വംശനാശം നേരിടുന്ന പക്ഷിമൃഗാദികളെപ്പറ്റി ഉൽക്കണ്ഠപ്പെടുകയും പഠനങ്ങൾ നടത്തുകയും അവയെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുകയും എല്ലാം ചെയ്യുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ, വംശനാശം നേരിടുന്ന വൃക്ഷലതാദികളെപ്പറ്റി അത്തരമൊരു പ്രവർത്തനം നടക്കുന്നുണ്ടോ?
പണ്ട് നാട്ടിൻപുറത്തെ തോടുകളുടെ കാവൽക്കാരായി നിന്നിരുന്ന കൈതപ്പൊന്ത. വശ്യമായ പരിമളം പരത്തുന്ന അതിന്റെ പൂവ് കരസ്ഥമാക്കാൻ അല്പം സാഹസപ്പെടണം.
പാവങ്ങളുടെ മര ഉരുപ്പടിയായിരുന്ന മുരുക്ക്. മുരുക്കിൻ പലക കൊണ്ട് അത്യാവശ്യം ബെഞ്ച്, പെട്ടി എന്നിവയെല്ലാം ഉണ്ടാക്കിയിരുന്നു.
തടിയിൽ വലിയ മുള്ളുകളുള്ള മുള്ളിലം. അതിന്റെ മുള്ള് ചെത്തിയെടുത്ത് മിനുക്കി സീൽ ഉണ്ടാക്കുക കുട്ടികൾക്കിടയിൽ ഒരു കലയായിരുന്നു.
പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.
ഇതുപോലെ പല ചെടികൾ...
ഇവയെല്ലാം അപ്പാടെ നശിച്ചുപോയിട്ടുണ്ടാകാൻ സാദ്ധ്യതയില്ല. എങ്കിലും ഇത്തരം വൃക്ഷലതാദികളുടെ കാര്യത്തിലും ഒരു ശ്രദ്ധ വേണ്ടതല്ലേ?
No comments:
Post a Comment