Search This Blog

Wednesday, March 23, 2022

പ്രൊഫ. പ്രഭാകരമേനോൻ


ദശാബ്ദങ്ങൾക്കു ശേഷം, അവധിയിൽ നാട്ടിൽ വരുമ്പോൾ തൃശ്ശൂർ ടൗണിൽവെച്ച് പലപ്പോഴും യാദൃച്ഛികമായി കണ്ടുമുട്ടാറുണ്ടായിരുന്നു. റോഡിൽ വെച്ചാണെങ്കിൽ, നിന്നനിൽപ്പിൽ കുറെ നേരം വർത്തമാനം പറയുക പതിവായിരുന്നു. അടുത്ത തവണ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി എന്റെ ഒരു പുസ്തകം ഗുരുദക്ഷിണയായി കൊടുക്കണം എന്നു വിചാരിച്ചിരുന്നു. പക്ഷേ, പിന്നീടൊരിക്കലും കണ്ടില്ല. കുറേക്കാലമായി അദ്ദേഹത്തെ കാണാറില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മരണവാർത്ത കണ്ടത്. സംസ്കാരത്തിനു പോയി. എന്നാൽ, 5 മിനിട്ടു വൈകി. അപ്പോഴേയ്ക്കും ശവദാഹം തുടങ്ങിയിരുന്നു. എന്നെപ്പോലെ അല്പം വൈകി പണ്ട് ലൈബ്രറിയിലുണ്ടായിരുന്ന പി കെ കെ രാജയും എത്തി. എന്റെ കാറിൽ അദ്ദേഹത്തേയും കൂട്ടി തിരിച്ചുപോന്നു.

No comments: