പണ്ട് കോളേജ് വിദ്യാർത്ഥികൾക്കിടയിലും മറ്റും പുസ്തകം കൊണ്ടുനടക്കുക ഒരു ഫാഷനായിരുന്നു. മിക്കാവാറും ഹറോൾഡ് റോബിൻസ്, ആർതർ ഹൈലി, ഇയാൻ ഫ്ലെമിങ് തുടങ്ങിയവരുടെ ബസ്റ്റ് സെല്ലറുകളായിരിക്കും. എങ്കിലും ഇടയ്ക്ക് സാർത്രും, കമ്മുവും ദസ്തെയ്‌വ്സ്കിയും എം ടിയും വി കെ നും ഒ വി വിജയനും ഒക്കെ കാണാമായിരുന്നു.
പണ്ടത്തെ നാലുകെട്ടുകളില്‍ മേലടുക്കള (ഇന്നത്തെ ഊണുമുറി) കുട്ടിയടുക്കള (ഇന്നത്തെ വര്‍ക്കേരിയ) എന്നിങ്ങനെ മുറികളുണ്ടായിരുന്നു(അനുഭവസാക്ഷ്യം). അവയില്‍ ചെറിയ അടുപ്പുകളുമുണ്ടാവും. അടുക്കളയിലെ അടുപ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോഴും ചില വിശേഷാവസരങ്ങളിലും ഉപയോഗിക്കാനാണിത്.
പണ്ട് കണ്ണാടി ഓട് എന്നൊരു സാധനമുണ്ടായിരുന്നു. അടുക്കളയിലും ഊണുമുറിയിലുമൊക്കെയാണ് അതുവെക്കുക. ചില്ലുകൊണ്ടുള്ള ഓടാണിത്. ഒന്നോ രണ്ടോ മേല്‍ക്കൂരയില്‍ വെച്ചാല്‍ മുറിയില്‍ നല്ല സൂര്യപ്രകാശം. ഓട് അലങ്കാരത്തിനു മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ പരിസ്ഥിതി സൗഹൃദസംവിധാനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
പണ്ട് പുതിയ ഒന്നാംതരം പുസ്തകങ്ങളെപ്പറ്റിയറിയാൻ ഒരു സാഹിത്യവാരഫലമുണ്ടായിരുന്നു. (അറിഞ്ഞിട്ടു കാര്യമൊന്നുമില്ല, പുസ്തകക്കടയിലും ഗ്രന്ഥശാലകളിലൊന്നും കിട്ടാനുണ്ടാവില്ല, എങ്കിലും!) ഇന്ന് ഒരു മാർഗ്ഗവും കാണുന്നില്ല.
ച്യൂയിങ് ഗം ഒരു ഫാഷനായിരുന്നു. എല്ലാവരും ചവച്ചുകൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മൊബൈലിൽ കൊത്തിക്കൊണ്ടു നടക്കുന്നതുപോലെ.
പണ്ട് എഞ്ചിനായിരുന്നില്ല-ഇഞ്ചൻ. പ്രത്യേകമായി, മണ്ണെണ്ണയിൽ പ്രവർത്തിക്കുകയും ഒരു ചരടുചുറ്റി വലിച്ച് സ്റ്റാർട്ടാക്കുകയും ചെയ്തിരുന്ന, കൊണ്ടുനടക്കാവുന്ന പമ്പുസെറ്റിന് പറയുന്ന പേരാണ് ഇഞ്ചൻ.
പണ്ട് ഗ്രാമങ്ങൾ സംഗീതാത്മകമായിരുന്നു, സിനിമാ കൊട്ടകയിൽ നിന്നുള്ള സംഗീതം, വേനൽക്കാലത്ത് നാടകക്കാരുടെ സംഗീതം. ചായക്കടയിൽനിന്നുള്ള സംഗീതം, അമ്പലത്തിൽനിന്നുള്ള സംഗീതം, റേഡിയോവിൽ നിന്നുള്ള ചലചിത്രഗാനങ്ങൾ, റേഡിയോ സിലോൺ, വിവിധഭാരതി... മുസ്ലീം കല്യാണവീട്ടിൽ 24 മണിക്കൂർ പെട്ടിപ്പാട്ട് നിർബ്ബന്ധമായിരുന്നു. വിദൂരതയിൽ നിന്നുള്ള പാട്ടിൽ ലയിച്ച് മയക്കത്തിലേക്ക് വീഴുമ്പോൾ അതു സ്വപ്നത്തിന്റെ ഭാഗമാവുന്നു...
പണ്ട് ഇംഗ്ലീഷ് പ്രസംഗത്തിൽ ചിന്മയാനന്ദൻ ഒരു standard ആണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇന്ന് അങ്ങനെ ആരെങ്കിലും ഉണ്ടോ? മലയാളത്തിൽ, എന്റെ അഭിപ്രായത്തിൽ, ലീലാവതി ടീച്ചറാണ്
ഒരു കാലത്ത് ലിനൻ എന്നൊരു തുണിത്തരം വലിയ ഫാഷനായിരുന്നു. വാസ്തവത്തിൽ എന്താണ് ഈ ലിനൻ?
സിനിമാപ്പേരുകൾ കൊണ്ട് കഥകൾ മെനയുന്നത് ഒരു കുസൃതിയായിരുന്നു.
Lending library
ഒരിടയ്ക്ക് ഗ്രന്ഥശാലകളേക്കാൾ പ്രസിദ്ധമായിരുന്നു Lending library എറണാകുളത്ത് Eloor Lending library ആയിരുന്നു താരം. പുസ്തകത്തിന്റെ വിലയുടെ ഒരു ഭാഗം നിക്ഷേപമായി നൽകണം, മറ്റെല്ലാം സാധാരണ ഗ്രന്ഥശാലകളേപ്പോലെതന്നെയാണെന്നു തോന്നുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭിക്കുമെന്നാണ് അവയുടെ മെച്ചമായി പറഞ്ഞുകേട്ടിരുന്നത്. സാധാരണ ഗ്രന്ഥശാലക്കാരനായതിനാലും പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ദുശ്ശീലമുണ്ടായിരുന്നതിനാലും എനിക്ക് ഇവയോട് വലിയ ആകർഷണം തോന്നിയിട്ടില്ല.
ഒരു കാലത്ത് തടിയും തൂക്കവും ഓജസ്സും ലഭിക്കാനുള്ള മരുന്ന് എന്ന പേരിൽ ‘ജീവൻടോണിന്റെ’ പരസ്യമില്ലാത്ത-മസിൽ പിടിച്ചു നിൽക്കുന്ന ഒരു ബോഡി ബിൽഡറുടെ ചിത്രം- ഒരു ആനുകാലികങ്ങളും കാണുകയില്ല. ‘ജീവൻടോൺ‘ മലയാളത്തിൽ ഒരു ശൈലിതന്നെയായി മാറി. ‘ആളൊരു ജീവൻടോൺ’ ആണ് എന്നൊക്കെ കേൾക്കാം. ഞങ്ങളുടെ സ്ഥലത്ത് ഒരു ‘ജീവൻടോൺ ബാവ‘യുണ്ടായിരുന്നു. കുറെ കഴിഞ്ഞ് വെല്ലുവിളിയുയർത്തിക്കൊണ്ട് ‘പവർമാൾട്’ എത്തി. 1990നു ശേഷമാണെന്നു തോന്നുന്നു, ഇതെല്ലാം കാണാതായത്.
കമ്പ്യൂട്ടർ
1994ൽ ആദ്യത്തെ കമ്പ്യൂട്ടർ, ഐ ബി എം കമ്പാറ്റിബിൾ 386(second hand), വാങ്ങുമ്പോൾ അതിന്റെ ഹാഡ് ഡിസ്ക് 80 MB റാം 4 MB സ്പീഡ് 33MHz. അന്ന് കമ്പ്യൂട്ടർ കട നടത്തിയിരുന്ന ഒരു സുഹൃത്ത് പറഞ്ഞത് നല്ല കോൺഫിഗറേഷൻ എന്നാണ്. ഇന്ന് ചുരുങ്ങിയത് 500ജിബി ഹാഡ് ഡിസ്ക്, 4ജിബി റാം എന്നു കണക്കാക്കിയാൽ ഹാഡ് ഡിസ്കിന്റെ വളർച്ച ഏകദേശം 6400 ഇരട്ടി റാമിന്റേത് 1000 ഇരട്ടി!
ഇന്നത്തെ കുട പണ്ട് ശീലക്കുടയായിരുന്നു. കാരണം സാധാരണമായത് ഓലക്കുടയായിരുന്നു. ശീലക്കുട പരിഷ്കാരവും ആർഭാടവുമായിരുന്നു.
ഡ്യൂപ്ലിക്കേറ്റ്
പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്‌വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.
പണ്ടത്തെ നാലുകെട്ടുകളില്‍ മേലടുക്കള (ഇന്നത്തെ ഊണുമുറി) കുട്ടിയടുക്കള (ഇന്നത്തെ വര്‍ക്കേരിയ) എന്നിങ്ങനെ മുറികളുണ്ടായിരുന്നു(അനുഭവസാക്ഷ്യം). അവയില്‍ ചെറിയ അടുപ്പുകളുമുണ്ടാവും. അടുക്കളയിലെ അടുപ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോഴും ചില വിശേഷാവസരങ്ങളിലും ഉപയോഗിക്കാനാണിത്.
കണ്ണാടി ഓട്
പണ്ട് കണ്ണാടി ഓട് എന്നൊരു സാധനമുണ്ടായിരുന്നു. അടുക്കളയിലും ഊണുമുറിയിലുമൊക്കെയാണ് അതുവെക്കുക. ചില്ലുകൊണ്ടുള്ള ഓടാണിത്. ഒന്നോ രണ്ടോ മേല്‍ക്കൂരയില്‍ വെച്ചാല്‍ മുറിയില്‍ നല്ല സൂര്യപ്രകാശം. ഓട് അലങ്കാരത്തിനു മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ പരിസ്ഥിതി സൗഹൃദസംവിധാനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
പണ്ട് പുതിയ ഒന്നാംതരം പുസ്തകങ്ങളെപ്പറ്റിയറിയാൻ ഒരു സാഹിത്യവാരഫലമുണ്ടായിരുന്നു. (അറിഞ്ഞിട്ടു കാര്യമൊന്നുമില്ല, പുസ്തകക്കടയിലും ഗ്രന്ഥശാലകളിലൊന്നും കിട്ടാനുണ്ടാവില്ല, എങ്കിലും!) ഇന്ന് ഒരു മാർഗ്ഗവും കാണുന്നില്ല.
ച്യൂയിങ് ഗം ഒരു ഫാഷനായിരുന്നു. എല്ലാവരും ചവച്ചുകൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മൊബൈലിൽ കൊത്തിക്കൊണ്ടു നടക്കുന്നതുപോലെ.
പണ്ട് എഞ്ചിനായിരുന്നില്ല-ഇഞ്ചൻ. പ്രത്യേകമായി, മണ്ണെണ്ണയിൽ പ്രവർത്തിക്കുകയും ഒരു ചരടുചുറ്റി വലിച്ച് സ്റ്റാർട്ടാക്കുകയും ചെയ്തിരുന്ന, കൊണ്ടുനടക്കാവുന്ന പമ്പുസെറ്റിന് പറയുന്ന പേരാണ് ഇഞ്ചൻ.
പണ്ട് ഇംഗ്ലീഷ് പ്രസംഗത്തിൽ ചിന്മയാനന്ദൻ ഒരു standard ആണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇന്ന് അങ്ങനെ ആരെങ്കിലും ഉണ്ടോ? മലയാളത്തിൽ, എന്റെ അഭിപ്രായത്തിൽ, ലീലാവതി ടീച്ചറാണ്
ഒരു കാലത്ത് ലിനൻ എന്നൊരു തുണിത്തരം വലിയ ഫാഷനായിരുന്നു. വാസ്തവത്തിൽ എന്താണ് ഈ ലിനൻ?
സിനിമാപ്പേരുകൾ കൊണ്ട് കഥകൾ മെനയുന്നത് ഒരു കുസൃതിയായിരുന്നു.
Lending library
ഒരിടയ്ക്ക് ഗ്രന്ഥശാലകളേക്കാൾ പ്രസിദ്ധമായിരുന്നു Lending library എറണാകുളത്ത് Eloor Lending library ആയിരുന്നു താരം. പുസ്തകത്തിന്റെ വിലയുടെ ഒരു ഭാഗം നിക്ഷേപമായി നൽകണം, മറ്റെല്ലാം സാധാരണ ഗ്രന്ഥശാലകളേപ്പോലെതന്നെയാണെന്നു തോന്നുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭിക്കുമെന്നാണ് അവയുടെ മെച്ചമായി പറഞ്ഞുകേട്ടിരുന്നത്. സാധാരണ ഗ്രന്ഥശാലക്കാരനായതിനാലും പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ദുശ്ശീലമുണ്ടായിരുന്നതിനാലും എനിക്ക് ഇവയോട് വലിയ ആകർഷണം തോന്നിയിട്ടില്ല.
ഒരു കാലത്ത് തടിയും തൂക്കവും ഓജസ്സും ലഭിക്കാനുള്ള മരുന്ന് എന്ന പേരിൽ ‘ജീവൻടോണിന്റെ’ പരസ്യമില്ലാത്ത-മസിൽ പിടിച്ചു നിൽക്കുന്ന ഒരു ബോഡി ബിൽഡറുടെ ചിത്രം- ഒരു ആനുകാലികങ്ങളും കാണുകയില്ല. ‘ജീവൻടോൺ‘ മലയാളത്തിൽ ഒരു ശൈലിതന്നെയായി മാറി. ‘ആളൊരു ജീവൻടോൺ’ ആണ് എന്നൊക്കെ കേൾക്കാം. ഞങ്ങളുടെ സ്ഥലത്ത് ഒരു ‘ജീവൻടോൺ ബാവ‘യുണ്ടായിരുന്നു. കുറെ കഴിഞ്ഞ് വെല്ലുവിളിയുയർത്തിക്കൊണ്ട് ‘പവർമാൾട്’ എത്തി. 1990നു ശേഷമാണെന്നു തോന്നുന്നു, ഇതെല്ലാം കാണാതായത്.
കമ്പ്യൂട്ടർ
1994ൽ ആദ്യത്തെ കമ്പ്യൂട്ടർ, ഐ ബി എം കമ്പാറ്റിബിൾ 386(second hand), വാങ്ങുമ്പോൾ അതിന്റെ ഹാഡ് ഡിസ്ക് 80 MB റാം 4 MB സ്പീഡ് 33MHz. അന്ന് കമ്പ്യൂട്ടർ കട നടത്തിയിരുന്ന ഒരു സുഹൃത്ത് പറഞ്ഞത് നല്ല കോൺഫിഗറേഷൻ എന്നാണ്. ഇന്ന് ചുരുങ്ങിയത് 500ജിബി ഹാഡ് ഡിസ്ക്, 4ജിബി റാം എന്നു കണക്കാക്കിയാൽ ഹാഡ് ഡിസ്കിന്റെ വളർച്ച ഏകദേശം 6400 ഇരട്ടി റാമിന്റേത് 1000 ഇരട്ടി!
ഇന്നത്തെ കുട പണ്ട് ശീലക്കുടയായിരുന്നു. കാരണം സാധാരണമായത് ഓലക്കുടയായിരുന്നു. ശീലക്കുട പരിഷ്കാരവും ആർഭാടവുമായിരുന്നു.
ഡ്യൂപ്ലിക്കേറ്റ്
പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്‌വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.
No comments:
Post a Comment