ഏഷ്യാനെറ്റിൽ തുടക്കം മുതൽ സ്ഥിരമായി കാണുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നതിലുപരി ബാബു ഭരദ്വാജിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.മരിച്ചതിനു ശേഷമാണു എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവായിരുന്നു എന്നും പ്രവാസിയായിരുന്നു എന്നും പ്രവാസത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്നും അറിഞ്ഞത്. അപ്പോഴും എവിടെയായിരുന്നു എന്തായിരുന്നു എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഒന്നും കണ്ണിൽപ്പെട്ടില്ല. ഇന്നിതാ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (നാലാം ലക്കം)ശിഹാബുദ്ദീൻ പൊയതുംകടവിൻറെ അനുസ്മരണത്തിൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ സൗദിയിലേക്കു രക്ഷപ്പെട്ടു എന്ന് വായിച്ചു. അടിയന്തരാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സൗദി എന്ന് വെറുതെ ഓർത്തു. വായന തുടർന്നപ്പോൾ അതാ 'ഗൾഫിലെ തൊഴിലാളി പീഡനങ്ങൾക്കെതിരെ ഇടപെട്ട യുവ എഞ്ചിനീയറെ ജയിലിൽ നിന്നും എയർപോർട്ടിലേക്ക് ഡിപ്പോർട്ട് ചെയ്യുമ്പോൾ ദേഹമാസകലം ചങ്ങലയിട്ടിരുന്നു' എന്ന് എഴുതിയിരിക്കുന്നു.
അറിയാതെ ഒരു വിറ ദേഹത്തിലൂടെ കടന്നുപോയി
No comments:
Post a Comment