ഭാഷ എന്നാൽ കീഴ്‌വഴക്കമാണ്. അതാണ് വാക്കുകളുടെ അർത്ഥവും ‘അനർത്ഥവും‘ നിർണ്ണയിക്കുന്നത്. അതേസമയം അത് അടഞ്ഞ മുറിയല്ല താനും. ആവിഷ്കാരത്തിന്റേയും ആശയവിനിമയ്ത്തിന്റേയും സർഗ്ഗാത്മകമായ ചില പ്രത്യേക സന്ദർഭങ്ങളിൽ വാക്കുകൾക്ക് കീഴ്‌വഴക്കത്തെ മറിച്ചിടുന്ന അർത്ഥം കൈവരാം. സാഹിത്യകാരന്മാരും പ്രാസംഗികന്മാരും മാത്രമല്ല, ചിലപ്പോൾ വെറും സാധാരണക്കാരും ചടുലമായ ചില നർമ്മോക്തികളിലൂടേയും മറ്റും ഭാഷയെ പുതിയ ഉയരങ്ങളിലേക്കു നയിക്കാറുണ്ട്. വായനക്കാർക്കോ പ്രേക്ഷകർക്കോ ആ ഉയരം ബോദ്ധ്യപ്പെടുമ്പോൾ ആ പ്രയോഗം ഭാഷയിൽ നിലനിൽക്കും. മറിച്ച്, പ്രത്യേക സാഹചര്യമില്ലാതെ മാറ്റത്തിനുവേണ്ടിയുള്ള മാറ്റത്തെ ഭാഷ സ്വീകരിച്ചുകൊള്ളണമെന്നില്ല. അത്തരത്തിലുള്ളവ നിലനിൽക്കുകയുമില്ല.
Search This Blog
Tuesday, December 12, 2017
Sunday, December 3, 2017
ഭക്തി എന്ന ഭ്രാന്ത്
ഭക്തി ഒരു ഭ്രാന്തായിരിക്കാം. എന്നാൽ, ജനത്തിന് ചില ഭ്രാന്തുകൾ അത്യാവശ്യമാണ് ഇല്ലെങ്കിൽ ജീവിതം ദുഷ്കരമായിരിക്കും . ഭക്തി അല്ലെങ്കിൽ മറ്റേതെങ്കിലും ഭ്രാന്തിലേക്ക് അവർ തിരിയും
Saturday, December 2, 2017
ഭഗവത്ഗീതയും ജാതിയും
N Ajithkumar Vayala
30 November at 23:58 ·
ജാതി നശീകരണം -1
ശ്രീമത് ഭഗവത് ഗീത ദഹിപ്പിക്കുക
ജാതി നശീകരണം ആഗ്രഹിക്കുന്ന മലയാളികൾ ആദ്യം ചെയ്യേണ്ടത് " ഗീതാ ദഹനം ആണ്"
മലയാളിയെ സ്വാധീനിച്ച ജാതി പുന: സ്ഥാപന ഗ്രന്ഥം ഭഗവദ്‌ഗീതയാകയാൽ , ഗീത നമ്മുടെ നിത്യജീവിതത്തിൽ നീന്ന് അടർത്തിമാറ്റുവാൻ നാം , ആദ്യം ചെയ്യേണ്ടത് , നമ്മുടെ ഭവനങ്ങളിൽ ഉള്ള ഗീതയെ ദഹിപ്പിക്കണം,.
"ഗീത - വർണ്ണാശ്രമ , വർണ്ണ പുന:സ്ഥാപന ദർശനമാണ്"
അത്രത്തോളംപോലും ബന്ധം എന്റെ അറിവിൽ, സാമ്പ്രദായിക ഹിന്ദുമതവും ഭഗവദ്ഗീതയും തമ്മിലില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ പുരാതനമായ വീട്ടിൽ പണ്ട് താളിയോല ഗ്രന്ഥങ്ങളടക്കം പല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഭഗവദ്ഗീത എന്നൊരു പുസ്തകം കണ്ടിട്ടില്ല. മുത്തശ്ശിമാരും അമ്മയും സ്ഥിരമായി, അദ്ധ്യാത്മരാമായണം, ഭാഗവതം എന്നിങ്ങനെ വായന പതിവുണ്ടായിരുന്നു. ഗീത എന്ന പുസ്തകം വായിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ല. അതുപോലെത്തന്നെയാണ് ചുറ്റുവട്ടത്തുള്ള മറ്റു പുരാതന കുടുംബങ്ങളിലും. സപ്താഹം മുതലായ പല മതപരമായ വായനകളിലും ഭഗവദ്ഗീത കണ്ടിട്ടില്ല. എന്റെ അറിവിൽ ചിന്മയാനന്ദനാണ് ഗീതാജ്ഞാനയജ്ഞം എന്ന പേരിൽ ഗീതയ്ക്ക് വലിയ പ്രചാരം നൽകിയത്. പിന്നെയുള്ളത് അക്കാദമിക തലത്തിലുള്ള പഠനങ്ങളും പ്രഭാഷണങ്ങളുമൊക്കെയായിരിക്കും. മറിച്ച്, സാധാരണ ജനങ്ങൾക്കിടയിൽ ഗീതയ്ക്കുള്ള സ്വാധീനം വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ ഗീത ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നു എന്നു പറയുന്നത് വസ്തുതാപരമാവാനിടയില്ല.
മറ്റു പല ആശയങ്ങളും മുന്നോട്ടു വെയ്ക്കുന്നതിനിടയിൽ ‘ചാതുർവർണ്ണ്യ്യം മയാ സൃഷ്ടം’ എന്നൊരു പ്രസ്താവനയുള്ളതിനെപ്പറ്റിയാണ് ഈ കോലാഹലമെല്ലാം. ഈ ചാതുർ വർണ്ണ്യം എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അതെന്തായാലും ആ വാക്കുകൊണ്ട് ഇന്നുദ്ദേശിക്കപ്പെടുന്ന അർത്ഥത്തിലുള്ള വിഭജനം ഇന്നു നിലവിലില്ല. പകരം നമ്മൾ തന്നെ സൃഷ്ടിച്ച നിരവധി ജാതികളാണ് നിലവിലുള്ളത്. അതിനു ഗീതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയമാണ്. അതിനാൽ, ഗീത നശിപ്പിച്ചതുകൊണ്ടുമാത്രം ഇന്നു നിലവിലുള്ള ജാതികൾ ഇല്ലാതാവില്ല. അതിനു സമൂഹം ഒന്നടങ്കം ഉണർന്നു പ്രവർത്തിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
Wednesday, November 22, 2017
ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’
വളരെക്കാലത്തെ കേട്ടുകേൾവിക്കുശേഷം ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ വായിച്ചു. ഇന്ത്യാചരിത്രത്തിന്റെ സവിശേഷ കാലഘട്ടം പശ്ചാത്തലമായി സ്വീകരിച്ച ഉറൂബിനു പക്ഷേ, സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ സാദ്ധ്യതകൾ വേണ്ടവണ്ണം പ്രയോജനപ്പെടുത്താൻ കഴിഞ്ഞുവോ എന്ന് സംശയം തോന്നുന്നു. ആദ്യഭാഗത്തെ മാപ്പിളലഹളയുടെ വിവരണം ഒരു മഹത്തായ നോവലിന്റെ വലിയ പ്രതീക്ഷകളുണത്തുന്നതായിരുന്നെങ്കിലും ക്രമേണ നോവൽ ഏതാനും വ്യക്തികളിലേക്കു ചുരുങ്ങി.
കോൺഗ്രസ്സ് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമരത്തിന്റെ കൂലംകുത്തിയൊഴുകുന്ന വൻ നദിയെപ്പറ്റി കാര്യമായ സൂചനകളൊന്നുമില്ലാതെ സമാന്തരമായി ഇരച്ചുപായുന്ന ചെറുനദിയായ ഇടതുപക്ഷമുന്നേറ്റത്തെയാണ് നോവലിസ്റ്റ് വിഷയമാക്കുന്നത്. എന്നാൽ, അതിതീവ്രമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പ്രസ്തുത പ്രസ്ഥാനത്തിന്റെ സാദ്ധ്യതകളും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. അതു സാധിക്കാമായിരുന്ന കരുത്തുറ്റ ഒരു കഥാപാത്രമായ കുഞ്ഞിരാമനെ പൊടുന്നനെ പട്ടാളത്തിലേക്കും മരണത്തിലേക്കും അയയ്ക്കുന്നു.
മുഖ്യകഥാപാത്രമെന്നു പറയാവുന്ന വിശ്വത്തിന്റെ ജീവിതത്തിലെ നിർണ്ണായക കാലഘട്ടമായ ജയിൽവാസത്തെക്കുറിച്ച് നേരിട്ട് ഒന്നും പറയുന്നില്ല.
സുലൈമാനും വിശ്വവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സുലൈമാൻ ഒന്നിലധികം തവണ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശ്വത്തിന്റെ മുന്നിൽ അത് ഒരിക്കലും വെളിപ്പെടുന്നില്ല. അതു നോവലിന്റെ ഗതിയിൽ വലിയ പോരായ്മയായി തോന്നുന്നു.
ഭാഷയുടെ കാര്യത്തിൽ, കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തിനുള്ളിൽ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ലെന്നു തോന്നുന്നു. അതിനാൽ, ‘സുന്ദരികളും സുന്ദരന്മാരും’ ഒരു ആധുനിക കൃതിയായിത്തന്നെ കണക്കാക്കാം.
കോൺഗ്രസ്സ് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമരത്തിന്റെ കൂലംകുത്തിയൊഴുകുന്ന വൻ നദിയെപ്പറ്റി കാര്യമായ സൂചനകളൊന്നുമില്ലാതെ സമാന്തരമായി ഇരച്ചുപായുന്ന ചെറുനദിയായ ഇടതുപക്ഷമുന്നേറ്റത്തെയാണ് നോവലിസ്റ്റ് വിഷയമാക്കുന്നത്. എന്നാൽ, അതിതീവ്രമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പ്രസ്തുത പ്രസ്ഥാനത്തിന്റെ സാദ്ധ്യതകളും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. അതു സാധിക്കാമായിരുന്ന കരുത്തുറ്റ ഒരു കഥാപാത്രമായ കുഞ്ഞിരാമനെ പൊടുന്നനെ പട്ടാളത്തിലേക്കും മരണത്തിലേക്കും അയയ്ക്കുന്നു.
മുഖ്യകഥാപാത്രമെന്നു പറയാവുന്ന വിശ്വത്തിന്റെ ജീവിതത്തിലെ നിർണ്ണായക കാലഘട്ടമായ ജയിൽവാസത്തെക്കുറിച്ച് നേരിട്ട് ഒന്നും പറയുന്നില്ല.
സുലൈമാനും വിശ്വവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സുലൈമാൻ ഒന്നിലധികം തവണ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശ്വത്തിന്റെ മുന്നിൽ അത് ഒരിക്കലും വെളിപ്പെടുന്നില്ല. അതു നോവലിന്റെ ഗതിയിൽ വലിയ പോരായ്മയായി തോന്നുന്നു.
ഭാഷയുടെ കാര്യത്തിൽ, കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തിനുള്ളിൽ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ലെന്നു തോന്നുന്നു. അതിനാൽ, ‘സുന്ദരികളും സുന്ദരന്മാരും’ ഒരു ആധുനിക കൃതിയായിത്തന്നെ കണക്കാക്കാം.
Saturday, November 18, 2017
പഴയ വാക്കുകൾ- സുന്ദരികളും സുന്ദരന്മാരും എന്ന ഉറൂബിന്റെ നോവലിൽനിന്ന്
സുന്ദരികളും സുന്ദരന്മാരും- പഴയ വാക്കുകൾ
തോണി മുങ്ങിയാൽ പുറം
ആദ്യം പെരുപ്പം തോൽമയ്ക്ക് എളുപ്പം(പുറം.104)
പൊളിച്ചെഴുത്ത്
മേൽച്ചാർത്ത്
മലയോട് കലമെറിഞ്ഞിട്ടു കാര്യമില്ല(107)
ചതുരംഗത്തിൽ ഈടപൊക്കി തോൽക്കുക(112)
ഉയരത്തിൽ നിൽക്കുന്നത് ഊക്കിൽ വീഴും(116)
അലുക്കുലുക്ക്
കൊരണ്ടിന്ത
'ഒരാലശീലയില്ല’ (173)
ഇരപ്പം കെട്ടിയ (184)
മരത്തടിത്തുറ
ചെത്തിലപ്പട്ടികൾ(185)
മറുതലിപ്പ്
മലവാരം
ചേർത്തലപ്പാട്ട്
നാമൂസ്(240)
പറഞ്ഞാൽ എറിക്കുമോ? (245)
ആറുജനം നൂറുവിധം(252)
മാഞ്ഞാളിത്തം കാണിക്കുക(255)
തവളയ്ക്കു മീതെ വെള്ളം പൊന്താൻ പാടില്ല.(256)
പിറുങ്ങന്മാർ
കാവണ്ടക്കാരൻ, കാവണ്ടം(368)
തോണി മുങ്ങിയാൽ പുറം
ആദ്യം പെരുപ്പം തോൽമയ്ക്ക് എളുപ്പം(പുറം.104)
പൊളിച്ചെഴുത്ത്
മേൽച്ചാർത്ത്
മലയോട് കലമെറിഞ്ഞിട്ടു കാര്യമില്ല(107)
ചതുരംഗത്തിൽ ഈടപൊക്കി തോൽക്കുക(112)
ഉയരത്തിൽ നിൽക്കുന്നത് ഊക്കിൽ വീഴും(116)
അലുക്കുലുക്ക്
കൊരണ്ടിന്ത
'ഒരാലശീലയില്ല’ (173)
ഇരപ്പം കെട്ടിയ (184)
മരത്തടിത്തുറ
ചെത്തിലപ്പട്ടികൾ(185)
മറുതലിപ്പ്
മലവാരം
ചേർത്തലപ്പാട്ട്
നാമൂസ്(240)
പറഞ്ഞാൽ എറിക്കുമോ? (245)
ആറുജനം നൂറുവിധം(252)
മാഞ്ഞാളിത്തം കാണിക്കുക(255)
തവളയ്ക്കു മീതെ വെള്ളം പൊന്താൻ പാടില്ല.(256)
പിറുങ്ങന്മാർ
കാവണ്ടക്കാരൻ, കാവണ്ടം(368)
Friday, November 17, 2017
വൻകിട വാണിജ്യസംരംഭകരുടെ ഉത്തരവദിത്തം
അമൃതാടിവി ‘എന്റെ വാർത്ത‘യിൽ തൃശ്ശൂർ ശോഭാ സിറ്റിയുടെ പരിസരത്തുള്ള റോഡുകളിലെ ഗതാഗതസുരക്ഷാഭീഷണിയെപ്പറ്റിയും അതിനു കാരണമായ പുരാതനമായ പുഴക്കൽ പാലത്തിന്റെ അപര്യാപ്തതയെപ്പറ്റിയും ഒരു പൌരൻ വിവരിക്കുന്നു. ശതകോടികൾ ചെലവഴിച്ചു കൊണ്ടുവരുന്ന ഇത്തരം വാണിജ്യസംരംഭങ്ങൾക്ക്, അതു സൃഷ്ടിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനു അവയുടേതായ സാമ്പത്തികവും മറ്റുമായ സംഭാവനകൾ നൽകാനുമുള്ള ബാദ്ധ്യതയില്ലേ? അത്തരത്തിലുള്ള ഒരു നിയമനിർമ്മാണം കാലത്തിന്റെ ആവശ്യമാണ്.
Monday, November 6, 2017
വൃത്തമെന്തിനു മർത്ത്യന്നു
വൃത്തമെന്തിനു മർത്ത്യന്നു
‘വിദ്യ’ കൈവശമാവുകിൽ?
വൃത്തമുള്ളതുകൊണ്ടു മാത്രം കവിത കേമമാവുന്നില്ല, മോശവുമാവുന്നില്ല. വൃത്തമില്ലാത്തതുകൊണ്ടും അങ്ങനെതന്നെ. കവിതയിൽ കവിതയുണ്ടോ എന്നതാണ് പ്രശ്നം. എന്നാൽ, ഒരു വ്യത്യാസം-വൃത്തമുണ്ടെങ്കിൽ ചൊല്ലാൻ, ഹൃദിസ്ഥമാക്കാൻ, എളുപ്പമാണ്. അതുകൊണ്ടുതന്നെ മറ്റെല്ലാത്തിലും തുല്യമാണെങ്കിൽ, വൃത്തമുള്ള കവിത വൃത്തമില്ലാത്തവയേക്കാൾ കുറച്ചു കാലം കൂടി അതിജീവിക്കും എന്ന് വിശ്വസിക്കുന്നു.
‘വിദ്യ’ കൈവശമാവുകിൽ?
വൃത്തമുള്ളതുകൊണ്ടു മാത്രം കവിത കേമമാവുന്നില്ല, മോശവുമാവുന്നില്ല. വൃത്തമില്ലാത്തതുകൊണ്ടും അങ്ങനെതന്നെ. കവിതയിൽ കവിതയുണ്ടോ എന്നതാണ് പ്രശ്നം. എന്നാൽ, ഒരു വ്യത്യാസം-വൃത്തമുണ്ടെങ്കിൽ ചൊല്ലാൻ, ഹൃദിസ്ഥമാക്കാൻ, എളുപ്പമാണ്. അതുകൊണ്ടുതന്നെ മറ്റെല്ലാത്തിലും തുല്യമാണെങ്കിൽ, വൃത്തമുള്ള കവിത വൃത്തമില്ലാത്തവയേക്കാൾ കുറച്ചു കാലം കൂടി അതിജീവിക്കും എന്ന് വിശ്വസിക്കുന്നു.
Tuesday, October 17, 2017
താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ്.
താജ് മഹലിനെ തള്ളിപ്പറയുന്നത് ചരിത്രത്തെ അഭിമുഖീകരിക്കുമ്പോഴുള്ള അപകർഷതകൊണ്ടാണ്, ഭീരുത്വംകൊണ്ടാണ്.
ഹർത്താൽ വേണ്ടേ, വേണ്ട!
ജനദ്രോഹകരമായ ഹർത്താൽ വേണ്ടേ, വേണ്ട! വളരെ നല്ലത്.രാഷ്ട്രീയപ്പാർട്ടിള്ളടക്കം എല്ലാവരും പറയും ഹർത്താൽ വേണ്ട എന്ന്. എന്നിട്ട് എല്ലാ പാർട്ടികളും ഹർത്താൽ നടത്തുകയും ചെയ്യും. കാരണം, വേണ്ട എന്നു പറയുന്നവരാരും സമൂഹത്തിൽ നടക്കുന്ന എണ്ണമറ്റ അനീതികൾക്കെതിരെ കൂടുതൽ ഫലപ്രദമായി, ജനങ്ങളെ ദ്രോഹിക്കാതെ എങ്ങനെ പ്രതികരിക്കാം, പ്രതിഷേധിക്കാം എന്ന് പറയുന്നില്ല. എന്തുചെയ്താലാണ് കല്ലിച്ച മനസ്സുള്ള നേതാക്കളും ഉദ്യോഗസ്ഥരും കണ്ണു മിഴിക്കുക? ഇക്കാര്യത്തിൽ കൂടുതൽ ഭാവനാപൂർണ്ണമായ ആശയങ്ങൾ പുറത്തുവരണം. എങ്കിലേ ഇതവസാനിക്കുകയുള്ളു.
Monday, October 16, 2017
CPM in a dilemma
CPM is really in a dilemma, I think. Either way they have only very limited space for action! Between the devil and the sea.One side is aggressive religion, other side corrupt capitalism.Better to stand on one's own hoping for a more suitable time, for a distant possibility of third front.
Saturday, October 14, 2017
പത്മപ്രഭാ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്
അഭിനന്ദനങ്ങൾ!
പണ്ട് കല പ്രസിദ്ധീകരിക്കുന്ന ‘കൈത്തിരി’ മാസികക്കുവേണ്ടി ഒരു അഭിമുഖം നടത്തിയ രസകരമായ ഓർമ്മ.
പി ആർ ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു അഭിമുഖം. റെക്കോഡ് ചെയ്യാൻ ഒരു വാൿമാനാണ് ഉണ്ടായിരുന്നത്. മുൻ തയ്യാറെടുപ്പൊന്നുമില്ലാതെ പെട്ടെന്നുള്ള പരിപാടിയായിരുന്നതിനാൽ എന്തു ചോദിക്കും എന്ന അങ്കലാപ്പോടുകൂടിയാണ് തുടങ്ങിയത്. യാതൊരു ഭാവവുമില്ലാത്ത, ലാളിത്യവും തുറന്ന മനസ്സുമുള്ള വ്യക്തിത്വം കാര്യങ്ങൾ വളരെ എളുപ്പമാക്കി. തുടങ്ങിക്കഴിഞ്ഞപ്പോൾ ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ കഴിഞ്ഞു...
എല്ലാം കഴിഞ്ഞ്, വാൿമാൻ വെച്ചുനോക്കിയപ്പോൾ ശുദ്ധശൂന്യം!
ഒടുവിൽ, ഓർമ്മയിൽനിന്നെടുത്തെഴുതി അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി കൈത്തിരിയിൽ പ്രസിദ്ധപ്പെടുത്തി
പണ്ട് കല പ്രസിദ്ധീകരിക്കുന്ന ‘കൈത്തിരി’ മാസികക്കുവേണ്ടി ഒരു അഭിമുഖം നടത്തിയ രസകരമായ ഓർമ്മ.
പി ആർ ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു അഭിമുഖം. റെക്കോഡ് ചെയ്യാൻ ഒരു വാൿമാനാണ് ഉണ്ടായിരുന്നത്. മുൻ തയ്യാറെടുപ്പൊന്നുമില്ലാതെ പെട്ടെന്നുള്ള പരിപാടിയായിരുന്നതിനാൽ എന്തു ചോദിക്കും എന്ന അങ്കലാപ്പോടുകൂടിയാണ് തുടങ്ങിയത്. യാതൊരു ഭാവവുമില്ലാത്ത, ലാളിത്യവും തുറന്ന മനസ്സുമുള്ള വ്യക്തിത്വം കാര്യങ്ങൾ വളരെ എളുപ്പമാക്കി. തുടങ്ങിക്കഴിഞ്ഞപ്പോൾ ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ കഴിഞ്ഞു...
എല്ലാം കഴിഞ്ഞ്, വാൿമാൻ വെച്ചുനോക്കിയപ്പോൾ ശുദ്ധശൂന്യം!
ഒടുവിൽ, ഓർമ്മയിൽനിന്നെടുത്തെഴുതി അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി കൈത്തിരിയിൽ പ്രസിദ്ധപ്പെടുത്തി
Thursday, October 12, 2017
Does 'The Remains of the Day' by Kazuo Ishiguro worth a Nobel?
If 'The Remains of the Day' by Kazuo Ishiguro is considered as the best example of his works, in spite of the refreshingly simple style, the clarity of expression and a small window into the affairs of pre-war affairs of Europe, does it worth a Nobel? How does it compare with the works of such greats as Hemingway, Marquez, Saul Bellow...? It would have made much more sense to award for his entire works instead of putting the whole weight on a single novel.
Wednesday, October 4, 2017
അക്ഷരം
അക്ഷരത്തിന് ‘അക്ഷരം’ എന്നു പേര് കൊടുത്ത ആളെ നമിക്കുന്നു!
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് അക്ഷരത്തിന്റെ അനശ്വരതയെ അവർ മുൻകൂട്ടി കണ്ടു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഈ സൂപ്പർടെക് കാലത്തിലും അതിനു മാറ്റമില്ലാതെ അക്ഷരം ഇപ്പോഴും വളർന്നു കൊണ്ടേയിരിക്കുന്നു
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് അക്ഷരത്തിന്റെ അനശ്വരതയെ അവർ മുൻകൂട്ടി കണ്ടു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഈ സൂപ്പർടെക് കാലത്തിലും അതിനു മാറ്റമില്ലാതെ അക്ഷരം ഇപ്പോഴും വളർന്നു കൊണ്ടേയിരിക്കുന്നു
കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉൽഘാടനം
ഈ പുതിയ സൌകര്യം പരമാവധി ജനങ്ങൾ പ്രയോജനപ്പെടുത്തി, റോഡിലെ തിരക്ക്, അപകടങ്ങൾ, അന്തരീക്ഷമലിനീകരണം, യാത്രാച്ചെലവ് എന്നിവയുടെ കുറവ്, ആരോഗ്യകരമായ യാത്ര എന്നിങ്ങനെ അതിന്റെ വിവിധങ്ങളായ സത്ഫലങ്ങൾ എല്ലാവർക്കും അനുഭവിക്കാൻ കഴിയട്ടെ!മാത്രമല്ല, താമസിയാതെ കൂടുതൽ ദൂരത്തേക്ക് ഈ സംവിധാനം വളരട്ടെ!
സിറ്റിയിലെ ആവശ്യം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ ഇത് ചുരുങ്ങിയത് തൃപ്പൂണിത്തറവരെയെങ്കിലും നീട്ടണം. പിന്നെ ഇതു നേരിടുന്ന വലിയ വെല്ലുവിളി ഇപ്പോഴത്തെ സംവിധാനങ്ങൾ ഇതുപോലെ നിലനിർത്തുക എന്നതാണ്. വൃത്തി, സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത എന്നിവയെല്ലാം ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ എങ്ങനെയിരിക്കും എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ കഴിവു തെളിയിച്ച കൊച്ചി എയർപോർട്ട് ഇതിനൊരു മാതൃകയാക്കാവുന്നതാണ്
.http://www.mathrubhumi.com/news/kerala/kochi-metro-second-reach-inaguration-1.2282409
Friday, September 29, 2017
മുംബൈ ദുരന്തം
ഒരു അപകടത്തിലേക്കു നയിച്ചേക്കാമായിരുന്ന ചെറിയ സംഭവങ്ങളേയാണ് Near Miss എന്നു പറയുന്നത്. അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നത് വ്യവസായസ്ഥാപനങ്ങളിൽ വളരെ പ്രാധാന്യം കല്പിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം വ്യക്തമാക്കുന്നതുപോലെ ഒരു ഗുരുതരമായ അപകടത്തിനു മുമ്പ് മുന്നൂറോളം സൂചനകളും 29 നിസ്സാര സംഭവങ്ങളും ഉണ്ടാവുന്നു. അതായത്, ഓരോ അപകടത്തിനു പിന്നിലും സൂചനകൾ മനസ്സിലാക്കാൻ കൂട്ടാക്കാത്ത അലംഭാവത്തിന്റേയും, നിസ്സാരവൽക്കരണത്തിന്റേയും, അവഗണനയുടേയും ഒരു പരമ്പര തന്നെയുണ്ട്. മുംബൈ ദുരന്തത്തിന്റെ പിന്നിൽ എത്രയോ തവണ ചെറിയ ചെറിയ സൂചനാസംഭവങ്ങളുണ്ടായിട്ടുണ്ടാവാം. അവയെല്ലാം ഗൌരവത്തിലെടുത്ത് വേണ്ട മുൻകരുതലുകളും പരിഹാരനടപടികളും കൈക്കൊണ്ടിരുന്നുവെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും പെട്ടെന്ന് ഞെട്ടിയുണരുകയും കുറച്ചു കോലാഹലമുണ്ടാക്കുകയും ഏതാനും ദിവസങ്ങൾക്കകം പഴയപടി ഉറക്കത്തിലേക്കു മടങ്ങുകയും ചെയ്യുന്ന നമ്മുടെ ഉറക്കംതൂങ്ങി പ്രകൃതം അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇത് തീർത്തും ഒഴിവാക്കാവുന്ന മനുഷ്യസൃഷ്ടിയായ ഒരു ദുരന്തമായിരുന്നു എന്നു നാം മനസ്സിലാക്കുമോ?

http://www.reporterlive.com/2017/09/29/427773.html
Tuesday, September 26, 2017
കേരളം നം.1?
കേരളം മികച്ച സംസ്ഥാനമാണെന്ന് മറ്റുള്ളവരാണ് പറയേണ്ടത്. അതേ സമയം നാം ഭക്ഷണത്തിനുപോലും എത്രകണ്ട് മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു, യാതൊരു സംക്ഷണവുമില്ലാതെ കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് പ്രവാസികളയയ്ക്കുന്ന പണത്തെ ആശ്രയിക്കുന്നു എന്നു മറന്നുകൊണ്ടുള്ള വീരവാദം ഭോഷത്തം മാത്രമാണ്
Friday, September 22, 2017
ഭാഷയും വ്യാകരണവും
ആത്യന്തികമായി, ഭാഷ നിയമത്തിൽ നിന്നുള്ള കീഴ്‌വഴക്കമല്ല, കീഴ്‌വഴക്കത്തിൽനിന്നുള്ള നിയമമാണ്.
Wednesday, September 20, 2017
ദേവസ്വം മന്ത്രിയുടെ ക്ഷേത്രപ്രവേശം
ഇതെല്ലാം ചർച്ചയാവാൻ തക്കവണ്ണം ഒരു തനിത്തങ്ക കമ്മ്യുണിസം ഇപ്പോൾ നിലവിലുണ്ടോ? അങ്ങനെയെങ്കിൽ, കമ്മ്യുണിസ്റ്റ് സർക്കാരിന്റെ കീഴിൽ ക്ഷേത്രഭരണം നടത്തുന്ന ദേവസ്വം മന്ത്രി എന്ന പദവി തന്നെ ഒരു വിരോധാഭാസമല്ലേ?
കാലം എത്രയോ മാറി. മഹാ കമ്മ്യുണിസ്റ്റു രാജ്യമായ ചൈന ദശാബ്ദങ്ങളായി മുതലാളിത്തത്തിന്റെ അടിമപ്പണി ചെയ്ത് അമേരിക്കൻ കമ്പനികളെ വളർത്തുകയും സ്വയം വളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. മറ്റു ഏതെങ്കിലും കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങൾ ഇതു ചെയ്യുമോ? ഇതിനെതിരായി അവർ ക മ എന്നൊരക്ഷരം മിണ്ടിയോ? മാത്രമല്ല, റഷ്യയുടെ പതനത്തോടുകൂടി ആ രാഷ്ട്രങ്ങളെല്ലാം ഗതികേടുകൊണ്ട് മെല്ലെ മറു ചേരിയിലേക്കു മാറിയ കാഴ്ചയാണ് കാണുന്നത്. ഇവിടെത്തന്നെ ഇഫ്ത്താർ വിരുന്നുകളിൽ മന്ത്രിമാർ പങ്കെടുക്കുന്നില്ലേ? തോമസ് ഐസക്ക് പുതിയ പോപ്പിന്റെ തികച്ചും മതപരമായ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ പോയില്ലേ? സർക്കാരിന്റെ നയപരിപാടികൾ തന്നെ ശുദ്ധമായ കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരമാണോ? തികച്ചും നിയമവിരുദ്ധമായി ഭൂമി കയ്യേറാാൻ വേണ്ടി നാട്ടിയ നിസ്സാരമായ ഒരു കുരിശിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? മറ്റു കയ്യേറ്റങ്ങളുടെ കാര്യത്തിലും കമ്മ്യുണിസ്റ്റ് സർക്കാർ അന്തസ്സ് പണയം വെച്ച് മുട്ടുമടക്കി കള്ളമുതലാളിമാരോടൊപ്പം നിൽക്കുന്നു. കമ്മ്യുണിസത്തിന്റെ തലനാരിഴ കീറി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടോ?
യേശുദാസിനു പത്മനാഭസ്വാമി ക്ഷേത്രപ്രവേശനാനുമതി
സ്വാഗതാർഹം! ക്ഷേത്രമര്യാദകൾ പാലിക്കുന്ന ആർക്കും പ്രവേശനം നൽകുന്ന സ്ഥിതിവിശേഷം തന്നെയാണ് കാലം ആവശ്യപ്പെടുന്നത്.
http://www.reporterlive.com/2017/09/18/423868.html
http://www.reporterlive.com/2017/09/18/423868.html
രവി മേനോന്റെ പാട്ടെഴുത്ത്
മാതൃഭൂമി ഓണപ്പതിപ്പിൽ രവി മേനോന്റെ മറ്റൊരു അവിസ്മരണീയമായ പാട്ടെഴുത്ത്-‘ഈ നിത്യഹരിതമാം ഭൂമിയിലല്ലാതെ’- വയലാറും ദേവരാജനും തമ്മിലുള്ള അനന്യമായ സുഹൃദ്ബന്ധത്തിന്റെ കഥയും മറ്റു നിരവധി അനുബന്ധ അനുഭവകഥകളും വിവരിക്കുന്നു. കുഞ്ചാക്കോ, പി ലീല, യേശുദാസ്, എം എൽ വസന്തകുമാരി, ശരച്ചന്ദ്രവർമ്മ തുടങ്ങിയവരെല്ലാം ഇവിടെ അണിനിരക്കുന്നു. ഇതെല്ലാം രവി മേനോനെപ്പോലെ ഒരാൾ മനസ്സിൽ തട്ടും വിധം രേഖപ്പെടുത്തി വെച്ചിരുന്നില്ലെങ്കിൽ വരും തലമുറകൾക്ക് നഷ്ടപ്പെടുമായിരുന്ന
അനുഭവങ്ങളുടെ രത്നഖനിയെപ്പറ്റി ഒരു നിമിഷം ആലോചിച്ചുപോയി.
വാസ്തവത്തിൽ, ഇക്കാലത്തെ മഹാപ്രതിഭകളുടേയും അല്ലാത്തവരുടേയും വ്യത്യസ്തമായ അനുഭവങ്ങളുടെ ഒരു മഹാശേഖരം വരും തലമുറകൾക്കായി ഒരുക്കി വെക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഈ ഡിജിറ്റൽ കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു വ്യക്തികൾ ഒത്തുകൂടുന്ന മുഖപുസ്തകം പോലെയുള്ള ഒരു സാമൂഹ്യമാദ്ധ്യമം ഇതിനു നിഷ്പ്രയാസം പ്രയോജനപ്പെടുത്താവുന്നതേയുള്ളു.
അനുഭവങ്ങളുടെ രത്നഖനിയെപ്പറ്റി ഒരു നിമിഷം ആലോചിച്ചുപോയി.
വാസ്തവത്തിൽ, ഇക്കാലത്തെ മഹാപ്രതിഭകളുടേയും അല്ലാത്തവരുടേയും വ്യത്യസ്തമായ അനുഭവങ്ങളുടെ ഒരു മഹാശേഖരം വരും തലമുറകൾക്കായി ഒരുക്കി വെക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഈ ഡിജിറ്റൽ കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു വ്യക്തികൾ ഒത്തുകൂടുന്ന മുഖപുസ്തകം പോലെയുള്ള ഒരു സാമൂഹ്യമാദ്ധ്യമം ഇതിനു നിഷ്പ്രയാസം പ്രയോജനപ്പെടുത്താവുന്നതേയുള്ളു.
Saturday, August 5, 2017
കെ ആർ മീരയുടെ കഥകൾ മാതൃഭൂമിയിൽ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കെ ആർ മീരയുടെ ‘സ്വച്ഛഭാരതിയും’ ‘സംഘിയണ്ണനും’ ഉള്ളടക്കത്തിലും എഴുത്തിന്റെ കരുത്തിലും മികച്ചതായിരുന്നുവെങ്കിലും ‘മാദ്ധ്യമധർമ്മൻ’ ആകപ്പാടെ നിയന്ത്രണം വിട്ട് പാളിപ്പോയി എന്നു തോന്നുന്നു.
ഇത്തരം കൃതികൾക്ക് കാലികപ്രസക്തിയിൽനിന്നുയർന്ന് കാലാതിവർത്തിയാകാൻ കഴിയുമോ എന്നു സംശയമാണ്.
മൂന്നു കഥകളും ഒരേ ലക്കത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ‘മാതൃഭൂമി‘യുടെ അമിതോത്സാഹം എന്നേ പറയാൻ കഴിയൂ.
ഇത്തരം കൃതികൾക്ക് കാലികപ്രസക്തിയിൽനിന്നുയർന്ന് കാലാതിവർത്തിയാകാൻ കഴിയുമോ എന്നു സംശയമാണ്.
മൂന്നു കഥകളും ഒരേ ലക്കത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ‘മാതൃഭൂമി‘യുടെ അമിതോത്സാഹം എന്നേ പറയാൻ കഴിയൂ.
Wednesday, July 26, 2017
മതേതര വർഗ്ഗീയപ്രീണനം
മതേതരത്വത്തിന്റേയോ മതവിരുദ്ധതയുടേയോ പേരിൽ ഒരു മതവിശ്വാസത്തെ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോൾ അതേ നിലപാട് മറ്റു മതങ്ങളുടെ കാര്യത്തിലും അനുവർത്തിക്കാനുള്ള തന്റേടമുണ്ടോ എന്നൊരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. അതിന് തത്തുല്യമായ ഉത്തരം നൽകാൻ കഴിവില്ലാത്തവർക്ക് ഈ പ്രവൃത്തി ചെയ്യാനുള്ള അവകാശമില്ല.
ഉദാഹരണത്തിന്, എം എഫ് ഹുസൈന്റെ സരസ്വതിയുടെ നഗ്നചിത്രം തന്നെയെടുക്കാം. എന്തെങ്കിലും പ്രത്യേക ആവിഷ്കാരദൌത്യമോ വീക്ഷണമോ അത് കാണികൾക്കു നൽകുന്നുണ്ടോ എന്നു സംശയമാണ്. അതേ സമയം, അത് ഹിന്ദുമതത്തെ തുറന്ന് അവഹേളിക്കുന്നു എന്നു പറയാൻ കഴിയില്ലെങ്കിലും ശരാശരി ഹിന്ദുമതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും എന്നുറപ്പാണ്. അതു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. കലാകാരനും അത് അറിയാത്തതാവാൻ ഒരു വഴിയുമില്ല എന്നിരിക്കേ, ഇതിനു പിന്നിലെ യുക്തി, ഹിന്ദുമതമായതിനാൽ തടികേടാകാതെ, വിവാദത്തിനു തിരികൊളുത്തി ചുളുവിൽ പ്രചാരം നേടുക എന്നതാണ് എന്നു തിരിച്ചറിയാൻ പ്രയാസമില്ല. അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ ഒട്ടും തെറ്റിയില്ല എന്നു മാത്രമല്ല, വൻ വിജയമാവുകയും ചെയ്തു. ഒരുപാട് മതേതര, മതവിരുദ്ധ ബുദ്ധിജീവികൾ അദ്ദേഹത്തിനു പിന്തുണയായെത്തി. ചിത്രങ്ങൾക്ക് വൻ പ്രചാരവും കിട്ടി. ഹിന്ദുമതസംഘടനകളുടെ ശക്തമായ എതിർപ്പ് നേരിട്ടുവെങ്കിലും അത് അതിന്റെ പ്രചാരം ആളിക്കത്തിക്കാൻ വളരെ സഹായിച്ചു.
പുരാതന ഹിന്ദുക്ഷേത്രങ്ങളിലെ രതിശില്പങ്ങളാണ് ഇതിനു ന്യായീകരണമായി മതേതര ബുദ്ധിജീവികളും മതവിരുദ്ധ കമ്മ്യുണിസ്റ്റുകളും ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ഈ വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല! ഇപ്പറഞ്ഞ ശില്പങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പുള്ളവയാണ്. അവയ്ക്കുള്ള വിശദീകരണങ്ങൾ എന്തുതന്നെയായാലും കാലം എത്രയോ മാറി. ഇന്നത്തെ ഒരു ക്ഷേത്രത്തിലും ഇത്തരം ശില്പങ്ങളുണ്ടാവില്ല. എം എഫ് ഹുസൈന്റെ ചിത്രങ്ങളെപ്പറ്റി പറയുമ്പോൾ, എന്തു പുതിയ ആവിഷ്ക്കാരമാണ് ഇതുകൊണ്ട് അദ്ദേഹം നേടിയത്? ഇത്തരം ഒരു ആവിഷ്ക്കാരം സ്വന്തം മതത്തെപ്പറ്റി ചെയ്യാനുള്ള ബുദ്ധിപരമായ സത്യസന്ധതയും തന്റേടവും പ്രകടിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമോ? ഇസ്ലാമിനെപ്പറ്റി ഇതിലും എത്രയോ നിസ്സാരമായ എന്തെങ്കിലും ചെയ്താൽ വിവരം അപ്പോൾത്തന്നെ അറിയാം. ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പരിണതഫലം പ്രബുദ്ധതയുടെ ആവാസകേന്ദ്രം എന്നു ഘോഷിക്കപ്പെടുന്ന യൂറോപ്പിൽ കണ്ടതാണ്. ഇസ്ലാം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവർക്കും ഭീതിയുണ്ട്. അപ്പോൾ നമ്മുടെ മതേതര ബുദ്ധിജീവികളും മതവിരുദ്ധകമ്മ്യുണിസ്റ്റുകളും അവസരവാദപരമായി കളം മാറ്റിച്ചവിട്ടും. അപ്പോൾ മതസ്വാതന്ത്ര്യവും മതസഹിസ്ണുതയുമാവും വിഷയം! ഹിന്ദു മതത്തെക്കുറിച്ചാവുമ്പോൾ തടി കേടാകാതെ വലിയ പ്രചാരം നേടാം എന്ന വില കുറഞ്ഞ തന്ത്രം മാത്രമാണ് ഇവിടെ പ്രകടമാവുന്നത്. എന്നിട്ടും ഇവിടെ വലിയ പ്രശ്നമൊന്നുമുണ്ടായില്ല. ജീവനു ഭീഷണി എന്ന മറ്റൊരു ജാഡപ്രചാരവേലയിലൂടെ എം എഫ് ഹുസൈൻ നാടു വിടുകയല്ലേ ഉണ്ടായത്?
ഇത്തരം കപട മതേതരരും ബുദ്ധിജീവികളും കമ്മ്യുണിസ്റ്റുകളുമാണ് പുരോഗമനാശയങ്ങൾക്ക് തുരങ്കം വെക്കുന്നതും ഹിന്ദുവർഗ്ഗീയകക്ഷികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നതും. അതോടൊപ്പം ഇടതുപക്ഷം തളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
Monday, July 17, 2017
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
അല്പം വ്യത്യസ്തമായ പ്രമേയം എന്നു പറയാമെങ്കിലും പൊതുവെ ദുർബ്ബലമായ ഒരു തിരക്കഥ എന്നു തോന്നി. ഛായാഗ്രഹണത്തിൽ കാര്യമായ പ്രത്യേകതയൊന്നും പറയാനില്ല. ഏറ്റവും ആകർഷകമായി തോന്നിയത് പോലീസുകാരുടെ പ്രകടനമാണ്. പോലീസ് സ്റ്റേഷനും അവിടെ ജോലി ചെയ്യുന്ന അലൻസിയർ അഭിനയിക്കുന്ന കഥാപാത്രത്തേയും കേന്ദ്രസ്ഥാനത്തു നിർത്തി, ആ വീക്ഷണകോണിലൂടെ ചിത്രം വികസിപ്പിച്ചിരുന്നെങ്കിൽ ഒരു നല്ല സിനിമയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നു തോന്നി. പുതുമുഖ നടിയായ നിമിഷ സജയന് നല്ല സാദ്ധ്യത കാണുന്നു. സുരാജ് വെഞ്ഞാറന്മൂടിന് വലിയ അഭിനയത്തിനൊന്നും വകയില്ലെങ്കിലും വ്യത്യസ്തമായ ഒരു നല്ല അവസരം കിട്ടിയെന്നു പറയാം. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ ട്രാജിക് കോമഡി എന്തുകൊണ്ടോ വേണ്ടവിധം വികസിപ്പിക്കാൻ തിരക്കഥയ്ക്കു കഴിഞ്ഞില്ല. അവിശ്വസനീയത അതിനെ ചൂഴ്ന്നു നിൽക്കുന്നു.
മറ്റൊരു സംശയം-രണ്ടു പവന്റെ മാല ഇത്ര നിഷ്പ്രയാസം വിഴുങ്ങാൻ കഴിയുമോ? വിഴുങ്ങിയാൽത്തന്നെ അതു യാതൊരു പ്രശ്നവുമുണ്ടാക്കാതെ വയറ്റിൽ സുഖവാസം കിടക്കുമോ?
താരരാജാക്കന്മാരെ പൂർണ്ണമായും ഒഴിവാക്കിയത് അഭിനന്ദനീയവും ആശ്വാസകരവുമാണ്.
അല്പം വ്യത്യസ്തമായ പ്രമേയം എന്നു പറയാമെങ്കിലും പൊതുവെ ദുർബ്ബലമായ ഒരു തിരക്കഥ എന്നു തോന്നി. ഛായാഗ്രഹണത്തിൽ കാര്യമായ പ്രത്യേകതയൊന്നും പറയാനില്ല. ഏറ്റവും ആകർഷകമായി തോന്നിയത് പോലീസുകാരുടെ പ്രകടനമാണ്. പോലീസ് സ്റ്റേഷനും അവിടെ ജോലി ചെയ്യുന്ന അലൻസിയർ അഭിനയിക്കുന്ന കഥാപാത്രത്തേയും കേന്ദ്രസ്ഥാനത്തു നിർത്തി, ആ വീക്ഷണകോണിലൂടെ ചിത്രം വികസിപ്പിച്ചിരുന്നെങ്കിൽ ഒരു നല്ല സിനിമയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നു തോന്നി. പുതുമുഖ നടിയായ നിമിഷ സജയന് നല്ല സാദ്ധ്യത കാണുന്നു. സുരാജ് വെഞ്ഞാറന്മൂടിന് വലിയ അഭിനയത്തിനൊന്നും വകയില്ലെങ്കിലും വ്യത്യസ്തമായ ഒരു നല്ല അവസരം കിട്ടിയെന്നു പറയാം. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ ട്രാജിക് കോമഡി എന്തുകൊണ്ടോ വേണ്ടവിധം വികസിപ്പിക്കാൻ തിരക്കഥയ്ക്കു കഴിഞ്ഞില്ല. അവിശ്വസനീയത അതിനെ ചൂഴ്ന്നു നിൽക്കുന്നു.
മറ്റൊരു സംശയം-രണ്ടു പവന്റെ മാല ഇത്ര നിഷ്പ്രയാസം വിഴുങ്ങാൻ കഴിയുമോ? വിഴുങ്ങിയാൽത്തന്നെ അതു യാതൊരു പ്രശ്നവുമുണ്ടാക്കാതെ വയറ്റിൽ സുഖവാസം കിടക്കുമോ?
താരരാജാക്കന്മാരെ പൂർണ്ണമായും ഒഴിവാക്കിയത് അഭിനന്ദനീയവും ആശ്വാസകരവുമാണ്.
Friday, June 23, 2017
ഡ്യൂപ്ലിക്കേറ്റ്
പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്‌വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.
Sunday, June 18, 2017
പടിഞ്ഞാട്ട് നോക്കിയിരിക്കുന്ന ശീലം നാം അവസാനിപ്പിക്കണം
എന്തിനും ഏതിനും പടിഞ്ഞാട്ട് നോക്കിയിരിക്കുന്ന ശീലം നാം അവസാനിപ്പിക്കണം. നമ്മുടെ ചുറ്റുമുള്ള പ്രതിഭകളേയും അവരുടെ വ്യത്യസ്തമായ ആശയങ്ങളേയും അനുഭാവപൂർവ്വം പരിഗണിക്കണം. പുച്ഛിച്ചു തള്ളാതെ അവരുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ആദ്യം ചില പരാജയങ്ങൾ ഉണ്ടായെന്നുവരാം. അതിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാനുള്ള സാവകാശവും പ്രോത്സാഹനവും അവർക്കു നൽകണം. അങ്ങനെയാണ് എല്ലാ കണ്ടുപിടുത്തങ്ങളും സഫലമായത്. അങ്ങനെയാണ്. പാശ്ചാത്യനാടുകൾ വികസിതരാജ്യങ്ങളായത്.http://www.mathrubhumi.com/alappuzha/malayalam-news/cherthala-1.2024686
Tuesday, June 13, 2017
The God Delusion
The Nobel Prize-winning physicist (and atheist) Steven Weinberg made the point as well as anybody, in Dreams of a Final Theory:
Some people have views of God that are so broad and
flexible that it is inevitable that they will find God
wherever they look for him. One hears it said that 'God is
the ultimate' or 'God is our better nature' or 'God is the
universe.' Of course, like any other word, the word 'God'
can be given any meaning we like. If you want to say that
'God is energy,' then you can find God in a lump of
coal. (The God Delusion-Richard Dawkins)
Isn't this the same idea much more convincingly described in great detail in Upanishads?
Monday, June 12, 2017
ഗാന്ധിജിയുടെ ക്രാന്തിദർശിത്വം
'' ചില പ്രത്യേക വ്യക്തികളോട് സുഹൃത്തുക്കളെന്ന നിലയ്ക്കുള്ള നമ്മുടെ അഭിനിവേശം ഉപേക്ഷിച്ചാല്‍, എല്ലാ മനുഷ്യരും കുറേക്കൂടി സത്യസന്ധമായി കാണുകയാണെങ്കില്‍ മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളും എന്തിനേറെ കല്ലുകളും കൂടി നമ്മുടെ സുഹൃത്തുക്കളാണ്''
എം. കെ. ഗാന്ധി
എം. കെ. ഗാന്ധി
ദശാബ്ദങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യം ഇന്ന് ലോകം മുഴുവനുമുള്ള പരിസ്ഥിതിവാദികൾ മാത്രമല്ല, ഭരണകർത്താക്കളും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികളെ കഠിന ശ്രമത്തിലൂടെ വീണ്ടെടുക്കാൻ നോക്കുകയാണ്. പ്രകൃതിനാശം ഒരു വൻ വിപത്തായി നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അദ്ദേഹം കല്ലുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു! കുന്നും മലകളും പാറമടകളായി മാറിക്കൊണ്ടിരിക്കുന്ന, പശ്ചിമഘട്ടം തന്നെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഇക്കാലത്ത് എത്ര പ്രസക്തമണ് അദ്ദേഹത്തിന്റെ വാക്കുകൾ! അന്ന് ഗാന്ധിയൻ ചിന്ത എന്നു പുച്ഛിച്ച് മാറ്റിനിർത്തുന്നതിനുപകരം ഇന്നത്തെ രീതിയിലുള്ള പ്രവർത്തനം അന്നേ തുടങ്ങിയിരുന്നെങ്കിൽ ലോകം ഇന്ന് എത്രയോ വ്യത്യസ്തമായിരുന്നു! എത്ര ദശാബ്ദങ്ങളാണ് നാം പാഴാക്കിയത്! നൂറ്റാണ്ടുകൾക്കു മുന്നിലേക്കു ചിന്തിച്ച ക്രാന്തദർശിയായിരുന്നു ഗാന്ധിജി ഇന്നത്തെ അവസ്ഥ തെളിയിച്ചുകൊണ്ടിരിക്കുന്നു.
Saturday, June 10, 2017
ഡോക്യുമെന്ററി നിരോധനം
മാദ്ധ്യമങ്ങളുടെ അനന്ത സാദ്ധ്യതകളുള്ള ഇക്കാലത്ത് ഇത്തരമൊരു ഡോക്യുമെന്ററി നിരോധിക്കുക എന്നത് നിഷ്ഫലമാണ്, ബുദ്ധിശൂന്യമാണ്. അത് അതിന്റെ വീര്യവും പ്രചാരവും വർദ്ധിപ്പിക്കുന്നതോടൊപ്പം നിരോധിച്ചവർക്കെതിരെയുള്ള പ്രതിഷേധത്തിനും മൂർച്ച കൂട്ടും. വാസ്തവത്തിൽ ചെയ്യേണ്ടത്, ഇതിന്റെ മറുപുറം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി നിർമ്മിച്ച് ആശയപരമായി ഇതിനെ നേരിടുകയാണ്. അതേ സമയം, ആക്രമാസക്തമായി തെരുവിലിറങ്ങുന്നവരെ ശക്തമായി നേരിടുകയും വേണം.
http://www.reporterlive.com/2017/06/10/394728.html
http://www.reporterlive.com/2017/06/10/394728.html
Saturday, June 3, 2017
Friday, May 26, 2017
Thursday, May 25, 2017
രണ്ടാമൂഴം സിനിമയാക്കുമ്പോൾ
ഒരു നോവലോ കഥയോ സിനിമയാക്കുമ്പോൾ അത് ഒരു പുതിയ സൃഷ്ടിതന്നെയാണ്. ഒരുപാട് സ്വാതന്ത്ര്യങ്ങൾ വളരെ സാധാരണമാണ്. നന്നാവാം, ചീത്തയാവാം. അതിന്റെ ഉത്തരവാദിത്തം സിനിമക്കാരുടെയാണ്. അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും അവർ തന്നെ. എന്നാൽ, ഇവിടെ വിചിത്രമെന്നു പറയാം, വെറും പേരിൽ മാത്രമാണ് തർക്കം! അടുത്ത കാലത്ത് ഒരു കുഞ്ഞിരാമായണം വന്നിരുന്നു. ഞാൻ കണ്ടില്ല. വേണമെങ്കിൽ ഇതെന്തു രാമായണം എന്നു ചോദിച്ച് വിവാദമുണ്ടാക്കാം. ഇപ്പോൾ ഈ വിവാദമൊന്നുമുണ്ടായിരുന്നെങ്കിൽ സിനിമ വന്നുപോകും, അത്രതന്നെ. ഇപ്പോഴത്ത അവസ്ഥയിൽ എന്തു പേരാണെങ്കിലും സിനിമയ്ക്ക് പകരം വെക്കാനാവാത്തവിധം കനത്ത സൌജന്യ പ്രചാരം കിട്ടി. അതിൽ അവർക്ക് സന്തോഷിക്കാം. ശശികലടീച്ചർക്ക് കുറെ ചീത്തവിളിയും കിട്ടി. കൂട്ടത്തിൽ എന്തെങ്കിലും നക്കാപ്പിച്ച രാഷ്ട്രീയലാഭം കിട്ടുമായിരിക്കാം. മൊത്തത്തിൽ വെറും അസംബന്ധമായ, കഴമ്പില്ലാത്ത വിവാദം എന്നേ തോന്നുന്നുള്ളു.
Sunday, May 21, 2017
പുതിയ വ്യവസ്ഥിതി
എല്ലാ വിധ ജീർണ്ണതകൾക്കും അവസരമൊരുക്കുന്ന ഇന്നത്തെ വ്യവസ്ഥിതി അവസാനവാക്കല്ല. ജനാധിപത്യം, സ്ഥിതിസമത്വം, സ്വതന്ത്രവിപണി, ധാർമ്മികത എന്നിവ കൂട്ടിയിണക്കിക്കൊണ്ട് ഒരു പുതിയ ജീവിതവ്യവസ്ഥയുടെ രൂപീകരണത്തിനായി ഒരു മഹാ ചിന്തകനും അതു പ്രാവർത്തികമാക്കാൻ ഒരു മഹത്തായ നേതൃത്വവും കാലം ആവശ്യപ്പെടുന്നു. എന്നെങ്കിലും അതു സാക്ഷാൽക്കരിക്കപ്പെടുമെന്നുതന്നെ പ്രത്യാശിക്കാം. ഇവിടെ സ്വതന്ത്രവിപണി എന്നതുകൊണ്ട് സർവ്വസ്വതന്ത്രം എന്ന് അർത്ഥമില്ല. അത് ആ ‘ചിന്തകന്റെ’ ഭാവനയ്ക്ക് വിടുന്നു.
Monday, May 8, 2017
Emmanuel Macron wins French presidential election
What is happening here is that people all over the world yearn for a change, a break from the past and a new direction. They are ready to take the risk that the experiment may misfire. In France, in spite of all the bad publicity I think there was a dangerous possibility of the balance tilting towards far right lured by the 'France first' slogan as happened in the case of Donald Trump. But the people of France proven their worth by opting for the outward looking, accommodating, confident, yet a fresh leadership presented by Macron. But how he will overcome the immediate future challenge of parliament election in which his party has no seat at all is yet to be seen.http://www.thehindu.com/news/international/emmanuel-macron-wins-french-presidential-election/article18405216.ece
Monday, April 17, 2017
സ്വയംകൃതാനർത്ഥങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നു
സ്വയംകൃതാനർത്ഥങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നു. ഐസ്ക്രീം കുടത്തിൽ മിക്കവാറും കുടുങ്ങിയ ഭൂതത്തെ തുറന്നുവിട്ടതാരാണ്? ഇപ്പോൾ ആ ഭൂതം മാനംമുട്ടേ വളർന്നിരിക്കുന്നു!
http://www.reporterlive.com/2017/04/17/376732.html
http://www.reporterlive.com/2017/04/17/376732.html
Kashmir ‘human shield’ row
A clever idea that saved a lot of violence and perhaps deaths!A violent mob cannot be considered as normal people. They are a large mass of criminals against which soldiers have all rights of self defence. When soldiers die our so called intellectuals are shamelessly silent! Here they avoided blood shed a lot of blood shed with a simple trick which is more than justifiable in a mob violence situation.
Sunday, April 16, 2017
Religion and Atheism
In my opinion, the unknown and the natural fear of the unknown is the basis of all religions. People try to explain, demonstrate, depict according to their imaginative power to convince their fellow sufferers with some solution for the unknown and the people looking for a solace grab it at the first opportunity and contribute to it in their own way and pass on.. and in the end snowballing into a religion. As long as there is this unknown element of time and universe, it is no use trying to put logic into religion. The best attempt to resolve the issue of the unknown that still continues is by science, but that also seems to be doomed since as soon as answers are found more and more questions pop up. Since the Grand Theory is still at large and no hope of the Unknown to be cracked in any near future, I think it will be a futile exercise to fight religious belief with logical reasoning.
Sunday, April 9, 2017
വെളുപ്പിലും കറുപ്പുണ്ട്
വെളുപ്പിലും കറുപ്പുണ്ട്;
കറുപ്പിലും വെളുപ്പുണ്ട്
നിറമല്ല, നിനവിലെ
നിറവാണ് നിറവെടോ!
ചങ്ക് രണ്ടില്ലെങ്കിലും പാരിൽ
നിത്യവൃത്തി കഴിച്ചിടാം
ഹൃദയമൊന്നെങ്കിലും വേണം
മാറാതോരോ മനുഷ്യനും.
കറുപ്പിലും വെളുപ്പുണ്ട്
നിറമല്ല, നിനവിലെ
നിറവാണ് നിറവെടോ!
നിത്യവൃത്തി കഴിച്ചിടാം
ഹൃദയമൊന്നെങ്കിലും വേണം
മാറാതോരോ മനുഷ്യനും.
Thursday, April 6, 2017
Graphene-based sieve turns seawater into drinking water
Good news for the thirsty millions, at the same time bad news for the oceans. What are the long term consequences is not predictable at present . If this happens in very large scale and millions of tons of sea water is desalinated daily, limited sized, land locked seas like Mediterranean, Caspian sea etc. may get dry accompanied by far reaching environmental repercussions. And what will happen to the millions of tons of salt thus removed? There are so many questions to be answered and to be dealt with. Not at all simple issue.
ചൂട്
വയനാട്ടിൽ ഏഴു വർഷത്തിനുള്ളിൽ ചൂട് ഏഴു ഡിഗ്രി കൂടി. മുമ്പ് ഏറ്റവും കൂടിയ ചൂട് 27 ഡിഗ്രിയായിരുന്നെങ്കിൽ ഇപ്പോളത് 34 ഡിഗ്രിയാണ്. ഗാഡ്ഗിലിനു പാര വെച്ച കസ്തൂരി രംഗനേയും അവഗണിച്ച് കാടും മേറ്റും തകർത്ത് നമുക്കാഘോഷിക്കാം!
Outdated methods of protest
The problem is we are too short of imagination to explore new, modern and unique ways of protests so that we are stuck with old, outdated methods of protest.
ജനങ്ങളുമായി ആശയവിനിമയം
ഭരണത്തലവൻ കൃത്യമായ ഇടവേളകളിൽ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത് ജനാധിപത്യവ്യവസ്ഥയിൽ ഒരു നല്ല മാതൃകയാണെന്നു കരുതുന്നു.
Saturday, February 25, 2017
Future vision
Future vision:
It is a matter of time that the present day drone will grow larger and larger and ultimately become full fledged passenger flight and the control towers in airports will take over the complete operation of the flight.
It is a matter of time that the present day drone will grow larger and larger and ultimately become full fledged passenger flight and the control towers in airports will take over the complete operation of the flight.
Wednesday, February 8, 2017
പാലിയേക്കരയിലെ ടോൾ പ്ലാസ
പാലിയേക്കരയിലെ ടോൾ പ്ലാസ സർക്കാരിന്റെ കഴിവുകേടിന്റെ ഒരു ഉദാഹരണം മാത്രം. നികുതിയായി വാങ്ങുന്ന പണംകൊണ്ട് നേരിട്ട് നല്ല റോഡുകൾ പണിയണം. അതു പറ്റില്ലെങ്കിൽ, നല്ല കരാറുകാരെ വെയ്ക്കണം; കൃത്യമായ, ന്യായമായ വ്യവസ്ഥകൾ വെയ്ക്കണം; ആ വ്യവസ്ഥകൾ പാലിക്കുന്നുണ്ട് എന്നു ഉറപ്പുവരുത്തണം; ഇല്ലെങ്കിൽ ശക്തമായ നടപടിയെടുക്കണം. ഇതൊന്നും ചെയ്യാതെ ടോൾ പ്ലാസയ്ക്കെതിരെ ബഹളം വെച്ചതുകൊണ്ട് എന്തു ഫലം!
Sunday, January 29, 2017
ജവാന്മാരെ സ്മരിക്കുക
റിപ്പബ്ലിക് ദിന ആഘോഷത്തോടൊപ്പം മഞ്ഞിടിച്ചിലിൽ മരിച്ചു പോയ ജവാന്മാരെ സ്മരിക്കുകയും കൂടി വേണ്ടതായിരുന്നില്ലേ?
രുചികൾക്കും വംശനാശം സംഭവിക്കുന്നുണ്ട്.
രുചികൾക്കും വംശനാശം സംഭവിക്കുന്നുണ്ട്.
പണ്ട് ചെറിയ അങ്ങാടികളിൽ നാടൻ ബേക്കറികളിൽ ഉണ്ടാക്കുന്ന ബൺ ചില സമയത്ത് ചൂടോടെ കിട്ടും. പത്രക്കടലാസിലോ മറ്റോ പൊതിഞ്ഞാവും കിട്ടുക. അതിന്റെ രുചി ഇന്നു പല ജാഡ പാക്കിങ്ങുകളിലും പല രൂപത്തിലും ഭാവത്തിലും കിട്ടുന്ന ഒരു ബ്രഡ്ഡിനുമില്ല!
ആട്ടിൻപാലിന്റേയും അതുകൊണ്ടുണ്ടാക്കുന്ന ആട്ടിൻതൈരിന്റേയും രുചി ആർക്കെങ്കിലും ഓർമ്മയുണ്ടോ?
Sunday, January 15, 2017
മനക്കരുത്തിലെ താരങ്ങൾ
ഇന്ന് അറിയപ്പെടുന്നവരിൽ മനക്കരുത്തിന്റെ കാര്യത്തിൽ ഒന്നാമൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസാദും രണ്ടാമൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നു തോന്നുന്നു.
Yoga in south Africa
Yoga here and there-a lesson from south Africa which should make us think what we did with it in its home country. Silly prejudices blind our minds and prevent us from seeing the truth giving total strangers the opportunity to open our eyes.
http://www.bbc.com/news/world-africa-38607987?SThisFB
http://www.bbc.com/news/world-africa-38607987?SThisFB
Saturday, January 14, 2017
ബുദ്ധിജീവികാപട്യം
ഒരു കൊടുംഭീകരൻ പരസ്പരവെടിവെപ്പിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ കാടിളക്കും വിധം ഘോരഘോരം ഗർജ്ജിച്ചിരുന്ന നമ്മുടെ സാംസ്കാരിക ബുദ്ധിജീവിസിംഹങ്ങളെല്ലാം ഇപ്പോൾ വാലും ചുരുട്ടി കണ്ണടച്ചു പാലുകുടിക്കുന്നു! ലജ്ജാവഹം!http://www.mathrubhumi.com/news/india/three-killed-in-terror-attack-in-jammu-and-kashmir-1.1641437
സീരിയൽ പോലെ അഭിമുഖങ്ങൾ
സീരിയൽ പോലെത്തന്നെയാണ് അഭിമുഖങ്ങളും. എത്ര വേണമെങ്കിലും പറഞ്ഞുകൊണ്ടിരിക്കാം. ഒരു ആഴ്ചപ്പതിപ്പ് മുഴുവൻ അഭിമുഖങ്ങൾകൊണ്ടു നിറച്ചാൽ പാവം വായനക്കാരൻ എന്തുചെയ്യും?
എന്നാണാവോ ജട്ടിയുടുത്ത് നടക്കാൻ തുടങ്ങുന്നത്!
#പണ്ട് ജട്ടിയുടെ ആവിർഭാവത്തിനുമുമ്പ് ഡ്റോയറായിരുന്നു ആണുങ്ങളുടെ അടിവസ്ത്രം. അരയിലുറപ്പിക്കാൻ ഒരു കെട്ടുവള്ളിയുമുണ്ടാവും. ഇന്ന് അല്പം കട്ടികൂടിയ ഡ്രോയറുടുത്ത് (ദോഷം പറയരുതല്ലോ, കെട്ടുവള്ളിയില്ല.) ജനം ലോകം മുഴുവൻ സഞ്ചരിക്കുന്നു. ഇനി എന്നാണാവോ ജട്ടിയുടുത്ത് നടക്കാൻ തുടങ്ങുന്നത്!
‘ജയ് ഹിന്ദഇന്റെ ഉപജ്ഞാതാവ്
എത്രയോ പരിചിതമായ ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം പ്രയോഗിച്ചതാരാണ്?
ഇന്ന് കൌമുദി ചാനലിൽ ഐ ക്യു മാസ്റ്റർ എന്ന പ്രശ്നോത്തരിയിൽ അതിന്റെ ഉത്തരം കേട്ടപ്പോഴാണ് ഇത് ഇതുവരെ അറിഞ്ഞിരുന്നില്ലല്ലോ എന്ന് അറിഞ്ഞത്!
നേതാജിയുടെ സഹചാരിയായിരുന്ന അബീദ് ഹസ്സനാണ് ആ വ്യക്തി.
ഇന്ന് കൌമുദി ചാനലിൽ ഐ ക്യു മാസ്റ്റർ എന്ന പ്രശ്നോത്തരിയിൽ അതിന്റെ ഉത്തരം കേട്ടപ്പോഴാണ് ഇത് ഇതുവരെ അറിഞ്ഞിരുന്നില്ലല്ലോ എന്ന് അറിഞ്ഞത്!
നേതാജിയുടെ സഹചാരിയായിരുന്ന അബീദ് ഹസ്സനാണ് ആ വ്യക്തി.
ഭാരതത്തിന്റെ ദേശീയത മിഥ്യ-എം ജി എസ് നാരായണൻ
സ്വാശ്രയകോളേജ് പ്രശ്നം
സ്വാശ്രയകോളേജ് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവണമെങ്കിൽ രക്ഷിതാക്കൾ വിചാരിക്കണം.
നോട്ടു നിരോധനത്തിന്റെ ബാക്കിപത്രം
നോട്ടു നിരോധനത്തുടർന്നുള്ള അനിശ്ചിതത്വവും നിഗൂഢതയും അതു മൂലമുള്ള ഊഹാപോഹങ്ങളും അവസാനിപ്പിച്ച് അതു സംബന്ധിച്ച വസ്തുതകൾ ജനങ്ങളുടെ മുന്നിൽ വെക്കുകയും ജനജീവിതം സാധാരണമാക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളുകയും ചെയ്തുകൊണ്ട് ഈ മങ്ങൂഴത്തിൽ നിന്ന് എത്രയും വേഗം പുറത്തു കടക്കുന്നതല്ലേ സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിനും നല്ലത്?
സിനിമാ ഹാളിൽ ദേശീയഗാനം
ദേശീയഗാനം, ദേശീയപതാക പോലെത്തന്നെ, എപ്പോഴും എവിടെയും ചൊല്ലാൻ പാടില്ല എന്നാണ് എന്റെ പക്ഷം. സിനിമാ ഹാളിൽ ദേശീയഗാനം പാടലും കാണികൾ എഴുന്നേറ്റു നിൽക്കലുമെല്ലാം ഒരിക്കലും ആശാസ്യമല്ല. ഇങ്ങനെ ഉത്തരവിറക്കിയ ബി ജെ പി സർക്കാർ അല്പകാൽം മുമ്പ് ഇപ്പോഴത്തെ ദേശീയഗാനം മാറ്റി വന്ദേ മാതരം കൊണ്ടുവരണം എന്നു മുറവിളി കൂട്ടിയവരാണെന്നത് വിചിത്രം തന്നെ
Tuesday, January 10, 2017
കലാലയരാഷ്ട്രീയം
കലാലയരാഷ്ട്രീയം ഇപ്പോൾ ചൂടുള്ള ചർച്ചാവിഷയമായിരിക്കുകയാണല്ലോ. വിദ്യാഭ്യാസരംഗത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയരാഹിത്യമാണ്, അതിനാൽ, എത്രയും വേഗം അതു പുന:സ്ഥാപിക്കണമെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു. എന്നാൽ, കലാലയങ്ങളിൽ സംഘടിതമായി വന്ന് പരസ്പരം കല്ലേറും വെട്ടും കുത്തും കൊലയുമെല്ലാം പരമ്പരയായി അരങ്ങേറിയിരുന്ന ഒരു കാലം അത്ര വേഗം മറക്കാൻ കഴിയില്ല. എത്രയോ യുവജന്മങ്ങൾ അങ്ങനെ പൊലിഞ്ഞുപോയിരിക്കുന്നു. അത്തരമൊരു സംഭവം കണ്ട അനുഭവം ഇപ്പോഴും മനസ്സിൽ ഭീദിതമായ ഒരു ഓർമ്മയായി നിലനിൽക്കുന്നു. എല്ലാറ്റിനുമുണ്ട് രണ്ടു വശം.
Tuesday, January 3, 2017
നിങ്ങൾ ഒരു പ്രമുഖ വ്യക്തിത്വമാണോ?
നിങ്ങൾ ഒരു പ്രമുഖ വ്യക്തിത്വമാണോ? എങ്കിൽ, നിങ്ങൾ വീട്ടുകാരോടോ സുഹൃത്തുക്കളോടോ അയൽവാസികളോടോ എന്നല്ല, ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വളരെ സൂക്ഷിക്കണം. ആദ്യം പറയാനുദ്ദേശിക്കുന്ന വിഷയം നന്നായി മനനം ചെയ്ത്, വാക്കുകളും പ്രയോഗങ്ങളുമെല്ലാം തെരഞ്ഞെടുത്ത് കമ്പും മുഴയുമെല്ലാം ചെത്തിമിനുക്കി, വീണ്ടും വീണ്ടും സ്വയം സെൻസർ ചെയ്ത്, പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പു വരുത്തി, ഏതെങ്കിലും കുട്ടികളോ മറ്റോ വിഡിയോയോ മറ്റോ എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്, അതിനനുസൃതമായ മാറ്റങ്ങൾ വീണ്ടും വരുത്തിയതിനു ശേഷം മാത്രം സാവധാനം പറയാനാരംഭിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾ ഒട്ടും താമസിയാതെ സാമൂഹ്യമാദ്ധ്യമം എന്ന കരകാണാ സംസാരസാഗരത്തിൽ ഒരിക്കലും ഗതികിട്ടാത്തവിധം നിപതിച്ചുപോയെന്നു വരാം. നിങ്ങളുടെ ഈ പ്രവൃത്തി ലോകം മുഴുവൻ പരക്കുകയും ഏതെങ്കിലും മൂലയിൽ തക്കം പാർത്തിരിക്കുന്ന നിങ്ങളറിയാത്ത ഏതെങ്കിലും ശത്രുവിന്റെ കയ്യിൽ ഒരു ആയുധമായി പരിണമിക്കുകയും ചെയ്യാം. പിന്നീട്, അധിക്ഷേപം, ആക്ഷേപം, അവഹേളനം, ഭീഷണി എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലുമുള്ള തിരമാലകൾ നിങ്ങളെ അനന്തമായി ശല്യം ചെയ്തുവെന്നു വരാം. അതുകൊണ്ട് നിതാന്തജാഗ്രത. ലൈറ്റ്, കാമറ ആൿഷൻ!!!
:)

Subscribe to:
Posts (Atom)