#വെടിക്കെട്ട്ദുരന്തം
കാലം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ജനസംഖ്യ, നഗരവൽക്കരണം, അന്തരീക്ഷമലിനീകരണം, പരിസ്ഥിതി എന്നിങ്ങനെ. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ വിഭാഗക്കാരും മതാചാരങ്ങളിലും ജീവിതരീതികളിലും കാലാനുസൃതമായ മാറ്റം, ബന്ധപ്പെട്ടവരെല്ലാം കൂടിയാലോചിച്ച്, നടപ്പിൽ വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ യുക്തിരഹിതമായി തുടർന്നുകൊണ്ടിരിക്കും.
#വെടിക്കെട്ട്ദുരന്തം
വെടിക്കെട്ട് ദുരന്തം കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു വ്യാപിച്ച ഒരു വലിയ ഐക്യദാർഢ്യത്തിനു വേദിയായി. ആയിരക്കണക്കിനു ജനങ്ങൾ യാതൊരു വിഭാഗീയചിന്തകളുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു, രക്തദാനത്തിനായി മുന്നോട്ടുവന്നു. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർഭത്തിനൊത്ത് ഉയരുകയും അപസ്വരങ്ങളൊഴിവാക്കുകയും ചെയ്തു. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ നേതാക്കളും അവരുടെ സാന്നിദ്ധ്യത്തോടെ ദു:ഖത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് പ്രോട്ടോക്കോളിന്റെ ആവശ്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് (അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്നറിയില്ല) സംഭവസ്ഥലവും പൊള്ളലേറ്റവരേയും സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സന്ദർശനം നടത്തി. എന്തൊക്ക അസൗകര്യമുണ്ടായാലും നേരിൽ വന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും സാന്നിദ്ധ്യം കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, ദുരന്തത്തിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യന്തം അപലപനീയമായ വിധത്തിൽ ദുഷ്പ്രചരണങ്ങൾ വ്യാപിക്കാൻ തുടങ്ങിയെന്നത് വളരെ ഖേദകരമാണ്. അത്തരം ദുഷ്‌പ്രവണതകളെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
കാലം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ജനസംഖ്യ, നഗരവൽക്കരണം, അന്തരീക്ഷമലിനീകരണം, പരിസ്ഥിതി എന്നിങ്ങനെ. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ വിഭാഗക്കാരും മതാചാരങ്ങളിലും ജീവിതരീതികളിലും കാലാനുസൃതമായ മാറ്റം, ബന്ധപ്പെട്ടവരെല്ലാം കൂടിയാലോചിച്ച്, നടപ്പിൽ വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ യുക്തിരഹിതമായി തുടർന്നുകൊണ്ടിരിക്കും.
#വെടിക്കെട്ട്ദുരന്തം
വെടിക്കെട്ട് ദുരന്തം കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു വ്യാപിച്ച ഒരു വലിയ ഐക്യദാർഢ്യത്തിനു വേദിയായി. ആയിരക്കണക്കിനു ജനങ്ങൾ യാതൊരു വിഭാഗീയചിന്തകളുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു, രക്തദാനത്തിനായി മുന്നോട്ടുവന്നു. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർഭത്തിനൊത്ത് ഉയരുകയും അപസ്വരങ്ങളൊഴിവാക്കുകയും ചെയ്തു. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ നേതാക്കളും അവരുടെ സാന്നിദ്ധ്യത്തോടെ ദു:ഖത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് പ്രോട്ടോക്കോളിന്റെ ആവശ്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് (അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്നറിയില്ല) സംഭവസ്ഥലവും പൊള്ളലേറ്റവരേയും സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സന്ദർശനം നടത്തി. എന്തൊക്ക അസൗകര്യമുണ്ടായാലും നേരിൽ വന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും സാന്നിദ്ധ്യം കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, ദുരന്തത്തിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യന്തം അപലപനീയമായ വിധത്തിൽ ദുഷ്പ്രചരണങ്ങൾ വ്യാപിക്കാൻ തുടങ്ങിയെന്നത് വളരെ ഖേദകരമാണ്. അത്തരം ദുഷ്‌പ്രവണതകളെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
No comments:
Post a Comment