Search This Blog

Thursday, July 3, 2014

My translation of The Little Prince


My translation of The Little Prince published by Green Books. Please see link below:
http://greenbooksindia.com/content.php?param=Product&type=14044

My book of haiku in Amazon



My book of haiku with pictures designed like a photo book in coffee table style. Please see link below:
http://www.amazon.com/101-Haikus-Parameswaran/dp/1320045413/ref=sr_1_3?ie=UTF8&qid=1404024593&sr=8-3&keywords=101+Haikus

Wednesday, July 2, 2014

പ്രാചീന ഭാരതീയന്റെ സിദ്ധി

ഏതൊരാശയവും ആചാരം, വിശ്വാസം, ദർശനം, കഥകൾ എന്നിങ്ങനെ വിവിധ രീതിയിൽ പൊലിപ്പിച്ച് വർണ്ണാഭമാക്കുക എന്നത് പ്രാചീന ഭാരതീയന്റെ ഒരു സവിശേഷ സിദ്ധി തന്നെ. അതുകൊണ്ടുതന്നെയായിരിക്കണം അവ നൂറ്റാണ്ടുകൾക്കു ശേഷവും മനുഷ്യന്റെ ഭാവനയെ ത്രസിപ്പിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നത് . 

വൃത്തഘടന


പാദം നാലും തുല്യമെങ്കിലപ്പദ്യം സമവൃത്തമാം
അർദ്ധം രണ്ടും തുല്യമെങ്കിലതർദ്ധസമവൃത്തമാം
നാലും നാലുവിധം വന്നാലതോ വിഷമ വൃത്തമാം.

ഒരു പദ്യത്തിന്റെ നാലു പാദങ്ങൾക്കും ലക്ഷണമൊന്നുപോലെ ഇരുന്നാൽ അതു സമവൃത്തം; അർദ്ധങ്ങൾക്കും, അതായത്‌, പ്രഥമ തൃതീയ പാദങ്ങൾക്കും, ദ്വിതീയ ചതുർത്ഥപാദങ്ങൾക്കും ലക്ഷണമൊന്നായാൽ അത്‌ അർദ്ധസമവൃത്തം; നാലുപാദങ്ങൾക്കും ലക്ഷണം വെവ്വേറെ വന്നാൽ അതു വിഷമവൃത്തം.

സാമാർദ്ധസാമ്യവൈഷമ്യം വർണവൃത്തത്തിലേവരൂ

സമവൃത്തം, അർദ്ധസമവൃത്തം, വിഷമവൃത്തം എന്നുള്ള വിഭാഗം വർണവൃത്തങ്ങൾക്കേ പറയാറുള്ളു. മാത്രാവൃത്തങ്ങൾക്കു സംഭവിച്ചാലും ഈ വിഭാഗത്തെ ഉപയോഗിക്കാറില്ല. മാത്രാവൃത്തവും വർണവൃത്തവും എന്നാലെന്തെന്നു പറയുന്നു.

വർണപ്രധാനമാം വൃത്തം വർണവൃത്തമതായിടും
മാത്രാപ്രധാനമാം വൃത്തം മാത്രാവൃത്തമതായിടും

ഒരു പാദത്തിന്‌ ഇത്ര വർണം (അക്ഷരം) എന്നു നിയമമുള്ള വൃത്തം വർണവൃത്തം. ഇത്ര മാത്ര എന്നു നിയമമുള്ളത്‌ മാത്രാവൃത്തം. മാത്ര എന്നാലെന്തെന്നു ഉടനെ പറയുന്നു.

മാത്രയെന്നാൽ ശ്വാസധാരയളക്കുമളവാണിഹ
മാത്രയൊന്നു ലഘുക്കൾക്കു രണ്ടുമാത്ര ഗുരുക്കളിൽ

ഒരു ലഘുവിനെ ഉച്ചരിക്കാനുള്ള കാലം ഒരു മാത്ര; ഒരു ഗുരുവിനെ ഉച്ചരിക്കാനുള്ള കാലം രണ്ടു മാത്ര എന്നു കാലം കൊണ്ടുള്ള ശ്വാസമാനമാണ്‌ മാത്ര എന്നു പറയുന്നത്‌. ഇനി രണ്ടുവക വൃത്തങ്ങളിലും ലക്ഷണം ചെയ്യുന്നതിൽ സൗകര്യത്തിനുവേണ്ടി 'ഗണം' എന്നൊന്നിനെ കൽപിക്കുന്നതിന്റെ സ്വരൂപം കാണിക്കുന്നു. അതിൽ ആദ്യം വർണവൃത്തങ്ങളിലെ ഗണത്തെ എടുക്കുന്നു.

വർണവൃത്തം

മൂന്നക്ഷരം ചേർന്നതിനു ഗണമെന്നിഹ സംജ്ഞയാം

വർണവൃത്തങ്ങളിൽ മൂന്നക്ഷരം കൂടിയതിന്‌ ഒരു ഗണമെന്നു പേർ.

ഗണം ഗുരുലഘുസ്ഥാനഭേദത്താലെട്ടുമാതിരി
മൂന്നക്ഷരം ഒരു ഗണം; അക്ഷരം ഗുരുവെന്നും ലഘുവെന്നും രണ്ടു വക; അപ്പോൾ രണ്ടുവക എണ്ണങ്ങളെ മുമ്മൂന്നായി അടുക്കിയാൽ എട്ടു മുക്കൂട്ടുകൾ ഉണ്ടാകും. എങ്ങിനെയെന്നാൽ,

. - - - സർവ്വഗുരു മഗണം
. ( - - ആദിലഘു യഗണം
. - ( - മദ്ധ്യലഘു രഗണം
. ( ( - അന്ത്യഗുരു സഗണം
. - - ( അന്ത്യലഘു തഗണം
. ( - ( മദ്ധ്യഗുരു ജഗണം
. - ( ( ആദിഗുരു ഭഗണം
. ( ( ( സർവ്വലഘു നഗണം

ഈ ഗണങ്ങളെ വ്യവഹാര സൗകര്യത്തിനുവേണ്ടി മ, യ, ര, സ, ത, ജ, ഭ, ന, എന്ന അക്ഷരങ്ങളെക്കൊണ്ടു മുറയ്ക്ക്‌ പേർ ചെയ്‌തിരിക്കുന്നു. ഗണങ്ങൾക്കു പേരും സംക്ഷേപമായി ലക്ഷണവും ചൊല്ലുന്നു.

ആദിമദ്ധ്യാന്തവർണങ്ങൾ ലഘുക്കൾ യരതങ്ങളിൽ
ഗുരുക്കൾ ഭജസങ്ങൾക്കു മനങ്ങൾ ഗലമാത്രമാം

യഗണ - രഗണ- തഗണങ്ങൾക്കു മുറയ്ക്കു ആദിമദ്ധ്യാന്തവർണങ്ങൾ ലഘു; ശേഷം രണ്ടും ഗുരു; ഭഗണ - ജഗണ - സഗണങ്ങൾക്കു മുറയ്ക്ക്‌ ആദിമദ്ധ്യാന്തവർണങ്ങൾ ഗുരു; ശേഷം രണ്ടും ലഘു; മഗണം സർവഗുരു; നഗണം സർവലഘു. ഇവയ്ക്കു ഉദാഹരണം, മുമ്മൂന്നക്ഷരമുള്ള പദങ്ങളെ ചേർത്തു ആദ്യക്ഷരത്തിൽ ഗണനാമവും വരുത്തി, ഒരു രാജാവിനു ആശീഃപ്രാർത്ഥനാരൂപമായ ആര്യാവൃത്തംകൊണ്ടു കാണിക്കുന്നു.

നൃപതി-ജയിക്ക-യശസ്വീ
ഭാസുര-താരുണ്യ-രാഗവാൻ-സതതം
മാലെന്ന്യേ എന്നു മുറ-
യ്ക്കെട്ടു ഗണത്തിന്നു മാത്ര ദൃഷ്ടാന്തം.

( ( (
നൃ പ തി സർവലഘു നഗണം

( - (
ജ യി ക്ക മദ്ധ്യഗുരു ജഗണം

( - -
യ ശ സ്വീ ആദിലഘു യഗണം

- ( (
ഭാ സു ര ആദിഗുരു ഭഗണം

- - (
താ രു ണ്യ അന്ത്യലഘു തഗണം

- ( -
രാ ഗ വാൻ മദ്ധ്യലഘു രഗണം

( ( -
സ ത തം അന്ത്യഗുരു സഗണം

- - -
മാ ലെ ന്ന്യേ സർവഗുരു മഗണം


ഇനി മാത്രാവൃത്തങ്ങൾക്കുള്ള ഗണങ്ങളെ ചൊല്ലുന്നു.


നാലുമാത്രയ്ക്കൊരു ഗണം മാത്രാവൃത്തങ്ങളിൽ പുനഃ
സർവാദിമദ്ധ്യാന്തഗുരു ചതുർലഘുവുമഞ്ചിതു.

മാത്രാവൃത്തങ്ങളിൽ നാലു മാത്ര കൂടിയത്‌ ഒരു ഗണം എന്നാകുന്നു നിയമം. അത്‌ അഞ്ചുവിധത്തിൽ സംഭവിക്കും. എങ്ങനെ എന്നാൽ

1. - - സർവഗുരു കാലം എന്നപോലെ

2. - ( ( ആദിഗുരു കാലടി എന്നപോലെ

3. ( - ( മദ്ധ്യഗുരു മഹർഷി എന്നപോലെ

4. ( ( - അന്ത്യഗുരു കമലം എന്നപോലെ

5. ( ( ( ( സർവലഘു കമലിനി എന്നപോലെ

ഇവയ്ക്കു വർണവൃത്തങ്ങളിലെ ഗണങ്ങൾക്കുള്ളതുപോലെ പേരുകൾ ഒന്നും ഇട്ടിട്ടില്ല. സർവഗുരു, ആദിഗുരു, മുതലായ പേരുകളെത്തന്നെ ഉപയോഗിച്ചുവരുന്നു. എന്നാൽ മൂന്നക്ഷരമുള്ള രണ്ടും, മൂന്നും, നാലും ഗണങ്ങൾക്കു മുറയ്ക്കു വർണവൃത്തങ്ങളിലുള്ള ഭഗണം, ജഗണം, സഗണം എന്ന പേരുകളെത്തന്നെ ഉപയോഗിക്കാൻ വിരോധമില്ല; ശേഷം രണ്ടുകൾക്കും ലഘുമയം, ഗുരുമയം എന്നും പേർ കൽപിക്കാം.

(വൃത്തമഞ്ജരിയിൽ നിന്ന് ) വിക്കിപീഡിയ കാണുക:
https://ml.wikisource.org/wiki/%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B0%E0%B4%BF/%E0%B4%B8%E0%B4%AE%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82

Sunday, June 29, 2014

അഭിജ്ഞാനശാകുന്തളം 

വേട്ടയ്ക്കായി പുറപ്പെട്ട ദുഷ്യന്തരാജാവ് കണ്വമുനിയുടെ ആശ്രമത്തിൽ വെച്ച് ശകുന്തളയെ കണ്ടുമുട്ടുകയും അനുരക്തനാവുകയും ഉടൻ തന്നെ ഗാന്ധർവ്വവിധി പ്രകാരം വിവാഹിതനാവുകയും ചെയ്യുന്നു. അധികം താമസിയാതെ അദ്ദേഹം സ്വരാജ്യത്തിലേക്ക് മടങ്ങുന്നു. പോകുന്നതിനു മുമ്പ് വിരഹിണിയായ ശകുന്തളയ്ക്ക് താമസിയാതെ മടങ്ങി വരുമെന്ന് ഉറപ്പുനല്കുകയും തന്റെ മോതിരം സമ്മാനമായി നല്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഒരു ദിവസം ദുർവ്വാസാവ് ആശ്രമം   സന്ദർശിച്ചു . ചിന്താമാഗ്നയായ ശകുന്തള അദ്ദേഹത്തെ വേണ്ടവിധം സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തി. ഇതിൽ പ്രകോപിതനായ മഹർഷി ആരെപ്പറ്റിയാണൊ ചിന്തിക്കുന്നത് അയാൾ അവളെ ഓർമ്മിക്കാതിരിക്കട്ടെ എന്ന് ശപിച്ചു. സംഭീതയായ ശകുന്തള മാപ്പിരന്നപ്പോൾ എന്തെങ്കിലും അടയാളം കാണിച്ചാൽ ഓർമ്മ തിരിച്ചുകിട്ടുമെന്ന പരിഹാരം അനുവദിച്ചു. ഗർഭവതിയായ ശകുന്തള
ദിവസങ്ങൾ കടന്നുപോയിട്ടും രാജാവിനെ കാണാതെ പരിവാരങ്ങളുമായി രാജാവിനെ അന്വേഷിച്ച് കൊട്ടാരത്തിലേക്ക് യാത്രയായി.
ശാപഫലം പോലെ തന്നെ രാജാവ് വിവാഹം നിഷേധിക്കുകയും ശകുന്തളയെ തള്ളിപ്പറയുകയും ചെയ്തു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലക്ക് തെളിവ് ഹാജരാക്കാൻ കൽപ്പിച്ചപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന മുദ്രമോതിരം നഷ്ടപ്പെട്ടതായി ശകുന്തള കണ്ടെത്തി. മാർഗ്ഗമദ്ധ്യേ ശക്രാവതാരത്തിൽ ശചീതീർത്ഥം വന്ദിക്കുന്നതിനിടയിൽ  വീണുപോയതാണെന്ന് അവർക്ക് ബോദ്ധ്യമായി.  ഗത്യന്തരമില്ലാതെ നിന്ന ശകുന്തളയെ വിട്ട് പരിവാരങ്ങൾ മടങ്ങിപ്പോരുകയും ചെയ്യുന്നു. ഈ ദുർഘടസന്ധിയിൽ കൊട്ടാരത്തിലെ പുരോഹിതൻ പ്രസവം കഴിയുന്നതുവരെ തന്റെ ഗൃഹത്തിൽ താമസിക്കാമെന്നും സന്തതിക്ക് രാജകീയ ലക്ഷണമുണ്ടെങ്കിൽ  കൊട്ടാരത്തിലേക്ക് വരാമെന്നും നിർദ്ദേശം വെച്ചതനുസരിച്ച് ശകുന്തള അപ്രകാരം ചെയ്യുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ് അമ്മയായ മേനക അവളെ കൂടെ കൊണ്ടുപോകുന്നു.
കുറച്ചു കാലം കഴിഞ്ഞ് ഒരു രത്നമോതിരം മോഷ്ടിച്ച കുറ്റത്തിനു പിടിക്കപ്പെട്ട ഒരു മുക്കുവനെ കൊട്ടാരത്തിൽ ഹാജരാക്കുന്നു. താൻ നിരപരാധിയാണെന്നും വലയിൽ കുടുങ്ങിയ ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്നും കിട്ടിയതാണെന്നും അയാൾ മൊഴിനല്കി. ദുഷ്യന്തരാജാവിന്റെ മുന്നിൽ ഹാജരാക്കപ്പെട്ട അയാളിൽ നിന്നും കിട്ടിയ മോതിരം കണ്ട രാജാവിന് പഴയ കഥ ഓർമ്മ വരികയും പാശ്ചാത്താപവിവശനായി വിരഹവേദനയോടെ കാലം കഴിക്കുകയും ചെയ്യുന്നു.
അങ്ങനെയിരിക്കെ, കാലനേമിയുടെ മക്കളായ ദുർജ്ജയർ എന്ന അസുരവർഗ്ഗത്തെ നേരിടാൻ  ഇന്ദ്രനെ സഹായിക്കാനായി ദുഷ്യന്തൻ മാതുലിയോടൊപ്പം സുരലോകത്തേക്ക്  യാത്രയാവുന്നു.
വിജയകരമായ ദൌത്യത്തിനുശേഷം ഭൂമിയിലേക്ക്‌ മടങ്ങുന്ന വഴിക്ക് കാശ്യപന്റെ ആശ്രമം സന്ദർശിച്ച് അനുഗ്രഹം വാങ്ങുന്നു. അവിടെവെച്ച് ശകുന്തളയെയും മകനേയും കണ്ടുമുട്ടുകയും സ്വീകരിക്കുകയും ചെയ്യുന്നു.

അഭിജ്ഞാനശാകുന്തളം  പൊതുവെ സാധാരണക്കാർക്ക് രസിക്കും വിധം ലാഘവത്തോടെ എഴുതപ്പെട്ടപോലെ തോന്നിക്കുന്നു. സീത, ദമയന്തി എന്നിവർ അഭിമുഖീകരിക്കുന്ന കഠിനമായ പരീക്ഷണങ്ങളിലൂടെ ശകുന്തള കടന്നുപോകുന്നില്ല.
ദുർവാസാവ് ശപിച്ചതും അതിനുള്ള പരിഹാരവും കൃത്യമായി അറിയാവുന്നതിനാൽ ദുഷ്യന്തൻ തന്നെ തിരസ്കരിക്കും എന്ന് ശകുന്തളക്ക്‌ മുൻകൂട്ടിത്തന്നെ അറിയാവുന്നതാണ് . (ഇവിടെ നാടകത്തിന്റെ ഉദ്വേഗാത്മകത്വം നഷ്ടപ്പെടുന്നു )
തന്റെ ജീവിതം അങ്ങേയറ്റം ആശ്രയിക്കുന്നുവെന്ന് നല്ലവണ്ണം അറിയാവുന്ന, ആ മോതിരം അശ്രദ്ധമായി ശചീതീർത്ഥത്തിൽ നഷ്ടപ്പെട്ടു, കൊട്ടാരത്തിലെത്തി രാജാവ് ചോദിക്കുന്നതുവരെ അത് അറിഞ്ഞില്ല എന്നത് കഥയുടെ സ്വാഭാവിക വികാസത്തിന് യോജിക്കാത്തപോലെ തോന്നുന്നു.
ശകുന്തളയുടെ നിരാശ്രയത്വം അല്പം സമയം മാത്രമേ നിലനിൽക്കുന്നുള്ളു ; ആദ്യം പുരോഹിതനും പിന്നീട് അമ്മയായ മേനകയും രക്ഷക്കെത്തുന്നു. തീർച്ചയായും കുറച്ചു കാലം തന്റെ ദുർഗ്ഗതിയിൽ മനം നൊന്ത് ജീവിക്കേണ്ടി വന്നിട്ടുണ്ടാവുമെങ്കിലും അതേപ്പറ്റി നാടകം ഒന്നും പറയുന്നില്ല.
(ശകുന്തളയുടെ അവസ്ഥ വിവരിക്കുന്നതിനു ഒരു അങ്കമെങ്കിലും കൂട്ടിച്ചേര്‍ക്കേണ്ടതായിരുന്നു. ഇവിടെ ഒരു ചിന്താവിഷ്ടയായ ശകുന്തളയ്ക്കുള്ള ഇടമുണ്ട്.) അതിനുശേഷം എല്ലാം ശുഭമായി അവസാനിക്കുകയും ചെയ്യുന്നു.