടിരിക്കും. 

Prime Minister Modi's surprise visit to Pakistan

Only time can tell. Whether Prime Minister Modi's surprise visit to Pakistan was a show of adventurism or showmanship or a media stunt that is so characteristic of Mr. Modi's style or is there something deeper and substantial contributing towards long term India-Pakistan relations can be decided only by any tangible outcome. Nevertheless, I think everybody would agree that this style is far better than cold war rhetoric, arms build up and sporadic confrontations on the border if and only if Pakistani side reciprocates the same sentiments in practical terms.

Monday, December 21, 2015

നല്ല പ്രതികരണം

വ്യക്തിപരമായ കാര്യത്തിലായാലും പൊതുകാര്യത്തിലായാലും നല്ല രീതിയിൽ പ്രതികരിക്കുക എന്നത് ഒരു കഴിവും കലയുമാണ്. പുതു തലമുറയെ അതു പരിശീലിപ്പിക്കേണ്ടത് ആധുനിക സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്. അതിന് ഒരു നല്ല വേദിയൊരുക്കുന്നു എന്നതാണ് ഫേസ്ബുക്ക് പോലുള്ള സാമൂഹികമാദ്ധ്യമങ്ങൾ നിർവ്വഹിക്കുന്ന മഹത്തായ ധർമ്മം.

Sunday, December 20, 2015

വംശനാശം നേരിടുന്ന വൃക്ഷലതാദികൾ



വംശനാശം നേരിടുന്ന പക്ഷിമൃഗാദികളെപ്പറ്റി ഉൽക്കണ്ഠപ്പെടുകയും പഠനങ്ങൾ നടത്തുകയും അവയെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുകയും എല്ലാം ചെയ്യുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ, വംശനാശം നേരിടുന്ന വൃക്ഷലതാദികളെപ്പറ്റി അത്തരമൊരു പ്രവർത്തനം നടക്കുന്നുണ്ടോ?
പണ്ട് നാട്ടിൻപുറത്തെ തോടുകളുടെ കാവൽക്കാരായി നിന്നിരുന്ന കൈതപ്പൊന്ത. വശ്യമായ പരിമളം പരത്തുന്ന അതിന്റെ പൂവ് കരസ്ഥമാക്കാൻ അല്പം സാഹസപ്പെടണം.
പാവങ്ങളുടെ മര ഉരുപ്പടിയായിരുന്ന മുരുക്ക്. മുരുക്കിൻ പലക കൊണ്ട് അത്യാവശ്യം ബെഞ്ച്, പെട്ടി എന്നിവയെല്ലാം ഉണ്ടാക്കിയിരുന്നു.
തടിയിൽ വലിയ മുള്ളുകളുള്ള മുള്ളിലം. അതിന്റെ മുള്ള് ചെത്തിയെടുത്ത് മിനുക്കി സീൽ ഉണ്ടാക്കുക കുട്ടികൾക്കിടയിൽ ഒരു കലയായിരുന്നു. 
പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.
ഇതുപോലെ പല ചെടികൾ...
ഇവയെല്ലാം അപ്പാടെ നശിച്ചുപോയിട്ടുണ്ടാകാൻ സാദ്ധ്യതയില്ല. എങ്കിലും ഇത്തരം വൃക്ഷലതാദികളുടെ കാര്യത്തിലും ഒരു ശ്രദ്ധ വേണ്ടതല്ലേ?

സിറിയൻ ദുരന്തം

സിറിയക്കാർക്ക് സിറിയ പൂർണ്ണമായും കൈവിട്ടുപോയില്ലേ? മുല്ലപ്പൂ വിപ്ലവം തുടങ്ങിവെച്ചവർ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത്? ബഷാർ അൽ അസ്സാദിന്റെ ഏകാധിപത്യം ഇന്നത്തെ അവസ്ഥ ന്യായീകരിക്കത്തക്കവിധം ഭീകരമായിരുന്നോ? ഇതേപ്പറ്റിയുള്ള വിവരങ്ങൾ ലോകം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ?

വിവാദങ്ങളാൽ മറയ്ക്കപെടുന്ന പ്രശ്നങ്ങൾ

ഡസൻ കണക്കിന് വിവാദങ്ങൾ പടച്ചുവിടുന്ന നമ്മളറിയുന്നുണ്ടോ കൊച്ചിക്കായലിൽ മാരകമായ കാഡ്മിയത്തിന്റെ അളവ് അനുവദനീയമായതിന്റെ അനേകമടങ്ങാണെന്ന്, പശ്ചിമഘട്ടം ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കയാണെന്ന്, അതിസുലഭമായിരുന്ന തണ്ണീർത്തടങ്ങൾ കോൺക്രീറ്റിനടിയിൽ ഞെരിയുകയാണെന്ന്, ഭീദിതമായ പരിസ്ഥിതിനാശം പടിവാതിൽക്കൽ കാത്തുനിൽക്കുകയാണെന്ന്?

Wednesday, December 16, 2015

Cyber Psychology

It is high time, if not already there, we have a specialized branch of studies dealing with cyber psychology with all its paraphernalia such as cyber complex, cyber ego, cyber tension, cyber addiction, cyber phobia, etc., etc. with special reference to social networks.

Monday, November 2, 2015

China ends one-child policy

Knowingly or otherwise, Communist China was doing a great service to global environment with its one-child policy. Without it, just imagine, what would be the world population today and its various challenges. Far reaching repercussions of the present shift in the policy are quite alarming.

തെരഞ്ഞെടുപ്പു കമ്മീഷനും പ്രവർത്തകരും

ഈ തെരഞ്ഞെടുപ്പു കോലാഹലത്തിനിടയിൽ മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ പെടാതെ നിശ്ശബ്ദമായി, വളരെ കാര്യക്ഷമതയോടുകൂടി തങ്ങളിലർപ്പിതമായ കടമ നിറവേറ്റുന്ന ഒരു വിഭാഗമുണ്ട്-തെരഞ്ഞെടുപ്പു കമ്മീഷനും പ്രവർത്തകരും. ഇന്ത്യൻ ജനാധിപത്യം എന്ന വാഹനത്തിന്റെ ചക്രങ്ങളാണ് അവർ. അവരെ ഒരിക്കലും വിസ്മരിച്ചുകൂടാ!

Sunday, October 25, 2015

‘എന്നു നിന്റെ മൊയ്തീൻ‘

ഭാവനയെ വെല്ലുന്ന ജീവിതം- ‘എന്നു നിന്റെ മൊയ്തീൻ‘ എന്ന പേരിൽ ഇപ്പോൾ ഇറങ്ങിയിരിക്കുന്ന സിനിമയിലെ നായികാനായകന്മാരുടെ യഥാർത്ഥ ജീവിതം അതാണ് എന്ന് ആ ജീവിതം നേരിൽ കണ്ട എം എൻ കാരശ്ശേരി സാക്ഷ്യപ്പെടുത്തുന്നു. എത്രയോ പ്രഗത്ഭമതികളായ ചലചിത്രകാരന്മാരുണ്ടായിട്ടും ഇത്രയും കാലം ഇതിനൊരു ചലചിത്രരൂപം ഉണ്ടാവാഞ്ഞത് എന്തുകൊണ്ടാണ് എന്നത് അത്ഭുതം തന്നെ. വാസ്തവത്തിൽ, താഴെ കൊടുത്ത ലേഖനത്തിൽ നിന്നും വ്യക്തമാവുന്നതുപോലെ മൊയ്തീന്റെ ജീവിതം സിനിമയിൽ കാണിച്ചിരിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ സംഭവബഹുലമാണ്. അതെല്ലാം ഒരു സിനിമയുടെ സമയപരിധിയിൽ ഒതുക്കുക എന്നത് അസാദ്ധ്യം തന്നെ. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങൾ കൂട്ടിയിണക്കികൊണ്ട് വലിയ അവകാശവാദങ്ങളില്ലാതെ ലളിതമായി നിർമ്മിച്ച ഈ സിനിമ അഭിനന്ദനമർഹിക്കുന്നു. ഛായാഗ്രഹണത്തിലും മലയാള സിനിമ ഏറെ മുന്നോട്ടുപോയിട്ടുണ്ട് എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ആദ്യപകുതി അല്പം അതിഭാവുകത്വം നിറഞ്ഞതും വിരസവുമായില്ലേ എന്നൊരു സംശയം. പ്രധാന കഥാപാത്രങ്ങളിൽ പഴയ കാലത്തിന്റെ പ്രതിഫലനം കാണുന്നില്ല. പൃഥ്വിരാജ് പൃഥ്വിരാജായിത്തന്നെ നിൽക്കുന്നതുപോലെ! ഇതിലെ വില്ലന്മാരെല്ലാം അടിസ്ഥാനപരമായി സന്മനസ്സുള്ളവരാണെന്നത് ഒരു പുതുമയായി അനുഭവപ്പെട്ടു. വർഗ്ഗീയസംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ഇത്തരം സിനിമകൾക്ക് വളരെയേറെ പ്രസക്തിയുണ്ട്.
http://www.mathrubhumi.com/features/social-issues/moideen-malayalam-news-1.609183

Tuesday, October 20, 2015

സൗരോർജ്ജസ്വപ്നങ്ങൾ


എത്രയേറെ പരിമിതമായ ആവാസവ്യവസ്ഥയെ ആശ്രയിച്ചാണ്‌ നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചാൽ ആരും നടുങ്ങിപ്പോകും. നമ്മുടെ ഭൂമി ഏകദേശം 51കോടി എഴുപത്തിരണ്ടായിരം ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 6X10^21 ടൺ പിണ്ഡവുമുള്ള ഒരു ചെറിയ ഗോളമാണ്‌. ഈ മൊത്തം നീക്കിയിരുപ്പിന്റെ ചെറിയൊരംശം വരുന്ന ഉപയോഗക്ഷമമായ വിഭവത്തെ ആശ്രയിച്ചാണ്‌ അറനൂറു കോടിയിൽപ്പരം (അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നു) ജനങ്ങൾ, അനുസ്യൂതം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി ജീവിച്ചുപോകുന്നത്. ഇതിനായി നാം ഭൂഗർഭത്തിൽ നിന്നും ദിനംപ്രതി എണ്ണയടക്കം ലക്ഷക്കണക്കിനു ടൺ ധാതുദ്രവ്യങ്ങൾ ഖനനം ചെയ്ത് ഭൂമിയുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കു പുറമെ, ഈ ധാതുദ്രവ്യങ്ങൾ സംസ്കരിക്കുന്നതിനും ഉപരിതലത്തിലെ വായു, വെള്ളം എന്നിങ്ങനെയുള്ള അവശ്യവസ്തുക്കൾ ഉപയോഗിച്ചുതീർക്കുന്നു. അതോടൊപ്പം ഭൂപ്രതലം നാനാവിധത്തിലുള്ള മാലിന്യങ്ങളുടെ കൂമ്പാരമാക്കിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങൾ പുറത്തുവിട്ട് ശുദ്ധവായുപോലും അമൂല്യവസ്തുവാക്കി മാറ്റുന്നു. 
ഈ പരിതസ്ഥിതിയിലും, നമ്മൾ, കഥയിലെ കുഴലൂത്തുകാരനെ അനുഗമിക്കുന്ന എലികളെപ്പോലെ വികസനത്തിന്റെ മോഹവലയത്തിൽപ്പെട്ട് കൂടുതൽ കൂടുതൽ ആവശ്യങ്ങളുമായി മുന്നോട്ടുപോകുന്നു. അതാകട്ടെ, കൂടുതൽ കൂടുതൽ വിഭവശോഷണവും പരിസ്ഥിതിനാശവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ, നാം ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കുകയാണെന്ന ദു:ഖസത്യം പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്‌. ഇതിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അർഹിക്കുന്ന തരത്തിലുള്ള ഫലപ്രാപ്തി അവയ്ക്കുണ്ടാവുന്നില്ല. 
ഭൂമിയുടെ പരിമിതവൃത്തത്തിനു പുറത്തുനിന്നും കൃത്യമായ അളവിലെങ്കിലും അനന്തമായി ലഭിക്കുന്ന ഒരേ ഒരു ഊർജ്ജസമ്പാദ്യം സൗരോർജ്ജമാണ്‌. ഭൂമിയിൽ ജീവന്റെ നിലനില്പിനാധാരമായ ഈ ഊർജ്ജസ്രോതസ്സു തന്നെയാണ്‌ ഇന്നത്തെ ദുർഘടസന്ധിയിൽ നിന്നും ഒരു പരിധിവരെയെങ്കിലും നമ്മെ കരകയറ്റാൻ ഏറ്റവും അനുയോജ്യമായത്. മുങ്ങിച്ചാവാൻ പോവുമ്പോൾ ലഭിക്കുന്ന വൈക്കോൽക്കൊടി പോലെ ഈ ഊർജ്ജം പരമാവധി ഉപയോഗപ്പെടുത്തുകയാണ്‌ ഈ വൈകിയ വേളയിലെങ്കിലും നാം അകപ്പെട്ടിരിക്കുന്ന ദൂഷിതവലയത്തിൽനിന്നും രക്ഷപ്പെടാനുള്ള ഏക പോംവഴി.
സൂര്യപ്രകാശത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത് സ്വപ്നതുല്യമായ ഒരു സാങ്കേതികവിദ്യ തന്നെ. പണ്ട് ശാസ്ത്രപ്രദർശനങ്ങളിലെ അത്ഭുതമായിരുന്ന ഇത് ഇന്ന് പരക്കെ ലഭ്യമാണ്‌. എന്നാൽ, പരിമിതികൾ മറികടന്നുകൊണ്ട് ഇത് ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. 
സൗരോർജ്ജത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പരിമിതി സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ വൈദ്യുതോത്പാദനം നടക്കുന്നില്ല എന്നതു തന്നെ. അതിനെ മറികടക്കാൻ നമുക്കു വേണ്ടത് വൈദ്യുതി സംഭരിച്ചുവെക്കാനുള്ള കരുത്തുറ്റ സംവിധാനമാണ്‌. നിലവിലുള്ള ബാറ്ററി സാങ്കേതികവിദ്യയിൽ വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും പൊതുവെ അത് വളരെ കുറഞ്ഞ തോതിലുള്ള സംഭരണത്തിന്റെ മേഖലയിൽ മാത്രമാണ്‌. മാത്രമല്ല, അവയുടെ ആയുസ്സ് താരതമ്യേന കുറവും ചെലവ് കൂടുതലുമാകയാൽ വൈദ്യുതിലാഭം കൊണ്ടു ലഭിക്കുന്ന മിച്ചം ബാറ്ററി അപഹരിക്കുന്നു. ഇവിടെയാണ്‌ മൗലികമായ ഒരു കുതിച്ചു ചാട്ടത്തിന്റെ സാദ്ധ്യത ഒളിഞ്ഞിരിക്കുന്നത്. 
ഒന്നാമതായി നമുക്കു വേണ്ടത് അത്യുത്പാദനക്ഷമതയുള്ള സൗരോർജ്ജപാളികളാണ്‌. കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കു സമാനമായ ഒരു പുരോഗതി ഈ മേഖലയിലും കൈവരിക്കേണ്ടിയിരിക്കുന്നു. സൗരോർജ്ജപാളികളുടെ വലുപ്പവും ഭാരവും കുറഞ്ഞുവരണം. അത് നിർമ്മാണച്ചെലവ് കുറയ്ക്കും . മാത്രമല്ല, പരമാവധി പുനരുപയോഗം നടത്തുകയും വേണം. അപ്പോൾ അതിനു വേണ്ട ചെലവ് വളരെ കുറയും.
ബാറ്ററി സാങ്കേതികയുടെ വളർച്ച താരതമ്യേന വളരെ മന്ദഗതിയിലാണ്‌. ഈ മേഖലയിൽ വിപ്ലവകരമായ ഒരു മാറ്റത്തിനു വേണ്ടി ലോകം കാത്തിരിക്കുകയാണ്‌. ഇവിടേയും കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യയ്ക്കു സമാനമായ ഒരു വളർച്ച കരഗതമാക്കേണ്ടിയിരിക്കുന്നു. ഇതു രണ്ടും കൂടി സംയോജിപ്പിച്ചുകൊണ്ട് സൗരോർജ്ജപാളികളിൽ തന്നെ വൈദ്യുതി സംഭരിച്ചുവെക്കാനുള്ള മാർഗ്ഗം തെളിയുകയാണെങ്കിൽ അത് ഊർജ്ജമേഖലയിലെ മാറ്റത്തിന്‌ അഭൂതപൂർവ്വമായ ഗതിവേഗം നല്കും. എല്ലാ കെട്ടിടങ്ങളും വൈദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. സൗരോർജ്ജം കെട്ടിടനിർമ്മാണത്തിന്റ ഭാഗമായി മാറും. ഇന്നു കാണുന്ന അലുമിനിയം ഷീറ്റുകൊണ്ടുള്ള മേൽക്കൂരകൾ സൗരോർജ്ജപാളികൾക്ക് വഴിമാറും. തെരുവുവിളക്കുകൾ മുഴുവൻ സൗരോർജ്ജം വഴിയാവും. സിഎഫ്എൽ ബൾബുകളിൽ നിന്ന് എൽ ഈ ഡിയിലേക്കുള്ള മാറ്റം വളരെ ആശാവഹമാണ്‌. എന്നാൽ അതിന്റെ വില ഇന്ന് സാധാരണക്കാരന് താങ്ങാനാവുന്നതല്ല. ഉപയോഗവും ഉല്പാദനവും വർദ്ധിക്കുമ്പോൾ വില കാര്യമായി കുറയുമെന്നു പ്രതീക്ഷിക്കാം. കുറഞ്ഞ ചെലവിൽ സൗരോർജ്ജം സുലഭമാവുമ്പോൾ പാചകം വൈദ്യുതിയിലേക്കു മാറ്റാവുന്നതാണ്. അങ്ങനെ പാചകവാതകത്തിന്റെ ഉപയോഗം പരമാവധി ഒഴിവാക്കി സാമ്പത്തികനേട്ടം കൈവരിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യാം.
അങ്ങനെ കമ്പികളിലൂടെ, തെരുവുതോറുമുള്ള വൈദ്യുതിവിതരണം പഴങ്കഥയായി മാറും. പൊതുവൈദ്യുതിവിതരണം വ്യാവസായിക ആവശ്യങ്ങൾക്കു മാത്രമാവും. വൈദ്യുതി ഉപയോഗത്തിലെ കുറവിനു പുറമെ പ്രസരണനഷ്ടത്തിന്റെ ഇനത്തിലും വൻ തോതിൽ വൈദ്യുതി ലാഭിക്കാം. 
ഈ മാറ്റങ്ങൾ വാഹനങ്ങളിലേക്ക്‌ സന്നിവേശിപ്പിക്കുമ്പോൾ എന്തു സംഭവിക്കും? വാഹനങ്ങളുടെ നിർമ്മാണത്തിൽ തന്നെ അത്യുത്പാദനക്ഷമതയുള്ള സൊളാർ പാനലുകൾ ഉൾക്കൊള്ളിക്കുകയാണെങ്കിൽ വണ്ടി ഓടുമ്പോൾ തന്നെ ചാർജിങ്ങ്‌ നടക്കും. മറ്റൊരു വിപ്ലവകരമായ മാറ്റം പ്രത്യേകം രൂപകല്പന ചെയ്ത ചെറിയ കാറ്റാടികൾ വാഹനങ്ങളുടെ വേഗത മുതലെടുത്ത്‌ വൈദ്യുതി ഉല്പാദിപ്പിക്കുകയാണെങ്കിലോ? അതോടെ എണ്ണ കത്തിച്ച്‌ ഓടിക്കുന്ന വാഹനങ്ങൾ പുരാവസ്തുക്കളായി മാറും; നിരത്തുകളിലെ ശബ്ദ, പുകമലിനീകരണങ്ങൾ അപ്രത്യക്ഷമാവും. ഭൂമിക്കടിയിൽ നിന്നും എണ്ണ കുഴിച്ചെടുക്കുന്നതിന്റെ അളവ്‌ വളരെയേറെ കുറയും. ക്രമേണ നമ്മുടെ നഗരങ്ങൾ വാഹനങ്ങളിൽ നിന്നുള്ള ചൂടും പുകയും കൊണ്ടുള്ള അന്തരീക്ഷമലിനീകരണങ്ങളിൽ നിന്നും വിമുക്തമാവും. നഗരവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ആഗോളതാപനം ഒരു പരിധി വരെയെങ്കിലും പിടിച്ചുനിർത്താൻ കഴിയും. ഇതിന്റെയെല്ലാം ദൂരവ്യാപകമായ ഫലങ്ങൾ പ്രവചനാതീതമാണ്‌.
മനുഷ്യരാശിയുടെ ഭാവി തന്നെ മാറ്റിമറയ്ക്കാവുന്ന ഇത്തരമൊരു വൻ കുതിപ്പ് ഇന്ത്യയിൽ നിന്നു വരണമെന്നത് ഒരു അനുബന്ധസ്വപ്നമാണ്‌. ഉപഗ്രഹസാങ്കേതികവിദ്യയിൽ നാം കൈവരിച്ച നേട്ടം ഈ മേഖലയിലും ആവർത്തിക്കാൻ കഴിയേണ്ടതാണ്‌. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ രാജ്യത്ത് ആവേശകരമായ നേതൃത്വവും ലക്ഷ്യബോധത്തോടുകൂടിയ കൂട്ടായ പ്രവർത്തനവുമുണ്ടെങ്കിൽ ലക്ഷ്യം വളരെ അകലെയല്ല. ഐ ഐ ടി പോലുള്ള ഉന്നതനിലവാരം പുലർത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള സാങ്കേതിക ഗവേഷണസ്ഥാപനങ്ങളും ഒത്തൊരുമിച്ച് ഈ ദൗത്യം ഏറ്റെടുത്ത് ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയാൽ സമീപഭാവിയിൽ തന്നെ സ്വപ്നം സാക്ഷാത്ക്കരിക്കാം. 

പരമേശ്വരൻ
7/10/2015

അമണ്‍റ്റില്ലാഡോയുടെ വീപ്പ - കഥ - എഡ്ഗാര്‍ അലന്‍ പോ

ഒരു പരിഭാഷ മലയാളം വായന. കോമിൽ:
അമണ്‍റ്റില്ലാഡോയുടെ വീപ്പ - കഥ - എഡ്ഗാര്‍ അലന്‍ പോ
http://malayalamvayana.com/index.php?option=com_content&view=article&id=5139&com_contdisp=tru&Itemid=36

Tuesday, August 11, 2015

വികസനം

അനന്തമായ വികസനത്തിന്റെ പാതയിൽ മുന്നോട്ടു പോകുന്ന നമ്മൾ അറവുമാടുകളുടെ വണ്ടിയിലാണ് സഞ്ചരിക്കുന്നത്.
കർഷകരെ കണക്കിലെടുക്കാത്ത ഒരു വികസനവും വികസനമാവില്ല. പുരോഗതിയുടെ അത്യുന്നതങ്ങളിലിരിക്കുന്നവനും വിശപ്പടക്കാൻ താഴേക്കിറങ്ങിവരേണ്ടിവരും.

കർണ്ണാടകസംഗീതത്തിലെ രാഗങ്ങൾ



കർണ്ണാടകസംഗീതത്തിലെ രാഗങ്ങളുടെ മനോഹരമായ പേരുകൾ ഏതു ഭാഷയിൽ നിന്നുള്ളതാണ്? ശങ്കരാഭരണം, ആനന്ദഭൈരവി, കല്യാണി... പോലുള്ളവ മലയാളത്തിനു യോജിക്കുമെങ്കിലും അവ മലയാളത്തിൽ നിന്ന് വന്നതാവുമോ? അതേസമയം ആരഭി, ആഭേരി, സാവേരി, തോടി, പന്തുവരാളി, രീതിഗൗള... തുടങ്ങിയവയുടെ ഭാഷയും അർത്ഥവും വ്യക്തമല്ല. ശ്രീ, ശ്യാമ, ശിവരഞ്ജിനി, ഷണ്മുഖപ്രിയ... മുതലായവ സംസ്കൃതമായിരിക്കാം. ഈ വിഷയത്തിൽ പഠനങ്ങൾ നടന്നിട്ടുണ്ടോ?

Sunday, August 9, 2015

August 9-Nagasaki Day.

August 9-Nagasaki Day. Hiroshima happened, perhaps, without being fully aware of its potential and one can hear justifications from the west that it helped to end the war and more bloodshed. But what about Nagasaki? Isn't it sheer war crime ?

Friday, August 7, 2015

Wings of Fire-APJ Abdul Kalam

Wings of Fire by APJ Abdul Kalam. In so few words he narrates his experiences involving a wide range of subjects, science, technology, engineering, personal management, project management, interpersonal skills, leadership and so on. Personally, I feel his personality was akin to a 'satellite man' rather than a 'missile man' though he made most of what was offered to him. Some things I found strangely missing in his book. He is totally silent about 1) the question of his marriage 2) the emergency imposed by Smt. Indira Gandhi 3) Nambinarayanan, the person and the controversy.

Sunday, July 26, 2015

വായന

മൊബൈലിലൂടെയാണെങ്കിലും വായന വളരുന്നു.

'Jai Jawan, Jai Kisan'

'Jai Jawan, Jai Kisan' was former PM Lal Bahadur Saasthri's slogan. Both protects us-one from the enemy, the other from hunger. But, of late, blinded by the glittering development programmes, we have learned to ignore our poor farmer. While the jawan meets heroic death from enemy fire our farmers kill themselves in higher numbers in horrible circumstances brought about by our lopsided policies. Let this be an occasion to remember the unknown farmer alongside the jawan and to pledge to do everything possible to alleviate the farmers' plight as well.