Search This Blog

Wednesday, December 26, 2018

The Da Vinci Code-Dan Brown

A typical crime thriller with a lot of twists and turn which makes it very difficult to summarize the plot in a few sentences. The interesting part and the central theme of it is the well researched information about the origin and expansion of Christianity to its present form, the conflict between Rome which took over Christianity and transformed it to suit its own political interests and different secret groups such as Knights Templar, Free Masons, Opus Dey who tries to bring out the true story of Christ and his relationship with Maria of Magdalene who is said to be his wife all the details of which are kept in hidden documents. The secret is carried from generation to generation by Opus Dey to be revealed in most suitable time called the end days.  The Roman Church tries to find out the documents or and destroy them or their custodians so that the truth is never revealed which they fear will shatter the myths they built up in the name of faith of Christianity and thus their own very existence. The story start with the murder of last of 4 grand masters who hold the secret to access the location of the document. The novel develops around the investigation into the secret and heroic endeavour to get hold of the documents by his grand daughter Sophie and an American scholar Robert Langdon. 

Saturday, December 1, 2018

Zorba the Greek by Nikos Kazantzakis

After reading The Last Temptation of Christ, Zorba the Greek was a disappointment. In spite of the splendid description and expressive language, the whole structure of the novel seems to be weak and lacking in proportion, more than half of it being nothing but the description of the doting relation between the narrator and the highly blown up main character Alexis Zorba. All other characters including the narrator turn out to be nondescript and diminutive in comparison with Zorba. Only images that come to mind among the hoist of numerous characters are that of the widow and Dame Hortense. The narrator's contemplation about Budha and writing a book on him do not really add anything substantial to the plot of the novel.
The accidental meeting between narrator and the protagonist in a cafe in a Greek island and their journey to another island Crete in order to set up a lignite mine and their fateful involvement with the affairs of the village centering around a widow and an old cabaret dancer whose hut they rent and stay, the escpades of Zorba, their attempt to by the woodland belonging to a monastery and the failed attempt to transport wood by setting up an overhead rail system, murder of the widow owing to her refusal to marry the rich man's son leading to his suicide, death of the old landlady and parting ways between Basil the narrator and Alexi Zorba and his marriage and settling in Romania and death due to old age form the plot of the novel.
1/12/2018  

Friday, November 9, 2018

പഴയ സിനിമകളിലൂടെ



പഴയ സിനിമകളിലൂടെ:

മലയാറ്റൂരിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ‘യക്ഷി‘യും(1968) എ ടി കോവൂരിന്റെ അനുഭവകഥയെ ആസ്പദമാക്കി നിർമ്മിച്ച പുനർജന്മവും(1972) ഒരേ മന:ശാസ്ത്രപ്രശ്നത്തെ കേന്ദ്രമാക്കി ആവിഷ്കരിച്ച സിനിമകളാണ്. സമാനതകൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല. രണ്ടിന്റേയും നിർമ്മാതാക്കൾ മഞ്ഞിലാസ്, സംവിധാനം കെ എസ് സേതുമാധവൻ, ക്യാമറ മെല്ലി ഇറാനി, തിരക്കഥ തോപ്പിൽ ഭാസി.

രണ്ടും അക്കാലത്തെ മലയാള സിനിമയുടെ പൊതുവെയുള്ള ചട്ടക്കൂടിൽനിന്നും മാറിനിൽക്കുന്നു.

കഥയിൽനിന്നും വഴുതിപ്പോകാത്ത തിരക്കഥ, ലളിതവും ഋജുവുമായ സംവിധാനശൈലി, മിക്കവാറും കുറഞ്ഞ വെളിച്ചത്തിലുള്ള ഭാവാത്മകമായ ഛായാഗ്രഹണം, സത്യൻ, ശാരദ(യക്ഷി) നസീർ, ജയഭാരതി(പുനർജന്മം) എന്നിവരുടെ പക്വമായ അഭിനയം, വയലാർ ദേവരാജൻ കൂട്ടുകെട്ടിന്റെ അനുഭൂതിസാന്ദ്രമായ ഗാനങ്ങൾ എന്നിവയെല്ലാംകൊണ്ട് ഇന്നും ഈ പടങ്ങൾ സാന്ദ്രമായ ഒരു ദൃശ്യാനുഭവം പകർന്നു നൽകുന്നു. തീർച്ചയായും, അക്കാലത്ത് ഇവയ്ക്ക് അവാർഡുകൾ കിട്ടേണ്ടതായിരുന്നു. കിട്ടിയിട്ടുണ്ടോ എന്നറിയില്ല. (ഒന്നും കിട്ടിയിട്ടില്ല)

7/11/2018

തോപ്പിൽ ഭാസി തിരക്കഥയും കെ എസ് സേതുമാധവൻ സംവിധാനവും ബാലു മഹേന്ദ്ര ഛായാഗ്രഹണവും നിർവ്വഹിച്ച മഞ്ഞിലാസിന്റെ മറ്റൊരു ചിത്രമാണ് ചട്ടക്കാരി (1974)
ഒരു ആംഗ്ലോ ഇന്ത്യൻ യുവതിയും അയൽ‌വാസിയായ ഹിന്ദു യുവാവും തമ്മിലുള്ള പ്രണയകഥയാണ് ഇതിവൃത്തം.
യക്ഷി, പുനർജന്മം എന്നീ മുൻ സംരംഭങ്ങൾക്ക് ഒരു അവാർഡുപോലും ലഭിക്കാത്തതുപോലെ വിചിത്രമാണ് ഇതിനു നിരവധി അവാർഡുകൾ കിട്ടിയത്.
തിരക്കഥയും സംവിധാനവും ഛായാഗ്രഹണവുമൊന്നും അന്നത്തെ നിലവാരം വെച്ചുപോലും ശരാശരിയിൽനിന്നുയരുന്നില്ല. പ്രണയകഥയുടെ പശ്ചാത്തലത്തിന്റെ പുതുമയായിരിക്കാം ഒരു പക്ഷെ, ഇതിന്റെ വിജയത്തിന്റെ രഹസ്യം. അടൂർ ഭാസി അവതരിപ്പിക്കുന്ന തീവണ്ടി എഞ്ചിൻ ഡ്രൈവർ, സോമൻ അവതരിപ്പിക്കുന്ന കാമുകൻ,ആംഗ്ലോ ഇന്ത്യൻ കുടുംബം എന്നിവയെല്ലാം ഒരുപാട് സാദ്ധ്യതകൾ (ദൈവത്തിന്റെ വികൃതികൾ ഇവിടെ ഓർത്തുപോകും) നൽകുന്ന ഘടകങ്ങളാണ്. എന്നാൽ, അതു ശരിക്കും പ്രയോജനപ്പെടുത്താൻ സിനിമക്ക് കഴിഞ്ഞില്ല. അടൂർ ഭാസിയും ലക്ഷ്മിയും സ്തുത്യർഹമായ അഭിനയം കാഴ്ചവെക്കുമ്പോൾ നായകനായ ശശിയെ അവതരിപ്പിച്ച മോഹൻ ശർമ്മക്ക് കാര്യമായൊന്നും ചെയ്യാനില്ല. ഏറ്റവും ശ്രദ്ധേയവും വ്യത്യസ്തവുമായ കഥാപാത്രം വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന സോമൻ അവതരിപ്പിക്കുന്ന റിച്ചാർഡാണ്. സിനിമ നല്ലൊരു സന്ദേശം നൽകുന്നു എങ്കിലും അത് സിനിമക്കൊടുവിൽ ഒരു പ്രഖ്യാപനമാക്കേണ്ടി വന്നത് തിരക്കത്തയുടെ ദൌർബ്ബല്യമാണെന്നു തോന്നുന്നു.
10/11/2018

Friday, August 17, 2018

വിമാത്താവളത്തിൽ കടൽഭിത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുഴയിൽ നിന്നു വെള്ളം കയറുന്ന ഭാഗത്ത് കടൽഭിത്തിക്കു സമാനമായ ഭിത്തി കെട്ടുകയും മറ്റു ഭാഗത്തു നിന്നു വരുന്ന വെള്ളം (പറ്റുമെങ്കിൽ ആറ്റിലേക്കു തന്നെ ) പമ്പു ചെയ്യുകയും ചെയ്താൽ ഇതുപോലെ പ്രവർത്തനം നിർത്തേണ്ടി വരുമോ?

Saturday, June 2, 2018

പ്രാചീന ഭാരതീയചിന്തകളും ആധുനിക ശാസ്ത്രവും

ഹിന്ദുത്വ ദേശീയതയെ ഉയർത്തിക്കാട്ടി രാഷ്ട്രീയപരമായി മുതലെടുക്കുന്നതിനായി പ്രാചീന ഭാരതീയചിന്തകളെ 21ആം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി അടിക്കടി വലിയ വലിയ അവകാശവാദങ്ങളുന്നയിക്കുകയും നിരർത്ഥകമായ ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന ഒരു വിചിത്ര സന്ദർഭമാണ് ഇത്. എന്നാൽ, ഈ വിഷയത്തെപ്പറ്റി യാതൊരു പഠനവും നടത്താതെ, അതിനു യാതൊരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയക്കാർ വെറും അനുമാനങ്ങൾ തട്ടിവിടുന്നതാണ് പൊതുവെ കണ്ടു വരുന്നത്. ഇതുവഴി ഇവർ സ്വയം പരിഹാസ്യരാവുകയും മഹത്തായ ഒരു ചിന്താപൈതൃകത്തെ അവഹേളിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഇവർ മനസ്സിലാക്കുന്നതുമില്ല എന്നതാണ് ഏറെ വിചിത്രമായിരിക്കുന്നത്.
പ്രാചീന ഭാരതീയചിന്തകളും 21ആം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രവും തമ്മിൽ താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. ഓരോ കാലത്തും അതിന്റേതായ രീതികൾ എന്നു മാത്രം മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇവിടെ ഭാരതീയദർശനങ്ങളെ ഒട്ടും കുറച്ചു കാണേണ്ടതില്ല. അതു ശരിയായി പഠിക്കുക എന്നതാണ് അതിനെ ആദരിക്കുന്നുവെന്ന് ഊറ്റംകൊള്ളുന്നവർ ആദ്യം ചെയ്യേണ്ടത്. അതിനുശേഷമാണ് അത് ആധുനികരീതികളുപയോഗിച്ച് വികസിപ്പിക്കാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടത്.
ആത്മനിഷ്ഠമായ ചിന്ത, ഉൾക്കാഴ്ച, ഉൾവിളി, തർക്കം, യുക്തി എന്നിവയിലൂടെയാണ് ഭാരതീയ ദർശനങ്ങൾ വികസിക്കുന്നത്. വാസ്തവത്തിൽ, ആധുനിക ശാസ്ത്രത്തിന്റെ മുള പൊട്ടുന്നതും അങ്ങനെത്തന്നെയാണ്. ഭൌതികമായ പരീക്ഷണനിരീക്ഷണങ്ങൾക്കുള്ള സാദ്ധ്യത അക്കാലത്ത് താരതമ്യേന വിരളമായിരുന്നു എന്നു പറയാം. ചിന്താതലത്തിലെങ്കിലും അതിനൊരു തുടർച്ച എപ്പോഴോ നമുക്കു നഷ്ടപ്പെട്ടു. അതിന്റെ പ്രധാന കാരണം ഇതെല്ലാം വാചികമായോ ലിഖിതമായോ രേഖപ്പെടുത്തി വെച്ചിരുന്ന സംസ്കൃതഭാഷ ഒരു സമൂഹം തങ്ങളുടേതു മാത്രമായി കൊട്ടിയടച്ചു വെച്ചു എന്നതാണ്.
ഭാഷ ഒരു ജൈവപ്രകൃതിയാണ്. അതിനു വളരാൻ കാറ്റും വെളിച്ചവും വൈവിദ്ധ്യമാർന്ന സൃഷ്ടികളായ ഭക്ഷണവും വേണം. കാറ്റും വെളിച്ചവുമില്ലാതെ അടച്ചു വെച്ചാൽ അതു ക്രമേണ നശിക്കും. അതുതന്നെയാണ് സംസ്കൃതത്തിനു സംഭവിച്ചത്. ഇന്നിപ്പോൾ നമ്മൾ ആ ഭാഷയിലൂടെ മനസ്സിലാക്കുന്നതുതന്നെയാണോ അതിന്റെ ആദിമപാഠം ഉദ്ദേശിച്ചത് എന്നുതന്നെ കൃത്യമായി പറയാനാവാത്ത സ്ഥിതിയാണ്. കൃത്യമായി മനസ്സിലാക്കപ്പെടുന്നു എന്ന ഉത്തമബോദ്ധ്യമുള്ള കാര്യങ്ങളിൽനിന്ന് ഏറ്റവും സാദ്ധ്യതയുള്ള തെരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റി (ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യം മുതലായവ ഉദാഹരണം) ഗഹനമായ ഗവേഷണം നടക്കേണ്ടിയിരിക്കുന്നു. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അതിനു പൊതു ഫണ്ട് ഉപയോഗിക്കുന്നത് ആക്ഷേപം വിളിച്ചു വരുത്തും. അതിനുള്ള ഇച്ഛാശക്തിയും സമർപ്പണബുദ്ധിയുമുള്ള സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടു വന്നാൽ മാത്രമേ അതു യാഥാർത്ഥ്യമാവൂ. അങ്ങനെ ശാസ്ത്രീയമായ പഠനഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വസ്തുതകളാണ് ആധുനികലോകത്തിനു മുന്നിൽ സമർപ്പിക്കേണ്ടത്. അങ്ങനെ മാത്രമേ നമുക്ക് ആ മഹത്തായ ചിന്താപൈതൃകത്തോട് നീതി പുലർത്താൻ കഴിയുകയുള്ളു

Wednesday, May 9, 2018

Can Rahul Gandhi be a good PM?

He might be a good PM only as a distant possibility just like Rajiv Gandhi who was nowhere in politics when he became PM by the compulsion of the situation. But if what we understand about his activities from the media is an indication, he is nowhere near it in my opinion. First thing, he should be able to clean up his party and set it in order by free and fair party elections and bringing up new generation of young leaders who has the will and dynamism and vision to lead India forward in the 21st century. The past 4 years were the ideal time for this type of learning from the past and introspection and drawing up a serious action plan for the future. He or anybody in Congress has done anything in this direction? Instead, what he is doing is to catch an occasional attention of the media by some weak, amateur jab at Modi.
Unfortunately, there is no clear way to test the real worth of a leader other than the street rhetoric and false promises just at the time of an election of some sort. Actually, regarding this, I think we have to adapt the western system of a series of leader to leader debates, shadow cabinet and thus allow the people to have an idea about the vision and action plan of any party and decide accordingly their choice of leadership and monitor continuously the performance of their choice. The leadership show should shift from the streets to the debating table and to the true execution of the plans. Then only any country can blossom into a real vibrant, no nonsense democracy.

Tuesday, April 24, 2018

Hinduism and the concept of God and worship



https://www.facebook.com/rajesh.limaye/videos/1349342631833876/

Well explained, but just to add the point that worshiping God in a physical form is just an initial, basic step. The ultimate aim is to be one with the supreme being.
The beauty of the concept is that it encompasses all religious beliefs forming an umbrella transcending all religious divisions in addition to the entire material universe. And it seems this is much more akin to the reality of the real working of the universe.
Though it is considered part of Hindu religious belief, in reality, it is basically Indian ancient philosophical vision formed much earlier than the idea of an organized religion, the only difference being the community labelled as Hindu accepts these ideas and practices it though in a very limited way keeping in mind the ultimate vision of being one with the supreme being while other religious refuse to accept or recognize this sticking to the fixed and finite idea of a single God in the form of a human father figure.

ഹിന്ദുക്കളുടേത് എന്നു പറയുന്നത് പ്രാചീന ഭാരതീയ ചിന്തയും ഭാവനയും സങ്കല്പങ്ങളുമൊക്കെയാണ്. വേദോപനിഷത്തുക്കൾ പറയുന്നത് കേവലമനുഷ്യനെപ്പറ്റിയാണ്. അത് ലോകത്തിലാർക്കും വായിച്ചു പഠിച്ച് ഉൾക്കൊള്ളാവുന്നതാണ്. സാമ്പ്രദായിക ക്ഷേത്രാരാധന ആദ്യപടി മാത്രമാണ്. അവിടെനിന്ന് പടിപടിയായുയർന്ന് അരൂപിയായി അണു മുതൽ നക്ഷത്രങ്ങൾ വരെ സകലചരാചരങ്ങളിലൂടെ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പരമമായ ചൈതന്യവുമായി താദാത്മം പ്രാപിക്കുക എന്നതാണ് പരമമായ ലക്ഷ്യം. എന്നാൽ, നാം ആദ്യപടിയിൽത്തന്നെ നിന്നുകൊണ്ട് അതാണ് മതം എന്നു തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.

Sunday, April 15, 2018

സുഡാനി ഫ്രം നൈജീരിയ



സുഡാനി ഫ്രം നൈജീരിയ

മലയാളസിനിമയുടെ പതിവു ചിട്ടവട്ടങ്ങളും പരിമിതികളും ഭേദിച്ച് ഒരു പുതിയ മാനം തേടുന്ന തികച്ചും വ്യത്യസ്തവും ധീരവുമായ സിനിമാസംരംഭം. കൃത്രിമത്വം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള തികച്ചും സ്വാഭാവികമായ ചിത്രീകരണം അഭിനന്ദനമർഹിക്കുന്നു. കണ്ടു പഴകിയ മുഖങ്ങളെല്ലാം ഒഴിവാക്കിയതും എടുത്തു പറയേണ്ട നേട്ടമാണ്.

തന്റെ പാസ്പോർട്ട് വ്യാജമാണെന്ന് നൈജീരിയക്കാരൻ തന്നെ പറയുന്നുണ്ട്. പൊലീസിന്റെ ശ്രദ്ധാകേന്ദ്രമായിട്ടും പിടിക്കപ്പെടാതെ അദ്ദേഹം യാത്രയാവുന്നു എന്നത് അല്പം അവിശ്വസനീയമായി തോന്നാം.

Saturday, March 10, 2018

കൊച്ചി മെട്രോ

മെട്രോകളുടെ ലാഭനഷ്ടം അന്നന്നത്തെ വിറ്റുവരവുകൊണ്ടു മാത്രം കണക്കാക്കാനാവില്ല. റോഡിലെ ഗതാഗതക്കുരുക്കുകൾ, അന്തരീക്ഷമലിനീകരണം, റോഡപകടങ്ങൾ, ശബ്ദശല്യം, യാത്രയിലെ സമയനഷ്ടം, ആരോഗ്യനഷ്ടം തുടങ്ങിയവയിലെല്ലാമുണ്ടാവുന്ന ഗുണപരമായ മാറ്റത്തിനു എത്ര വിലയിട്ടാലാണ് അധികമാവുക?

മെട്രോ തുടങ്ങിയതേയുള്ളു, അപ്പോഴേയ്ക്കും തല്ലിക്കെടുത്താൻ തുടങ്ങുകയാണെങ്കിൽ, സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ മാത്രമേ നാം പഠിക്കുകയുള്ളു എന്നാണതിന്റെ അർത്ഥം. മെട്രോ തൃപ്പുണിത്തുറ വരെയെങ്കിലും നീട്ടിയാലേ അതിന്റെ ശരിയായ ഗുണം ലഭിക്കുകയുള്ളു. പിന്നെ ആളുകളുടെ ശീലം അത്ര പെട്ടെന്ന് മാറുകയില്ല. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നിവ പോലെ, കൂടുതൽ ആളുകളെ അതുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. സർക്കാർ സംവിധാനമാവുമ്പോൾ അതിനെ വിമർശിക്കുന്നത് ഒരു ഫാഷനാണല്ലോ. ഒരു കിലോമീറ്റർ നടക്കാൻ മടിച്ച് 20 രൂപ കൊടുക്കാൻ നമുക്ക് ഒരു മടിയുമില്ല. എന്നാൽ, അതു മെട്രോയ്ക്ക് കൊടുക്കാൻ വലിയ ഒച്ചപ്പാടും ബഹളവും നമ്മളുണ്ടാക്കും. ‘നാടിന്റെ നന്മയ്ക്ക് മെട്രോ ഉപയോഗിക്കുക’ എന്നൊരു മുദ്രാവാക്യം തന്നെ ഉയർത്തേണ്ടതുണ്ട്.
എഴുതിത്തള്ളൂന്നതിനു മുമ്പ് അതിന്റെ ഗുണത്തെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കണം, അതുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. ഏതൊരു പുതിയ സംരംഭവവും ഉടൻ ലാഭത്തിലാവണം, ജനങ്ങൾ ഏറ്റെടുക്കണം എന്നു വാശി പിടിക്കാൻ കഴിയില്ല. വേണ്ട പരസ്യം നൽകണം, അല്പം സമയം നൽകണം...
എത്രയോ കാലാനുസൃതവും ആശാവഹവുമാണ് മെട്രോ എന്നു കരുതുന്നു. കാരണം അതിന്റെ ദൂരവ്യാപകമായ ഗുണഫലങ്ങൾ തന്നെ. ഏതു ചെറിയ സംരംഭമായാലും, അതിനു ദീർഘവീക്ഷണം വേണം, ക്ഷമ വേണം, ജനങ്ങളെ ആകർഷിക്കുന്ന വിധം ബോധപൂർവ്വം പരസ്യം നൽകണം. ഇതെല്ലാമായാലും അല്പം സമയം നൽകണം. കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും പല വിധ എതിർപ്പുകളുണ്ടായിരുന്നു. എല്ലാം അലിഞ്ഞില്ലാതായി. മെട്രോയുടെ പൂർണ്ണമായ ഫലപ്രാപ്തിയുണ്ടാവണമെങ്കിൽ തൃപ്പുണിത്തുറവരെ നീട്ടണം. അതോടുകൂടി ചിത്രം മാറുമെന്നുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം.

Monday, March 5, 2018

ദൈവസങ്കല്പം

മനുഷ്യരൂപത്തിലുള്ള, മനുഷ്യസ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യസൃഷ്ടിയായ ദൈവത്തെ വിടുക. മനുഷ്യയുക്തിക്ക് ഏറ്റവും അടുത്തുനിൽക്കുന്ന ദൈവസങ്കല്പം ഈ വിശ്വപ്രകൃതിയാണ്. അതിനെ അളക്കാൻ, അതിന്റെ ഏറ്റവും സൂക്ഷ്മമായ അണുപ്രായത്തിലുള്ള ഭാഗം മാത്രമായ മനുഷ്യന്റെ യുക്തി തീരെ പോര എന്നത് വളരെ ലളിതമായ യുക്തിയാണ്. ഇവിടെ കോടിക്കണക്കിന് ജീവജാലങ്ങൾ, സ്വഭാവികവും അല്ലാതെയുമായ കാരണങ്ങളാൽ നശിക്കുകയും മറ്റുള്ളവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. നക്ഷത്രങ്ങൾ വളർന്നു വലുതായി തമോഗർത്തങ്ങളായി മാറുന്നു, പരസ്പരം കൂട്ടിയിടിച്ചു തകരുന്നു, മറ്റൊന്നുണ്ടാവുന്നു. ലോകം കീഴടക്കാൻ പോന്ന മഹാസംസ്കാരങ്ങൾ നിസ്സാര കാരണങ്ങളാൽ തകർന്നടിയുന്നു. അതിബുദ്ധിമാനാണെന്നു സ്വയം അഭിമാനിക്കുന്ന മനുഷ്യൻ ഇപ്പോൾ ചെയ്തു കൂട്ടുന്നതെല്ലാം സ്വന്തം അസ്തിത്വത്തിനു വെല്ലുവിളിയുയർത്തുന്ന കാര്യങ്ങളാണ്. ഇവിടെ കൃസ്തുവും കൃഷ്ണനും പ്രവാചകന്മാരുമൊന്നും ഒന്നുമല്ല. എല്ലാം മായ എന്നപോലെ ഒരു തരം പ്രൊജക്‌ഷനാണെന്ന് ശാസ്ത്രം തന്നെ പറയാൻ തുടങ്ങിയിരിക്കുന്നു.

ഈ പ്രകൃതിയുടെ ഭാഗം തന്നെയാണ് മനുഷ്യനും. പ്രകൃതിയുടെ വളരെ പരിമിതമായ പരിധിക്കകത്തു മാത്രമേ മനുഷ്യനും അസ്തിത്വമുള്ളു. ലക്ഷക്കണക്കിനു മനുഷ്യർ യുദ്ധം മൂലവും ദാരിദ്ര്യം മൂലവും മഹാവ്യാധികൾ മൂലവും ചത്തൊടുങ്ങുന്നു. മനുഷ്യൻ നിസ്സഹായരായി നോക്കിനിൽക്കുന്നു. ലോകം മുഴുവൻ അടക്കി വാണവർ ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാതാവുന്നു... ഈ ഭൂമിയുടെ ഠ വട്ടത്തിലിരുന്ന് നോക്കുമ്പോൾ നമ്മളെന്തോ വലിയ സംഭവമാണെന്നു തോന്നുന്നു എന്നു മാത്രം. ഈ മഹാപ്രപഞ്ചത്തിൽ നമ്മളൊന്നുമല്ല. ഭൂമി ചെറുതായൊന്നു കുലുങ്ങിയാൽ തീരുന്നതേയുള്ളു ഇവിടെയുള്ള സകലതും.

പ്രപഞ്ചത്തിന്റെ ഉത്ഭവം,നില നില്പ്, അന്ത്യഗതി, മുന്നോട്ടുമാത്രം പോകുന്ന സമയം എന്ന പ്രതിഭാസം, മനുഷ്യൻ, മറ്റു ജീവജാലങ്ങൾ എന്നീ പ്രതിഭാസങ്ങൾ, ഭാവി എന്നിവയിലെല്ലാം ചൂഴ്ന്നു നില്ക്കുന്ന അനിശ്ചിതത്വവും ദുരൂഹതയും നിലനില്ക്കുന്നിടത്തോളം ഈ ദൈവമതസങ്കല്പങ്ങളുണ്ടാവും. ഇല്ല ഇല്ല എന്ന് എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്നാണ് എനിക്കു തോന്നുന്നത്.

Wednesday, February 21, 2018

ഹിന്ദുമതം എന്ന ഭാരതീയ ചിന്താപദ്ധതി



പൌരാണിക ഭാരതീയചിന്തകളിലൊന്നും ഹിന്ദുമതത്തെപ്പറ്റി പറയുന്നില്ല. കാരണം, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആധുനിക അർത്ഥത്തിലുള്ള മതസങ്കല്പം അന്നുണ്ടായിരുന്നില്ല. പിന്നീട്, മറ്റു മതങ്ങൾ ഉടലെടുത്തപ്പോൾ, ഈ ഭാരതീയ ചിന്താപദ്ധതിയേയും നിർവ്വചിക്കാനായി പുറമേനിന്നുള്ളവർ ഹിന്ദു എന്ന് വിളിച്ചതാണ് എന്നാണ് എനിക്കു തോന്നുന്നത്. ഈ നിർവ്വചനം മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്.

ഋഷികൾ എന്നു പറയുന്ന ഒരു വലിയ കൂട്ടം ബുദ്ധിജീവികൾ, അവരുടെ ആത്മനിഷ്ഠമായ ചിന്തയിലൂടേയും മനനത്തിലൂടേയും കുറെ ദർശനപരമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്നു. അതു വെറും മനുഷ്യന്റെ ലൌകിക ജീവിതത്തിലൊതുങ്ങുന്നില്ല എന്നതാണ് ഭാരതീയചിന്തയെ വ്യത്യസ്തമാക്കുന്നത്. അണു മുതൽ അണ്ഡകടാഹം വരെ അതു പരന്നുകിടക്കുന്നു. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളേയും അതു പരിഗണിക്കുന്നു. ഒന്നിലധികം വ്യക്തികൾ അവരവരുടേതായ രീതിയിലുള്ള ചിന്തകൾ മുന്നോട്ടുവെക്കുന്നതിനാൽ ഇവിടെ ഏകശിലാസംസ്കാരമില്ല. എല്ലാം അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാനുള്ള വിശാലമായ മനസ്ഥിതി പ്രാചീന ഭാരതീയർക്കുണ്ടായിരുന്നു എന്നതാണ് പൌരാണിക ഭാരതീയരുടെ മറ്റൊരു സവിശേഷത. അതുതന്നെയാണ് ഇന്നു ഹിന്ദുമതം എന്നു വിവക്ഷിക്കുന്നതിന്റെ ശക്തിയും ദൌർബ്ബല്യവും. അതുകൊണ്ടാണ് അതു അത്യന്തം പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് നൂറ്റാണ്ടുകൾക്കു ശേഷവും നിലനിൽക്കുന്നത്.

എല്ലാ മതത്തിലും പ്രായോഗികമായി ജാതിയും ബിംബാരാധനയും നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ കാലവ്യത്യാസം കാരണം അവയുടെ രൂപവും ഭാവവും മാറുന്നു എന്നു മാത്രം. കൃസ്തുമതത്തിൽ റോമൻ കത്തോലിക് മുതൽ പെന്തക്കോസ്തുവരെയുള്ള പല അവാന്തര വിഭാഗങ്ങൾക്കിടയിൽ ജാതിക്കു സമാനമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നു. ഇസ്ലാമിലും അതേപോലെ, സുന്നി, ഷിയാ തുടങ്ങി നിരവധി വിഭാഗങ്ങൾക്കിടയിലും ഇതുതന്നെയാണ് അവസ്ഥ. ഇതും മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു പരിമിതിയായിരിക്കാം.

കൃസ്തുമതത്തിൽ കുരിശ്, കൃസ്തു, ഉണ്ണിമേരി എന്നിങ്ങനെ, ചിത്രങ്ങളായും ശില്പങ്ങളായും ബിംബങ്ങൾ നിലനിൽക്കുന്നു. ഇസ്ലാമിൽ, ക അബയുടെ ചിത്രം പരക്കെ കാണാം. പ്രാർത്ഥനയിലും അതൊരു ബിംബമാണ്. ഒരു പ്രത്യേക വ്യക്തി ആരംഭിച്ചതിനാൽ അതിനുള്ള സാദ്ധ്യതകൾ വളരെ പരിമിതമാണെന്നുമാത്രം. എന്നാൽ, അതിന്റെ പേരിൽ മറ്റുള്ളവരോട് വലിയ ശത്രുതാമനോഭാവവും അവരെ ഉന്മീലനം ചെയ്യേണ്ടതാണെന്ന വളരെ അപകടകരമായ ചിന്തയും സ്വാഭാവികമായി ഉടലെടുക്കുന്നു. ഇത് പുരോഗമനമാണോ അതോ അധ:പതനമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.