ഇതു പണ്ട് ടൈപ്റൈറ്ററിനുവേണ്ടി ഭാഷയെ വികലമാക്കിയവർ ചെയ്തു പണിയാണെന്നാണ് അറിവ്. അന്നവർ പറഞ്ഞത് എഴുത്തിൽ ഇരട്ടിപ്പ് വേണ്ടെങ്കിലും ഉച്ചരിക്കുമ്പോൾ ഇരട്ടിപ്പു വേണമെന്നായിരുന്നു എന്ന് വായിച്ചതോർക്കുന്നു. എന്തൊരു വിചിത്രമായ നിയമം! സ്വാഭാവികമായും ഇരട്ടിപ്പു വേണ്ടേ വേണ്ട എന്ന് സാധാരണക്കാർ കരുതും. അങ്ങനെയാണല്ലോ നാം ഏറ്റവും വിശ്വാസമർപ്പിക്കുന്ന അച്ചടിയിൽ കാണുന്നത്. അന്നു തുടങ്ങിയതാണ് ഈ ഭാഷാ പ്രശ്നം. ഇനി മറ്റൊരു പരിഷ്കരണത്തിലൂടെ മാത്രമേ ഇതു ശരിയാക്കാൻ കഴിയൂ.
No comments:
Post a Comment