Search This Blog

Friday, August 5, 2022

August 6 - Hiroshima Day

August 6 - Hiroshima Day. Totally unwarranted crime against humanity almost at the end of 2nd World War. As if that was not enough, just after two days without any clear idea of the situation in the aftermath, another crime was perpetrated in Nagasaki. And the world just watched impotently... What a shame!

Wednesday, August 3, 2022

പുസ്തകപരിചയം - യവ്ജനി സംയാറ്റിന്റെ വി (We- Yavgeny Zamyatin)

റഷ്യൻ സാഹിത്യകാരൻ യവ്ജനി സംയാറ്റിന്റെ പ്രസിദ്ധമായ നോവലാണ് വി (We). കമ്മ്യൂണിസ്റ്റ് റഷ്യയിലെ അവസ്ഥയ്ക്കു നേരെയുള്ള ഒരു കണ്ണാടിപോലെ, സാങ്കേതികവിദ്യയും അതിലൂടെ മനുഷ്യനെ മൊത്തമായി കീഴടക്കിക്കൊണ്ട് ഭരിക്കുന്ന ഒരു നേതാവു മടങ്ങുന്ന ഒരു ഭരണസംവിധാനം നിലനില്ക്കുന്ന വിദൂരഭാവിയിലെ അവസ്ഥയെ കേന്ദ്രീകരിച്ചുള്ള ഈ നോവൽ റഷ്യയിൽ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഇംഗ്ലീഷ് പരിഭാഷയായി അമേരിക്കയിലാണ് പുറത്തിറങ്ങുന്നത്. 
പുറത്തു കടക്കാനാവാത്തവിധം ഒരു ഹരിത മതിലിനകത്ത് അടയ്ക്കപ്പെട്ട സമൂഹത്തിന്റെ സ്വകാര്യതയടക്കം സർവ്വവും ഒരു സ്വേച്ഛാധിപത്യശക്തി കയ്യാളുന്ന വ്യവസ്ഥയാണ് അവിടെ നിലനില്ക്കുന്നത്. 
അവിടെ ഓരോ വ്യക്തിക്കും പേരിനു പകരം ഒരു സംഖ്യയാണ് നല്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, കഥാനായകന്റെ പേർ D-503 എന്നാണ്.
ഗോളാന്തരജൈത്രയാത്രയ്ക്കു വേണ്ടിയുള്ള ഇന്റഗ്രൽ എന്ന പേരിലുള്ള ഒരു ബഹിരാകാശവാഹനം നിർമ്മിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നോവൽ പുരോഗമിക്കുന്നത്. അതിന്റെ നിർമ്മാണച്ചുമതലയുള്ള വ്യക്തി D-503ന്റെ രേഖകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്.
D 503 യെ കേന്ദ്രീകരിച്ച് ഒരു ത്രികോണ പ്രേമവും രണ്ടാമത്തെ കാമുകി ഉൾപ്പെടുന്ന മെഫി എന്ന സംഘം നയിക്കുന്ന നിലവിലുള്ള വ്യവസ്ഥയെ തകർക്കാനുള്ള ശ്രമവുമെല്ലാം അരങ്ങേറുന്നു. സ്വേച്ഛാധിപത്യ വ്യവസ്ഥ തകരുന്നതിന്റെ സൂചനയോടെയാണ് നോവലവസാനിക്കുന്നത്.
നിർഭാഗ്യകരമെന്നു പറയട്ടെ, അടുത്ത കാലത്ത് വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മടുപ്പിക്കുന്ന ഒരു നോവലായാണ് ഇത് അനുഭവപ്പെട്ടത്. ആഖ്യാനത്തിലെ അവ്യക്തത, ദുർഗ്രാഹ്യത, ബുദ്ധിജീവി വിവരണങ്ങൾ എന്നിങ്ങനെ വായന വളരെ ദുഷ്ക്കരമാവുന്നു. മറ്റു സ്രോതസ്സുകളിലൂടെ നോവലിനെപ്പറ്റി മനസ്സിലാക്കിയതിനുശേഷം വായിക്കുകയാണെങ്കിൽ ഒരു പക്ഷേ, നോവൽ ആസ്വദിക്കാൻ കഴിയുമായിരിക്കും.


Sunday, July 31, 2022

ഭഗത് സിങ്ങിന്റെ അബദ്ധം

1929 ഏപ്രിൽ 8ന് സെൻട്രൽ അസംബ്ലിയിൽ ജനവിരുദ്ധ നിയമങ്ങൾ പാസ്സാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് മുൻകൂട്ടി ആസുത്രണം ചെയ്തതുപ്രകാരം ഭഗത് സിങ്ങും ബടകേശ്വർ ദത്തും സന്ദർശക ഗാലറിയിൽനിന്ന് ഔദ്യാഗിക അംഗങ്ങളുടെ ഭാഗത്തേക്ക് രണ്ടു ചെറു ബോംബുകൾ എറിഞ്ഞത്. വളരെ ശക്തി കുറഞ്ഞ ബോംബുകൾ മാരകമായ ആഘാതമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. തുടർന്നുളള ബഹളത്തിൽ പിടി കൊടുക്കാതെ രക്ഷപ്പെടാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ മുദ്രാവാക്യം വിളിച്ചുകൊണ്ട് രണ്ടു പേരും പോലീസിനു പിടി കൊടുക്കുകയാണ് ചെയ്തത്. അതു ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ അനന്യമായ ഒരു ദുരന്തമായി ഭവിച്ചു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ രണ്ടു സ്വയംകൃതാനർത്ഥങ്ങളാണ് ഇവിടെ സംഭവിച്ചത്.
ബോംബെറിയാനുറച്ച് നിയമ നിർമ്മാണ സഭയിലെ സന്ദർശക ഗാലറിയിൽ കയറിക്കൂടിയ ഇവർ കാര്യമായ അപായമൊന്നുമുണ്ടാക്കാത്ത ചെറു ബോബ് ഉപയോഗിച്ചത് വിചിത്രമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗ് പോലെ നിഷ്കരുണമായ എത്രയോ കുടിലമായ കൊലകളും കൊള്ളകളും ചെയ്തുകൂട്ടിയ ബ്രിട്ടീഷ് കാപാലികർക്ക് നല്ലൊരു മറുപടി കൊടുക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ഇതിലൂടെ കളഞ്ഞു കളിച്ചത്.
മുമ്പ് 1928 ഒക്ടോബർ 3ന് ലാലാ ലജ്പത് റായിയെ മർദ്ദിച്ചുകൊന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥൻ ജെ എ സ്കോട്ടിനെ വെടിവെച്ചു കൊല്ലാനുള്ള ശ്രമത്തിൽ അസ്സിസ്ററൻറ്റായ ജോൺ സാണ്ടേഴ്സിനെ (സ്കോട്ട് അന്ന് അവധിയായതിനാൽ രക്ഷപ്പെട്ടു) വധിച്ച് പിടികൊടുക്കാതെ സമർത്ഥമായി രക്ഷപ്പെട്ടിരുന്നു ഭഗത് സിങ്. 
എന്നാൽ, ഇവിടെ തികച്ചും ആത്മഹത്യാപരമായി, ഗുരുരമായ ഒരു ഭീകരപ്രവർത്തനം നടത്തിയിട്ടും, രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും ആദർശത്തിന്റെ പേരിൽ പിടികൊടുക്കാൻ തീരുമാനിച്ചത് സാമാന്യയുക്തിയനുസരിച്ച് അസംബന്ധമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗിലും മറ്റും നടന്ന സംഭവത്തിലൂടെ വെളിപ്പെട്ട സായിപ്പിന്റെ നിഷ്ഠൂരമായ തനിനിറം ശരിക്കും മനസ്സിലാക്കിയിരുന്ന ഒരു പോരാളിയായിരുന്നു ഭഗത് സിങ് എന്നോർക്കണം. 
ഇതോടെ സാണ്ടേഴ്സിനെ കൊന്നതിലെ പങ്കും വെളിപ്പെട്ടു. ചുരുക്കത്തിൽ, രണ്ടു പേരേയും വധശിക്ഷക്കു വിധിക്കുകയും 1931 മാർച്ച് 23ന് പ്രതിഷേധവുമായി ഇരമ്പിയെത്തിയ വൻ ജനാവലിയെ നുണ പറഞ്ഞു വഞ്ചിച്ചുകൊണ്ട് രഹസ്യമായി  ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. 
വധിക്കപ്പെടുമ്പോൾ വെറും 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഒരുപാട് ജീവിതം ഭാക്കിയുണ്ടായിരുന്ന ഭഗത് സിങ്ങിന്റെ വിയോഗം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി മാറി.
1/8/22