Search This Blog

Wednesday, December 7, 2016

കേരളത്തിന്റെ ഗതാഗതം

കേരളത്തിന് ഏറ്റവും യോജിച്ചത് ശക്തമായ റയിൽ ശൃംഖലയാണ്. ലഭ്യമായ സൌകര്യത്തിൽ തന്നെ ധാരാളം ചെറിയ ഹ്രസ്വദൂര വണ്ടികൾ ഓടുകയാണെങ്കിൽ റോഡിന്റെ ഭാരം കുറയും, അപകടങ്ങൾ കുറയും, കൂടുതൽ വേഗത്തിൽ കൂടുതൽ ആൾക്കാർക്ക് യാത്രചെയ്യാം. അന്തരീക്ഷമലിനീകരണം കുറയും. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും നല്ലത്.

Friday, December 2, 2016

പരിസ്ഥിതിനാശം എന്ന പേടിസ്വപ്നം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി യുദ്ധങ്ങളുടേയും ദുരിതങ്ങളുടേയുമായിരുന്നു, രണ്ടാം പകുതി സ്വപ്നങ്ങളുടേയുമെന്നു പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരിസ്ഥിതിനാശം എന്ന പേടിസ്വപ്നത്തിന്റേതായിരിക്കുമോ?

Tuesday, November 22, 2016

നോട്ടു പിൻ‌വലിക്കൽ വിവാദം

പണ്ട് നരസിംഹ റാവുവും മന്മോഹൻ സിങ്ങും കൂടി സാമ്പത്തിക ഉദാരവൽക്കരണം നടപ്പിലാക്കിയപ്പോഴും, ഇന്നു നോട്ടു പിൻ‌വലിക്കലിനെച്ചൊല്ലി  നടക്കുന്നതിനേക്കാൾ എത്രയോ വലിയ പ്രതിഷേധങ്ങളും ബഹളവും എല്ലാം അരങ്ങേറുകയുണ്ടായി. ഇപ്പോൾ അതിനെപ്പറ്റി ആരും മിണ്ടുന്നില്ല. ഇന്ന് ബഹുഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ, ഉദാരവൽക്കരണത്തിന്റേയും ആഗോളവൽക്കരണത്തിന്റേയും അതിഭീകരമായ പ്രത്യാഘാതങ്ങൾ ആരേയും ഒഴിവാക്കാത്തവിധം ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.  അത് വമ്പിച്ച പരിസ്ഥിതിനാശത്തിന്റെ രൂപത്തിലാണ്. ആരും അതു ഗൌരവത്തിലെടുത്തിട്ടില്ല എന്നത് ഗാഡ്ഗിൽ റിപ്പോർട്ടിനു പാര വെച്ചതിൽ നിന്നും വളരെ വ്യക്തമാണ്. നടപ്പിലാക്കുന്നതിലെ പാളിച്ചകൾ മാറ്റിവെച്ചാൽ നോട്ടു പിൻ‌വലിക്കൽ നടപടിയുടെ ആവശ്യകത രൂക്ഷവിമർശകർപോലും അംഗീകരിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ വളരെ വൈകാതെത്തന്നെ കാണാൻ കഴിയുമെന്നു കരുതുന്നു. എന്തായാലും, ഇന്നത്തെ ബഹളങ്ങൾ നിഷേധാത്മകവും ദുരന്തപൂർണ്ണവുമായ വർഗ്ഗീയതയെച്ചൊല്ലിയല്ല എന്നത് വളരെ ആശ്വാസകരമാണ്. 

Monday, November 21, 2016

മൌനം പാലിക്കുക

സാമൂഹ്യമാദ്ധ്യമങ്ങളുടെ വരവോടെ ഏതു കാര്യത്തെപ്പറ്റിയും പ്രതികരിക്കണം എന്ന പരോക്ഷമായ ഒരു സമ്മർദ്ദം നിലനിൽക്കുന്നതുപോലെ തോന്നുന്നു. ഇല്ലെങ്കിൽ ഇന്ന ആൾ പ്രതികരിച്ചില്ല, അത് അതുകൊണ്ടാണ് എന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ കാണാം. എന്നാൽ, സ്വന്തം മേഖലയല്ലാത്ത, സ്വന്തം അറിവിൽപ്പെടാത്ത കാര്യങ്ങളെപ്പറ്റി മൌനം പാലിക്കുക എന്നത് മോശമല്ല എന്നതിലുപരി മാന്യമായ പെരുമാറ്റരീതിയാണെന്നു കരുതുന്നു.

നോട്ടു പിൻ‌വലിക്കൽ


ഇപ്പോഴത്തെ അടിയന്തര സാഹചര്യങ്ങൾ കെട്ടടങ്ങിയാലും 86ശതമാനം വരുന്ന, പണമിടപാടുകൾക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളില്ലാത്ത നാണ്യവ്യവസ്ഥ മദ്ധ്യത്തിലെ പടികളില്ലാത്ത ഒരു കോണിപോലെ വികലവും അസന്തുലിതവുമായിരിക്കും. വേണ്ടത്ര ചെറിയ മൂല്യമുള്ള നോട്ടുകളില്ലാത്തതിനാൽ 2000ത്തിന്റെ നോട്ടുകൾ ഉപയോഗശൂന്യമായിരിക്കും എന്നത് ഏതു കൊച്ചുകുട്ടിക്കും മനസ്സിലാക്കാവുന്ന ലളിതമായ യുക്തിയാണ്. അതിനാൽ, പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാവണമെങ്കിൽ എത്രയും വേഗം പുതിയ രൂപത്തിലുള്ള 500, 1000 നോട്ടുകൾ വിതരണം ചെയ്യുകയാണ് വേണ്ടത്.

Friday, November 18, 2016

കെ ആർ മീരയുടെ ‘ആരാച്ചാർ’

കെ ആർ മീരയുടെ ‘ആരാച്ചാർ’ വായിച്ചുതീർന്നു.
പതിവുപോലെ ഊതിവീർപ്പിക്കപ്പെട്ട മഹത്വത്തോടുകൂടിയ ഒരു ജനപ്രിയ നോവൽ എന്ന മുൻ‌വിധിയോടെയാണ് വായിക്കാൻ തുടങ്ങിയത്. വായന പുരോഗമിച്ചപ്പോൾ വിസ്മയംകൊണ്ട് കണ്ണുതള്ളിപ്പോയി, ശ്വാസം മുട്ടിപ്പോയി. അപാര രചനതന്നെ! ഒരു പക്ഷെ, ലോകസാഹിത്യത്തിനുതന്നെ മലയാളത്തിന്റെ സംഭാവന എന്ന് ഇതിനെ വാഴ്ത്തപ്പെടാം. ഇംഗ്ലീഷിലോ മറ്റേതെങ്കിലും യൂറോപ്യൻ ഭാഷകളിലോ ആയിരുന്നെങ്കിൽ ഇതു നോബൽ പ്രൈസിനു തന്നെ പരിഗണിക്കപ്പെടാം.കൃതഹസ്തയായ ജെ ദേവികയുടെ ഇംഗ്ലീഷ് വിവർത്തനം ഇതിനകംതന്നെ ഇറങ്ങിയിരിക്കുന്ന സ്ഥിതിക്ക് ഇനിയും സാദ്ധ്യതകളേറെയാണ്
ആദ്യം മുതൽ അന്ത്യം വരെ വളരെ അയത്നലളിതമാ‍യി, ചെറിയ ചെറിയ വാചകങ്ങളിലൂടെ, അതിഭാവുകത്വത്തിലേക്കും അതിനാടകീയതയിലേക്കും വഴുതിവീഴാതെ, ഐകരൂപ്യം ചോർന്നുപോകാതെ, സാന്ദ്രമായ ഒരേ സ്ഥായി നിലനിർത്തുന്ന എഴുത്തിന്റെ കയ്യടക്കം അത്ഭുതാവഹം തന്നെ!
കഥയുടെ വർത്തമാനകാലത്ത് മഹാ സംഭവങ്ങളൊന്നും നടക്കുന്നില്ല. എന്നാൽ, ബോധധാരാശൈലിയിൽ, നാടിന്റേയും രാജ്യത്തിന്റേയും ചരിത്രവും കുടുംബപുരാവൃത്തവുമെല്ലാം ബഹുവർണ്ണനൂലുകൾകൊണ്ട് ഊടും പാവും സുസൂക്ഷ്മം ചേരുമ്പടി ചേർത്ത് നെയ്ത ഒരു ദൃശ്യവിസ്മയം ഒരുക്കുന്ന മാന്ത്രികസ്പർശം കൃതിയിൽ ഉടനീളം നിലനിർത്തിയിരിക്കുന്നു. എത്രയെത്ര സംഭവങ്ങൾ, വ്യക്തിത്വങ്ങൾ, കഥകൾ! ഇവയെല്ലാം ഒരേ തന്തുവിൽ കോർത്തിണക്കുക എന്നത് കേവലം അസാദ്ധ്യസിദ്ധിതന്നെ!
പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഒരു സാധാരണ സ്ത്രീയുടെ നിസ്സംഗമായ ഉറച്ച വ്യക്തിത്വത്തിന്റെ അടിത്തറയിൽ പടുത്തുയർത്തിയിരിക്കുന്ന ഈ കൃതിയിലെ ഓരോ കഥാപാത്രവും ഏറെ മിഴിവുറ്റതാണ്.
ഒരു ആധുനിക ചാനൽ പ്രവർത്തകന്റെ ആർത്തിപൂണ്ട പരക്കമ്പാച്ചിലും ആരാച്ചാരാവാൻ പോകുന്ന സവിശേഷവ്യക്തിത്വത്തിനുടമയായ നായികയുടെ സ്ഥിതപ്രജ്ഞയും തമ്മിലുള്ള വെറുപ്പും സ്നേഹവും കാമവും കലർന്ന സംഘർഷഭരിതമായ ബന്ധം എഴുത്തുകാരി അതീവ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
നമ്മുടെ സ്ഥിരം ശൈലിയിൽനിന്നു വളരെ വിഭിന്നമായ ഇതിവൃത്തവും ഭാഷയും ബംഗാളിന്റെ തനിമയാർന്ന അന്തരീക്ഷസൃഷ്ടിയും ഏറ്റവും ചുരുങ്ങിയ അളവിൽ മാത്രം മലയാളി ബന്ധവും (സാധാരണഗതിയിൽ ലോകത്തെവിടെയാണെങ്കിലും മലയാളിയുടെ ലോകമായിരിക്കും പ്രതിപാദ്യം) വളരെ ആകർഷകമായി തോന്നി.
കാലമേറെക്കഴിഞ്ഞാലും ഈ കൃതി മലയാളികളുടെ മനസ്സിൽ വശ്യമായ ഒരു അനുഭൂതിയായി മായാതെ നിലനിൽക്കും എന്നുറപ്പുണ്ട്.
എങ്കിലും,
വധശിക്ഷയുടെ ചാനൽ അവതരണം യഥാർത്ഥ വധശിക്ഷയുടെ മുമ്പായിരുന്നില്ലേ വേണ്ടിയിരുന്നത് എന്നൊരു സംശയം. യഥാർത്ഥ വധശിക്ഷയ്ക്കു ശേഷം സ്റ്റുഡിയോ അവതരണത്തിനു എന്തു പ്രസക്തി? അതു നോവലിന്റെ അന്ത്യത്തിന്റെ ഭാവതീവ്രത നഷ്ടപ്പെടുത്തി എന്നൊരു തോന്നൽ.
അതുപോലെ,
അച്ഛൻ ഫണിഭൂഷൺ ഗ്യദ്ധാമല്ലിക്കിന്റെ ഭാവിയെപ്പറ്റി കൂടുതലൊന്നും പറയാതെ അപൂർണ്ണമാക്കി നിർത്തി എന്നും തോന്നി. അച്ഛന്റെ വധശിക്ഷയും നിർവ്വഹിക്കാൻ മകൾ നിയോഗിക്കപ്പെടുന്ന ദുരന്തത്തിലാവും നോവൽ അവസാനിക്കുക എന്ന് വായനക്കിടയിൽ തോന്നിയിരുന്നു.

Wednesday, November 16, 2016

എരുമേലി വിമാനത്താവളം

വിമാനത്താവളം നമ്മുടെ ഒരു ദൌർബ്ബല്യമാണെന്നു തോന്നുന്നു. ആറന്മുള വിമാനത്താവളത്തിന്റെ കോലാഹലം തൽക്കാലം കെട്ടടങ്ങിയതേയുള്ളു അപ്പോളിതാ എരുമേലി. ശബരിമല തീർത്ഥാടനത്തിന് ആൾക്കാരെ വിമാനത്തിൽ കൊണ്ടുവരേണ്ട വല്ല ആവശ്യവുമുണ്ടോ? ഇതിനേക്കാൾ ഭേദം ശബരിമലയെ നെടുമ്പാശ്ശേരിക്കോ തലസ്ഥാനത്തേയ്ക്കോ മാറ്റിസ്ഥാപിക്കുകയാണ്.

fake currency

Is Indian currency printed outside India apart from importing materials such as paper etc.? If so, how can we prevent production of genuine looking fake currencies? So isn't the first step to prevent it to print it exclusively in India with 100% Indian technology and materials in totally govt owned institutions?

വ്യാജവാർത്ത

അസാധുവാക്കൽകൊണ്ട് വ്യാജ നോട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമായേക്കാം. എന്നാൽ, വ്യാജവാർത്തകളെ എങ്ങനെ നേരിടാം? ഇപ്പോൾ ഏതാണ് ശരി, ഏതാണ് വ്യാജം എന്നു പറയാനാവാത്ത സ്ഥിതിയായിരിക്കുന്നു.

Friday, November 11, 2016

അമേരിക്കൻ ജനത മിണ്ടാതിരിക്കുന്നു.

ലോകം മുഴുവൻ മാന്തി പുണ്ണാക്കിക്കൊണ്ടിരിക്കുമ്പോഴും അമേരിക്കൻ ജനത മിണ്ടാതിരിക്കുന്നു. വിയറ്റ്നാം യുദ്ധത്തിനുശേഷം എപ്പോഴെങ്കിലും അമേരിക്കൻ ജനത ശക്തമായി പ്രതികരിച്ചിട്ടുണ്ടോ?

Thursday, November 10, 2016

ചാഞ്ചാട്ടസംസ്ഥാനങ്ങൾ( swing states)

അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിന്നും നമുക്ക് ഒരു പ്രയോഗം ലഭിച്ചിട്ടുണ്ട്-ചാഞ്ചാട്ടസംസ്ഥാനങ്ങൾ( swing states). അതേതായാലും വരവു വെയ്ക്കാം.

Monday, October 31, 2016

greatest works of literature and fine arts of 21st century

Perhaps, the greatest works of literature and fine arts of 21st century may come from the refugees fleeing the horrors of war and terrorism from Syria, Iraq, Afghanistan, Libya...from their solid experience of untold suffering from war, braving death in the sea and refugee camps and then the sudden impact with a totally new environment and culture. All this may in the end prove to be the most fertile breeding ground for spontaneous overflow of creative genius.

Thursday, October 27, 2016

മിണ്ടാതിരിക്കാം

ഇതു മുൻ‌വിധികളുടെ കാലം. എന്തു പറഞ്ഞാലും രാഷ്ട്രീയം, മതം... അതുകൊണ്ട് നമുക്ക് മിണ്ടാതിരിക്കാം.

Thursday, October 13, 2016

കൊലപാതകരാഷ്ട്രീയം



നിസ്സാര വീട്ടുജോലികൾക്കുപോലും ആളെ കിട്ടാത്ത പ്രബുദ്ധ കേരളത്തിൽ ഈ 21ആം നൂറ്റാണ്ടിലും ആളെക്കൊല്ലാൻ ഇഷ്ടം പോലെ ആളെ കിട്ടുന്നു എന്നത് ഭീദിതമായ അവസ്ഥയാണ്.

കേരളത്തിലെ ജനങ്ങൾ താരതമ്യേന രാഷ്ട്രീയ പ്രബുദ്ധരാണ്. പല പല രാഷ്ട്രീയ പൊള്ളത്തരങ്ങളെക്കുറിച്ചും അവർ ബോധവാന്മാരാണ്. പോരാത്തതിന് നമ്മുടെ മാദ്ധ്യമങ്ങൾ വിഴുപ്പുകളെല്ലാം ദിവസേന പരസ്യമായി അലക്കുന്നുമുണ്ട്. എല്ലാവരും കൊലപാതകരാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നവരാണ്. എന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണത്ഭുതം.

ആളെ കൊല്ലലല്ല, രക്ഷിക്കലാവണം രാഷ്ട്രീയം.

മലയാളിയുടെ ഭക്ഷണം

പരമ്പരാഗതമായി മലയാളിയുടെ ഭക്ഷണം അത്ര ലഘുവല്ല. അല്പം കനത്തതു തന്നെയാണ്. കാരണം ഇന്നത്തെപ്പോലെ മലയാളി വെറുതെ ഇരിക്കുന്ന സ്വഭാവക്കാരനല്ല. കൊല്ലം മുഴുവനുമുള്ള അനുകൂലമായ കാലാവസ്ഥയും വീടിനു ചുറ്റും അല്പം സ്ഥലവും കൃഷിയും എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. ചലനാത്മകത മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ കുളി മിക്കവാറും കുളത്തിലോ പുഴയിലോ അല്പം നടന്നുപോയിട്ടായിരിക്കും. അല്പം നീന്തലും കുളിയുടെ ഭാഗമാണ്. അമ്പലത്തിൽ, അങ്ങാടിയിൽ എല്ലാം പോക്ക് നടന്നിട്ട്. ആടു കോഴി പശു എന്നിവയുടെ പിന്നാലെ അല്പം... കമ്പ്യൂട്ടറിനും ടിവിക്കും മുമ്പിലിരിക്കുന്ന മലയാളി ഭക്ഷണകാര്യത്തിൽ അല്പം സൂക്ഷിക്കുന്നതു നല്ലതു തന്നെയാണ്.
മലയാളിയുടെ തനതായ ഭക്ഷണത്തിന്റെ ഏറ്റവും നല്ല വശം അത് ഓരോ ദിവസവും വീട്ടിൽ അപ്പപ്പോൾ പാകം ചെയ്യുന്നതാണ് എന്നതാണ്. 

Monday, October 3, 2016

ജിജ്ഞാസ

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ എപ്പോഴെങ്കിലും ലോകത്തിലൊരിടത്തും യുദ്ധമില്ലാത്ത ഒരു ദശകമെങ്കിലും ഉണ്ടായിട്ടുണ്ടോ? വെറും ജിജ്ഞാസ മാത്രം.

Sunday, October 2, 2016

Oct. 2 Gandhi Jayanthi

The earth and the world we live in ask us to follow Gandhi if we hope for a future at all.

Saturday, October 1, 2016

പാക്കിസ്താൻ തീവ്രവാദികൾക്കെതിരെ ഇന്ത്യയുടെ തിരിച്ചടി


Salutes to Indian army! This is the only way to respond to decades long intrusions by the militants with the active support of Pakistan.Actually, this should have happened during Kargil war. It is heartening to see that all political parties stand strongly united. Keep it up!

ഇതു പണ്ടേ, കൃത്യമായി പറഞ്ഞാൽ കാർഗിൽ യുദ്ധകാലത്ത് വേണ്ടതായിരുന്നു. ഒരു സത്യൻ അന്തിക്കാട് സിനിമയിൽ ശങ്കരാടി പറയുന്നതുപോലെ ‘ഈ ഭൂതത്തെ ഇപ്പോൾ പേടിച്ചാൽ ജീവിതകാലം മുഴുവൻ പേടിക്കേണ്ടിവരും.’ ഇപ്പറഞ്ഞ ശങ്കകളൊന്നും ഭീകരന്മാരെ എല്ലാ സന്നാഹങ്ങളും അകമ്പടിയും കൊടുത്ത് പറഞ്ഞുവിടുന്ന അവർക്കില്ലല്ലോ? ഭയാശങ്കകൾകൊണ്ട് നിഷ്ക്രിയരായിരിക്കുക എന്നു വച്ചാൽ പാക്കിസ്ഥാൻ അപ്പൊഴേ വിജയിച്ചു എന്നാണർത്ഥം. അവർക്ക് അവരുടെ തൊരപ്പൻ പരിപാടി നിർബ്ബാധം തുടരാമെന്നുള്ള സന്ദേശമാണ് അതു നൽകുന്നത്.

യുദ്ധമൊന്നുമില്ലാതെ മിണ്ടാതിരുന്നാൽ, ‘എന്തൊക്ക്യായിരുന്നു... ഇപ്പോളെന്തായി...? എന്തെങ്കിലും ചെറുതായി ഒന്നു ചെയ്താൽ, അതേ ആൾക്കാർ തന്നെ, ‘ശാന്തി, ശാന്തി.. ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം... സൂക്ഷിക്കണം... ആണവം...’ ഇതാണ് ഓൺലൈൻ ജനം. ലജ്ജാവഹം!

Friday, September 30, 2016

വ്യാഖ്യാനം

പണ്ട് വ്യാഖ്യാനം ഒരു സാഹിത്യ ശാഖയായിരുന്നു. വ്യാഖ്യാനം കൊണ്ട് പലരും പ്രശസ്തരായി. ഇന്ന് വ്യാഖ്യാനം ആവശ്യമായി വരുന്ന ഗഹനമായ കൃതികൾ ഇറങ്ങാത്തതുകൊണ്ടായിരിക്കാം ഈ സാഹിത്യശാഖ മിക്കവാറും അന്യംനിന്നിരിക്കുന്നുവെന്നു തോന്നുന്നു.

Friday, September 16, 2016

ശ്രീനാരായണഗുരു

സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി തത്വചിന്തകൻ, അക്ഷരാർത്ഥത്തിൽ ഒരു മഹാകവി എന്നിങ്ങനെ അതിബൃഹത്തായ മാനങ്ങളുള്ള ശ്രീനാരായണഗുരു വാസ്തവത്തിൽ അഖിലേന്ത്യാതലത്തിലേക്കുയരേണ്ട ഒരു മഹനീയ വ്യക്തിത്വമായിരുന്നു. എന്നാൽ, ഫലത്തിൽ, അദ്ദേഹത്തിന്റെ വീക്ഷണത്തിനും ആശയങ്ങൾക്കും അഭീഷ്ടത്തിനും എല്ലാം വിരുദ്ധമായി ഒരു സമുദായത്തിന്റെ ആരാധിക്കപ്പെടുന്ന ദേവനായി മാറുക എന്ന നിർഭാഗ്യകരമായ അവസ്ഥയിലേക്ക് ഒതുങ്ങിപ്പോവുകയല്ലേ ഉണ്ടായത്?

Monday, September 12, 2016

മട്ടുപ്പാവ്

മിക്കവാറും അപ്രത്യക്ഷമായിരുന്ന മട്ടുപ്പാവ് എന്ന വാക്ക് ചാനലുകാർ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു-മട്ടുപ്പാവ് കൃഷിയിലൂടെ.

Sunday, September 11, 2016

ആധുനിക വിദ്യാഭ്യാസം

കേരളം ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസത്തിന്റെ കളിത്തൊട്ടിലായി മാറട്ടെ! പഴഞ്ചൻ രീതികൾ ഉപേക്ഷിച്ച് പഠിക്കുന്ന വിഷയത്തിന്റെ പ്രായോഗികവശം കൂടി വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്ന തരത്തിൽ പ്രവൃത്തിപരിചയം കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നവീന വിദ്യാഭ്യാസരീതി പ്രയോഗത്തിൽ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുപോലെ കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയും അതനുസരിച്ചുള്ള പരീക്ഷാരീതി വികസിപ്പിക്കുകയും ചെയ്യുക എന്നത് കാലത്തിന്റെ ആവശ്യമാണ്.

Saturday, September 10, 2016

അനുവദിച്ച പണമെവിടെപ്പോയി ?

അനുവദിച്ച പണമെവിടെപ്പോയി എന്നതാണ് കുറെ കാലമായി നമ്മുടെ മുന്നിൽ വഴിമുടക്കിക്കൊണ്ട് ഭീമാകാരമായി ഉയരുന്ന ചോദ്യം. ഇതിനു ഉത്തരം കണ്ടെത്തി അതിനെ മറികടക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ട നടപടി.

നേതാക്കന്മാരുടെ തൊലിക്കട്ടി

ചാനലുകള്‍ കൊണ്ടാടും തോറും നേതാക്കന്മാരുടെ തൊലിക്കട്ടി കൂടി കൂടി വരുന്നത് കീടനാശിനികളെ അതിജീവിക്കുന്ന കീടങ്ങള്‍ പോലെയുള്ള ഒരു പ്രതിഭാസമാണോ ?

Monday, September 5, 2016

ഹിന്ദു ഒരു ന്യൂനപക്ഷം

വാസ്തവത്തിൽ, ഹിന്ദു എന്നത് ഒട്ടും പ്രവർത്തനക്ഷമമല്ലാത്ത ഒരു പൊതു സ്വത്വമാണ് . ജാതീയമായും മറ്റും വേർതിരിഞ്ഞുനിൽക്കുന്നതിനാലും സംഘടിതമല്ലാത്ത അതിന്റെ അടിസ്ഥാനസ്വഭാവം കൊണ്ടും അത് പ്രായോഗികമായി ന്യൂനപക്ഷത്തേക്കാൾ ന്യൂനപക്ഷമാണ്. അതിനാൽ, അവകാശപ്രശ്നങ്ങളുടെ കാര്യത്തിൽ ഭൂരിപക്ഷം എന്ന ലാബലും ഫലത്തിൽ മറിച്ചും എന്ന വലിയ സൌകര്യം മറ്റു ന്യൂനപക്ഷങ്ങൾക്കുണ്ട്. അതാണ് അവർ എല്ലാ പ്രശ്നങ്ങളിലും പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, ‘ന്യൂനപക്ഷം’ ‘മതം’ എന്നിവ സൌകര്യം പോലെ മാറി മാറി പ്രയോഗിക്കാവുന്ന വളരെ ഫലപ്രദമായ ആയുധങ്ങളാണ്.

അദ്ധ്യാപകദിനം.

ഇന്ന് അദ്ധ്യാപകദിനം.
എന്നോട് പ്രത്യേക താല്പര്യം കാണിച്ച അദ്ധ്യാപകർ-ഒന്നാം ക്ലാസ്സിലെ കർളി ടീച്ചർ(അവരെന്നെ ഒരിക്കൽ ഉമ്മ വെച്ചതായി ഓർക്കുന്നു), അഞ്ചാം ക്ലാസ്സിലെ വസന്ത ടീച്ചർ, ആറിലെ ഗേട്ടി ടീച്ചർ, ഏഴിലെ ജോണി മാഷ്. ജോണി മാഷുടെ ഉത്സാഹത്തിൽ ക്ലാസ്സ് കയ്യെഴുത്തു മാസിക പ്രസിദ്ധപ്പെടുത്തി. എനിക്കായിരുന്നു അതിന്റെ പത്രാധിപരുടെ ചുമതല. നന്നായി ചിത്രം വരക്കുന്ന അദ്ദേഹം അതിന്റെ കവർ വരച്ചുണ്ടാക്കി. മറ്റൊരു ഓർമ്മ പഠിക്കാനുണ്ടായിരുന്ന മയൂരസന്ദേശത്തിലെ നാലു ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിക്കാൻ അദ്ദേഹം എന്നെ 7എ യിലേക്കു കൊണ്ടുപോയതാണ്.

Wednesday, August 31, 2016

നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ലജ്ജിച്ചു തലതാഴ്ത്തട്ടെ!

നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ലജ്ജിച്ചു തലതാഴ്ത്തട്ടെ! സ്വന്തം ഠ വട്ടത്തിനു പുറത്തുള്ള ജീനിയസ്സുകളെ കാണാനോ, കണ്ടാൽത്തന്നെ തിരിച്ചറിയാനോ കഴിവില്ലാത്ത, അബദ്ധത്തിലെങ്ങാൻ തിരിച്ചറിഞ്ഞാൽ എങ്ങനെയെങ്കിലും നശിപ്പിക്കാൻ എല്ലാ ശക്തിയും ഉപയോഗിക്കുന്ന വാർദ്ധക്യവും ആന്ധ്യവും ബാധിച്ച നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയിൽനിന്ന് കുട്ടികൾക്ക് എന്നെങ്കിലും മോചനം ലഭിക്കുമോ?
http://www.mathrubhumi.com/education-malayalam/news/17-year-old-%E2%80%98unschooled%E2%80%99-mumbai-girl-malvika-joshi-makes-it-to-mit-malayalam-news-1.1320624

Friday, August 26, 2016

ഇന്ത്യ ഒളിമ്പിക്സിൽ

ഇന്ത്യക്ക് കായികരംഗത്ത് ശോഭിക്കാൻ കഴിയുന്നില്ല എന്നത് വാസ്തവത്തിൽ ഒരു വിരോധാഭാസമാണ്. നമ്മുടെ അനാസ്ഥ മാത്രമാണ് പരാജയ കാരണം. സ്പോർട്സിനെ നമ്മൾ ഗൌരവത്തിലെടുത്തിട്ടില്ല. സമൂഹം എഞ്ചിനീയറുടേയും ഡോക്ടറുടേയും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. പല പല കോലാഹലങ്ങൾക്കിടയിൽ നമ്മുടെ താരങ്ങൾക്ക് സ്പോട്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.
കായികരംഗത്ത് കഴിവു തെളിയിക്കുന്നവർക്ക് ഒരു മാന്യമായ സ്ഥിരവരുമാനം ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകൂ. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കി, സ്പോർട്സിന്റെ കാര്യങ്ങൾ അതിലെ വിദഗ്ദ്ധർക്ക് വിട്ടുകൊടുത്ത് അഴിമതിമുക്തമായ പ്രൊഫഷണലിസം ഉറപ്പുവരുത്തണം. വിജയങ്ങളും മെഡലുകളും താനേ വന്നുകൊള്ളും.

നാടകത്രയം

സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയത്തിൽ ഏറ്റവും ഉജ്ജ്വലമായത് ‘കാഞ്ചനസീത‘ തന്നെ. സംഘർഷങ്ങളുടെ ഒരു ചക്രവ്യൂഹം തന്നെ അതിൽ ആവിഷ്കരിച്ചിരിക്കുന്നു.

ഭാരതസംസ്കാരപഠനം



ഭാരതസംസ്കാരത്തിന്റെ ഈടുവെപ്പുകളായ പുരാണേതിഹാസങ്ങൾ, വേദോപനിഷത്തുക്കൾ എന്നിവയെല്ലാം പഠിപ്പിക്കുന്നതു വളരെ നല്ലതാണ്. അത് ഹിന്ദുമതപഠനം എന്ന ലേബലില്ലാതെ താല്പര്യമുള്ള ആർക്കു വേണമെങ്കിലും പഠിക്കാവുന്ന വിധത്തിലായിരിക്കണം. നമ്മുടെ പൂർവ്വികരുടെ ചിന്തയുടെ, ഭാവനയുടെ ആഴവും പരപ്പും ജനസാമാന്യത്തിന് അനുഭവവേദ്യമാക്കാൻ അതു വളരെയേറെ ഉപകരിക്കും.

ഈ കൃതികൾ മുഴുവൻ പറയുന്നത് കേവല മനുഷ്യനെക്കുറിച്ചാണ്. ഹിന്ദു എന്നത് പിന്നീടെപ്പോഴോ വന്ന ഒരു ആശയമാണെന്നാണ് അത് തെളിയിക്കുന്നത്. ഹിന്ദു എന്ന സങ്കല്പനം തന്നെ ആധുനിക മതസങ്കല്പത്തിൽനിന്നും വളരെ വിഭിന്നമാണ്. അതിനാൽ, മറ്റു മതഗ്രന്ഥങ്ങളെപ്പോലെ ഇവയെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തുന്നത് ഈ പൈതൃകസമ്പത്തിനോടു ചെയ്യുന്ന വലിയ അനീതിയായിരിക്കും.
സംസ്കൃതഭാഷ ഒരു നല്ല ഉദാഹരണമാണ്. അത് ഒരു വിഭാഗം സ്വകാര്യസ്വത്തായി കയ്യടക്കി വെച്ചതു മൂലം അതു ക്രമേണ ഒരു മൃതഭാഷയായി. നേരേ മറിച്ച്, അതിനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അതിന്റെ ഒരു ആധുനികരൂപമെങ്കിലും ദൈനംദിനവ്യവഹാരഭാഷയായി നിലനിന്നേനെ. അങ്ങനെയായിരുന്നെങ്കിൽ, മേൽപ്പറഞ്ഞ കൃതികൾ കൂടുതൽ സാർത്ഥകമായ വിധത്തിൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞേനെ!

Sunday, August 21, 2016

ഇന്ത്യയുടെ ഊഴം

അങ്ങനെ, ഒരു കാലത്ത് കടത്തിൽ മുങ്ങിച്ചാവുകയായിരുന്ന ബ്രസീലും വലിയ കുഴപ്പമില്ലാതെ ഒളിംപിക്സ് നടത്തി. ഇന്ത്യയുടെ ഊഴം എന്നാണാവോ!

Saturday, July 9, 2016

പദസൃഷ്ടി

വാക്കുകൾ ചേർത്തുവച്ച് പുതിയ വാക്കുകളുണ്ടാക്കാനുള്ള അപാരസാദ്ധ്യതയാണ് ഇംഗ്ലീഷിനെ പദസമ്പന്നമാക്കുന്നത്. അതുപോലെത്തന്നെയാണ് സംസ്കൃതവും. എന്നാൽ, മലയാളം ഇക്കാര്യത്തിൽ അല്പം പിന്നോക്കമാണെന്നു തോന്നുന്നു. ഉദാ: four wheel drive- എങ്ങനെ മലയാളത്തിലേക്ക് കൊണ്ടുവരാം?

Tuesday, July 5, 2016

സുഖവും ദു:ഖവും

എല്ലാം സുഖവും സന്തോഷവുമായാൽ കഷ്ടവും ദു:ഖവും അതിജീവിക്കുന്നതിന്റെ സുഖവും സന്തോഷവും ലഭിക്കുകയില്ല! :)

Friday, July 1, 2016

Religion and Science

In ancient times, seeking and acquiring of all sorts of knowledge such as philosophy, astrology/ astronomy, medicine, literature etc. through intuitive thought process was considered or interpreted as part of religious practice. With the advent of modern science acquisition of knowledge was taken over by science through objective observation, experimentation, calculation etc. Philosophy became independent of religion. Religion thus lost its dynamism and ended up as just a bundle of rituals and beliefs.

Monday, June 27, 2016

മതം, മതവിരുദ്ധം.

മതത്തിന്റെ പേരിൽ മതവിരുദ്ധപ്രവർത്തനം നടത്തുമ്പോൾ മതം നിസ്സഹായമാവുന്നു.

Sunday, June 26, 2016

Britain leave the European Union

Good riddance! The opportunist Britain was never an integrated part of the EU refusing to accept common currency and Shengen visa and was really a spoke in the wheel of EU enjoying the good days and ditching the union as soon as the tide turned. But what is important is, EU should hold together ever strongly and forge ahead pushing UK into the past. It is up to them to rise up to the challenge. If they fail, it proves that EU was a historical blunder.

Saturday, June 11, 2016

101st Birthday of Saul Bellow

Saul Bellow(6/10/1915 - 4/5/2005). One of the great writers of 20th century! One of my favourite writers. His writing was 'deceptively simple'. Full of distinct observations, thoughts. ideas, ironical situations, peculiar characters that depicts so powerfully the tragedy of the individual vis-a-vis the modern American society. And what a flow of words!
http://www.penguin.com/author/view/books/saul-bellow/1903?pgPage=2

Sunday, June 5, 2016

Court and Democracy

Court is both the strength and weakness of democracy.

Two Kerala Brothers Invent A Low-Cost Wind Turbine


Great effort! Hope they will continue to improve the design and make it ready for the market as soon as possible to make India self sufficient in renewable power and make India proud.

http://www.indiatimes.com/news/india/two-kerala-brothers-invent-a-low-cost-wind-turbine-that-can-power-an-entire-house-daily-256169.html

ജൂൺ 5- ലോക പരിസ്ഥിതിദിനം



ജൂൺ 5- ലോക പരിസ്ഥിതിദിനം. കഴിഞ്ഞ പരിസ്ഥിതിദിനം നാം ആഘോഷിച്ചതിനുശേഷം ഇതുവരെ ലോകത്തിൽ ആശാവഹമായ എന്തെങ്കിലും ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോ? എത്രയോ നിർമ്മാണപ്രവർത്തനങ്ങൾ നടന്നു, എത്രയോ എണ്ണ കുഴിച്ചെടുത്ത് പുകച്ചു വിട്ടു, എത്രയോ മാലിന്യങ്ങൾ പുറന്തള്ളി...!

June 5- World Environment Day. From last environment day to this one anything has really changed in a hopeful and positive direction in the world?

നശിക്കുന്ന നദിയെപ്പറ്റി, പരിസ്ഥിതിയെപ്പറ്റിയെല്ലാമുള്ള വികാരനിർഭരമാ‍യ ടിവി പരിപാടിയ്ക്കിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് 4X4 SUV ആഡംബര കാറിന്റെ പരസ്യം. ‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം.’

Saturday, June 4, 2016

Mohammad Ali passed away

What a life! World boxing champion and then beaten by Parkinson disease for 32 years.


"In 1967, Ali took the momentous decision of opposing the US war in Vietnam, a move that was widely criticised by his fellow Americans.
He refused to be drafted into the US military and was subsequently stripped of his world title and boxing licence. He would not fight again for nearly four years.
After his conviction for refusing the draft was overturned in 1971, Ali returned to the ring and fought in three of the most iconic contests in boxing history, helping restore his reputation with the public."




Ali's heavyweight boxing was against American injustice.

അലിയുടെ കനത്ത ഇടി അമേരിക്കൻ അനീതിക്കെതിരെയായിരുന്നു.




Just imagine! If Mohammad Ali had not been struck down by Parkinson's, perhaps, he might be a predecessor to Obama. Who knows!


http://www.bbc.com/news/world-us-canada-16011175



Sunday, May 15, 2016

മോദിയുടെ സൊമാലിയ വിവാദം




ചളിയിൽ പൂണ്ടുപോകുന്ന ചാണ്ടിക്ക് ഒരു പുൽക്കൊടി കിട്ടി. അത് ഏറ്റുപിടിക്കാൻ കുറേ ആൾക്കാരേയും!

ഒരു തറവേലയിലൂടെ ചാണ്ടി ബദ്ധശത്രുക്കളുടേയും ഹീറോ ആയി. ഒപ്പം കടിപിടികൂടാൻ ഒരു എല്ലിൻ കഷണവും എറിഞ്ഞുകൊടുത്തു. ഇതിന്റെ പേരിൽ കുറേ വോട്ടു മറിഞ്ഞാലും അത്ഭുതപ്പെടാനില്ല. ഒരു വെടിക്ക് ഒരായിരം പക്ഷികൾ!

ഉമ്മന്റെ ചൂണ്ടയിൽ ഇടത് സുന്ദരമായി കൊത്തി. അഞ്ചുകൊല്ലമായി കേരളത്തെ തുടർച്ചയായി നാണം കെടുത്തുകയും അപമാനിക്കുകയും ചെയ്തത് സഖാക്കൾ ഒരു നിമിഷം കൊണ്ട് മറന്നുപോയി. ലജ്ജാവഹം!


https://www.facebook.com/projectkerala/photos/pcb.551764841661588/551763878328351/?type=3&theater


http://www.mathrubhumi.com/crime-beat/kochi-malayalam-news-1.1054710

കേരളത്തിന്റെ അഭിമാനം! ഈ മഹാനാണ് കേരളത്തിന്റെ മാനം കാക്കാൻ തൊള്ള പൊളിക്കുന്നത്! അഞ്ചുകൊല്ലമായി കേരളത്തെ തുടർച്ചയായി നാണം കെടുത്തുകയും അപമാനിക്കുകയും ചെയ്തത് എല്ലാവരും ഒരു നിമിഷം കൊണ്ട് മറന്നുപോയി. ലജ്ജാവഹം!

കേരളത്തിന്റെ അഭിമാനം! ഈ മഹാനാണ് കേരളത്തിന്റെ മാനം കാക്കാൻ തൊള്ള പൊളിക്കുന്നത്! അത് ഏറ്റുപിടിക്കാൻ കുറേ സാംസ്കാരിക ബുദ്ധിജീവികളും!ഉമ്മന്റെ ചൂണ്ടയിൽ ഇടത് സുന്ദരമായി കൊത്തി. അഞ്ചുകൊല്ലമായി കേരളത്തെ തുടർച്ചയായി നാണം കെടുത്തുകയ ും അപമാനിക്കുകയും ചെയ്തത് സഖാക്കൾ ഒരു നിമിഷം കൊണ്ട് മറന്നുപോയി. ലജ്ജാവഹം!


ഉമ്മൻറെ തറവേലയിൽ എല്ലാവരും വീഴുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്. അഞ്ചു കൊല്ലം കേരളത്തിന് അപമാനകരമാംവിധം അഴിമതികളും നുണകളും നിറഞ്ഞ ഭരണം കാഴ്ച
വെക്കുകയും മലയാളികളെ മുഴുവൻ വിഡ്ഡികളാക്കുകയും ചെയ്ത മുഖ്യൻ കുടുതൽ കരുത്തോടെ അതു തുടരുന്നു. ജനം കഥയറിയാതെ ആട്ടം കണ്ടു രസിക്കുന്നു!

Friday, April 29, 2016

കർണ്ണാടകസംഗീതത്തിലെ കയ്യൊപ്പുകൾ

കർണ്ണാടകസംഗീതത്തിലെ പ്രസിദ്ധ വാഗ്ഗേയകാരന്മാരായ ത്യാഗരാജഭാഗവതർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ പുരന്ദരദാസൻ, സ്വാതിതിരുനാൾ എന്നിവരെല്ലാം അവരുടെ വ്യക്തിമുദ്രയായി യഥാക്രമം, ത്യാഗരാജ, ഗുരുഗുഹ, ശ്യാമകൃഷ്ണ, പുരന്ദരവിഢല, പത്മനാഭ എന്നിങ്ങനെയുള്ള വാക്കുകൾ അവരുടെ കൃതികളിൽ ഉൾപ്പെടുത്തിയിരുന്നു. അതിലളിതമായ ഈ സൂത്രം പിൻ‌ഗാമികളായ സംഗീതകാരന്മാർക്കും സംഗീതപ്രേമികൾക്കും വിദ്യാർത്ഥികൾക്കും എത്ര വലിയ സേവനമാണ് ചെയ്തത് എന്നൊന്നാലോചിച്ചുനോക്കുക! അതുവഴി അവരുടെ കൃതികൾ നിഷ്‌പ്രയാസം തിരിച്ചറിയാൻ കഴിയുകയും അതറിഞ്ഞ് ആസ്വദിക്കാൻ പറ്റുകയും ചെയ്യുന്നു. നേരേ മറിച്ച്, അങ്ങനെയൊന്നുണ്ടായിരുന്നില്ലെങ്കിലത്തെ പുകിലൊന്നാലോച്ചു നോക്കുക. പല പല ഗവേഷകർ ഒരുപാട്, പണവും, സമയവും ഊർജ്ജവുമെല്ലാം ദുർവ്യയം ചെയ്ത്, അവരവരുടേതായ രീതിയിൽ ലക്ഷണങ്ങളും സാഹചര്യത്തെളിവുകളും ചരിത്രരേഖകളുമെല്ലാം പഠിച്ച് അവരവരുടേതായ നിഗമനങ്ങളിലെത്തിച്ചേരുകയും കൃത്യമായ ഒരു വിവരവുമില്ലാതെ, ആസ്വാദകരെ ആശയക്കുഴപ്പത്തിന്റെ മങ്ങൂഴത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുമായിരുന്നു.

ചില വാഗ്ഗേയകാരരും അവരുടെ മുദ്ര പദങ്ങളും

തല്ലപക അന്നമയ്യ - വെങ്കട
പുരന്ദരദാസ - പുരന്ദര വിഢല
കനകദാസ - കാഗിനെലെ ആദികേശവ
ത്യാഗരാജ - ത്യാഗരാജ
ശ്യാമശാസ്ത്രി - ശ്യാമ കൃഷ്ണ
മുത്തുസ്വാമി ദീക്ഷിതർ- ഗുരുഗുഹ
സ്വാതി തിരുനാൾ - പത്മനാഭ/പങ്കജനാഭ
ഭദ്രാചല രാമദാസ് - രാമദാസു
പാപനാശം ശിവൻ - രാമദാസൻ
ഗോപാലകൃഷ്ണ ഭാരതി - ഗോപാലകൃഷ്ണൻ
ഹരികേശനല്ലുർ മുത്തയ്യ ഭാഗവതർ - ഹരികേശ
നാരായണതീർത്ഥ - നാരായണതീർത്ഥ
പട്ടണം സുബ്രഹ്മണ്യ അയ്യർ - വെങ്കടേശ്വര
മൈസൂർ വാസുദേവാചാര്യ - വാസുദേവാ
മൈസൂർ വി രാമരത്നം - രാമ
എം. ഡി. രാമനഥൻ - വരദ ദാസ
എം. ബാലമുരളികൃഷ്ണ - ഹരി, മുരളി
മഹാരാജപുരം സന്താനം - മഹാരാജൻ
കോടീശ്വര അയ്യർ - കവി കുഞ്ചരദാസ
ക്ഷേത്രയ്യ - മുവ്വ ഗോപാല
സദാശിവ ബ്രഹ്മേന്ദ്ര സ്വാമി - പരമഹംസ
അക്കമഹാദേവി - ചന്നമല്ലികാർജ്ജുന
ബാസവ - കൂടലസംഗമദേവ

വികസനവും പുരോഗതിയും

#പണ്ട്
പണ്ട് ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾ വികസനവും പുരോഗതിയും തമ്മിൽ കാര്യമായ വൈരുദ്ധ്യമുണ്ടായിരുന്നില്ല. പ്രകൃതിയെ വല്ലാതെ നോവിക്കാതെ, ഒരു പാലം, ഒരു റോഡ്, ഒരു സ്കൂൾ, വൈദ്യുതി, കുടിവെള്ളം എന്നിവയൊക്കെ വരുമ്പോൾ വികസനമായി, പുരോഗമനമായി, എല്ലാവർക്കും സന്തോഷമായി. എന്നാൽ, ഇന്ന് പലരുടേയും ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾത്തന്നെ നമുക്ക് വികസനമാവണമെങ്കിൽ, കാടും മേടും കൃഷിസ്ഥലങ്ങളും ഇടിച്ചുനിരത്തി, വിമാനത്താവളങ്ങൾ, മെട്രോ, കൂറ്റൻ ഷോപ്പിങ് മാൾ, ഹൈവെകൾ, പാർപ്പിടസമുച്ചയങ്ങൾ എന്നിവയെല്ലാം വരണം. ഇതിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങൾ പ്രാകൃതാവസ്ഥയിലാവുകയും പുനർജ്ജീവനം സാദ്ധ്യമാവാത്തവിധം പ്രകൃതിനാശം സംഭവിച്ചാലും നമുക്ക് പ്രശ്നമില്ല. ഈ സാഹചര്യത്തിൽ വികസനം പുരോഗമനവിരുദ്ധമാവുന്നു. വികസനം നാശത്തിലേക്കുള്ള പുരോഗമനമാവുന്നു.

ഏറ്റവും കറഞ്ഞത് ദാരിദ്ര്യവും അഴിമതിയും തുടച്ചുമാറ്റാൻ കഴിഞ്ഞാൽ സാധാരണക്കാരായ ജനങ്ങൾ ഭരണത്തിനൊപ്പം നിൽക്കും. അതിരുകടന്ന, അന്ധമായ വികസനം ചിലപ്പോൾ തിരിഞ്ഞുകൊത്തും.

വികസനം, വികസനം എന്നു മനുഷ്യൻ; വേണ്ടാ, വേണ്ടാ എന്നു ഭൂമി

Sunday, April 24, 2016

മാറുന്ന മാദ്ധ്യമം

രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ വേദി ഇപ്പോൾ സാമൂഹ്യമാദ്ധ്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ടിവി ചാനലുകൾക്ക് അവയുടെ പിന്നാലെ പോകേണ്ട ഗതികേട് വന്നുപെട്ടിരിക്കുന്നു.

Friday, April 22, 2016

ലോക ഭൗമദിനം

ഏപ്രിൽ 22. ലോക ഭൗമദിനം
സർവ്വംസഹയുടെ കാലമെല്ലാം കഴിഞ്ഞു, മനുഷ്യാ! താന്തോന്നിത്തം ചെയ്താൽ അപ്പോഴപ്പോൾ കൊട്ടു കിട്ടും. ഓർമ്മയിരിക്കട്ടെ!

ജനറൽ ചാത്തൻസ്

‘എല്ലാ കവിതേം ആദ്യം ഗദ്യത്തില് നീട്ടിവലിച്ച് ഒരു കാച്ചാ കാച്ചും. അതു കഴിഞ്ഞ് വൃത്തത്തിന്റെ പണി. നെണക്ക് കേക വേണോ, പതിനാലക്ഷരം തോതില് വെട്ടിമുറിച്ച് നമ്പ്രാ ചേർക്കും. കാകളി വേണോ, പന്ത്രണ്ടിമ്മ മുറി, ശ്ലഥകാകളി വേണോ...’
-വി കെ എൻ(ജനറൽ ചാത്തൻസ്)
ഇത് വള്ളത്തോളും ആശാനും ഉള്ളൂരുമെല്ലാം വായിച്ചാൽ എങ്ങനെയിരിക്കും?

Wednesday, April 13, 2016

അമൃതസർ

മാതൃഭൂമി ന്യൂസിൽ ‘യാത്ര’ പഞ്ചാബിലെ അമൃതസറിൽ. അമൃതസരോവരം എന്ന തടാകത്തിൽനിന്നാണ് അമൃതസർ എന്ന പേർ വന്നത്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഇസ്ലാം മതത്തിന്റെ അന്യരെ അകറ്റിനിർത്തുന്ന വ്യവസ്ഥയ്ക്കുമെതിരായാണ് രണ്ടിന്റേയും നല്ല വശങ്ങൾ ഉൾപ്പെടുത്തി ഗുരു നാനാക്ക് സിക്ക് മതം സ്ഥാപിച്ചത്. ഗുരുദ്വാരകളിൽ ജാതിമതലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ട്. അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലു കഴുകുകയും തല മുണ്ടുകൊണ്ട് മറയ്ക്കുകയും വേണം. ഗുരുദ്വാരയുടെ അകം എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. വൃത്തിയാക്കൽ ഭക്തർ ഒരു സൽക്കർമ്മമായി കരുതി സന്നദ്ധസേവനമായി ചെയ്യുന്നു. അതുപോലെ തന്നെ തടാകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. അതിൽ മനോഹരങ്ങളായ വളർത്തുമത്സ്യങ്ങളുണ്ട്. അവയ്ക്ക് ഗുരുദ്വാരയിലെ പ്രസാദം മാത്രമേ കൊടുക്കുകയുള്ളു. അവ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. തടാകത്തിന്റെ ഒരു മൂലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളക്കടവുകളുണ്ട്. എണ്ണയോ സോപ്പോ ഉപയോഗിക്കാൻ പാടില്ല. വെറുതെ മുങ്ങുക മാത്രം. പ്രാർത്ഥനാരീതികളിൽ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും സ്വാധീനം കാണാം.

വായനയുടെ സാങ്കേതികവിദ്യ

സാങ്കേതികവിദ്യ എത്രതന്നെ പുരോഗമിച്ചാലും വായനയുടേയും അത് മനസ്സിൽ സൂക്ഷിക്കുന്നതിന്റേയും സാങ്കേതികവിദ്യയിൽ (അത് എത്രയോ ഉയർന്നതാണ്‌ എന്ന് സംശയമില്ല, എങ്കിലും ) ഒരു മാറ്റമുണ്ടാകുന്നതിനെപ്പറ്റി ഇന്നത്തെ നിലയിൽ ചിന്തിക്കാനാവുകയില്ല.
13/4/2014

Monday, April 11, 2016

സൃഷ്ടിയും പരിഭാഷയും

സ്വന്തം സൃഷ്ടി ഒരു പുതിയ പാത വെട്ടുന്നതുപോലെയാണ്; പരിഭാഷ കാടുമൂടിക്കിടന്ന ഒരു പാത വെട്ടിത്തെളിയിക്കുന്നതുപോലെയും.

ബാബു ഭരദ്വാജ്



ഏഷ്യാനെറ്റിൽ തുടക്കം മുതൽ സ്ഥിരമായി കാണുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നതിലുപരി ബാബു ഭരദ്വാജിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.മരിച്ചതിനു ശേഷമാണു എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവായിരുന്നു എന്നും പ്രവാസിയായിരുന്നു എന്നും പ്രവാസത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്നും അറിഞ്ഞത്. അപ്പോഴും എവിടെയായിരുന്നു എന്തായിരുന്നു എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഒന്നും കണ്ണിൽപ്പെട്ടില്ല. ഇന്നിതാ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (നാലാം ലക്കം)ശിഹാബുദ്ദീൻ പൊയതുംകടവിൻറെ അനുസ്മരണത്തിൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ സൗദിയിലേക്കു രക്ഷപ്പെട്ടു എന്ന് വായിച്ചു. അടിയന്തരാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സൗദി എന്ന് വെറുതെ ഓർത്തു. വായന തുടർന്നപ്പോൾ അതാ 'ഗൾഫിലെ തൊഴിലാളി പീഡനങ്ങൾക്കെതിരെ ഇടപെട്ട യുവ എഞ്ചിനീയറെ ജയിലിൽ നിന്നും എയർപോർട്ടിലേക്ക് ഡിപ്പോർട്ട് ചെയ്യുമ്പോൾ ദേഹമാസകലം ചങ്ങലയിട്ടിരുന്നു' എന്ന് എഴുതിയിരിക്കുന്നു.


അറിയാതെ ഒരു വിറ ദേഹത്തിലൂടെ കടന്നുപോയി

കൊല്ലം പരവൂർ വെടിക്കെട്ട് ദുരന്തം

#‎വെടിക്കെട്ട്ദുരന്തം‬
കാലം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ജനസംഖ്യ, നഗരവൽക്കരണം, അന്തരീക്ഷമലിനീകരണം, പരിസ്ഥിതി എന്നിങ്ങനെ. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ വിഭാഗക്കാരും മതാചാരങ്ങളിലും ജീവിതരീതികളിലും കാലാനുസൃതമായ മാറ്റം, ബന്ധപ്പെട്ടവരെല്ലാം കൂടിയാലോചിച്ച്, നടപ്പിൽ വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ യുക്തിരഹിതമായി തുടർന്നുകൊണ്ടിരിക്കും.

‪#‎വെടിക്കെട്ട്ദുരന്തം‬
വെടിക്കെട്ട് ദുരന്തം കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു വ്യാപിച്ച ഒരു വലിയ ഐക്യദാർഢ്യത്തിനു വേദിയായി. ആയിരക്കണക്കിനു ജനങ്ങൾ യാതൊരു വിഭാഗീയചിന്തകളുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു, രക്തദാനത്തിനായി മുന്നോട്ടുവന്നു. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർഭത്തിനൊത്ത് ഉയരുകയും അപസ്വരങ്ങളൊഴിവാക്കുകയും ചെയ്തു. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ നേതാക്കളും അവരുടെ സാന്നിദ്ധ്യത്തോടെ ദു:ഖത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് പ്രോട്ടോക്കോളിന്റെ ആവശ്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് (അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്നറിയില്ല) സംഭവസ്ഥലവും പൊള്ളലേറ്റവരേയും സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സന്ദർശനം നടത്തി. എന്തൊക്ക അസൗകര്യമുണ്ടായാലും നേരിൽ വന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും സാന്നിദ്ധ്യം കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, ദുരന്തത്തിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യന്തം അപലപനീയമായ വിധത്തിൽ ദുഷ്പ്രചരണങ്ങൾ വ്യാപിക്കാൻ തുടങ്ങിയെന്നത് വളരെ ഖേദകരമാണ്. അത്തരം ദുഷ്‌പ്രവണതകളെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

Sunday, April 3, 2016

നോവലും സിനിമയും

മനുഷ്യന്റെ അതിസൂക്ഷ്മഭാവങ്ങൾ വാക്കുകൾകൊണ്ടു വിവരിക്കുക അസാദ്ധ്യമാണ്. അതുകൊണ്ടാണ് ഒരു നോവൽ വായിക്കുന്നതും സിനിമ കാണുന്നതും വ്യത്യസ്തമായ അനുഭവമാകുന്നത്.

Future is here!

Future is here! Just a couple of years and the combustion engine may be a thing of the past and the next generation, hopefully, will reap all the benefits accompanying it!
http://www.bbc.com/news/technology-35940302?SThisFB

Saturday, April 2, 2016

നമ്മുടെ രാജാക്കന്മാർ ഒന്നൊഴിയാതെ ഇത്ര ചരിത്രബോധമില്ലാത്തവരായതെങ്ങനെ?

നമ്മുടെ രാജാക്കന്മാർ ഒന്നൊഴിയാതെ ഇത്ര ചരിത്രബോധമില്ലാത്തവരായതെങ്ങനെ? അഥവാ, ചരിത്രം എന്ന ഒന്ന് ഉള്ളതായിത്തന്നെ അവർക്കറിയാമായിരുന്നില്ലേ? സാഹിത്യകലാദികളെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ, ഏറ്റവും ചുരുങ്ങിയത് സമകാലികസംഭവങ്ങൾ രേഖപ്പെടുത്തിവെക്കാൻ ഏതാനും പേരെ നിയോഗിച്ചിരുന്നുവെങ്കിൽ അത് വരുംതലമുറകൾക്ക് സ്വന്തം വേരുകൾ തിരിച്ചറിയാൻ എത്ര സഹായകമായേനെ! അതിനുവേണ്ടി കണക്കില്ലാത്തത്ര ആളും അർത്ഥവും ഊർജ്ജവും ചെലവാക്കി അന്തമില്ലാത്ത ഗവേഷണങ്ങൾ നടത്തി, ഒരു തീർച്ചയുമില്ലാത്ത അനുമാനങ്ങളിലെത്തിച്ചേരുന്ന ഗതികേടിൽനിന്ന് അവർക്ക് മോചനം ലഭിക്കുമായിരുന്നു!

Thursday, January 14, 2016

കേസുവിപ്ലവം

ഹിന്ദുക്കൾ മുസ്ലീങ്ങളുടേയും കൃസ്ത്യാനികളുടേയും അനാചാരങ്ങൾക്കെതിരെ കേസുകൊടുക്കുക, മുസ്ലീങ്ങൾ ഹിന്ദു, കൃസ്ത്യൻ അനാചാരങ്ങൾക്കും കൃസ്ത്യാനികൾ ഹിന്ദു മുസ്ലീം അനാചാരങ്ങൾക്കെതിരേയും കേസുകൾ കൊടുക്കുക! കേരളം നന്നാവട്ടെ! ഒപ്പം കോടതിക്കും ചാനലുകൾക്കും സാമൂഹ്യമാദ്ധ്യമങ്ങൾക്കും കുശാലായി!

Tuesday, January 12, 2016

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?



ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?
ഇതേ ചോദ്യം കൃസ്ത്യൻ, മുസ്ലീം പള്ളികളുടെ കാര്യത്തിൽ ഉയർന്നാൽ, (സ്ത്രീകൾക്ക് പാതിരിമാരായിക്കൂടെ, സ്ത്രീകൾക്ക് മുസ്ലീം പള്ളികളിൽ പ്രവേശിച്ചുകൂടെ?) എന്തായിരിക്കും മതേതര കോടതിയുടെ നിലപാട്?
സാധാരണ ഗതിയിൽ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തിക്ക് വലിയ സ്ഥാനമില്ലെങ്കിലും ശബരിമലയിൽ 10 നും 50 നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല എന്നത് ശബരിമല തീർത്ഥാടനത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, സ്ത്രീസുരക്ഷ ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത് തികച്ചും യുക്തിസഹമാണെന്ന് ആർക്കും ബോദ്ധ്യമാകും. ഇക്കാര്യത്തിൽ ഭരണഘടന വലിച്ചിഴയ്ക്കുകയാണെങ്കിൽ മറ്റു പല കാര്യങ്ങളിലും അത് തന്നെ ചെയ്യേണ്ടിവരും. പട്ടാളത്തിൽ മുന്നണിപ്പടയാളികളെ നിയമിക്കുന്ന കാര്യത്തിലും ഫാക്ടറികളിൽ ഷിഫ്റ്റ്‌ ജോലിക്കു വെക്കുന്ന കാര്യത്തിലും എല്ലാം ഇത് ബാധകമാക്കാവുന്നതാണ്.
സർക്കാർ, സ്വകാര്യ ജോലികൾക്ക് അപേക്ഷിക്കുന്നതിനും ജോലിയിൽനിന്നും വിരമിക്കുന്നതിനുമെല്ലാം പ്രായപരിധിയുണ്ട്, പ്രത്യേക സാഹചര്യങ്ങളിൽ ട്രാഫിക്ക്, പ്രവേശനനിയന്ത്രണങ്ങൾ എല്ലാം സാധാരണമാണ് . ഇതുപോലുള്ള എല്ലാ ചട്ടങ്ങളേയും ഇതുപോലെ ചോദ്യം ചെയ്യാവുന്നതാണ്.
കേരളത്തിൽ പൊതുവെ, മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നാണറിവ്. കുറച്ചു കാലം മുമ്പ് ഇത് ചർച്ചാവിഷയമായിരുന്നു. അതിനുശേഷം എന്തെങ്കിലും മാറ്റമുണ്ടായോ എന്നറിയില്ല.
ഇനി എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണമെന്നു ശഠിക്കുകയാണെങ്കിൽ, അത് എല്ലാ ജാതിമതസ്ഥർക്കും ഒരുപോലെ ബാധകമായ പൊതു സിവിൽ കോഡിലൂടെ മാത്രമേ സാദ്ധ്യമാവൂ.അതുതന്നെ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സാദ്ധ്യമാവുമോ എന്ന് കണ്ടറിയണം.
ഞാനിതൊരു പ്രായോഗികമായ ഏർപ്പാടായി മാത്രമേ കാണുന്നുള്ളു. എത്രയോ മേഖലയിൽ ഇതു നടക്കുന്നുണ്ട്! സൈന്യത്തിന്റെ മുന്നണിയിൽ, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ... അതിനു പുറമെ, സ്ത്രീകൾക്കു മാത്രമായ കോളേജുകൾ, തീവണ്ടി ബോഗികൾ മുതൽ ടോയ്ലറ്റു വരെ. പണ്ടുള്ള ഒരു നടപടിക്രമമാണെങ്കിലും സ്ത്രീസുരക്ഷ ഒരു വലിയ ഭീഷണിയായിരിക്കുന്ന ഇക്കാലത്ത് ഇതു വളരെ പ്രസക്തമാണ് എന്നാൺ് എന്റെ അഭിപ്രായം. വിചിത്രമെന്നു പറയട്ടെ, ഇത് ഒരു വിധത്തിലും ബാധിക്കാത്ത ഒരു മുസ്ലീം സമുദായത്തില്പെട്ട ആളാണ് ഇതു തുടങ്ങിവെച്ചത്. ആ സമുദായത്തിൽ എത്രയോ വിവേചനങ്ങൾ നിലനിൽക്കുന്നു. അതിനെപ്പറ്റി ഒരക്ഷരം മിണ്ടാൻ അയാൾക്കു ധൈര്യമില്ല. മിണ്ടിയാൽ വിവരമറിയും. ഇതാവുമ്പോൾ തടിക്കു കേടില്ലാതെ വലിയ ആളാവാം. ഇതേറ്റുപിടിച്ചവരാകട്ടെ, മിക്കവാറും പുരുഷന്മാരും. ഒറ്റപ്പെട്ട ചില സ്ത്രീകളുണ്ടെന്നല്ലാതെ സ്ത്രീകളുടെ വലിയ ആവശ്യമായി ഇതൊരിക്കലും ഉയർന്നുവന്നിട്ടില്ല. തീർത്ഥാടനത്തിനാണെങ്കിൽ ഇവിടെ എത്രയോ അമ്പലങ്ങളുണ്ട്! സ്ത്രീകൾക്ക് ഇവിടെ ഇതിലും ഗുരുതരമായ പ്രശ്നങ്ങളുണ്ട്! ഒരു യാത്ര പോകുമ്പോൾ സ്വൈരമായി ടോയ്ലറ്റിൽ പോകാൻ വല്ല സൌകര്യവുമുണ്ടോ? പല വിധത്തിലുള്ള പീഡനങ്ങളുടെ വാർത്തകൾ ദിവസം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചാനലുകൾ രണ്ടു ദിവസം ഒച്ചപ്പാടുണ്ടാക്കും, അതോടെ കഴിഞ്ഞു. അപ്പോഴൊന്നും ആർക്കും ഒരു പ്രശ്നവുമില്ല.