എല്ല്ലാവരും മരിച്ചാല്‍ പിന്നെ മരണവും മരിക്കും!
Search This Blog
Wednesday, June 24, 2015
പണ്ട്
പണ്ട് കോളേജ് വിദ്യാർത്ഥികൾക്കിടയിലും മറ്റും പുസ്തകം കൊണ്ടുനടക്കുക ഒരു ഫാഷനായിരുന്നു. മിക്കാവാറും ഹറോൾഡ് റോബിൻസ്, ആർതർ ഹൈലി, ഇയാൻ ഫ്ലെമിങ് തുടങ്ങിയവരുടെ ബസ്റ്റ് സെല്ലറുകളായിരിക്കും. എങ്കിലും ഇടയ്ക്ക് സാർത്രും, കമ്മുവും ദസ്തെയ്വ്സ്കിയും എം ടിയും വി കെ നും ഒ വി വിജയനും ഒക്കെ കാണാമായിരുന്നു.
പണ്ടത്തെ നാലുകെട്ടുകളില്‍ മേലടുക്കള (ഇന്നത്തെ ഊണുമുറി) കുട്ടിയടുക്കള (ഇന്നത്തെ വര്‍ക്കേരിയ) എന്നിങ്ങനെ മുറികളുണ്ടായിരുന്നു(അനുഭവസാക്ഷ്യം). അവയില്‍ ചെറിയ അടുപ്പുകളുമുണ്ടാവും. അടുക്കളയിലെ അടുപ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോഴും ചില വിശേഷാവസരങ്ങളിലും ഉപയോഗിക്കാനാണിത്.
പണ്ട് കണ്ണാടി ഓട് എന്നൊരു സാധനമുണ്ടായിരുന്നു. അടുക്കളയിലും ഊണുമുറിയിലുമൊക്കെയാണ് അതുവെക്കുക. ചില്ലുകൊണ്ടുള്ള ഓടാണിത്. ഒന്നോ രണ്ടോ മേല്‍ക്കൂരയില്‍ വെച്ചാല്‍ മുറിയില്‍ നല്ല സൂര്യപ്രകാശം. ഓട് അലങ്കാരത്തിനു മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ പരിസ്ഥിതി സൗഹൃദസംവിധാനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
പണ്ട് പുതിയ ഒന്നാംതരം പുസ്തകങ്ങളെപ്പറ്റിയറിയാൻ ഒരു സാഹിത്യവാരഫലമുണ്ടായിരുന്നു. (അറിഞ്ഞിട്ടു കാര്യമൊന്നുമില്ല, പുസ്തകക്കടയിലും ഗ്രന്ഥശാലകളിലൊന്നും കിട്ടാനുണ്ടാവില്ല, എങ്കിലും!) ഇന്ന് ഒരു മാർഗ്ഗവും കാണുന്നില്ല.
ച്യൂയിങ് ഗം ഒരു ഫാഷനായിരുന്നു. എല്ലാവരും ചവച്ചുകൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മൊബൈലിൽ കൊത്തിക്കൊണ്ടു നടക്കുന്നതുപോലെ.
പണ്ട് എഞ്ചിനായിരുന്നില്ല-ഇഞ്ചൻ. പ്രത്യേകമായി, മണ്ണെണ്ണയിൽ പ്രവർത്തിക്കുകയും ഒരു ചരടുചുറ്റി വലിച്ച് സ്റ്റാർട്ടാക്കുകയും ചെയ്തിരുന്ന, കൊണ്ടുനടക്കാവുന്ന പമ്പുസെറ്റിന് പറയുന്ന പേരാണ് ഇഞ്ചൻ.
പണ്ട് ഗ്രാമങ്ങൾ സംഗീതാത്മകമായിരുന്നു, സിനിമാ കൊട്ടകയിൽ നിന്നുള്ള സംഗീതം, വേനൽക്കാലത്ത് നാടകക്കാരുടെ സംഗീതം. ചായക്കടയിൽനിന്നുള്ള സംഗീതം, അമ്പലത്തിൽനിന്നുള്ള സംഗീതം, റേഡിയോവിൽ നിന്നുള്ള ചലചിത്രഗാനങ്ങൾ, റേഡിയോ സിലോൺ, വിവിധഭാരതി... മുസ്ലീം കല്യാണവീട്ടിൽ 24 മണിക്കൂർ പെട്ടിപ്പാട്ട് നിർബ്ബന്ധമായിരുന്നു. വിദൂരതയിൽ നിന്നുള്ള പാട്ടിൽ ലയിച്ച് മയക്കത്തിലേക്ക് വീഴുമ്പോൾ അതു സ്വപ്നത്തിന്റെ ഭാഗമാവുന്നു...
പണ്ട് ഇംഗ്ലീഷ് പ്രസംഗത്തിൽ ചിന്മയാനന്ദൻ ഒരു standard ആണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇന്ന് അങ്ങനെ ആരെങ്കിലും ഉണ്ടോ? മലയാളത്തിൽ, എന്റെ അഭിപ്രായത്തിൽ, ലീലാവതി ടീച്ചറാണ്
ഒരു കാലത്ത് ലിനൻ എന്നൊരു തുണിത്തരം വലിയ ഫാഷനായിരുന്നു. വാസ്തവത്തിൽ എന്താണ് ഈ ലിനൻ?
സിനിമാപ്പേരുകൾ കൊണ്ട് കഥകൾ മെനയുന്നത് ഒരു കുസൃതിയായിരുന്നു.
Lending library
ഒരിടയ്ക്ക് ഗ്രന്ഥശാലകളേക്കാൾ പ്രസിദ്ധമായിരുന്നു Lending library എറണാകുളത്ത് Eloor Lending library ആയിരുന്നു താരം. പുസ്തകത്തിന്റെ വിലയുടെ ഒരു ഭാഗം നിക്ഷേപമായി നൽകണം, മറ്റെല്ലാം സാധാരണ ഗ്രന്ഥശാലകളേപ്പോലെതന്നെയാണെന്നു തോന്നുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭിക്കുമെന്നാണ് അവയുടെ മെച്ചമായി പറഞ്ഞുകേട്ടിരുന്നത്. സാധാരണ ഗ്രന്ഥശാലക്കാരനായതിനാലും പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ദുശ്ശീലമുണ്ടായിരുന്നതിനാലും എനിക്ക് ഇവയോട് വലിയ ആകർഷണം തോന്നിയിട്ടില്ല.
ഒരു കാലത്ത് തടിയും തൂക്കവും ഓജസ്സും ലഭിക്കാനുള്ള മരുന്ന് എന്ന പേരിൽ ‘ജീവൻടോണിന്റെ’ പരസ്യമില്ലാത്ത-മസിൽ പിടിച്ചു നിൽക്കുന്ന ഒരു ബോഡി ബിൽഡറുടെ ചിത്രം- ഒരു ആനുകാലികങ്ങളും കാണുകയില്ല. ‘ജീവൻടോൺ‘ മലയാളത്തിൽ ഒരു ശൈലിതന്നെയായി മാറി. ‘ആളൊരു ജീവൻടോൺ’ ആണ് എന്നൊക്കെ കേൾക്കാം. ഞങ്ങളുടെ സ്ഥലത്ത് ഒരു ‘ജീവൻടോൺ ബാവ‘യുണ്ടായിരുന്നു. കുറെ കഴിഞ്ഞ് വെല്ലുവിളിയുയർത്തിക്കൊണ്ട് ‘പവർമാൾട്’ എത്തി. 1990നു ശേഷമാണെന്നു തോന്നുന്നു, ഇതെല്ലാം കാണാതായത്.
കമ്പ്യൂട്ടർ
1994ൽ ആദ്യത്തെ കമ്പ്യൂട്ടർ, ഐ ബി എം കമ്പാറ്റിബിൾ 386(second hand), വാങ്ങുമ്പോൾ അതിന്റെ ഹാഡ് ഡിസ്ക് 80 MB റാം 4 MB സ്പീഡ് 33MHz. അന്ന് കമ്പ്യൂട്ടർ കട നടത്തിയിരുന്ന ഒരു സുഹൃത്ത് പറഞ്ഞത് നല്ല കോൺഫിഗറേഷൻ എന്നാണ്. ഇന്ന് ചുരുങ്ങിയത് 500ജിബി ഹാഡ് ഡിസ്ക്, 4ജിബി റാം എന്നു കണക്കാക്കിയാൽ ഹാഡ് ഡിസ്കിന്റെ വളർച്ച ഏകദേശം 6400 ഇരട്ടി റാമിന്റേത് 1000 ഇരട്ടി!
ഇന്നത്തെ കുട പണ്ട് ശീലക്കുടയായിരുന്നു. കാരണം സാധാരണമായത് ഓലക്കുടയായിരുന്നു. ശീലക്കുട പരിഷ്കാരവും ആർഭാടവുമായിരുന്നു.
ഡ്യൂപ്ലിക്കേറ്റ്
പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.
പണ്ടത്തെ നാലുകെട്ടുകളില്‍ മേലടുക്കള (ഇന്നത്തെ ഊണുമുറി) കുട്ടിയടുക്കള (ഇന്നത്തെ വര്‍ക്കേരിയ) എന്നിങ്ങനെ മുറികളുണ്ടായിരുന്നു(അനുഭവസാക്ഷ്യം). അവയില്‍ ചെറിയ അടുപ്പുകളുമുണ്ടാവും. അടുക്കളയിലെ അടുപ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോഴും ചില വിശേഷാവസരങ്ങളിലും ഉപയോഗിക്കാനാണിത്.
കണ്ണാടി ഓട്
പണ്ട് കണ്ണാടി ഓട് എന്നൊരു സാധനമുണ്ടായിരുന്നു. അടുക്കളയിലും ഊണുമുറിയിലുമൊക്കെയാണ് അതുവെക്കുക. ചില്ലുകൊണ്ടുള്ള ഓടാണിത്. ഒന്നോ രണ്ടോ മേല്‍ക്കൂരയില്‍ വെച്ചാല്‍ മുറിയില്‍ നല്ല സൂര്യപ്രകാശം. ഓട് അലങ്കാരത്തിനു മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ പരിസ്ഥിതി സൗഹൃദസംവിധാനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
പണ്ട് പുതിയ ഒന്നാംതരം പുസ്തകങ്ങളെപ്പറ്റിയറിയാൻ ഒരു സാഹിത്യവാരഫലമുണ്ടായിരുന്നു. (അറിഞ്ഞിട്ടു കാര്യമൊന്നുമില്ല, പുസ്തകക്കടയിലും ഗ്രന്ഥശാലകളിലൊന്നും കിട്ടാനുണ്ടാവില്ല, എങ്കിലും!) ഇന്ന് ഒരു മാർഗ്ഗവും കാണുന്നില്ല.
ച്യൂയിങ് ഗം ഒരു ഫാഷനായിരുന്നു. എല്ലാവരും ചവച്ചുകൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മൊബൈലിൽ കൊത്തിക്കൊണ്ടു നടക്കുന്നതുപോലെ.
പണ്ട് എഞ്ചിനായിരുന്നില്ല-ഇഞ്ചൻ. പ്രത്യേകമായി, മണ്ണെണ്ണയിൽ പ്രവർത്തിക്കുകയും ഒരു ചരടുചുറ്റി വലിച്ച് സ്റ്റാർട്ടാക്കുകയും ചെയ്തിരുന്ന, കൊണ്ടുനടക്കാവുന്ന പമ്പുസെറ്റിന് പറയുന്ന പേരാണ് ഇഞ്ചൻ.
പണ്ട് ഇംഗ്ലീഷ് പ്രസംഗത്തിൽ ചിന്മയാനന്ദൻ ഒരു standard ആണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇന്ന് അങ്ങനെ ആരെങ്കിലും ഉണ്ടോ? മലയാളത്തിൽ, എന്റെ അഭിപ്രായത്തിൽ, ലീലാവതി ടീച്ചറാണ്
ഒരു കാലത്ത് ലിനൻ എന്നൊരു തുണിത്തരം വലിയ ഫാഷനായിരുന്നു. വാസ്തവത്തിൽ എന്താണ് ഈ ലിനൻ?
സിനിമാപ്പേരുകൾ കൊണ്ട് കഥകൾ മെനയുന്നത് ഒരു കുസൃതിയായിരുന്നു.
Lending library
ഒരിടയ്ക്ക് ഗ്രന്ഥശാലകളേക്കാൾ പ്രസിദ്ധമായിരുന്നു Lending library എറണാകുളത്ത് Eloor Lending library ആയിരുന്നു താരം. പുസ്തകത്തിന്റെ വിലയുടെ ഒരു ഭാഗം നിക്ഷേപമായി നൽകണം, മറ്റെല്ലാം സാധാരണ ഗ്രന്ഥശാലകളേപ്പോലെതന്നെയാണെന്നു തോന്നുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭിക്കുമെന്നാണ് അവയുടെ മെച്ചമായി പറഞ്ഞുകേട്ടിരുന്നത്. സാധാരണ ഗ്രന്ഥശാലക്കാരനായതിനാലും പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ദുശ്ശീലമുണ്ടായിരുന്നതിനാലും എനിക്ക് ഇവയോട് വലിയ ആകർഷണം തോന്നിയിട്ടില്ല.
ഒരു കാലത്ത് തടിയും തൂക്കവും ഓജസ്സും ലഭിക്കാനുള്ള മരുന്ന് എന്ന പേരിൽ ‘ജീവൻടോണിന്റെ’ പരസ്യമില്ലാത്ത-മസിൽ പിടിച്ചു നിൽക്കുന്ന ഒരു ബോഡി ബിൽഡറുടെ ചിത്രം- ഒരു ആനുകാലികങ്ങളും കാണുകയില്ല. ‘ജീവൻടോൺ‘ മലയാളത്തിൽ ഒരു ശൈലിതന്നെയായി മാറി. ‘ആളൊരു ജീവൻടോൺ’ ആണ് എന്നൊക്കെ കേൾക്കാം. ഞങ്ങളുടെ സ്ഥലത്ത് ഒരു ‘ജീവൻടോൺ ബാവ‘യുണ്ടായിരുന്നു. കുറെ കഴിഞ്ഞ് വെല്ലുവിളിയുയർത്തിക്കൊണ്ട് ‘പവർമാൾട്’ എത്തി. 1990നു ശേഷമാണെന്നു തോന്നുന്നു, ഇതെല്ലാം കാണാതായത്.
കമ്പ്യൂട്ടർ
1994ൽ ആദ്യത്തെ കമ്പ്യൂട്ടർ, ഐ ബി എം കമ്പാറ്റിബിൾ 386(second hand), വാങ്ങുമ്പോൾ അതിന്റെ ഹാഡ് ഡിസ്ക് 80 MB റാം 4 MB സ്പീഡ് 33MHz. അന്ന് കമ്പ്യൂട്ടർ കട നടത്തിയിരുന്ന ഒരു സുഹൃത്ത് പറഞ്ഞത് നല്ല കോൺഫിഗറേഷൻ എന്നാണ്. ഇന്ന് ചുരുങ്ങിയത് 500ജിബി ഹാഡ് ഡിസ്ക്, 4ജിബി റാം എന്നു കണക്കാക്കിയാൽ ഹാഡ് ഡിസ്കിന്റെ വളർച്ച ഏകദേശം 6400 ഇരട്ടി റാമിന്റേത് 1000 ഇരട്ടി!
ഇന്നത്തെ കുട പണ്ട് ശീലക്കുടയായിരുന്നു. കാരണം സാധാരണമായത് ഓലക്കുടയായിരുന്നു. ശീലക്കുട പരിഷ്കാരവും ആർഭാടവുമായിരുന്നു.
ഡ്യൂപ്ലിക്കേറ്റ്
പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.
Tuesday, June 9, 2015
പുതിയ മങ്ക്ലീഷ്
മലയാളം ചാനലുകളിലെ അവതാരകരും അതിഥികളും ഇപ്പോള്‍ ഒരു പുതിയ മങ്ക്ലീഷിലാണ് സംസാരിക്കുന്നത്. അതായത്, ഒരു വാചകം മലയാളം പറഞ്ഞാല്‍ അടുത്ത വാചകം ഇംഗ്ലീഷില്‍ ! എന്തൊരു വൈകൃതം !
കണക്കും ഭാഷയും
കണക്കും ഭാഷയും വളര്‍ച്ച പൂര്‍ത്തിയാക്കിയതുപോലെ തോന്നുന്നു. ഭാഷ വളരുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുവെങ്കിലും അടിസ്ഥാനപരമായ മാറ്റം കാണുന്നില്ല. മാത്രമല്ല, ഭാഷകള്‍ മരിച്ചുകൊണ്ടിരിക്കുകയല്ലാതെ നൂറ്റാണ്ടുകളായി ഒരു പുതിയ ഭാഷ പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
ന നൂനം ദൈവതം കിഞ്ചില്...
ന നൂനം ദൈവതം കിഞ്ചില്
കാലേന ബലവത്തരം
-രാമായണം
കാലത്തേക്കാള്‍ ബലവത്തായ ഒരു ദൈവമില്ല.
കാലേന ബലവത്തരം
-രാമായണം
കാലത്തേക്കാള്‍ ബലവത്തായ ഒരു ദൈവമില്ല.
ജൂൺ 5 ലോകപരിസ്ഥിതിദിനം.
ജൂൺ 5 ലോകപരിസ്ഥിതിദിനം.
പുരോഗമനത്തിന്റേയും വികസനത്തിന്റേയും മോഹവലയത്തിൽപ്പെട്ട് നാം ഒരു കുത്തൊഴുക്കിലെന്നപോലെ പിന്തിരിയാനാവാത്തവിധം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു, നാശത്തിലേക്കാണെന്ന് കൃത്യമായ ബോദ്ധ്യമുണ്ടായിട്ടും.
കൊച്ചി 2100ൽ
ഇന്നത്തെ കൊച്ചിനഗരം 1341ൽ അജ്ഞാതമായ ഭൌമപ്രതിഭാസത്തിന്റെ ഫലമായി കടലിൽ നിന്നും പൊങ്ങിവന്നതാണത്രെ! (നമ്മുടെ ഭൌമശാസ്ത്രജ്ഞരൊന്നും ഇതിനെപ്പറ്റി പഠനം നടത്തിയിട്ടില്ലേ?) അതുപോലെ 2100 ആവുമ്പോഴേയ്ക്കും അത് ദ്വാരകപോലെ വെള്ളത്തിനടിയിലാവുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ (National Institute of Oceanography, India)
പഠനത്തിൽ പറയുന്നു.( അടയാളം-റിപ്പോർട്ടർ ടീവി)
മരണക്കളി
മരണക്കളി. അക്ഷരാർത്ഥത്തിൽ ഒരു മരണക്കളി . കളി ജയിച്ചാൽ വധശിക്ഷ ! ഉക്രൈൻ എന്ന ഹതഭാഗ്യ രാജ്യം കടന്നുപോയ കൊടുംക്രൂരതകളുടെ അഗ്നിപരീക്ഷകൾ ഫൂട്ബോളിലൂടെ അനാവരണം ചെയ്യുന്നു മാതൃഭൂമി ആഴ്ചപ്പതിൽ ഒ കെ രാമകൃഷ്ണന്റെ ലേഖനം.
വേറിട്ടുപോയ സംഗതികൾ
ചിനുഅ അചെബെയുടെ Things Fall Apart എന്ന നോവലിന്റെ പരിഭാഷ മലയാളംവായന.കോം എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു:
ലക്കം 1
http://malayalamvayana.com/index.php?option=com_content&view=article&id=3270&com_contdisp=tru&Itemid=3073ലക്കം 2
http://malayalamvayana.com/index.php?option=com_content&view=article&id=3271&com_contdisp=tru&Itemid=3073
ലക്കം 3
http://malayalamvayana.com/index.php?option=com_content&view=article&id=3395&com_contdisp=tru&Itemid=3073
ലക്കം 4
http://malayalamvayana.com/index.php?option=com_content&view=article&id=3423&com_contdisp=tru&Itemid=3073
ലക്കം 5
http://malayalamvayana.com/index.php?option=com_content&view=article&id=3485&com_contdisp=tru&Itemid=3073
ലക്കം 6
http://malayalamvayana.com/index.php?option=com_content&view=article&id=3540&com_contdisp=tru&Itemid=3073
ലക്കം 7
http://malayalamvayana.com/index.php?option=com_content&view=article&id=3590&com_contdisp=tru&Itemid=3073
ലക്കം 8
http://malayalamvayana.com/index.php?option=com_content&view=article&id=3612&com_contdisp=tru&Itemid=3073
ലക്കം 9
http://malayalamvayana.com/index.php?option=com_content&view=article&id=3701&com_contdisp=tru&Itemid=3073
ലക്കം 10
http://malayalamvayana.com/index.php?option=com_content&view=article&id=3745&com_contdisp=tru&Itemid=3073
ലക്കം 11
http://malayalamvayana.com/index.php?option=com_content&view=article&id=3796&com_contdisp=tru&Itemid=3073
ലക്കം 12
http://malayalamvayana.com/index.php?option=com_content&view=article&id=3866&com_contdisp=tru&Itemid=3073
ലക്കം 13
http://malayalamvayana.com/index.php?option=com_content&view=article&id=3897&com_contdisp=tru&Itemid=3073
ലക്കം 14
http://malayalamvayana.com/index.php?option=com_content&view=article&id=3969&com_contdisp=tru&Itemid=3073
ലക്കം 15
http://malayalamvayana.com/index.php?option=com_content&view=article&id=3993&com_contdisp=tru&Itemid=3073
ലക്കം 16
http://malayalamvayana.com/index.php?option=com_content&view=article&id=4024&com_contdisp=tru&Itemid=3073
ലക്കം 17
http://malayalamvayana.com/index.php?option=com_content&view=article&id=4139&com_contdisp=tru&Itemid=3073
ലക്കം 18
http://malayalamvayana.com/index.php?option=com_content&view=article&id=4184&com_contdisp=tru&Itemid=3073
ലക്കം 19
http://malayalamvayana.com/index.php?option=com_content&view=article&id=4227&com_contdisp=tru&Itemid=3073
ലക്കം 20
http://malayalamvayana.com/index.php?option=com_content&view=article&id=4300&com_contdisp=tru&Itemid=3073
ലക്കം 21
http://malayalamvayana.com/index.php?option=com_content&view=article&id=4355&com_contdisp=tru&Itemid=3073
ലക്കം 22
http://malayalamvayana.com/index.php?option=com_content&view=article&id=4403&com_contdisp=tru&Itemid=3073
ലക്കം 23
http://malayalamvayana.com/index.php?option=com_content&view=article&id=4443&com_contdisp=tru&Itemid=3073
ലക്കം 24
http://malayalamvayana.com/index.php?option=com_content&view=article&id=4509&com_contdisp=tru&Itemid=3073
ലക്കം 25
http://malayalamvayana.com/index.php?option=com_content&view=article&id=4543&com_contdisp=tru&Itemid=3073
വേറിട്ടുപോയ സംഗതികൾ
പരമേശ്വരൻ
കാര്യമായ ഒച്ചപ്പാടൊന്നുമില്ലാതെ കടന്നുപോയ കഴിഞ്ഞ കൊല്ലത്തെ ‘മാൻ-ബുക്കർ പ്രൈസ്, വൈകിവന്ന വിവേകം പോലെ, 1958-ൽ ആദ്യമായി പ്രസിദ്ധീകരിച്ച, പ്രശസ്ത നൈജീരിയൻ നോവലിസ്റ്റായ ചിനുവ അചെബെ (Chinua Achebe)യുടെ ആദ്യനോവലായ ’തിങ്ങ്സ് ഫാൾ അപ്പാർട്‘ (Things Fall Apart) എന്ന കൃതിക്ക് ലഭിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ, വെളളക്കാരന്റെ കുതിക്കുന്ന കാലടികൾക്കിടയിൽ ഞെരിഞ്ഞമർന്ന്, ഒരു പ്രാചീന ഗോത്രസമൂഹത്തിന് സ്വന്തമെന്നു പറയാവുന്ന എല്ലാം ഒന്നൊന്നായി കൈവിട്ടുപോകുന്ന ഹൃദയസ്പൃക്കായ കഥ പറയുന്നു ഈ നോവൽ. മതത്തെ കരുവാക്കി അതിന്റെ നിഴലിൽ തന്ത്രപരമായി മുന്നേറി പ്രാദേശിക ജനസമൂഹങ്ങളെ അസ്തപ്രജ്ഞ്ഞരാക്കി അധികാരവും രാജ്യവും കയ്യടക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വ ശക്തിക്കെതിരായി സ്വന്തം സ്വത്വവും ശബ്ദവും നഷ്ടപ്പെട്ട, നിസ്സഹായരായ ജനസമൂഹം നടത്തുന്ന, പരാജയം വിധിക്കപ്പെട്ട ചെറുത്തുനില്പിന്റെ കഥകൂടിയാണ് ഇത്.
ചരിത്രത്തിന്റെ സവിശേഷമായ ഒരു ദശാസന്ധിയിൽ നിലയുറപ്പിച്ചുകൊണ്ട്, സമൂഹത്തിന്റെ പ്രതിനിധിയായ നായകന്റെ വ്യക്തിദുരന്തങ്ങളിലൂടെ വെളളക്കാരന്റെ കടന്നുകയറ്റവും അതിന് അവരെ അനുവദിച്ച ഗോത്രത്തിന്റെ ദൗർബ്ബല്യങ്ങളും കാലത്തിന്റെ പ്രതികൂലാവസ്ഥയും സമൂഹത്തിനേൽപ്പിക്കുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും നോവലിസ്റ്റ് അനുഭാവപൂർവ്വം വരച്ചുകാട്ടുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, വിവിധരൂപത്തിൽ അരങ്ങേറിയ യൂറോപ്പ്യൻ സാമ്രാജ്യത്വ അധിനിവേശത്തിനടിപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ട എല്ലാ സമൂഹങ്ങളുടെയും കഥയാണ് ഇത്.
ഒകോങ്ക്വൊ മഹാമല്ലനും യുദ്ധവീരനുമാണ്. വളരെ ചെറുപ്പത്തിൽതന്നെ അയാൾ ’പൂച്ച‘ എന്ന ഓമനപ്പേരിലറിയുന്ന അജയ്യനായ അമലിൻസെയെ മലർത്തിയടിച്ചു. അങ്ങനെ അയാളുടെ ഖ്യാതി ഉംവോഫിയയിലെ ഒമ്പതു ഗ്രാമങ്ങൾക്കുമപ്പുറം വ്യാപിച്ചു.
എല്ലാം സ്വന്തം കഠിനാദ്ധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഒകോങ്ക്വൊ നേടിയെടുത്തത്. പിതൃസ്വത്തായി അയാൾക്ക് ഒന്നും ലഭിച്ചില്ല. അയാളുടെ അച്ഛൻ ഉനോക മദ്യത്തിലും ഓടക്കുഴൽ വായനയിലും മുഴുകി അലസമായി ജീവിതം കഴിച്ചുകൂട്ടി. എല്ലാവരിൽ നിന്നും അയാൾ ഇഷ്ടം പോലെ കടം വാരിക്കൂട്ടി. സമൂഹത്തിലെ സ്ഥാനമാനങ്ങൾ ഒന്നും അയാൾക്ക് ലഭിച്ചില്ല. ഇത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അപമാനകരമാണ്. ദേഹത്ത് നീര് വന്ന് മരിച്ച അദ്ദേഹത്തിന് മാന്യമായ ശവമടക്കൽ പോലും ലഭിച്ചില്ല. കുടുംബസ്വത്തായി ഒകോങ്ക്വൊയ്ക്ക് ലഭിച്ചത് അച്ഛന്റെ കടങ്ങൾ മാത്രമായിരുന്നു.
ഇതൊന്നും പക്ഷെ ഒകോങ്ക്വൊയെ തളർത്തിയില്ല. നാട്ടിലെ ഒരു സമ്പന്നന്റെ കീഴിൽ കൃഷിപ്പണി ചെയ്ത് അതുകൊണ്ടുളള വരുമാനം കൊണ്ട് അയാൾ കൃഷിസ്ഥലവും കിഴങ്ങുവിത്തുകളുമെല്ലാം സമ്പാദിച്ചു. ക്രമേണ കടങ്ങളെല്ലാം വീട്ടുകയും പുരയിടങ്ങളും കളങ്ങളും സ്വന്തമാക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഗോത്രത്തിലെ മൂന്ന് ഉന്നതപദവികളും കരസ്ഥമാക്കി. തന്റെ സമ്പത്ത് വിളിച്ചോതുന്ന തരത്തിൽ അയാൾ മൂന്ന് വിവാഹം കഴിക്കുകയും മൂന്നുപേർക്കും നാട്ടുനടപ്പ് പ്രകാരം പ്രത്യേകം കുടിലുകൾ പണിയുകയും ചെയ്തു. അങ്ങനെ അയാൾ നാട്ടിലെ ഏറ്റവും സമ്പന്നരായ പ്രമാണികളിലൊരാളായി മാറി. സമൂഹം ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുകയും എല്ലാ പ്രശ്നങ്ങളിലും അവസാനതീർപ്പു കല്പിക്കുകയും ചെയ്യുന്ന, പാതാളത്തിൽ നിന്നും വരുന്ന പിതൃക്കളുടെ പ്രതിരൂപങ്ങളായ പൊയ്മുഖം വെച്ച എഗ്വുഗ്വുക്കളുടെ നിരയിലും അയാളുണ്ട്.
അയൽഗോത്രമായ മ്ബൈനൊയുമായുളള സംഘർഷം ഒരു കന്യകയേയും ആൺകുട്ടിയേയും പിഴയായി ഉംവോഫിയയ്ക്ക് നൽകിക്കൊണ്ട് ഒത്തുതീർപ്പായപ്പോൾ ഉംവോഫിയയുടെ പ്രതിനിധിയായി അവിടെച്ചെന്ന് അവരെ ഏറ്റുവാങ്ങിയതും ഒകോങ്ക്വൊ ആയിരുന്നു. ഇകെമെഫുന എന്നു പേരായ ആൺകുട്ടിയുടെ സംരക്ഷണ ചുമതല ഗോത്രം തത്ക്കാലം ഒകോങ്ക്വൊയെ ഏൽപ്പിക്കുകയാണുണ്ടായത്. അവൻ അയാളുടെ കുടുംബത്തിലെ ഒരംഗം പോലെ വളർന്നു. അയാളുടെ ആദ്യഭാര്യയിലെ മകനായ ന്വോയെയുടെ ഉറ്റചങ്ങാതിയായി മാറി അവൻ.
പൗരുഷത്തിന്റെ പ്രതിരൂപമായി അയാൾ സ്വയം വീക്ഷിച്ചു. എല്ലാവിധ ദൗർബ്ബല്യങ്ങളേയും അയാൾ വെറുത്തു. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തം അയാളുടെ അച്ഛൻ തന്നെയായിരുന്നു. താൻ അച്ഛനെപ്പോലെയാവുമോ എന്ന ഭയം അയാളെ നിരന്തരം വേട്ടയാടി. എല്ലാ സൗമ്യഭാവങ്ങളും അയാൾ അമർത്തിവെച്ചു. ഉരുക്കുമുഷ്ടിയോടെ കുടുംബഭരണം നടത്തുന്ന അയാളെ കുടുംബാംഗങ്ങൾ ഭയത്തോടെയാണ് വീക്ഷിച്ചിരുന്നത്.
പ്രവചനദൈവത്തിന്റെ കൽപ്പനയനുസരിച്ച് പിഴയായി ലഭിച്ച ഇകെമെഫുനയെ കൊല്ലണമെന്ന് ഗോത്രകാരണവൻമാർ തീരുമാനിച്ചു. നല്ല കാര്യപ്രാപ്തിയും തന്റേടവും പ്രകടിപ്പിച്ച അവൻ ഒകോങ്ക്വൊയുടെ പ്രത്യേക പ്രീതി സമ്പാദിച്ചിരുന്നു. പുറമേക്ക് പ്രകടിപ്പില്ലെങ്കിലും ഒകോങ്ക്വൊയ്ക്ക് സ്വന്തം മകനേക്കാൾ പ്രിയം അവനോടായിരുന്നു. ഒകോങ്ക്വൊയെ അവൻ ’അച്ഛാ‘ എന്നാണ് വിളിച്ചിരുന്നത്.
ഈ തീരുമാനമറിഞ്ഞപ്പോൾ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയവരിലൊരാളായ എസ്യുഡു, ഇകെമെഫുനയുടെ മരണത്തിൽ ഒരു പങ്കും വഹിക്കരുതെന്ന് ഒകോങ്ക്വൊയെ ഉപദേശിച്ചു. കാരണം അവൻ അയാളെ ’അച്ഛാ‘ എന്നാണല്ലോ വിളിക്കുന്നത്.
എന്നിട്ടും ആ ദൗത്യം നിർവ്വഹിക്കാൻ മറ്റുളളവരോടൊപ്പം ഒകോങ്ക്വൊയും പോയി. മാറിനിൽക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ലെന്നായിരുന്നു അയാളുടെ മതം. രാത്രി വനത്തിൽ കൊണ്ടുപോയി, അവിടെ വെച്ചാണ് കൃത്യം നിർവ്വഹിക്കേണ്ടത്. തന്റെ പഴയ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു അവനെ ധരിപ്പിച്ചിരുന്നത്. ഒരു കളളിൻകുടം തലയിലേറ്റിയായിരുന്നു അവൻ നടന്നിരുന്നത്. ഇരുട്ടിൽ വാളിന്റെ ശബ്ദവും കുടം തകർന്നുവീഴുന്നതും സംഘത്തിന്റെ പിന്നിൽ നടന്നിരുന്ന ഒകോങ്ക്വൊ കേട്ടു. പെട്ടെന്ന് ഇകെമെഫുന, ’അച്ഛാ, ഇവരെന്നെ കൊല്ലുന്നു‘ എന്നു നിലവിളിച്ചുകൊണ്ട് ഒകോങ്ക്വൊയുടെ അടുത്തേക്ക് ഓടിയണഞ്ഞു. ഒകൊങ്ക്വൊ ഉടൻ തന്റെ വാൾ ഊരിയെടുത്ത് അവനെ വെട്ടിക്കൊന്നു. ഒരു ഭീരുവാകാൻ അയാൾ ഒരുക്കമല്ലായിരുന്നു. നോവലിലെ ഏറ്റവും ഹൃദയാവർജ്ജകമായ രംഗമാണ് ഇത്.
ഗൂഢമായാണ് ഈ വധം ആസൂത്രണം ചെയ്തിരുന്നതെങ്കിലും അവൻ വധിക്കപ്പെട്ടിരിക്കുന്നു എന്ന് എല്ലാവരും ഊഹിച്ചു. ഒകോങ്ക്വൊയടക്കം അയാളുടെ കുടുംബത്തെയാകെ അത് ദുഃഖത്തിലാഴ്ത്തി. രണ്ടുദിവസം മുഴുവൻ ഒകോങ്ക്വൊ ഭക്ഷണമൊന്നും കഴിച്ചില്ല. മകൻ ന്വോയെ ഒരിക്കലും അയാൾക്ക് മാപ്പ് കൊടുത്തില്ല.
ഗോത്രവ്യവസ്ഥിതിയുമായി അങ്ങേയറ്റം ഇഴുകിച്ചേർന്ന വ്യക്തിത്വമായിരുന്നു ഒകോങ്ക്വൊ. അതിന്റെ എല്ലാ ആചാരനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും പൂർണ്ണമായും ഉൾക്കൊളളുകയും സ്വപ്രയത്നം കൊണ്ട് അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും, അങ്ങനെ, ഒന്നുമില്ലായ്മയിൽ നിന്ന് അയാൾ ഗോത്രത്തിലെ ഉന്നതശ്രേണിയിലേക്കുയരുകയും ചെയ്തു. അസാമാന്യമായ കായികശക്തികൊണ്ടും യുദ്ധവീര്യം കൊണ്ടും അയാൾ ഗോത്രത്തിന്റെ അഭിമാനമുയർത്തി. ഗോത്രത്തിൽ ആകെയുളള നാലു പദവികളിൽ മൂന്നും അയാൾ നിഷ്പ്രയാസം കരസ്ഥമാക്കി. അപൂർവ്വത്തിലപൂർവ്വമായ നാലാമത്തെ പദവിയും ലക്ഷ്യം വെച്ചുകൊണ്ട് മുന്നേറുകയായിരുന്നു അയാൾ. അതുകൂടി സമ്പാദിച്ചാൽ അയാൾ പരമോന്നത ബഹുമതിയായ ’ഗോത്രത്തിന്റെ തമ്പുരാന‘ായി മാറും.
എന്നാൽ, കാലം കാത്തുനിന്നില്ല.
ഗോത്രത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാരിലൊരാളായ, ഇകെമെഫുനയുടെ മരണത്തിൽ ഒരു പങ്കും വഹിക്കരുതെന്ന് ഒകോങ്ക്വൊയെ ഉപദേശിച്ച, എസ്യുഡു മരിച്ചു. അദ്ദേഹത്തോടുളള ആദരസൂചകമായി ശവസംസ്കാരച്ചടങ്ങ് ഗംഭീരമായാണ് സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്കിടയിൽ ആചാരവെടികൾ മുഴങ്ങി. പെട്ടെന്ന് ഒരു ആർത്തനാദമുയർന്നു. ഒകോങ്ക്വൊയുടെ തോക്ക് പൊട്ടിത്തെറിച്ച് അതിന്റെ ചീൾ ഹൃദയത്തിൽ തുളച്ചുകയറി, അന്തരിച്ച എസ്യുഡുവിന്റെ 16 വയസ്സുകാരനായ മകൻ മരിച്ചുവീണു. ആഘോഷങ്ങളെല്ലാം കെട്ടടങ്ങി. സ്വന്തം ഗോത്രത്തിലെ ഒരാളെ കൊല്ലുക എന്നത് മാപ്പർഹിക്കാത്ത അപരാധമാണ്. അത് ചെയ്ത ആൾ എന്നെന്നേയ്ക്കുമായി നാടുകടത്തപ്പെടും. എന്നാൽ, ഇത് അബദ്ധത്തിൽ പിണഞ്ഞ കുറ്റമായതിനാൽ ഏഴുകൊല്ലം കഴിഞ്ഞാൽ തിരിച്ചുവരാം.
അന്നേദിവസം തന്നെ ഒകോങ്ക്വോയും കുടുംബവും കൂടെ കൊണ്ടുപോകാവുന്ന സാധനങ്ങളെല്ലാമായി മ്ബാന്റയിലെ തന്റെ അമ്മയുടെ വീട്ടിലേക്ക് തിരിച്ചു. അയാൾ പോയി അധികം താമസിയാതെ തന്നെ നാട്ടുനടപ്പനുസരിച്ച് അയാളുടെ അവശേഷിക്കുന്ന വസ്തുവകകളെല്ലാം നശിപ്പിക്കപ്പെട്ടു.
ഈ സംഭവം ഒകോങ്ക്വൊയ്ക്ക് അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു. അമ്മയുടെ വീട്ടുകാർ അയാളെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചുവെങ്കിലും ഓർക്കാപ്പുറത്തു കിട്ടിയ ഈ പ്രഹരം അയാൾക്ക് താങ്ങാവുന്നതിലധികമായിരുന്നു. എങ്കിലും, സാവധാനം അയാൾ അതും മറികടന്നു. അമ്മാമനായ ഉചേന്ദുവിന്റേയും മറ്റു ബന്ധുക്കളുടേയും സഹായസഹകരണങ്ങളോടെ അയാൾ ഒരിക്കൽ കൂടി അതിജീവനത്തിന്റെ പാതയിൽ മുന്നോട്ടുപോയി. അവർ നൽകിയ കൃഷിസ്ഥലവും വിത്തുമെല്ലാം ഉപയോഗിച്ച് കഠിനാദ്ധ്വാനത്തിലേക്ക് മടങ്ങുകയും പുതിയ സാഹചര്യത്തിൽ, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുളള യത്നത്തിൽ മുഴുകുകയും ചെയ്തു. അതിൽ അയാൾ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
എന്നാൽ കാലത്തിന്റെ കുതിപ്പ് മറ്റൊരു ദിശയിലായിരുന്നു.
അയൽഗ്രാമങ്ങളിൽ പലതിലും ക്രിസ്ത്യൻ മിഷ നറി പ്രവർത്തനം തകൃതിയായി നടന്നിരുന്നു. അവർ മ്ബാന്റയിലുമെത്തി, പളളി പണിയാൻ അൽപ്പം സ്ഥലം ചോദിച്ചുകൊണ്ട്. നിരന്തരപരിശ്രമത്തിനു ശേഷമാണ് അവർക്ക് ഗോത്രകാരണവന്മാരെ കാണാനും അവരുടെ ആവശ്യമുന്നയിക്കാനും കഴിഞ്ഞത്. കാരണവന്മാരുടെ സഭയിൽ ആദ്യം ആർക്കും സമ്മതമായിരുന്നില്ലെങ്കിലും ഉചേന്ദുവിന്റെ രസകരമായ യുക്തി കേട്ടപ്പോൾ എല്ലാവരും സമ്മതിച്ചു. ദുർഭൂതങ്ങളുടെ ആവാസഭൂമിയാണ് ദുർവ്വനം. കുഷ്ഠം, വസൂരി, മുതലായ നികൃഷ്ടമായ അസുഖങ്ങൾ ബാധിച്ചു മരിച്ചവരേയും, ശിക്ഷിക്കപ്പെട്ടു മരിച്ചവരേയും എല്ലാം ശേഷക്രിയകളൊന്നും ചെയ്യാതെ അവിടെ കൊണ്ടുപോയി തളളുകയാണ് പതിവ്. ആഭിചാരക്രിയകളുടെ മരുന്നിന്റെ അവശിഷ്ടങ്ങൾ അവിടെയാണ് നിക്ഷേപിക്കുന്നത്. ഗതികിട്ടാപ്രേതങ്ങളുടെ വിഹാരകേന്ദ്രമാണ് ദുർവ്വനം. അവിടെ ആർക്കും അധികനാൾ ജീവിക്കാനാവുകയില്ല. അതുകൊണ്ട് മിഷനറിമാർക്ക് പളളി പണിയാൻ അവിടെ സ്ഥലം കൊടുത്താൽ ഏതാനും ദിവസങ്ങൾക്കകം എല്ലാവരും ചത്തൊടുങ്ങും. ഇതായിരുന്നു ഉചേന്ദുവിന്റെ ന്യായം. ഇത് എല്ലാവരും സന്തോഷത്തോടെ അംഗീകരിച്ചു.
മിഷനറിമാർ ഒട്ടും വൈകാതെ അതിഭീകരമെന്നു കരുതപ്പെട്ടിരുന്ന ദുർവ്വനത്തിൽ കാട് വെട്ടിത്തെളിയിച്ച് പളളിപണിയാൻ തുടങ്ങി. ദിവസങ്ങൾ പലതും കടന്നുപോയിട്ടും ക്രിസ്ത്യാനികൾക്കും പളളിക്കും ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, അവരുടെ പ്രവർത്തനം തകൃതിയായി മുന്നോട്ട് പോവുകയും ചെയ്തു.
ഇതൊരു തുടക്കം മാത്രമായിരുന്നു. താമസിയാതെ ഗോത്രവ്യവസ്ഥിതിയുടെ നെടുംതൂണുകളായ വിശ്വാസപ്രമാണങ്ങൾ ഓരോന്നായി തകർന്നുവീഴാൻ തുടങ്ങി. ഒരു ഗോത്രമെന്ന നിലയിലുളള സമൂഹത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. സമൂഹത്തിൽ അവശതയനുഭവിക്കുകയും ഭ്രഷ്ടരാക്കപ്പെടുകയും ചെയ്തവരെല്ലാം പുതിയ മതത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി മതംമാറ്റം നടത്തിക്കൊണ്ടിരുന്നു. ക്രിസ്ത്യൻ മതമാവട്ടെ, സന്തോഷപൂർവ്വം അവരെ സ്വീകരിക്കുകയും അവർക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാൻ സഹായകമായ ഉറച്ച പിന്തുണ നൽകുകയും ചെയ്തു. മാത്രമല്ല, പുതിയ മതം യാതൊരു വിവേചനവുമില്ലാതെ അവരോടൊപ്പം സഹവസിക്കാൻ അനുവദിക്കുകയും ചെയ്തു. സ്വാഭാവികമായും മതംമാറ്റങ്ങൾ കൂടിക്കൂടി വന്നു. പഴയ ഗോത്രവ്യവസ്ഥിതി അന്തംവിട്ടു നിന്നു.
അങ്ങനെയിരിക്കെയാണ് ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ ന്വോയെയെ കണ്ടുവെന്ന് ഒരു ബന്ധു ഒകോങ്ക്വൊയെ അറിയിച്ചത്. കോപാന്ധനായ ഒകോങ്ക്വൊ ന്വോയെ വീട്ടിലെത്തിയപ്പോൾ ആക്രോശിച്ചുകൊണ്ട് അവനെ കടന്നുപിടിച്ച് ഒരു വലിയ വടികൊണ്ട് അടിക്കാൻ തുടങ്ങി. തക്കസമയത്ത് ഉചേന്ദു ഇടപെട്ടതുകൊണ്ട് അവൻ രക്ഷപ്പെട്ടു. അന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ന്വോയെ ഒരിക്കലും തിരിച്ചുവന്നില്ല.
പുതിയ മതത്തോടൊപ്പം സംഘർഷങ്ങളും വന്നു. ഗോത്രവിശ്വാസങ്ങളെ നിന്ദിച്ച് സംസാരിച്ച മതംമാറ്റക്കാരെ ഗോത്രവർഗ്ഗക്കാർ പൊതിരെ തല്ലി. ഗോത്രക്കാരുടെ വിശുദ്ധ പെരുമ്പാമ്പിനെ പുത്തൻ മതക്കാരിലൊരാൾ കൊന്നു. ഗോത്രക്കാർ മതം മാറിയവരെ ഭ്രഷ്ടരാക്കി. അബാമെയിൽ സൈക്കിളിൽ വന്ന ഒരു വെളളക്കാരനെ, ഇരുമ്പ് കുതിരയിൽ വന്ന ആൾ ഗോത്രത്തിന് നാശം വരുത്തുമെന്ന പ്രവചനമനുസരിച്ച്, ഗോത്രക്കാർ കൊന്ന് സൈക്കിൾ പിടിച്ചുവെച്ചു. ആഴ്ചകൾക്കുശേഷം തിങ്ങിനിറഞ്ഞ ചന്ത വെളളക്കാരും അനുയായികളും വളയുകയും മുഴുവൻ ഗ്രാമവാസികളേയും വെടിവെച്ചുകൊല്ലുകയും ചെയ്തു. ചന്തയിൽ പോകാതെ ശേഷിച്ച ഏതാനും പേർ അയൽഗ്രാമങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. അങ്ങനെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.
ഉംവോഫിയയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഏഴുകൊല്ലത്തെ നാടുകടത്തലിനുശേഷം ഒകോങ്ക്വൊ ഉംവോഫിയയിൽ തിരിച്ചെത്തുമ്പോഴേയ്ക്കും അവിടെ പളളി മാത്രമല്ല, വെളളക്കാരന്റെ കോടതിയും നിലവിൽ വന്നിരുന്നു. അവിടെ, ഗോത്രസംസ്കാരത്തെപ്പറ്റി ഒന്നുമറിയാത്ത ജില്ലാക്കമ്മീഷണർ വെളളക്കാരന്റെ നിയമമനുസരിച്ച് കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വിധിച്ചു. ക്രിസ്ത്യാനികളെ ദ്രോഹിച്ചവരെയെല്ലാം തുറുങ്കിലടച്ചു. ദൂരഗ്രാമങ്ങളിൽ നിന്നു വന്ന ’കോട്മ‘കൾ എന്നു വിളിച്ചിരുന്ന കോടതി ദൂതന്മാർ പോലീസുകാരെപ്പോലെ പ്രവർത്തിച്ചു. കുറ്റവാളികളെ പിടിക്കാനും മർദ്ദിക്കാനും ആരംഭിച്ചു. അവർ വേട്ടനായ്ക്കളെപ്പോലെ നാട്ടിൽ ചുറ്റിനടന്നു. പളളിയും കോടതിയും പരസ്പരധാരണയോടെ മുന്നോട്ടുപോയി. ഗോത്രക്കാരുടെ ദൈവങ്ങളെല്ലാം വ്യാജമാണെന്ന് മിഷനറി പ്രസംഗിച്ചു നടന്നു. അപ്പോഴേയ്ക്കും അനേകം പേർ മതം മാറിക്കഴിഞ്ഞിരുന്നു. അവരും ഗോത്ര വിശ്വാസങ്ങളെ തളളിപ്പറയാൻ തുടങ്ങി.
അൽപ്പം മിതവാദിയായ പാതിരി മി.ബ്രൗൺ മാറി ജയിംസ് സ്മിത്ത് വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി.
ഭൂമിദേവിയുടെ ദിനം പ്രമാണിച്ചുളള ചടങ്ങുകൾക്ക് പിതൃക്കളുടെ ആത്മാക്കളായ എഗ്വുഗ്വുക്കൾ പുറത്തിറങ്ങിയപ്പോൾ ക്രിസ്ത്യൻ സ്ത്രീകൾക്ക് പളളിയിൽ നിന്ന് തിരിച്ചുപോകാൻ തടസ്സമായി. ഒത്തുതീർപ്പ് പ്രകാരം എഗ്വുഗ്വുക്കൾ അല്പനേരത്തേയ്ക്ക് പിൻവാങ്ങാൻ ഒരുങ്ങിയപ്പോഴേയ്ക്കും മതം മാറിയവരിൽ ഒരാളായ എനോക് എഗ്വുഗ്വുക്കളിലൊരാളുടെ മുഖംമൂടി എടുത്തുമാറ്റി. ഇത് അങ്ങേയറ്റത്തെ പാതകമായാണ് ഗോത്രക്കാർ കണക്കാക്കുന്നത്. പിതൃക്കളായ ആത്മാവിനെ കൊല്ലുന്നപോലെയാണ് ഇത്.
പിറ്റേദിവസം എഗ്വുഗുക്കളെല്ലാം ഒത്തുകൂടുകയും രോഷാകുലരായ അവർ എനൊകിന്റെ പുരയിടത്തിലേക്ക് കുതിക്കുകയും വീട് പൊളിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അരിശം തീരാതെ അവർ പളളിക്കുനേരെ തിരിഞ്ഞു. മി. സ്മിത് അവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അല്പസമയത്തിനുളളിൽ പളളി മണ്ണും ചാരവും ചേർന്ന ഒരു കൂമ്പാരമായി മാറി.
രണ്ടുദിവസം കഴിഞ്ഞ്, ഔദ്യോഗിക സന്ദർശനത്തിന് പോയിരുന്ന ജില്ലാ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ മി. സ്മിത്തിൽ നിന്നും വിവരങ്ങളെല്ലാം വിശദമായി മനസ്സിലാക്കി. അദ്ദേഹം ഉംവോഫിയയിലെ ഏറ്റവും തലമൂത്ത ആറു നേതാക്കൻമാരെ ചർച്ചക്ക് ക്ഷണിച്ചു. ഒകോങ്ക്വൊയും അക്കൂട്ടത്തിലുണ്ടായിരുന്നു. ചർച്ചയാരംഭിക്കുന്നതിനു തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ കമ്മീഷണറുടെ അനുചരൻമാർ ആറുപേരെയും ബന്ധനസ്ഥരാക്കി. ആറുപേരും ആയുധധാരികളായാണ് വന്നിരുന്നതെങ്കിലും അവർക്ക് അവയെടുക്കാനുളള സാവകാശം കിട്ടിയില്ല. ആറുപേരെയും തുറുങ്കിലടക്കുകയും മുഖ്യ കോടതിദൂതന്റെ നേതൃത്വത്തിൽ അവരുടെ തല മുണ്ഡനം ചെയ്യുകയും പൊതിരെ മർദ്ദിക്കുകയും ചെയ്തു. നാലു ദിവസത്തിനുശേഷം നാട്ടുകാരിൽ നിന്നും ഇരുനൂറ്റമ്പത് ചാക്ക് കവിടി നാണയങ്ങൾ പിരിച്ചെടുത്ത് പിഴയടച്ചപ്പോൾ അവരെ വെറുതെ വിട്ടു.
ഭാവി നടപടികളാലോചിക്കുവാനായി ഗോത്രം മുഴുവൻ മൈതാനത്ത് ഒത്തുകൂടി. പ്രസംഗങ്ങൾ നടക്കുന്നതിനിടക്ക് മുഖ്യകോടതി ദൂതന്റെ നേതൃത്വത്തിൽ അഞ്ചുപേർ അവിടെയെത്തി. മുഖ്യകോടതി ദൂതനെ കണ്ടയുടൻ ഒകോങ്ക്വൊ ചാടിയെഴുന്നേറ്റ് അയാളെ നേരിട്ടു. യോഗം ഉടൻ അവസാനിപ്പിക്കണമെന്ന് അയാൾ പറഞ്ഞ ഉടൻ ഒകോങ്ക്വൊ അയാളെ വെട്ടി തുണ്ടമാക്കി. പൊന്തക്കാട്ടിൽ ഒളിഞ്ഞുനിന്നിരുന്ന സംഘം പുറത്തുചാടുകയും പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. ചെറുത്തുനിന്ന് പൊരുതുന്നതിനു പകരം ജനം ചിന്നിച്ചിതറി. ചിലർ ഒകോങ്ക്വൊയെ പഴിക്കുന്നുമുണ്ടായിരുന്നു. താൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഒകോങ്ക്വൊക്ക് ബോധ്യമായി. അയാൾ വാൾ താഴെയിട്ട് അവിടം വിട്ടു.
ഒകോങ്ക്വൊയെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയ ജില്ലാകമ്മീഷണർ കണ്ടത് അയാളുടെ വീടിനു പിന്നിൽ ഒരു മരത്തിൽ തൂങ്ങിനിൽക്കുന്ന ഒകോങ്ക്വൊയുടെ ജഡമാണ്.
ഒരു ഉത്തരാധുനിക സമാപ്തിപോലെ, താൻ എഴുതാൻ പോകുന്ന ഓർമ്മക്കുറിപ്പുകളിൽ ഈ സംഭവങ്ങൾ എങ്ങനെ പ്രതിപാദിക്കണമെന്നാലോചിച്ചുകൊണ്ട് കോടതിയിലേക്ക് നടക്കുന്ന ജില്ലാക്കമ്മീഷണറെ വിവരിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
സ്ഥലം, കാലം, ഭാഷ, സംസ്കാരം എന്നിവയുടെ വ്യത്യസ്തമായ സവിശേഷതകളുയർത്തുന്ന പരിമതികൾ തികച്ചും അന്യഭാഷയായ ഇംഗ്ലീഷിലൂടെ, അതും തന്റെ ആദ്യ കൃതിയിൽ, കൈകാര്യം ചെയ്യുന്നതിൽ അസാമാന്യമായ കൈത്തഴക്കമാണ് ശ്രീ ചിനുവ അചെബെ ഈ നോവലിൽ പ്രകടിപ്പിക്കുന്നത്. ഒരു മുദ്രാവാക്യത്തിന്റെ അതിഭാവുകത്തിലേക്ക് വഴുതിവീഴാൻ എല്ലാ സാധ്യതകളുമുളള ഇതിവൃത്തത്തെ കൃതഹസ്തനായ ഒരു എഴുത്തുകാരന്റെ അച്ചടക്കത്തോടുകൂടി സമീപിക്കുകയും അതിന്റെ സന്ദേശം അതിശക്തമായി വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിൽ നോവലിസ്റ്റ് സ്തുത്യർഹമായ വിജയം കൈവരിച്ചിരിക്കുന്നു. നോവലിലുടനീളം അന്തർലീനമായി നിലനിൽക്കുന്ന നർമ്മബോധവും നിസ്സംഗമായ യാഥാർത്ഥ്യബോധവും ഈ കൃതിയെ വ്യത്യസ്തമായ ഒരു വായനാനുഭവമാക്കിമാറ്റുന്നു.
ചിനുവ അചെബെഃ
പ്രസിദ്ധ നൈജീരിയൻ നോവലിസ്റ്റായ ചിനുവ അച്ചെബെ 1930 ൽ കിഴക്കൻ നൈജീരിയയിൽ ഒഗിഡി എന്ന ഗ്രാമത്തിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. ഗ്രാമത്തിലെ മിഷൻ സ്കൂളിലും ഉംവാഹിയ ഗവ. കോളേജിലും ഇബദൻ സർവ്വകലാശാല കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം കുറച്ചുകാലം നൈജീരിയൻ ബ്രോഡ്കാസറ്റിങ്ങ് സർവ്വീസിൽ ജോലി നോക്കിയതിനുശേഷം 1967ൽ നൈജീരിയ സർവ്വകലാശാലയിൽ ചേർന്നു. അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ്, കണക്റ്റികട്ട് ബാർഡ്, സർവ്വകലാശാലകളിലും അദ്ദേഹം അധ്യാപകനായിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ചെറുകഥകൾ എഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങിയ അച്ചെബെയുടെ ആദ്യനോവലാണ് 'Things Fal!Apart(1958 അതിന് തുടർച്ചയായി No Longer at Ease(1960) ഉം 1964 ൽ Arrow of God ഉം പ്രസിദ്ധീകരിച്ചു. A Man of the People (1966) Anthills of Savannah തുടങ്ങി നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിങ്ങനെ നിരവധി കൃതികൾ ചിനുവ അച്ചെബെയുടെ വകയായിട്ടുണ്ട്.
നൈജീരിയ, ബ്രിട്ടൻ, യു.എസ്.എ. കനഡ എന്നീ രാജ്യങ്ങളിൽ നിന്ന് ഇരുപതോളം ഓണററി ഡോക്ടറേറ്റുകളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1987ൽ നൈജീരിയയിലെ പരമോന്നത ബഹുമതിയായ നൈജീരിയൻ നാഷണൽ മെറിറ്റ് അവാർഡിന്നർഹനായി.
സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കുന്നതിനു പുറമെ ആഫ്രിക്കൻ റൈറ്റേർസ് സീരിസ് എന്ന പദ്ധതിയുടെ ആദ്യകാല എഡിറ്റർ എന്ന നിലയിൽ മറ്റ് ആഫ്രിക്കൻ എഴുത്തുക്കാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിലും ശ്രീ ചിനുവ അച്ചെബെ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്
ഫ്ലാറ്റും കേരളവും
ഈ ഫ്ലാറ്റ് എന്നു പറയുന്നത് എന്താണെന്നറിയാതിരുന്ന ഒരു കേരളമുണ്ടായിരുന്നു, ഒരുപാട് പിന്നിലല്ലാതെ. ഒരുപാട് മുന്നിലേക്കു പോകാതെ തന്നെ ഒറ്റവീട് എന്താണെന്നറിയാത്ത ഒരു കേരളമുണ്ടായേയ്ക്കാം
Thursday, November 6, 2014
Missing Person
Missing Person by Patrick Modiano tells the story of a private
investigator's investigation into his own past after partial loss of
memory in the background of Germany's occupation of France during II
World war. He has lost memory of everything including his own name.
Though the subject harks back to existentialist writings of Camus,
Kafka, Sartre.. the style is totally different without any
philosophizing- 'deceptively simple', direct, matter of fact. He picks
up bits and pieces from characters who shared the same experiences as
well as links to other characters and thus the story moves on. Unlike
traditional investigative stories, the novel doesn't lead to a
satisfactory conclusion with all the questions answered but is left open
ended with a hopeless resignation. A unique reading experience, indeed!
101 Haikus
Revised version 101 Haikus in Amazon
http://www.amazon.com/101-Haikus-Parameswaran/dp/1320195954/ref=sr_1_11?s=books&ie=UTF8&qid=1415280206&sr=1-11&keywords=101+haikus
http://www.amazon.com/101-Haikus-Parameswaran/dp/1320195954/ref=sr_1_11?s=books&ie=UTF8&qid=1415280206&sr=1-11&keywords=101+haikus
Tuesday, August 12, 2014
വിദ്യാര്‍ത്ഥിരാഷ്ട്രീയം
'പഠിക്കാന്‍ സമ്മതിച്ചാല്‍ പഠിപ്പുമുടക്കെന്തിന്?' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ. വി ശിവദാസിന്റെ ചിന്താര്‍ഹമായ ലേഖനം . വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയത്തിന്റേയും പഠിപ്പുമുടക്കിന്റേയും പ്രസക്തിയെക്കുറിച്ച് സ്വതന്ത്രവും സന്തുലിതവുമായ അഭിപ്രായരൂപീകരണത്തിനു സഹായകമാവുന്ന ഒരു ലേഖനം .
വിദ്യാഭ്യാസരംഗമാകെ കൊള്ളലാഭത്തിലധിഷ്ഠിതമായ വാണിജ്യവല്‍ക്കരണത്തിന്റെ കരാളഹസ്തത്തിന്റെ പിടിയില്ക്കിടന്ന് പിടയുമ്പോള്‍ വിദ്യാര്ത്ഥിരാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ട്. അതേ സമയം വിദ്യാര്‍ത്ഥിസമൂഹത്തിന്റെ വമ്പിച്ച യുവശക്തി ജാതിമതകക്ഷിരാഷ്ട്രീയ ദിശകളില്‍ വേര്‍പിരിഞ്ഞ് ഛിന്നഭിന്നമാവുമ്പോള് വിദ്യാഭ്യാസരംഗത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് അത് വഴിമാറി യുക്തിരഹിതമായ ഹിംസയുടേയും നശീകരണത്തിന്റേയും പാതയില്‍ എത്തിപ്പെടുന്നു. പരസ്പര ആക്രമണവും പൊതുമുതല്‍ (സ്വകാര്യ മുതലും ) നശിപ്പിക്കലും ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.
അതേസമയം രാഷ്ട്രീയരാഹിത്യം ലഹരി, ലൈംഗികത, വര്‍ഗ്ഗീയത തുടങ്ങിയ അനാശാസ്യ പ്രവണതകളിലേക്ക് യുവാക്കളുടെ കര്‍മ്മശേഷി തിരിച്ചുവിടുമെന്നത് തര്‍ക്കമറ്റ വിഷയമാണ്. അത് സാമൂഹികചിന്തകളില്‍ നിന്നും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, ഭാവിപൌരന് എന്ന നിലയ്ക്ക് രാഷ്ട്രനിര്‍മ്മാണത്തില്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ അവരെ അപ്രാപ്തരാക്കുന്നു.
Sunday, August 3, 2014
One Hundred Years of Solitude
വര്‍ഷങ്ങള്‍ക്കുമുമ്പ് പകുതി വെച്ച് ഉപേക്ഷിച്ച One Hundred Years of Solitude ന്റെ ഇംഗ്ളീഷ് വിവര്‍ത്തനം വീണ്ടും വായിച്ചു . അപാരം ! ഏകാന്തതയും മരണവും കൊടികുത്തി വാഴുന്ന അത്ഭുതകരമായ രചന തന്നെ. എത്ര എത്ര കഥാപാത്രങ്ങള്‍ , നിരീക്ഷണങ്ങള്‍, കല്പനകള്. വിവരണങ്ങള്‍ ! വാക്കുകള്‍ കൊണ്ടുള്ള മായാജാലം .
വിവര്‍ത്തനം എന്നു തോന്നാത്ത വിധത്തിലുള്ള പരിഭാഷ. അപ്പോള്‍ ഇത് സ്പാനിഷില്‍ എങ്ങനെയായിരിക്കും എന്ന് അതിയായ ജിജ്ഞാസ. മലയാള വിവര്‍ത്തനം എങ്ങനെയാണാവോ? ഇത്രയും സാന്ദ്രമായി മലയാളത്തിലേക്ക് മൊഴിമാറ്റം സാദ്ധ്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല. പത്തൊമ്പതാം അദ്ധ്യായം മുതല്‍ ഒരു പുതുതുടക്കം പോലെ തുടരുന്ന നോവല്‍ അമരാന്ത ഉര്സുലയുടെ മരണം വരെ അല്പം പൈങ്കിളിയായില്ലേ എന്നൊരു സംശയം .
പൊതുവെ എല്ലാവരുടേയും അന്ത്യം വരെ പിന്തുടരുന്ന കഥ റെനാറ്റയെ മഠത്തില്‍ ഉപേക്ഷിച്ചതിനു ശേഷം ഒന്നും പറയുന്നില്ല എന്നതു ശരിയല്ലേ ?
Aureliano had finished classifying the alphabet of the parchments, so that when Melquíades asked him if he had discovered the language in which they had been written he did not hesitate to answer.
“Sanskrit,” he said.
-One Hundred Years of Solitude
As soon as José Arcadio closed the bedroom door the sound of a pistol shot echoed through the house. A trickle of blood came out under the door, crossed the living room, went out into the street, continued on in a straight line across the uneven terraces, went down steps and climbed over curbs, passed along the Street of the Turks, turned a corner to the right and another to the left, made a right angle at the Buendía house, went in under the closed door, crossed through the parlor, hugging the walls so as not to stain the rugs, went on to the other living room, made a wide curve to avoid the dining-room table, went along the porch with the begonias, and passed without being seen under Amaranta's chair as she gave an arithmetic lesson to Aureliano José , and went through the pantry and came out in the kitchen, where Úrsula was getting ready to crack thirty six eggs to make bread.
-One Hundred Years of Solitude(Marquez)
http://www.oprah.com/oprahsbookclub/Characters-The-Buendia-Family
Wednesday, July 30, 2014
ഭാവിസാഹിത്യം
വായിൽ തോന്നുന്നതെല്ലാം എഴുതുക(പറഞ്ഞാൽ മതി കമ്പ്യൂട്ടർ എഴുതിക്കോളും), എന്നിട്ട് അത് ഒരു എഴുത്ത് സോഫ്റ്റ്വെയറിനു സമർപ്പിക്കുക കഥ, കവിത, ലേഖനം, യാത്രാവിവരണം എന്നിങ്ങനെ ഏതുവേണമെന്ന് നിർദ്ദേശിക്കാം. ഏതാനും മിനുട്ടുകൾക്കുള്ളിൽ പറഞ്ഞ സാധനം അതിമനോഹരരൂപത്തിൽ പുറത്തുവരുന്നു. അതിനെ വെറുതെ ഇന്റർനെറ്റിലേക്ക് പറത്തി വിടുന്നു. ലക്ഷക്കണക്കിന് കഥകളും കവിതകളും തുമ്പികളെപ്പോലെ ഇന്റർനെറ്റിൽ പറന്നു നടക്കുന്നു. കടലാസില്ല, മഷിയില്ല, അച്ചടിയില്ല, പ്രസാധകരില്ല, പകർപ്പവകാശമില്ല. സർവസ്വതന്ത്രം .
Monday, July 21, 2014
മലയാളം സിനിമകളും ഇംഗ്ളീഷ് പേരുകളും
മലയാളം പേരുകള്‍ ഇടാത്ത മലയാള സിനികള്‍ക്ക് സബ്സിഡി നല്‍കേണ്ടെന്ന് സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി.
സിനിമയുടെ വിഷയത്തിന് അത്യാവശ്യമാണെങ്കില്‍ മാത്രം ഇംഗ്ളീഷ് പേരുകള്‍ ഉപയോഗിക്കുക. വെറും ജാഡയ്ക്കും പൊങ്ങച്ചത്തിനും പുതുതലമുറ നാട്യത്തിനും വേണ്ടി മാത്രം അങ്ങനെ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതു തന്നെ. എന്നാല്‍ അത്തരമൊരു ഔചിത്യബോധം സിനിമാപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നു വരേണ്ടതാണ്. നിയമം കൊണ്ടുവരുന്നതിനു മുമ്പ് അത്തരം ബോധവത്കരണപ്രചരണങ്ങള് നടത്തുന്നതു നല്ലതാണ്! എന്നാല്‍ കൂടുതല്‍ നല്ലത് സിനിമാസംഘടനകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതിന്റെ പരിഹാസ്യത സ്വയം മനസ്സിലാക്കുകയും ഇക്കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കുകയുമാണ് .
ഇതു ഭാഷയുടെ പ്രശ്നത്തേക്കാള്‍ അന്ധമായ അനുകരണത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, ഔചിത്യമില്ലായ്മയുടെ എല്ലാം പ്രശ്നമാണ്. ഇത്തരം പേരിട്ടാല്‍ ആധുനികമായി, പരിഷ്ക്കാരമായി എന്ന അറുപഴഞ്ചന്‍ ചിന്താഗതിയാണ് ഇതിനു പിന്നില്‍ .
ഇതു ഭാഷയുടെ പ്രശ്നത്തേക്കാള്‍ അന്ധമായ അനുകരണത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, ഔചിത്യമില്ലായ്മയുടെ എല്ലാം പ്രശ്നമാണ്. ഇത്തരം പേരിട്ടാല്‍ ആധുനികമായി, പരിഷ്ക്കാരമായി എന്ന അറുപഴഞ്ചന്‍ ചിന്താഗതിയാണ് ഇതിനു പിന്നില്‍ .
Friday, July 18, 2014
വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി
അധ്യാപകരുടെ നിലവാരമില്ലായ്മയാണ് വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് രാഷ്ട്രപതി!
ആയിരിക്കാം . എന്നാല്‍ അതൊരു ഉത്തരമാവുന്നില്ല. നിലവാരമില്ലാത്തവര്‍ ആ സ്ഥാനത്ത് എങ്ങനെ വന്നു? അവരെ ആര്, എങ്ങനെ നിയമിച്ചു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്തേണ്ടി വരും . അത് അന്വേഷിച്ചു ചെന്നാല്‍ നമ്മുടെ ദുഷിച്ചു നാറിയ വിദ്യാഭ്യാസവ്യവസ്ഥിതിയുടെ വന്മതിലില് ചെന്നു മുട്ടും . വിദ്യാഭ്യാസമുതലാളി വില്പ്പനച്ചരക്കു പോലെ തസ്തികകള്‍ വില്‍ക്കുകയും സര്‍ക്കാര്‍ അവര്‍ക്കു ശമ്പളം നല്‍കുകയും ചെയ്യുന്ന സ്ഥിതിവിശേഷവും ജാതിയും മതവും സ്വന്തക്കാരും നോക്കി പുതിയ സ്കൂളുകളും തസ്തികകളും സൃഷ്ടിച്ചു നല്‍കുകയും ചെയ്യുന്ന മേലാളന്മാരും വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പ്മന്ത്രിമാരും ഉള്ള ഒരു ജീര്‍ണ്ണിച്ച അന്തരീക്ഷത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
Sunday, July 13, 2014
ഇസ്രായേല്‍ -പാലസ്തീന് സംഘര്‍ഷം
പണ്ട് കല്ലെറിഞ്ഞിരുന്നതുപോലെ പാലസ്തീനികള്‍ ഇസ്രായേലികള്‍ക്ക് ഒരു പോറലുപോലും ഏല്‍പ്പിക്കാതെ റോക്കറ്റുകള്‍ വിടുന്നു. അക്കാരണം പറഞ്ഞ് ഇസ്രായേലികള്‍ മിസ്സൈലുകളയച്ച് നൂറു കണക്കിനാളുകളെ കൊന്നൊടുക്കുന്നു. അവര്‍ക്ക് ന്യായീകരണം നല്കാന് മാത്രമായി ഇവരെന്തിനാണ് ഇങ്ങനെ നിഷ്ഫലമായ റോക്കാറ്റാക്രമണം തുടരുന്നത് ?
http://www.mathrubhumi.com/online/malayalam/news/story/3035199/2014-07-18/india
(ഗാസയെച്ചൊല്ലി രാജ്യസഭയില്‍ വീണ്ടും ബഹളം
രണ്ടാം ദിവസവും സഭ തടസ്സപ്പെട്ടു
ചര്‍ച്ച അനുവദിക്കരുതെന്ന സര്‍ക്കാറിന്റെ ആവശ്യം സഭാധ്യക്ഷന് തള്ളി)
പുറമേ നിന്നു നിരീക്ഷിക്കുന്ന ഒരാള്‍ക്ക് തോന്നുന്നത് ഇന്ത്യക്കാര്‍ ഇത്രയ്ക്ക് മണ്ടന്മാരാണോ എന്നായിരിക്കും. ഇന്ത്യയുടെ ഒരു പ്രശ്നത്തിന് ആരെങ്കിലും ഇതുപോലെ ബഹളം കൂട്ടാനുണ്ടാവുമോ ? ഉണ്ടെങ്കില്‍ തന്നെ അത് ഇന്ത്യക്കെതിരായിരിക്കും ! എന്നിട്ടും നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നു!
ഈ സമരവീര്യമൊന്നും വെസ്റ്റ് ബാങ്കില്‍ നിന്നുപോലും കാണാനില്ല. അവര്‍ പറയുന്നത് എങ്ങനെയെങ്കിലും ഇത് ഒത്തുതീര് പ്പാക്കാന് ലോകരാഷ്ട്രങ്ങളിടപെടണമെന്നാണ്. അതിനിടയില്‍ ഇവര്‍ പൊട്ടാത്ത അമിട്ട് വിട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പേരില്‍ നൂറുകണക്കിന് നിരപരാധികള്‍ മരിച്ചുവീഴുന്നു, ആയിരങ്ങള്‍ വഴിയാധാരമാവുന്നു.
http://www.mathrubhumi.com/online/malayalam/news/story/3035199/2014-07-18/india
(ഗാസയെച്ചൊല്ലി രാജ്യസഭയില്‍ വീണ്ടും ബഹളം
രണ്ടാം ദിവസവും സഭ തടസ്സപ്പെട്ടു
ചര്‍ച്ച അനുവദിക്കരുതെന്ന സര്‍ക്കാറിന്റെ ആവശ്യം സഭാധ്യക്ഷന് തള്ളി)
പുറമേ നിന്നു നിരീക്ഷിക്കുന്ന ഒരാള്‍ക്ക് തോന്നുന്നത് ഇന്ത്യക്കാര്‍ ഇത്രയ്ക്ക് മണ്ടന്മാരാണോ എന്നായിരിക്കും. ഇന്ത്യയുടെ ഒരു പ്രശ്നത്തിന് ആരെങ്കിലും ഇതുപോലെ ബഹളം കൂട്ടാനുണ്ടാവുമോ ? ഉണ്ടെങ്കില്‍ തന്നെ അത് ഇന്ത്യക്കെതിരായിരിക്കും ! എന്നിട്ടും നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നു!
ഈ സമരവീര്യമൊന്നും വെസ്റ്റ് ബാങ്കില്‍ നിന്നുപോലും കാണാനില്ല. അവര്‍ പറയുന്നത് എങ്ങനെയെങ്കിലും ഇത് ഒത്തുതീര് പ്പാക്കാന് ലോകരാഷ്ട്രങ്ങളിടപെടണമെന്നാണ്. അതിനിടയില്‍ ഇവര്‍ പൊട്ടാത്ത അമിട്ട് വിട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പേരില്‍ നൂറുകണക്കിന് നിരപരാധികള്‍ മരിച്ചുവീഴുന്നു, ആയിരങ്ങള്‍ വഴിയാധാരമാവുന്നു.
Saturday, July 12, 2014
ആരും കേണലിന് എഴുതുന്നില്ല പരിഭാഷ
ആരും കേണലിന് എഴുതുന്നില്ല. ഇതില്‍ മാജിക്കില്ല, പ്രണയമില്ല, പച്ചയായ ജീവിതം മാത്രം . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാര്‍ക്കേസ് കൃതി. എന്റെ പരിഭാഷ പുഴ.കോമില് ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു.
ഒന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum1.html
രണ്ടാം ലക്കം :
http://www.puzha.com/puzha/magazine/html/aarum2.html
മൂന്നാം ലക്കം :
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum3.xml&work_type=serialize
നാലാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum4.xml&work_type=serialize
അഞ്ചാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum5.xml&work_type=serialize
ആറാം ലക്കം :
http://www.puzha.com/puzha/magazine/html/aarum6.html
ഏഴാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum7.xml&work_type=serialize
എട്ടാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum8.xml&work_type=serialize
ഒമ്പതാം ലക്കം:
www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum9.xml&work_type=serialize
പത്താം ലക്കം:
www.puzha.com/puzha/magazine/html/aarum10.html
പതിനൊന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum11.html
പന്ത്രണ്ടാം ലക്കം:
http://www.puzha.com/puzha/magazine/html/aarum12.html
ഒന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum1.html
രണ്ടാം ലക്കം :
http://www.puzha.com/puzha/magazine/html/aarum2.html
മൂന്നാം ലക്കം :
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum3.xml&work_type=serialize
നാലാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum4.xml&work_type=serialize
അഞ്ചാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum5.xml&work_type=serialize
ആറാം ലക്കം :
http://www.puzha.com/puzha/magazine/html/aarum6.html
ഏഴാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum7.xml&work_type=serialize
എട്ടാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum8.xml&work_type=serialize
ഒമ്പതാം ലക്കം:
www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum9.xml&work_type=serialize
പത്താം ലക്കം:
www.puzha.com/puzha/magazine/html/aarum10.html
പതിനൊന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum11.html
പന്ത്രണ്ടാം ലക്കം:
http://www.puzha.com/puzha/magazine/html/aarum12.html
കേണലിനാരും എഴുതുന്നില്ല
പരമേശ്വരന്
വിപ്ലവം, യുദ്ധം എന്നിവ പോലെയുള്ള പ്രത്യേക ദശാസന്ധികള്‍ പിന്നിട്ട് കാലം മുന്നോട്ടു കുതിക്കുമ്പോള്‍ പിന്തള്ളപ്പെടുകയും മാറിയ മൂല്യവ്യവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ ഭൂതകാലത്തില്‍ തളച്ചിടപ്പെടുകയും ചെയ്യുന്ന ദുരന്ത കഥാപാത്രങ്ങള്‍ സാര്‍വ്വലൗകിക പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ 'കേണലിനാരും എഴുതുന്നില്ല'(No one Writes to the Colonel) എന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ നോവലിലെ കേണലിനെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. മാത്രമല്ല, സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ജീവിതാവസ്ഥയുമായി ചില സമാന്തരങ്ങള്‍ വായിച്ചെടുക്കാനും ഒട്ടും പ്രയാസമുണ്ടാവില്ല.
മാര്‍ക്കേസിന്റെ അതിപ്രശസ്തമായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന ബൃഹത്കൃതിയില്‍ മിന്നിമറയുന്ന ഒരു കഥാപാത്രമായ കേണലിന്റെ പില്ക്കാല ജീവിതം പിന്തുടരുന്ന രീതിയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. സായുധവിപ്ലവം പരാജയപ്പെടുകയും വിപ്ല വകാരികളെല്ലാം ആയുധം വെച്ചു കീഴടങ്ങുകയും ചെയ്ത ഉടന്‍ തന്നെ ഒത്തുതീര്‍പ്പുവ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തപ്പെടുന്നു. ആറു ദശാബ്ദങ്ങള്‍ക്കു ശേഷവും കേണല്‍ തന്റെ പെന്‍ഷനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.
പെന്‍സില്‍ സ്കെച്ചു പോലെ കൊച്ചു കൊച്ചു വാങ്മയചിത്രങ്ങളിലൂടെ മുഖ്യകഥാപാത്രമായ കേണലിന്റെ കുടുംബജീവിതത്തോടൊപ്പം അവര്‍ വസിക്കുന്ന ചെറു പട്ടണത്തിലെ ജീവിതസാഹചര്യങ്ങളും തന്മയത്വത്തോടുകൂടി വരച്ചുകാട്ടുന്നു ഈ കൃതി. പട്ടാളനിയമത്തിന്റെ തണലില്‍ അടിമുടി അഴിമതിയില്‍ മുങ്ങിയ ജീര്‍ണ്ണിച്ച ഭരണവ്യവസ്ഥയ്ക്കെതിരെ, കൊടിയ ദാരിദ്ര്യത്തിന്റേയും നിരാശ്രയത്വത്തിന്റേയും വാര്‍ദ്ധക്യസഹജമായ അനാരോഗ്യത്തിന്റേയുമെല്ലാമായ ഇരുളടഞ്ഞ സാഹചര്യത്തിലും നിസ്സംഗമായി, നിശ്ശബ്ദമായി പ്രതിരോധമുയര്‍ത്തുന്ന കേണല്‍ വിശ്വസാഹിത്യത്തില്‍ തന്നെ വേറിട്ടു നില്ക്കുന്ന ഒരു കഥാപാത്രമാണ്.
പട്ടാളനിയമത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴിലും ഭരണത്തിനെതിരായ രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ട്. കോഴിപ്പോര് ഭ്രാന്തനായ മകന് അഗസ്റ്റിന് കോഴിപ്പോരിനിടയില്‍ വെടിയേറ്റു മരിക്കുന്നു. കഠിനമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മകന്റെ ബാക്കിപത്രമായ അങ്കക്കോഴിയെ വില്ക്കാന് കൂട്ടാക്കാതെ, തന്റെ പെന്ഷന് ഇന്നല്ലെങ്കില്‍ നാളെ വരുമെന്നും അതോടെ എല്ലാം ശരിയാവുമെന്നുമുള്ള പ്രത്യാശ കൈവിടാതെ കേണല്‍ ഓരോ നിമിഷവും ജീവിച്ചുതീര്‍ക്കുന്നു.
കേണലില്‍ നിന്നും വ്യത്യസ്തമായി പ്രായോഗികമതിയും ദൃഢചിത്തയുമായ ഭാര്യയും ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍ക്കെതിരെ തന്റേതായ രീതിയില്‍ ശക്തമായ പ്രതിരോധമുയര്‍ത്തുന്നു. മകന്റെ ദാരുണമായ അന്ത്യത്തിലും അവര്‍ തളരുന്നില്ല . എന്നാല്‍, ഭര്‍ത്താവിന്റെ നിസ്സംഗതയിലും യുക്തിക്കു കീഴടങ്ങാത്ത നിലപാടിലും അവര്‍ ഒരവസരത്തില്‍ തളര്‍ന്നുപോകുന്നു, എല്ലാ നിയന്ത്രണങ്ങളും വിട്ട് ഭര്‍ത്താവിനു നേരെ പൊട്ടിത്തെറിക്കുന്നു.
വീട്ടുസാധനങ്ങള്‍ ഓരോന്നായി വിറ്റിട്ടാണ് കേണലും കുടുംബവും ഓരോ ദിവസവും തള്ളിനീക്കുന്നത്. കൂട്ടത്തില്‍ കോഴിക്കുള്ള ഭക്ഷണവും കരുതണം. അപലക്ഷണമായ കോഴിയെ വിറ്റൊഴിവാക്കുകയാണ് നല്ലത് എന്നാണ് ഭാര്യയുടെ അഭിപ്രായം. അഗസ്റ്റിന് വെടിയേറ്റു മരിച്ച ദിവസം കോഴിപ്പോരിന് പോകേണ്ടെന്ന് അവര്‍ നിര്‍ബ്ബന്ധിച്ചതായിരുന്നു. എന്നാല്‍ അവന് അതനുസരിച്ചില്ല. രാത്രി കോഴിയുടെ വിജയമാഘോഷിക്കാമെന്നു പറഞ്ഞാണ് അവന് പോയത്.
അതേ സമയം, അഗസ്റ്റിന്റെ സുഹൃത്തുക്കള്‍ കോഴിയില്‍ വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും കോഴിയുടെ പേരില്‍ വാതുവെക്കാന്‍ പണം ശേരിച്ചുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം അവര്‍ കോഴിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും പതിവാണ്. ഇതെല്ലാം മരിച്ചുപോയ മകന്റെ നീക്കിയിരിപ്പായ കോഴിയെ വില്‍ക്കാതെ സംരക്ഷിക്കുന്നതിനു ന്യായീകരണമായി കേണല്‍ ചൂണ്ടിക്കാട്ടുന്നു.
പതിനഞ്ചു വര്‍ഷം മുമ്പ് പെന്ഷന് അര്‍ഹരായവരുടെ പട്ടികയില്‍ പേരു ചേര്‍ത്ത വിവരത്തിന് ലഭിച്ച ഒരു എഴുത്തു മാത്രമാണ് ഇക്കാര്യത്തില്‍ കേണലിനു ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. എങ്കിലും എല്ലാ വെള്ളിയാഴ്ചയും തപാല്‍ ബോട്ട് വരുന്ന സമയം കേണലും കുടുംബസുഹൃത്തായ ഡോക്ടറും നദീതീരത്തുള്ള തുറമുത്തെത്തുന്നു. ഡോക്ടര്‍ക്ക് പത്രങ്ങളും വൈദ്യസംബന്ധമായ ലഘുലേകളും ലഭിക്കുമ്പോള്‍ കേണല്‍ എല്ലായ്പ്പോഴും വെറുംകയ്യോടെ മടങ്ങുന്നു. ഡോക്ടറും കേണലിനെപ്പോലെ സെന്‍സര്‍ ചെയ്യാത്ത രഹസ്യ ലഘുലേകള്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ്. മാത്രമല്ല, കേണലിന്റെ കുടുംബഡോക്ടര് കൂടിയാണ് അദ്ദേഹം. കേണലിന്റെ ആസ്ത്മാരോഗിയായ ഭാര്യയെ അദ്ദേഹം പരിശോധിക്കുകയും മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കലും പ്രതിഫലം വാങ്ങാറില്ല. അഭിമാനിയായ കേണല്‍ തന്റെ ദുരവസ്ഥ വെളിപ്പെടുത്താറില്ലെങ്കിലും ഡോക്ടര്‍ അതറിഞ്ഞു പെരുമാറുന്നു.
മറ്റൊരു കുടുംബസുഹൃത്താണ് കേണലിന്റെ മകന്റെ തലതൊട്ടപ്പനായ സബാസ്. കേണലിന്റെ പ്രകൃതത്തിനു നേര് വിപരീതമായി കാലത്തിനൊത്തു മാറുകയും സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് സമ്പന്നനായ വ്യക്തിയാണ് അയാള്‍. ഭരണവിരുദ്ധപാര്‍ട്ടി അംഗമാണെങ്കിലും അതു മൂലമുള്ള പീഡനങ്ങളില്‍ നിന്നും അയാള്‍ മാത്രം സമര്‍ത്ഥമായി രക്ഷപ്പെടുന്നു. പ്രമേഹം മുതലായ സമ്പന്നരുടെ അസുഖങ്ങളുള്ള അദ്ദേഹത്തെ ചികിത്സിക്കുന്നതും നമ്മുടെ ഡോക്ടര്‍ തന്നെയാണ്. സബാസിന്റെ കാപട്യം കൃത്യമായി അറിയുന്ന ഡോക്ടറുടെ മുനവെച്ച സംഭാഷണം രസകരമാണ്. അതേ സമയം ശുദ്ധനായ കേണല്‍ സബാസിനെ ഒരു നല്ല സുഹൃത്തായി കണക്കാക്കുന്നു. എന്നാല്‍ ദുരഭിമാനിയായ കേണല്‍ അയാളോട് എന്തെങ്കിലും ധനസഹായം ആവശ്യപ്പെടുകയോ, ലുബ്ധനായ സബാസ് അറിഞ്ഞു സഹായിക്കുകയോ ചെയ്യുന്നില്ല.
ആസ്ത്മയുടെ ആക്രമണങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ കേണലിന്റെ ഭാര്യ അതീവ ഊര്‍ജജ്വസ്വലത കൈവരിക്കുകയും നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനെന്നവണ്ണം പ്രവര്‍ത്തനനിരതയാവുകയും ചെയ്യുന്നു. വീടെല്ലാം അടുക്കിയൊതുക്കി വൃത്തിയാക്കുകയും പഴയ വസ്ത്രങ്ങള്‍ തുന്നി കേടുപോക്കുകയും ചെയ്യുന്നു. കേണലറിയാതെ അന്നന്നത്തെ ഭക്ഷണത്തിനുവേണ്ടി വീട്ടുസാധനങ്ങള്‍ വില്‍ക്കാനും പണം കടം വാങ്ങാനും ശ്രമിക്കുന്നു. പലപ്പോഴും അവര്‍ പരാജയപ്പെട്ടു. വീട്ടിലെ പഴഞ്ചന്‍ ക്ളോക്ക് വില്ക്കാന് അവര്‍ തുര്‍ക്കികളുടെ കടകളുള്ള സ്ഥലം വരെ പോയി. എന്നാല്‍, രാത്രിയില്‍ തിളങ്ങുന്ന അക്കങ്ങളോടുകൂടിയ പുതിയ ക്ളോക്കുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടാനുള്ളതിനാല്‍ അതാര്‍ക്കും വേണ്ട.
പള്ളീലച്ചനെ കണ്ട് വിവാഹമോതിരത്തിന്റെ ഈടില്‍ പണം കടം ചോദിച്ചുവെങ്കിലും പവിത്രമായ വസ്തുക്കള്‍ പണയം വെക്കരുത് എന്നായിരുന്നു അച്ചന്റെ ഉപദേശം. ഇതറിഞ്ഞ കേണല്‍ കോപാകുലനായി. 'നാം പട്ടിണികിടക്കുകയാണെന്ന് ഇപ്പോള്‍ എല്ലാവരും അറിഞ്ഞു' എന്നായിരുന്നു കേണലിന്റെ പ്രതികരണം.
നിത്യവൃത്തിക്കുവേണ്ടി സ്വയം മല്ലിടുമ്പോള്‍ തന്നെ അവര്‍ ഭര്‍ത്താവിനേയും നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സമീപത്തുള്ള തയ്യല്ക്കടക്കാരന് പഴയ ക്ളോക്ക് വില്‍ക്കാനായി അവര്‍ കേണലിനെ പറഞ്ഞയയ്ക്കുന്നു. എന്നാല്‍ അന്തര്‍മുഖനും ദുരഭിമാനിയുമായ കേണല്‍ തന്റെ ദുരവസ്ഥ വെളിപ്പെടുമെന്നു ഭയന്ന് അവിടെ കൂടിയിരുന്നവരോട് ക്ളോക്ക് നന്നാക്കാന്‍ കൊണ്ടുപോവുകയാണെന്നു കള്ളം പറയുന്നു. അഗസ്റ്റിന്റെ കൂട്ടുകാരിലൊരാള്‍ ക്ളോക്ക് പരിശോധിച്ച് അതിനു കേടൊന്നുമില്ലെന്നു പറഞ്ഞ് കേണലിനെ തിരിച്ചയയ്ക്കുന്നു.
മറ്റൊരു സന്ദര്‍ഭത്തില്‍ ഭാര്യയുടെ നിര്‍ബ്ബന്ധപ്രകാരം കോഴിയെ അഗസ്റ്റിന്റെ കൂട്ടുകാര്‍ക്കു വില്‍ക്കാനായി കേണല്‍ പുറപ്പെടുന്നു. തനിക്ക് ഈ വയസ്സുകാലത്ത് കോഴിയെ നോക്കാനൊന്നും വയ്യ എന്നു പറഞ്ഞായിരുന്നു കേണലിന്റെ ശ്രമം. 'അതു പറ്റില്ല, കേണല്‍ തന്നെയായിരിക്കണം കോഴിയെ കളത്തിലിറക്കേണ്ടത് എന്നായി അവര്‍. കോഴി അതുവരെ ജീവിച്ചിരിക്കുമോ എന്ന് കേണല്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ കൂട്ടുകാരിലൊരാള്‍ക്ക് കാര്യം പിടികിട്ടുകയും കോഴിയുടെ തീറ്റയുടെ കാര്യം അവരേറ്റു എന്ന് കേണലിനെ സമാധാനിപ്പിച്ചയയ്ക്കുന്നു. തുടര്‍ന്ന് അവര്‍ കോഴിക്കായി നല്കുന്ന ധാന്യത്തില്‍ നിന്നും പങ്കുപറ്റിക്കൊണ്ടാണ് കേണലും ഭാര്യയും വിശപ്പടക്കുന്നത്.
'പയ്യന്മാര് വളരെയേറെ ധാന്യം കൊണ്ടുവന്നിരുന്നതിനാല്‍ അവന് അത് നമുക്കു കൂടി പങ്കുവെക്കാമെന്ന് തീരുമാനിച്ചു. ഇതാണ് ജീവിതം.'
'അതു ശരിയാണ്,' കേണല്‍ നെടുവീര്‍പ്പിട്ടു. 'കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും നല്ല വസ്തു ജീവിതമാണ്.'
അന്തമില്ലാതെ നീളുന്ന പെന്‍ഷനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാര്യത്തിലും നടപടിയെടുക്കാന്‍ മുന്‍കൈയെടുക്കുന്നതും ഭാര്യയാണ്. നിഷ്ക്രിയനായ വക്കീലിനെ മാറ്റി പുതിയ വക്കീലിനെ കേസേല്‍പ്പിക്കണമെന്നും പെന്ഷന് കിട്ടുമ്പോള്‍ അതില്‍ നിന്നും വക്കീല്‍ ഫീസ് ഈടാക്കാന്‍ വ്യ്വസ്ഥ ചെയ്യണമെന്നും നിര്‍ബ്ബന്ധിക്കുന്നത് അവരാണ്. അതുപ്രകാരം കേണല്‍ വക്കീലിനെ കണ്ട് കേസൊഴിവാക്കുന്നു. വക്കീലിന്റെ വാക്കുകള്‍ കേണല്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പെന്‍ഷന്റെ യഥാര്‍ത്ഥസ്ഥിതിയും നാട്ടിലെ ഭരണസാഹചര്യങ്ങളും വെളിവാക്കുന്നു.
അഗസ്റ്റിന്റെ കൂട്ടുകാരനൊപ്പം വെറുതെ ചൂതാട്ടകേന്ദ്രത്തില്‍ പോയ കേണല്‍ പെട്ടെന്നുണ്ടായ പോലീസ് റെയ്ഡില്‍ പിടിക്കപ്പെടുന്നു. മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടു. തന്റെ നേരെ ചൂണ്ടിയ തോക്കിനു മുമ്പില്‍ കേണല്‍ നിര്‍ന്നിമേഷനായി നിന്നു. തന്റെ മകനെ വെടിവെച്ചു കൊന്ന ആള് തന്നെയാണ് ഇത് എന്ന് കേണല്‍ തിരിച്ചറിയുന്നു. മാത്രമല്ല, തന്റെ പോക്കറ്റില്‍ നിരോധിക്കപ്പെട്ട ലഘുലേയുണ്ടെന്ന് അദ്ദേഹം ഞെട്ടലോടെ ഓര്‍ക്കുന്നു. താന്‍ ദഹിക്കപ്പെടുന്നപോലെ തോന്നിയ ഏതാനും നിമിഷങ്ങള്‍ക്കു ശേഷം 'ക്ഷമിക്കുക' എന്നു പറഞ്ഞ് തോക്ക് മെല്ലെ തന്നില്‍ നിന്നും അകറ്റി.
'കേണല്‍ പൊയ്ക്കോളൂ' അയാള്‍ കേണലിനെ വെറുതെ വിട്ടു.
ഒരു തവണ തപാലിനു പോകും വഴി കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷയ്ക്കായി സബാസിന്റെ വീട്ടില്‍ കയറുന്നു. കോഴിയെപ്പറ്റിയുള്ള സംഭാഷണത്തിനിടയില്‍ അതിനെ വിറ്റ് തൊള്ളായിരം പെസൊ സമ്പാദിക്കാനും തലവേദന ഒഴിവാക്കാനും അയാള്‍ കേണലിനെ ഉപദേശിക്കുന്നു. കോഴിയുടെ വില കേട്ട് കേണല്‍ അന്തിച്ചുനിന്നു. കോഴിക്ക് ഇത്രയും വിലയുണ്ടാവുമെന്ന് കേണല്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല.
പിന്നീട് കോഴിയെ വില്‍ക്കാനുറപ്പിച്ച് സബാസിനെ സമീപിക്കുമ്പോള്‍ കോഴി വേറെ സുഹൃത്തിനു വേണ്ടിയാണെന്നും നാനൂറു പെസൊ തരാമെന്നും മാറ്റിപ്പറയുന്നു. കേണല്‍ സമ്മതിക്കുകയും അറുപത് പെസൊ മുന്‍കൂര്‍ വാങ്ങുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഒരു പരിശീലനക്കളത്തില്‍ കോഴിയുടെ നില കണ്ട് മനസ്സലിഞ്ഞ കേണല്‍ ഒരു കാരണവശാലും കോഴിയെ വില്‍ക്കുന്നില്ലെന്ന് ഉറപ്പിക്കുന്നു. അടുത്ത പോര് വരെ എങ്ങനെയെങ്കിലും ജീവിതം തള്ളിനീക്കണമെന്ന് നിശ്ചയിക്കുന്നു. ക്ഷമ നശിച്ച ഭാര്യ പൊട്ടിത്തെറിക്കുന്നു. അതുവരെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് 'തീട്ടം' എന്ന മറുപടിയോടെ നോവല്‍ അവസാനിക്കുന്നു.
മാര്‍ക്കേസിന്റെ മറ്റു കൃതികളിലെന്നപോലെ ഇതില്‍ പ്രണയമോ മാജിക്കോ ഇല്ല, പച്ചയായ ജീവിതം മാത്രം. ഇതിലെ കേന്ദ്ര കഥാപാത്രമായ കേണല്‍ സംഘര്‍ഷങ്ങളുടെ ചക്രവ്യൂഹത്തിന്റെ മദ്ധ്യത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഒരേ സമയം അദ്ദേഹം തന്റെ ഭൂതകാലവുമായും സഹധര്‍മ്മിണിയുടെ പ്രായോഗിക യുക്തിബോധവുമായും മിണ്ടാപ്രാണിയായ കോഴിയും അതുവഴി മരിച്ചുപോയ മകന്റെ ഓര്‍മ്മയുമായും, പട്ടാളനിയമവുമായും, തന്റെ പെന്ഷന് അനന്തമായി വൈകിക്കുന്ന ഭരണവ്യവസ്ഥയുമായും, അതിന്റെ പേരില്‍ തന്റെ സകലതും കവര്‍ന്നെടുക്കുന്ന വക്കീലുമായും. അഭിമാനത്തിന്റെ പേരില്‍ സൗമ്യമായെങ്കിലും തന്നെ സഹായിക്കുന്ന ഡോക്ടറുമായും, തന്നെപ്പോലെ ദരിദ്ര്യനായിട്ടും കാലം ആവശ്യപ്പെടുന്ന കാപട്യവും കുടിലതന്ത്രവും കൊണ്ട് സമ്പന്നനായ സുഹൃത്ത് സബാസുമായും സംഘര്‍ഷത്തിലാണ്. ഏകാകിയായും നിസ്സഹായനുമായ കേണല്‍ ഇവയെല്ലാം നേരിടുന്നത് നിശ്ശബ്ദവും നിസ്സംഗവുമായ നിശ്ചയദാര്‍ഢ്യവും തന്റെ പെന്ഷന് താമസിയാതെ വരും എന്ന ശുഭപ്രതീക്ഷയും കൊണ്ടു മാത്രമാണ്. പ്രത്യാശയ്ക്ക് യാതൊരു വകയുമില്ലാത്ത, തികച്ചും ഇരുളടഞ്ഞ തന്റെ ചുറ്റുപാടുകള്‍ക്കെതിരായി് ഏകനായ ഒരു വ്യക്തി നയിക്കുന്ന സന്ധിയില്ലാത്ത ചെറുത്തുനില്‍പ്പു തന്നെയാണ് ഈ കൃതിയെ മഹത്തരമാക്കുന്നത്.
Subscribe to:
Posts (Atom)