മാതൃഭൂമി ന്യൂസിൽ ‘യാത്ര’ പഞ്ചാബിലെ അമൃതസറിൽ. അമൃതസരോവരം എന്ന തടാകത്തിൽനിന്നാണ് അമൃതസർ എന്ന പേർ വന്നത്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഇസ്ലാം മതത്തിന്റെ അന്യരെ അകറ്റിനിർത്തുന്ന വ്യവസ്ഥയ്ക്കുമെതിരായാണ് രണ്ടിന്റേയും നല്ല വശങ്ങൾ ഉൾപ്പെടുത്തി ഗുരു നാനാക്ക് സിക്ക് മതം സ്ഥാപിച്ചത്. ഗുരുദ്വാരകളിൽ ജാതിമതലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ട്. അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലു കഴുകുകയും തല മുണ്ടുകൊണ്ട് മറയ്ക്കുകയും വേണം. ഗുരുദ്വാരയുടെ അകം എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. വൃത്തിയാക്കൽ ഭക്തർ ഒരു സൽക്കർമ്മമായി കരുതി സന്നദ്ധസേവനമായി ചെയ്യുന്നു. അതുപോലെ തന്നെ തടാകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. അതിൽ മനോഹരങ്ങളായ വളർത്തുമത്സ്യങ്ങളുണ്ട്. അവയ്ക്ക് ഗുരുദ്വാരയിലെ പ്രസാദം മാത്രമേ കൊടുക്കുകയുള്ളു. അവ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. തടാകത്തിന്റെ ഒരു മൂലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളക്കടവുകളുണ്ട്. എണ്ണയോ സോപ്പോ ഉപയോഗിക്കാൻ പാടില്ല. വെറുതെ മുങ്ങുക മാത്രം. പ്രാർത്ഥനാരീതികളിൽ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും സ്വാധീനം കാണാം.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഇസ്ലാം മതത്തിന്റെ അന്യരെ അകറ്റിനിർത്തുന്ന വ്യവസ്ഥയ്ക്കുമെതിരായാണ് രണ്ടിന്റേയും നല്ല വശങ്ങൾ ഉൾപ്പെടുത്തി ഗുരു നാനാക്ക് സിക്ക് മതം സ്ഥാപിച്ചത്. ഗുരുദ്വാരകളിൽ ജാതിമതലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ട്. അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലു കഴുകുകയും തല മുണ്ടുകൊണ്ട് മറയ്ക്കുകയും വേണം. ഗുരുദ്വാരയുടെ അകം എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. വൃത്തിയാക്കൽ ഭക്തർ ഒരു സൽക്കർമ്മമായി കരുതി സന്നദ്ധസേവനമായി ചെയ്യുന്നു. അതുപോലെ തന്നെ തടാകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. അതിൽ മനോഹരങ്ങളായ വളർത്തുമത്സ്യങ്ങളുണ്ട്. അവയ്ക്ക് ഗുരുദ്വാരയിലെ പ്രസാദം മാത്രമേ കൊടുക്കുകയുള്ളു. അവ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. തടാകത്തിന്റെ ഒരു മൂലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളക്കടവുകളുണ്ട്. എണ്ണയോ സോപ്പോ ഉപയോഗിക്കാൻ പാടില്ല. വെറുതെ മുങ്ങുക മാത്രം. പ്രാർത്ഥനാരീതികളിൽ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും സ്വാധീനം കാണാം.